വാജ്പേയ്ക്കൊപ്പം നിന്ന് ബീഹാറിൽ താരമായി; അദ്വാനിയെ വെട്ടി മോദി എത്തിയപ്പോൾ യുദ്ധപ്രഖ്യാപനം; ബിജെപി ക്ലീൻ സ്വീപ്പിൽ രാജി; തേജ്വസിയുടെ വളർച്ചയിൽ വീണ്ടും മോദിക്കൊപ്പം; ഓപ്പറേഷൻ താമരയെ ഭയന്ന് മറുകണ്ടം ചാടൽ; നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
പാട്ന: ഇനി ബീഹാറിലും ഓപ്പറേഷൻ ലോട്ടസിന്റെ സാധ്യത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തേടും. മഹാരാഷ്ട്രയിലെ ശിവസേനയെ പോലെ വിശ്വസിച്ച് കൂടെ നിർത്തിയ ജനതാദൾ യുണൈറ്റഡ് വഞ്ചിക്കുകയാണ് ബിജെപിയെ. മുന്നണിയിലെ വലിയ കക്ഷിയായിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി കാട്ടിയ രാഷ്ട്രീയ മാന്യതയ്ക്ക് വഞ്ചനയാണ് പകരം കിട്ടിയത്. ഇതിന് പ്രതികാരം ചെയ്യാൻ അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യൻ ബീഹാറിലും നിറയും. ഇതിനെ അതിജീവിക്കാൻ നിതീഷിനും കൂടെയുള്ളവർക്കും കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നിലവിലെ സാഹചര്യത്തിൽ നിതീഷിന് വീണ്ടും അധികാരത്തിലെത്താം. എന്നാൽ ഭാവിയിൽ അട്ടിമറിക്കാൻ അമിത് ഷാ അവസരം നോക്കി കാത്തു നിൽക്കും.
ഇന്ത്യ കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രധാനിയാണ് നിതീഷ് കുമാർ. ജനതാദൾ രാഷ്ട്രീയത്തിന്റെ അവശേഷിപ്പ് ഇപ്പോഴുമുള്ള ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ് ബീഹാർ. ലാലു പ്രസാദ് യാദവും ശരത് യാദവും നിതീഷ് കുമാറും ചേർന്നുണ്ടാക്കിയ മുന്നണി. പക്ഷേ തൊണ്ണൂറുകളുടെ അവസാനം ഈ സമവാക്യങ്ങൾ മാറിമറിഞ്ഞു.
ജോർജ് ഫെർണാണ്ടസ് എന്ന സോഷ്യലിസ്റ്റ് വിപ്ലവകാരിക്കൊപ്പം നിതീഷ് കുമാറും ശരത് യാദവുമെല്ലാം ബിജെപി ക്യാമ്പിലെത്തി. വാജ്പേയ് എന്ന നേതാവിന്റെ പൊതു സ്വീകാര്യതയായിരുന്നു ഇതിന് പ്രേരക ഘടകം. പിന്നീട് ബീഹാർ എന്ന തട്ടകത്തിലേക്ക് ഡൽഹിയിൽ നിന്നും നിതീഷ് മാറി. 2000ൽ ആദ്യം മുഖ്യമന്ത്രി. പിന്നീട് 2005 വീണ്ടും അധികാര കസേരയിൽ. അതിന് ശേഷം ബിഹാറിലെ ഭരണം നിതീഷിന് മാത്രം അവകാശപ്പെട്ടതായി.
ചെറിയൊരു കാലയളവിൽ നിതീഷ് മാറി നിന്നതൊഴിച്ചാൽ ബാക്കി എല്ലാ സമയവും മുഖ്യമന്ത്രി. അധികാരം ഉറപ്പിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും നിതീഷ് കുമാർ ചാടി. മോദി തള്ളി പറഞ്ഞ നിതീഷ് അധികാര കസേരയ്ക്ക് വേണ്ടി അതേ ക്യാമ്പിൽ പിന്നീട് വീണ്ടുമെത്തി. ഇപ്പോൾ മുമ്പുണ്ടായിരുന്ന കരുത്ത് നിതീഷിന്റെ ജെഡിയുവിന് ബീഹാറിൽ ഉണ്ടോ എന്ന് ആർക്കും അറിയില്ല. സംസ്ഥാനത്തെ മൂന്നാമത്തെ പാർട്ടിയാണ് നിയമസഭയിലെ അംഗബലത്തിൽ നീതീഷിന്റേത്. ലാലുവിന്റെ മകൻ തേജസ്വി യാദവ് നയിക്കുന്ന ആർജെഡിക്കും ബിജെപിക്കും പിന്നിലെ പാർട്ടി. എന്നിട്ടും മുഖ്യമന്ത്രി കസേരയിൽ തുടരാൻ നിതീഷിന് കഴിയുന്നുവെന്നതാണ് പ്രത്യേകത.
