ചാരായക്കേസ് പ്രതിയെ വാറ്റാൻ സൗകര്യമുള്ള അതേ ആര്യങ്കാവിലേക്ക് സ്ഥലം മാറ്റിയ സൗമനസ്യം; വിതുരയിലേക്കുള്ള സ്ഥലം മാറ്റ ഉത്തരവ് മണിക്കൂറുകൾക്കകം റദ്ദാക്കി വീട്ടിനടുത്ത ഗേൾസ് സ്കൂളിൽ ജോയിൻ ചെയ്ത അദ്ധ്യാപകൻ; മൂന്നാമനെ മാറ്റാനുള്ള ഉത്തരവ് പോലും ഇറക്കാനാവാതെ മന്ത്രി നിസ്സഹായൻ; അച്ചടക്കം ലംഘിച്ചവർക്ക് ശിക്ഷ സുഖവാസം; കോട്ടൺഹില്ലിനെ നന്നാക്കാൻ ഇറങ്ങി മന്ത്രി ശിവൻകുട്ടിക്ക് അടിതെറ്റുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് തീരുമാനങ്ങളെടുക്കാൻ കഴിയുന്നില്ലേ? കോട്ടൺഹിൽ സ്കൂളിനെ നന്നാക്കാൻ രണ്ടും കൽപ്പിച്ചിറങ്ങിയ വിദ്യാഭ്യാസമന്ത്രിക്ക് കിട്ടിയത് തിരിച്ചടി മാത്രം. പ്രധാന അദ്ധ്യാപകനേയും മറ്റ് രണ്ട് അദ്ധ്യാപകരേയം സ്കൂളിൽ നിന്ന് മാറ്റാനായിരുന്നു മന്ത്രിയുടെ തീരുമാനം. ഇതിൽ രണ്ടു പേരെ മാറ്റി. പക്ഷേ അതെല്ലാം അച്ചടക്ക നടപടിയായി മാറിയില്ലെന്നതാണ് വസ്തുത. അദ്ധ്യാപക സംഘടനയുടെ ഇടപെടലുകളിൽ മന്ത്രി പ്രതിഷേധത്തിലാണ്. എന്നാൽ ആരോടും ഒന്നും പറയാനും കഴിയുന്നില്ല. സംഘടനയുടെ കരുത്തിന് മുമ്പിൽ തോൽക്കുകായണ് മന്ത്രി ശിവൻകുട്ടി.
കോട്ടൺഹില്ലിലെ മുൻ ഹെഡ്മാസ്റ്റർ ചാരായ വാറ്റ് കേസിലെ പ്രതിയായിരുന്നു. ഈ സമയത്താണ് സ്കൂളിൽ പ്രശ്നങ്ങളുണ്ടായത്. കഞ്ചാവ് അടക്കം സ്കൂളിൽ എത്തുന്നുവെന്ന പരാതിയിൽ കർശന നടപടികൾ മന്ത്രി ആഗ്രഹിച്ചിരുന്നു. അതിവേഗം ഹെഡ്മാസ്റ്ററെ മാറ്റി. എന്നാൽ ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടിടത്ത് സ്ഥലം മാറ്റം കൊടുക്കേണ്ടി വന്നു. കുളത്തൂപുഴ സ്കൂളിലേക്കായിരുന്നു മാറ്റം. പെട്ടെന്ന് കേൾക്കുമ്പോൾ അച്ചടക്ക നടപടിയെന്ന് തോന്നുമെങ്കിലും ഈ ഹെഡ്മാസ്റ്റർ പ്രതിയായത് ആര്യങ്കാവ് വനത്തിൽ ചാരായം വാറ്റിയതിനായിരുന്നു. ഈ വനമേഖലയ്ക്കുള്ളിലാണ് കുളത്തൂപുഴ. ആര്യാങ്കാവിലെ സുഹൃത്തുക്കൾക്കൊപ്പമാണ് രണ്ട് കൊല്ലം മുമ്പ് ഈ അദ്ധ്യാപകൻ അറസ്റ്റിലായത്. അതായത് കേസിലെ അതേ സ്ഥലത്തേക്ക് മാറ്റം നൽകി. ഇതിനൊപ്പം അരുണിന്റെ ട്രാൻസഫറും അട്ടിമറിച്ചു.
