ലിംഗ സമത്വ യൂണിഫോമിൽ ലീഗിനോട് കാന്തപുരം അടുക്കുന്നു; കരുതലോടെ സി പി എമ്മും ഇടതുപക്ഷവും; കാന്തപുരത്തിന് അനുകൂലമായി ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിട്ടും ഗുണമായില്ലെന്ന് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി; യൂണിഫോം വിഷയം ലീഗിനൊപ്പം സമസ്തക്കും ജമാഅത്തെ ഇസ് ലാമിക്കും എസ് ഡി പി ഐക്കുമെല്ലാം നിലനിൽപ്പിന്റെ വിഷയമാകുമ്പോൾ
എം എ എ റഹ്മാൻ
കോഴിക്കോട്: ദീർഘകാലമായി വേദി പങ്കിടുന്നതിൽപോലും പരമാവധി അകലം പാലിച്ചുനിൽക്കുന്ന ഇ കെ വിഭാഗം സുന്നികളായ സമസ്തയും എ പി അബൂബക്കർ മുസ് ലിയാർ നേതൃത്വം നൽകുന്ന എ പി വിഭാഗവും ലിംഗ സമത്വ യൂണിഫോമിന്റെ കാര്യത്തിൽ എല്ലാ അഭിപ്രായഭിന്നതയും മാറ്റിവച്ച് മുസ് ലിം ലീഗിന്റെ കുടക്കീഴിൽ ഒന്നിച്ചുപോകാൻ തീരുമാനിച്ചെന്ന് സൂചന. ഇതിനെ ഏറെ കരുതലോടെയാണ് സി പി എം കാണുന്നത്.
മലബാറിൽ എ പി വിഭാഗം തങ്ങളോട് ചേർന്നു നിൽക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണായകമാണെന്ന് ഇടതുപക്ഷത്തിന് അറിയാവുന്ന കാര്യമാണ്. ആ തിരിച്ചറിവ് തന്നെയായിരുന്നു സിറാജ് ലേഖകൻ കെ എം ബഷീറിന്റെ മരണത്തിൽ പങ്കാളിയാണെന്നു ആരോപിക്കപ്പെടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കി ദിവസങ്ങൾക്കകം കാന്തപുരത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി പിൻവലിപ്പിക്കുന്നതിലേക്ക് എത്തിയത്.
കേരളത്തിന്റെ ചരിത്രത്തിലെ മികച്ച ഭൂരിപക്ഷം നേടി ഭരണത്തിൽ എത്തിയിട്ടും സി പി എംപോലുള്ള സർവസന്നാഹങ്ങളുള്ളതും സംഘടനാ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നതുമായ എൽ ഡി എഫിലെ വല്ല്യേട്ടന്റെ നേതൃത്വത്തിൽ കാന്തപുരത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്ന പല കോണുകളിൽനിന്നുമുള്ള ആരോപണങ്ങൾ ഉയർന്നതിനെ പാർട്ടിയിലെ ഒരു വിഭാഗം ഏറെ ഗൗരവത്തോടയാണ് നോക്കികാണുന്നത്.
സി പി എം പോലുള്ള ഒരു പാർട്ടി ഒരിക്കലും ഒരു സമുദായ നേതാവിന്റെ സമ്മർദ്ദത്തിന് വഴങ്ങി കുറ്റവാളിയാവാൻ സാധ്യതയുണ്ടെന്ന കാരണത്താലാണെങ്കിൽ കൂടി സ്ഥാനത്തുനിന്നു മാറ്റരുതെന്നായിരുന്നുവെന്നാണ് സി പി എമ്മിലെയും എൽ ഡി എഫിലെയും ഒരു വിഭാഗത്തിന്റെ അഭിപ്രായപ്പെടുന്നത്. ഇതിൽ കാര്യമുണ്ട്. ഇതുപോലുള്ള നിർണായക ഘട്ടങ്ങളിൽ മത സംഘടനകൾക്കും അവയുടെ നേതൃത്വത്തിനും വഴങ്ങി തീരുമാനം കൈക്കൊള്ളുന്നത് ആത്മഹത്യാപരമാണ്.