മഹാരാഷ്ട്രയിൽ എൻഡിഎയ്ക്കൊപ്പം നിന്ന് ശിവസേന ജയിച്ചു. അധികാരം ഉറപ്പിച്ചപ്പോൾ കൂറുമാറി. കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്ന് കാലുവാരി. അങ്ങനെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി. ശിവസേനയെ ഒന്നാകെ എൻഡിഎയിലേക്ക് കൊണ്ടു വന്നാണ് ബിജെപി പ്രതികാരം വീട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി അമിത് ഷാ നടത്തിയ ഓപ്പറേഷൻ. ശിവസേനാ വിമതൻ ഏകനാഥ് ഷിൻഡേയെ കൂടെ നിർത്തി അട്ടിമറിച്ചു. ഷിൻഡേയെ മുഖ്യമന്ത്രിയുമാക്കി. സമാന നീക്കം ബീഹാറിലും ബിജെപി നടത്തിയെന്നാണ് നിതീഷിന്റെ ആരോപണം.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറയെ അട്ടിമറിച്ചതിന് സമാനമായ ഒരും നീക്കം ബിജെപി. ബിഹാറിലും നടത്താൻ ശ്രമിച്ചെന്നും അത് തങ്ങൾ മുളയിലെ നുള്ളി കളഞ്ഞെന്നുമാണ് ജെ.ഡി.യു. നേതാക്കൾ ഉയർത്തുന്ന പ്രധാന ആരോപണം. അടുത്തിടെ പാർട്ടി വിട്ട നിതീഷിന്റെ മുൻ വിശ്വസ്തനും കേന്ദ്രമന്ത്രി കൂടിയായിരുന്ന ആർ.സി.പി. സിങിനെ മുൻനിർത്തിയാണ് ജെ.ഡി.യുവിനെ പിളർത്താൻ ശ്രമിച്ചതെന്നാണ് പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാനെ മുൻനിർത്തി തങ്ങളുടെ സീറ്റുകൾ വെട്ടികുറയ്ക്കാൻ ബിജെപി. ഗൂഢനീക്കം നടത്തിയെന്നും ജെ.ഡി.യു. ആരോപിക്കുന്നു.
ഈ രണ്ട് നീക്കങ്ങളിലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈകളുണ്ടെന്നാണ് നിതീഷ് ഉറച്ച് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നിതീഷുമായി അടുപ്പം പുലർത്തുന്നവരെ മന്ത്രിസഭയിൽനിന്ന് മാറ്റി നിർത്തുകയും ചില അപ്രതീക്ഷിത മുഖങ്ങളെ കൊണ്ടുവരികയും ചെയ്തതിന് പിന്നിലും ഗൂഢാലോചനകളുണ്ടെന്നാണ് ജെ.ഡി.യു. പറയുന്നത്. ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദിയെ അടക്കം മാറ്റിയതും ഇതിന്റെ ഭാഗമാണ്.
2000ൽ ആണ് നിതീഷ് ആദ്യമായി ബീഹാർ മുഖ്യമന്ത്രിയാവുന്നത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നതോടെ എട്ടാം ദിവസം മുഖ്യമന്ത്രി പദം രാജിവച്ചൊഴിഞ്ഞു. പിന്നീട് 2005-ലാണ് രണ്ടാം വട്ടം മുഖ്യമന്ത്രിയാവുന്നത്. 2005-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി. നയിച്ച എൻ.ഡി.എ. സഖ്യം ബീഹാറിൽ അധികാരത്തിൽ എത്തിയതോടെയാണ് നിതീഷിന് 5 വർഷം കാലാവധി തികച്ച് ഭരിക്കാനായത്. ജംഗിൾരാജിന്റെ പിടിയിൽ നിന്നും ബീഹാറിനെ പൂർണമായും മോചിപ്പിച്ചതോടെ 2010-ൽ എൻ.ഡി.എ.സഖ്യം വീണ്ടും ബീഹാറിൽ ജയിച്ചു. നിതീഷ് കുമാർ മൂന്നാം തവണയും മുഖ്യമന്ത്രിയായി. വാജ്പേയുമായും എൽകെ അദ്വാനിയുമായി അടുത്ത ബന്ധമാണ് നിതീഷിനുണ്ടായിരുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ 2013-ൽ എൻ.ഡി.എ. സഖ്യം വിട്ട് യു.പി.എയിൽ ചേർന്നു. ആർജെഡിയും കോൺഗ്രസും കൂട്ടുകാരായി. എന്നാൽ കാത്തിരുന്നത് വലിയ തിരിച്ചടിയാണ്. മോദി പ്രഭാവത്തിൽ യുപിയിൽ ബിജെപി തൂത്തുവാരൽ നടത്തി. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് രാജിവച്ചു. ജിതിൻ റാം മാഞ്ചി മുഖ്യമന്ത്രിയായി. അപ്പോഴും ഭരണത്തിന്റെ നിയന്ത്രണം നിതീഷിന് തന്നെയായിരുന്നു. സോഷ്യലിസത്തിന്റെ മുഖം സർക്കാരിന് കൊടുക്കാനും ശ്രമിച്ചു.