കോട്ടൺഹില്ലിലെ പ്രശ്നങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആ സ്കൂളിൽ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. പൊലീസിന്റെ കൂട്ട് എന്ന പദ്ധതിയുടെ ഉദ്ഘാടനമായിരുന്നു അത്. ചാരായ കേസിലെ പ്രതി അന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊപ്പം വേദി പങ്കിട്ടു. ഇത് മറുനാടൻ വാർത്തയാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പേജിൽ നിന്നും ആ ലൈവ് പോലും അപ്രത്യക്ഷമായി. ഹെഡ്മാസ്റ്ററെ മാറ്റണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടപടികൾ തുടങ്ങിയത്. എന്നാൽ ആര്യാങ്കാവിലേക്ക് സ്ഥലം മാറ്റം നേടി പ്രധാനാധ്യാപകൻ രക്ഷപ്പെട്ടു. ഒരു സ്കൂളിലും പ്രധാന അദ്ധ്യാപകനാകാൻ വാറ്റു കേസിലെ പ്രതിക്ക് യോഗ്യതയില്ലെന്നതാണ് വസ്തുത.
കോട്ടൺഹിൽ സ്കൂളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് അദ്ധ്യാപകനായ അരുണിനെതിരെ ഉയർന്നത്. മാതാപിതാക്കളിൽ ചിലർ പരസ്യമായി പോലും പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രി ഇടപെട്ട് അരുണിനെ വിതുര സ്കൂളിലേക്ക് മാറ്റിയത്. എന്നാൽ സംഘടനയുടെ സബ് ജില്ലാ കമ്മറ്റി അംഗമായ അരുൺ ആ മാറ്റം അംഗീകരിച്ചില്ല. മന്ത്രിയല്ല ആരു പറഞ്ഞാലും പോകില്ലെന്ന് നിലപാട് എടുത്തു. ഇതോടെ സംഘടന ഇടപെട്ടു. വിതുരയിലെ മാറ്റം നെയ്യാറ്റിൻകരയിലേക്കായി. നെയ്യാറ്റിൻകരയിലാണ് അരുണിന്റെ വീട്. ഇതോടെ വലിയ വേദനയിലാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. കോട്ടൺഹിൽ സ്കൂളിലെ അദ്ധ്യാപക ഗ്രൂപ്പുകളിൽ അരുണിന്റെ നെയ്യാറ്റിൻകരയിലേക്കുള്ള മാറ്റം സംഘടന ആഘോഷിക്കുകയും ചെയ്തു. ഈ സ്ക്രീൻ ഷോട്ടുകൾ വിവിധ ഗ്രൂപ്പുകളിൽ എത്തിയതും മന്ത്രിക്ക് നാണക്കേടായി.
സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററിനേയും മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി ആഗ്രഹിച്ചിരുന്നു. ഇതിനൊപ്പം അനീഷ് എന്ന അദ്ധ്യാപകനേയും മറ്റുമെന്ന സൂചനകൾ പുറത്തെത്തി. കോട്ടൺഹിൽ സ്കൂളിൽ സൊസൈറ്റിയുണ്ടാക്കി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അനീഷാണ്. എന്നാൽ അനീഷിനെ മാറ്റുന്ന ഉത്തരവ് ഇനിയും പുറത്തു വന്നിട്ടില്ല. കൂടുതൽ സ്ഥലം മാറ്റങ്ങൾ പറ്റില്ലെന്ന സംഘടനാ നിലപാടാണ് ഇതിന് കാരണം. അതിനിടെ അരുണിന്റെ സ്ഥലമാറ്റവും തിരിച്ച് നെയ്യാറ്റിൻകരയിലേക്കുള്ള മാറ്റവും എല്ലാം ആഘോഷിക്കുന്ന വാട്സാപ്പ് ചാറ്റ് മറുനാടന്‍ കിട്ടി.
