അലിഗഢ് സർവകാലശാലക്കും 'ഇസ്ലാമോഫോബിയ'! മൗദൂദിയുടെയും ഖുതുബിന്റെയും പുസ്തകങ്ങൾ സിലബസിൽനിന്ന് നീക്കി; നടപടി ഇവ തീവ്രവാദത്തിനും മതവിദ്വേഷത്തിനും ഇടവരുത്തുന്നെന്ന് പരാതി ലഭിച്ചതിനാൽ; ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കമെന്ന് എന്ന് ജമാഅത്തെ ഇസ്ലാമി; അലിഗഢും സെക്യുലർ സിലബസിലേക്ക്
എം റിജു
ന്യൂഡൽഹി: ഇന്ത്യയിൽ മതമൗലികവാദം വളർത്തുന്നതിന് ഉതകുന്ന രീതിയിലുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുന്നുവെന്നതിന്റെ പേരിൽ ഏറെ ആരോപണ വിധേയമായ സർവകലാശാലയാണ് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി. പൗരത്വഭേദഗതി സമരത്തിന്റെ കാലത്തൊക്കെ, സംഘപരിവാർ സംഘടനകൾ ആരോപിച്ചിരുന്നത് അലിഗഢ് യൂണിവേഴ്സിറ്റിയിൽ പഠിച്ച തീവ്രവാദികളാണ്, ഈ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത് എന്നായിരുന്നു. അലിഗഢ് സർവകാലശാലയുടെ സിലബസ് പോലും സെക്യുലർ അല്ല എന്ന ആരോപണവും ഉയർത്തിരുന്നു. ഇപ്പോഴിതാ ആ വിഷയത്തിൽ കടുത്ത നടപടിയുമായി സർവകാലാശാല തന്നെ രംഗത്ത് എത്തിയിരിക്കയാണ്.
തീവ്രവാദത്തിനും മതവിദ്വേഷത്തിനും ഇടവരുത്തു ആക്ഷേപകരമായ ഉള്ളടക്കം ഉണ്ടെന്ന ആരോപണത്തെതുടർന്ന് അലിഗഢ് മുസ്ലിം സർവകലാശാല ഇസ്ലാമിക വിഭാഗം സിലബസിൽനിന്ന് അബുൽ അഅ്ലാ മൗദൂദി, സയ്യിദ് ഖുതുബ് എന്നിവരുടെ ഗ്രന്ഥങ്ങൾ നീക്കി. ഇരുവരുടെയും ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ ഇരുപതോളം പേർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. തീവ്ര രാഷ്ട്രീയ ഇസ്ലാമിക ചിന്ത പ്രചരിപ്പിക്കുന്നവയാണ് ഇവയെന്നായിരുന്നു ആരോപണം. 'വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനാണ് നടപടി'യെന്ന് വാഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ പറയുന്നത്. ഐച്ഛിക കോഴ്സുകളുടെ ഭാഗമായിരുന്നു ഇരുവരുടെയും ഗ്രന്ഥങ്ങളെന്നും അതിനാൽ അക്കാദമിക് കൗൺസിലിൽ ചർച്ചചെയ്യാതെ ഒഴിവാക്കാവുന്നതാണെന്നും സർവകലാശാല വക്താവ് ഉമർ പീർസാദ പറഞ്ഞു. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് ജമാഅത്തെ ഇസ്ലാമിയും രംഗത്ത് എത്തിയിട്ടുണ്ട്.
ശ്രദ്ധ തിരിച്ചുവിടാനെന്ന് ജമാഅത്തെ ഇസ്ലാമി
രാജ്യത്തിന്റെ മുഖ്യവിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വഴി തിരിച്ചുവിടുന്നതിനുണ്ടാക്കിയ വിവാദങ്ങളിലൊന്നാണ് മൗദൂദിയുടെയും ഖുതുബിന്റെയും പുസ്തകങ്ങളെ കുറിച്ചുള്ള വിവാദമെന്ന് ജമാഅത്തെ ഇസ്?ലാമി ഹിന്ദ് ഉപാധ്യക്ഷൻ മുഹമ്മദ് സലീം കഴിഞ്ഞ ദിവസം ന്യഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതുകൊണ്ടാണ് അതൊരു വലിയ ചർച്ചയാക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകാരികമായ വിഷയങ്ങളിൽ ജനങ്ങളെ തളച്ചിട്ട് അടിസ്ഥാന വിഷയങ്ങൾ അവർ ശ്രദ്ധിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അക്കാദമിക തലത്തിലുള്ള ഒരു വിഷയമാണിത്.അക്കാദമിക് തലത്തിൽ ഏത് വിഷയം പഠിപ്പിക്കണമെന്നത് അതിന്റെ സർവകലാശാലയും അക്കാദമിക് കൗൺസിലും ചേർന്ന് തീരുമാനിക്കേണ്ടതാണ്. അവർ അത് പലപ്പോഴും മാറ്റുന്നതും സാധാരണ നടപടിയാണ്. എന്നിട്ടും ചിലയാളുകൾ പ്രധാനമന്ത്രിക്ക് കത്തെഴുതി അതിനെ വൈകാരികമാക്കാനുള്ള ശ്രമം നടത്തി. ഒരു പ്രശ്നമല്ലാത്ത കാര്യത്തെ വലിയ പ്രശ്നമാക്കി മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയത്.