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.യുവിന്റെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം 2015-ൽ രാജിവെച്ചെങ്കിലും 2015-ൽ പാർട്ടി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷിൽ തന്നെ വിശ്വാസമർപ്പിച്ചതിനെ തുടർന്ന് നാലാം തവണയും മുഖ്യമന്ത്രിയായി. 2015-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യം (ജെ.ഡി.യു + ആർ.ജെ.ഡി + കോൺഗ്രസ്) അധികാരം പിടിച്ചതിനെ തുടർന്ന് നിതീഷ് മുഖ്യമന്ത്രിയായി അഞ്ചാം തവണ സ്ഥാനമേറ്റു. 2017-ൽ മഹാഗഡ്ബന്ധൻ പിളർന്നു മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ലാലുവിനെയും കോൺഗ്രസിനെയും വിട്ട് നിതീഷ് വീണ്ടും എൻ.ഡി.എ മുന്നണിയിൽ ചേർന്നു.
ലാലുവിന്റെ മകൻ തേജ്വസി യാദവ് ഈ സമയം നേതാവായി മാറിയിരുന്നു. അതുകൊണ്ട് തന്നെ തേജ്വസിയെ മുഖ്യമന്ത്രിയാക്കാനുള്ള ജെഡിയു നീക്കം മനസ്സിലാക്കിയായിരുന്നു ഈ മാറ്റം. 2017-ൽ ബിജെപിയുടെ പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി അറാം തവണ അധികാരമേറ്റു. 2020-ൽ നടന്ന ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകി. അങ്ങനെ ഏഴാമത്തെ തവണയും ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സ്ഥാനമേറ്റു. എന്നാൽ ബിജെപിക്കുള്ളിൽ ബിഹാർ പിടിക്കാനുള്ള മോഹം ശക്തമാണെന്ന് നിതീഷിന് അറിയാം. ഇത് മനസ്സിലാക്കിയാണ് കസേര ഉറപ്പിക്കാനുള്ള നിതീഷിന്റെ ചാട്ടം.
243 ബിഹാർ നിയമസഭയിലേക്ക് 2020-ൽ നടന്ന തിരഞ്ഞെടുപ്പിൽ 75 സീറ്റുകൾ നേടി ആർ.ജെ.ഡി. ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകൾ നേടി ബിജെപി. രണ്ടാമതെത്തി. 43 സീറ്റുകൾ ജെ.ഡി.യുവിനും ലഭിച്ചു. ജെ.ഡി.യു.-ബിജെപി. സഖ്യം അധികാരത്തിലേറി. ഇതിനിടെ എൻ.ഡി.എ. സഖ്യകക്ഷിയായ വികാസ്ഷീൽ ഇഹ്സാൻ പാർട്ടിയെ പിളർത്തി അവരുടെ നാലിൽ മൂന്ന് എംഎൽഎമാരേയും ബിജെപിയിൽ ചേർത്തു. ഇതോടെ 77 സീറ്റുകളോടെ ബിജെപി. ബിഹാർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. കൃത്യമായ അജണ്ടകളോടെയായിരുന്നു ബിജെപി. ഈ നീക്കം നടത്തിയതെന്നാണ് ജെ.ഡി.യു. ഇപ്പോൾ ആരോപിക്കുന്നത്.
തൊട്ടുപിന്നാലെ ഒവൈസിയുടെ പാർട്ടിയുടെ നാല് എംഎൽഎമാരെ അടർത്തികൊണ്ട് ആർ.ജെ.ഡി. ഈ സ്ഥാനം തിരിച്ചുപിടിക്കുന്ന കാഴ്ചയും കണ്ടു. ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പിടിച്ചെടുത്തത് അടക്കം ആർ.ജെ.ഡിക്ക് നിലവിൽ 80 സീറ്റുകളാണ് ഉള്ളത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്