സബ് ജില്ലാ കമ്മറ്റി അംഗം സ അരുൺ നെയ്യാറ്റിൻകര ഗവ ഗേൾസ് എച്ച് എസ് എസിൽ ജോയിൻ ചെയ്തു. വിതുര ജിഎച്ച് എസ് എസിലേക്ക് വന്ന ഉത്തരവ് മാറ്റി സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിനായി വളരെ വേഗം പ്രവർത്തിച്ച ജില്ലാ-സബ് ജില്ലാ നേതാക്കൾക്ക് അഭിവാദ്യങ്ങൾ---എന്നാണ് ഒരു ഗ്രൂപ്പിൽ വന്ന പോസ്റ്റ്. എന്നാൽ ചില മാധ്യമങ്ങളിൽ ഇത് ചർച്ചയാതോടെ സ്ഥലം മാറ്റത്തിൽ പങ്കില്ലെന്ന വാദവും അവർ തന്നെ പറയുന്നുണ്ട്. അങ്ങനെ സർവ്വത്ര കുഴപ്പമാണ് ഗ്രൂപ്പുകളിൽ. ഇത്തരം സ്ഥലം മാറ്റങ്ങളിൽ മന്ത്രി തീർത്തും അതൃപ്തനാണ്. അതിശക്തമായ നടപടികളാണ് കോട്ടൺഹില്ലിൽ മന്ത്രി ആഗ്രഹിച്ചിരുന്നത്.
മതാപിതാക്കൾ പരാതിയുമായി എത്തിയ ശേഷം അദ്ധ്യാപകരേയോ ജീവനക്കാരേയോ പൂർണ്ണമായും പിന്തുണയ്ക്കുന്ന തരത്തിൽ മന്ത്രി ശിവൻകുട്ടി പ്രതികരണമൊന്നും നടത്തിയിരുന്നില്ല. സ്കൂൾ മാനേജ്മെന്റ് സിമിതിയിലെ സിപിഎമ്മുകാരുടെ ഇടപെടൽ മറുനാടൻ പൊളിച്ചതോടെ അതും നിന്നു. ഇതോടെയാണ് കോട്ടൺഹില്ലിൽ സമ്പൂർണ്ണ ശുദ്ധീകരണം മന്ത്രി ശിവൻകുട്ടി നടത്താൻ തീരുമാനിച്ചത്. എന്നാൽ അദ്ധ്യാപക സംഘടനകളുടെ കരുത്ത് അതെല്ലാം അട്ടിമറിക്കുകയും ചെയ്തു. ചാരായ കേസ് പ്രതിക്ക് പിടിക്കപ്പെട്ട സ്ഥലത്തേക്ക് തന്നെ മാറ്റം നൽകിയത് വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്.
കോട്ടൺഹില്ലിലെ ഒരു അദ്ധ്യാപകനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് സൂചന. 16ഓളം ടീച്ചർമാർ പരാതി നൽകി. മാതാപിതാക്കളും പീഡന സമാന സ്വഭാവമുള്ള പരാതികൾ നൽകി. എന്നാൽ ഇതെല്ലാം മുക്കുകയായിരുന്നു സംഘടനാ കരുത്തിൽ ചിലർ. ഇവരെ മാറ്റാനുള്ള മന്ത്രിയുടെ പ്രത്യേക താൽപ്പര്യമാണ് ഇപ്പോൾ പൊളിയുന്നത്.
Stories you may Like
- ഓൾഗ ഇനി കോട്ടൺഹിൽ സ്കൂളിലേക്ക്; വിദേശ വിദ്യാർത്ഥി പഠിക്കാനെത്തുന്നത് ആദ്യമായി
- ആദിപുരുഷിന്റെ ട്രെയിലർ ലോഞ്ചിൽ തിളങ്ങി കൃതി സനോൻ
- വി എസ്എസ് സി പരീക്ഷ റദ്ദാക്കി
- വി എസ് എസി പരീക്ഷാ തട്ടിപ്പ് കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
- രാജസ്ഥാനിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയ ബിജെപിക്ക് വെല്ലുവിളിയായി വസുന്ധരയുടെ പിണക്കം!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