ശ്രീറാം എന്ന കലക്ടർ കൊലപാതകിയാണെന്നു കേരള പൊതുസമൂഹം വിലയിരുത്തുമ്പോഴും എന്നും പിന്തിരിപ്പൻ നിലപാടുമായി യാതൊരു അനുരഞ്ജനങ്ങൾക്കും നിൽക്കാത്ത കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർക്ക് വഴങ്ങിയത് ജനാധിപത്യ കേരളത്തിന് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും ഈ വിഭാഗം വിലയിരുത്തിയിരുന്നു. നാളെ ഇതിലും ഗൗരവകരമായ ഏതെങ്കിലും വിഷയത്തിലും സർ്്ക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഇക്കൂട്ടർ തുനിയുന്നത് ജനാധിപത്യ കേരളത്തിന് ഒരിക്കലും അഭിലഷണീയമായ കാര്യമല്ലെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.
കേരളത്തിലെ മുസ് ലിംകൾക്കിടയിൽ പ്രത്യേകിച്ചും മലബാറിലെ മുസ് ലിം സംഘടനകൾക്കിടയിൽ ഇപ്പോഴത്തെ ചൂടുള്ള ചർച്ചാ വിഷയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമെല്ലാം ഒരുപോലെ ബാധകമാക്കാൻ ഒരുങ്ങുന്ന ജെന്റർ ന്യൂട്രൽ യൂണിഫോമായ പാന്റ്സും ഷേർട്ടുമാണ്. സംസ്ഥാനം ഉന്നവയക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗം കൂടിയാണ് പുതിയ യൂണിഫോം. മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഈജിപ്ത്, മൊറോക്കോ, തുർക്കി, ലബനോൺ, ജോർദാൻ, യു എ ഇ തുടങ്ങിയ നാടുകളിലെല്ലാം ബിസിനസ് എക്സിക്യൂട്ടീവുകളും കോർപറേറ്റ് കമ്പനി ജീവനക്കാരുമെല്ലാം ബഹൂഭൂരിപക്ഷവും ധരിക്കുന്ന വേഷമാണ് പാന്റ്സും ഷേർട്ടും.
ഈ നാടുകളിലെ വിദ്യാലയങ്ങളിലും ഈ വേഷം സാർവത്രികമായി അംഗീകരിക്കപ്പെട്ടതുമാണ്. എന്നാൽ യുക്തിഹീനമെന്നും മതവിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിൽ കൈകടത്തലെന്നുമെല്ലാം ആരോപിച്ച് ഇപ്പോൾ എല്ലാവരും ഏക മനസ്സോടെ അണിനിരന്നിരിക്കുന്ന വിഷയമാണ് ലിംഗ സമത്വ യൂണിഫോമിനെതിരായ ആകമണങ്ങൾ. മുത്തലാഖ് വിഷയത്തിലും ശരീഅത്ത് വിവാദത്തിലുമെല്ലാം തോളോടു തോൾചേർന്നുനിന്നു പ്രവർത്തിച്ചവരാണ് ഇവിടെ ഇടതുപക്ഷ സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരേ മതമെന്ന വികാരത്തിനപ്പുറം മറ്റൊന്നുമില്ലെന്ന ആഹ്വാനവുമായി ഒന്നിക്കാൻ തുനിഞ്ഞിരിക്കുന്നത്.
സുന്നികളും മുജാഹിദുകളും മതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും രണ്ടു ധ്രുവങ്ങളിലാണെങ്കിലും ചില അവശ്യഘട്ടങ്ങളിൽ ഒന്നിച്ചുനിൽക്കാറുണ്ട്. അതുവരെ പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെല്ലാം അവധി നൽകുന്ന കാലംകൂടിയാണിത്. ഇവരുടെ അണികളെല്ലാം താത്വികമായ ചർച്ചകളിൽനിന്നും പരസ്പരമുള്ള വെറുപ്പിന്റെ മേലാപ്പിൽനിന്നുമെല്ലാം ചെറുതായി മോചിപ്പിക്കപ്പെടുന്ന ഒരു കാലം. എന്നാൽ മുസ് ലിം സംഘടനകൾ മിക്കപ്പോഴും തീവ്രവാദ സംഘടനയെന്നു മുഖമുദ്രയുള്ള ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും പോപ്പുലർ ഫ്രണ്ടിനെയുമൊന്നും അത്തരം കൂട്ടായ്മകളിൽ ഉൾക്കൊള്ളിക്കാറില്ല.
കേരളമെന്ന പൊതുസമൂഹം മുസ് ലിം സമുദായം മാത്രമല്ലെന്ന തിരിച്ചറിവിനാലാണ് എല്ലാവരാലും മാറ്റിനിർത്തപ്പെടുന്ന ഈ സംഘടനകളെ അകറ്റിനിർത്തുന്നത്. എന്നാൽ ബദ്ധവൈരികളായ ഇ കെ വിഭാഗം സുന്നികളും എ പി വിഭാഗം സുന്നികളും ഒന്നിക്കുന്നതിനൊപ്പം ഇവിടെ സംഭവിച്ചിരിക്കുന്നത് തങ്ങളുടെ ആവശ്യത്തിന് വേണ്ടത്ര ശക്തി പകരാനായി തീർത്തും വ്യത്യസ്തമായതും പലപ്പോഴും രാജ്യദ്രോഹപരമായതുമായ നിലപാടുകളുള്ള സംഘടനകളെക്കൂടി ഒപ്പം കൂട്ടിയിരിക്കുന്നൂവെന്നതാണ്. ഇതും സി പി എമ്മിന് വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. പ്ര്ത്യേകിച്ച അവർ ഭരണത്തിലിരിക്കുമ്പോൾ.
ലീഗാണ് എല്ലാറ്റിനും ചുക്കാൻപിടിക്കുന്നത്. തങ്ങളുടെ വോട്ട് ബാങ്ക് ചിന്നിച്ചിതറിപോകാതെ കാക്കേണ്ടത് ലീഗിന്റെ ഉത്തരവാദിത്വമാണ്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ മുസ് ലിം ലീഗ് നേതാക്കൾ ഇടപെട്ട് എൻ ഡി എഫിന്റെയും എസ് ഡി പി ഐയുടെയും പോപുലർ ഫ്രണ്ടിന്റെയുമെല്ലാം എത്രയോ കേസുകൾ തേച്ചുമാച്ചു കളഞ്ഞതും ചരിത്രം. യു ഡി എഫിലെ രണ്ടാമത്തെ ഏറ്റവും കരുത്തനായ നേതാവായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു അന്ന് അവയെല്ലാം കഴുകിവൃത്തിയാക്കിയതെന്ന ആരോപണവും കേരളത്തിൽ ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസിൽ മുസ് ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലായിരുന്നു ലീഗിനോട് എല്ലായിപ്പോഴും അകലം പാലിക്കുകയും സി പി എമ്മുമായി ഒട്ടിനിൽക്കുകയും ചെയ്യുന്ന എ പി വിഭാഗം സുന്നികളും പങ്കെടുത്തത്. മുൻകാല ചരിത്രം പരിശോധിച്ചാൽ എപ്പോഴും ലീഗ് നേതൃത്വം നൽകുന്ന ഇത്തരം യോഗങ്ങളിൽനിന്നെല്ലാം വിട്ടുനിൽക്കാറാണ് ചെങ്കൊടിയോട് ഒട്ടിനിന്ന് അരിവാൾ സുന്നികളെന്ന പഴികേട്ടുകൊണ്ടിരിക്കുന്ന കാന്തപുരം വിഭാഗം ചെയ്യാറ്.
വഖഫ് ബോർഡ് നിയമന വിഷയത്തിലുൾപ്പെടെ കാന്തപുരം സി പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അനുകൂലിക്കുന്ന നിലപാടെടുത്ത കാന്തപുരം വിഭാഗം മറുകണ്ടം ചാടാൻ തുനിയുമോയെന്നാണ് ഇപ്പോൾ സി പി എം നേതൃത്വത്തിന്റെ ആശങ്ക. അങ്ങനെ സംഭവിച്ചാൽ മലബാർ മേഖലയിൽ പ്ര്ത്യേകിച്ചും മുസ് ലിം വോട്ടുകൾ നിർണായകമായ ഇടങ്ങളിൽ അതുണ്ടാക്കുന്ന പരുക്ക് ചെറുതാവില്ലെന്നും സി പി എമ്മിനും ഇടതുമുന്നണിക്കുമറിയാം. വരും നാളുകളിൽ ഇതിനെ ഏതു രീതിയിൽ പ്രതിരോധിക്കാനാവുമെന്ന ചർച്ചകൾക്കാവും മുന്നണി നേതൃത്വം സമയം കണ്ടെത്തുക.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