ഇത്തരത്തിൽ രാജ്യത്തിന്റെ അടിസ്ഥാന വിഷയങ്ങളിൽ ജനശ്രദ്ധ തിരിച്ചുവിടാൻ അനുവദിക്കരുത്. ആ വിഷയത്തിന്? അതർഹിക്കുന്ന പ്രതികരണം ജമാഅത്ത് നൽകിയിട്ടുണ്ട് എന്നും മുഹമ്മദ സലീം കൂട്ടിച്ചേർത്തു. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണ്. മതിയായ ചർച്ചയില്ലാതെയാണ് പ്രധാന നിയമങ്ങൾ പോലും പാസാക്കിയെടുക്കുന്നത്. വിലക്കയറ്റവും അവശ്യ സാധനങ്ങളുടെ ജി.എസ്.ടി നിരക്കുവർധനയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഗ്രാമീണ ഇന്ത്യക്ക് ഏറെ ആശ്വാസമായിരുന്ന തൊഴിലുറപ്പ് പദ്ധതിക്ക് മതിയായ തുക അനുവദിക്കാത്തത്? മൂലം തൊഴിലാളികൾക്ക് വേതനം കൊടുക്കുന്നില്ല. 2014ന് ശേഷം ഒമ്പത്? ലക്ഷത്തിലേറെ പേർ വിദേശ പൗരത്വം സ്വീകരിച്ചത് തങ്ങളുടെ മക്കുടെ ഭാവിയിൽ അവർക്കുള്ള ആത്മവിശ്വാസക്കുറവാണ്? കാണിക്കുന്നതെന്ന് മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി.
എല്ലാ തീവ്രവാദത്തിന്റെയും അവസാനവാക്ക്
അതേസമയം ഇന്ന് ലോകത്ത് നിലനിൽക്കുന്ന ഇസ്ലാമിക തീവ്രവാദധാരയുടെ അടിത്തറ ഖുത്തുബിസവും, മൗദൂദിസം ആണെന്നാണ് പ്രൊഫസർ ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടുന്നത്. '' മതനിരപേക്ഷതതയേയും, മതങ്ങളുമായുള്ള സഹവർത്തിത്വവും ഒന്നും തന്നെ മൗദൂദി അംഗീകരിക്കുന്നില്ല. അദ്ദേഹത്തെ സംബദ്ധിച്ച് ഒരു മുസ്ലീമിന്റെ കടമ ജിഹാദ് മാത്രമാണ്. മതരാഷ്ട്രവാദം എന്ന ഗരുതരമായ ആശയത്തെ മുസ്ലിം സമൂഹത്തിലേക്ക് കടത്തിവിട്ട് തീവ്രവാദത്തിന് തീവെട്ടിപിടിക്കയാണ്''- ഹമീദ് ചേന്ദമംഗല്ലൂർ മലയാളം വാരികയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
മത നിരപേക്ഷതയോട് അടുത്തുപോകരുതെന്നും സെക്കുലർ ഡെമോക്രസിയിൽ പങ്കെടുക്കുന്നത് ഹറാമാണെന്നും അസന്നിഗ്ധമായി പ്രഖ്യാപിച്ച വ്യക്തിയാണ് മൗദൂദി 'ഈ യുഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന എല്ലാ ജനാധിപത്യ വ്യവസ്ഥകളും, അവയിൽ ഇന്ത്യയിലിപ്പോഴുള്ള അസംബ്ലികളും, ഭൗതികകാര്യങ്ങളിൽ രാജ്യത്ത് വസിക്കുന്നവർക്ക് അവകാശപ്പെട്ടതും അവർക്ക് തന്നെ നിയമമുണ്ടാക്കാൻ അധികാരം നൽകുന്നവയുമാണ്. ഈ ആശയം ഇസ്ലാമിന് കടകവിരുദ്ധമാണ്. ജനങ്ങളുടെയും, മുഴുവൻ ലോകത്തിന്റെയും ഭരണാധികാരി അല്ലാഹുവാണെന്നാണ് ഇസ്ലാമിന്റെയും ഏകദൈവ വിശ്വാസത്തിന്റെയും അവിഭാജ്യഘടകം.
കൽപ്പനകളും നിർദേശങ്ങളും നടപ്പാക്കുന്നത് ദൈവത്തിന്റെ ജോലിയാണ്. ഇസ്ലാമിക സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ നിയമത്തിന്റെ ഉറവിടവും ജീവിതത്തിന്റെ സകല കാര്യങ്ങളുടെ അടിത്തറയും ദൈവികഗ്രന്ഥവും പ്രവാചകന്റെ പാരമ്പര്യവുമാണ്. എന്നാൽ മേൽപറഞ്ഞ ജനാധിപത്യ സിദ്ധാന്തം അംഗീകരിക്കുന്നത് ഏക ദൈവത്വത്തിൽ നിന്ന് വ്യതിചലിക്കുന്നതിന് തുല്യമാണ്. അതിനാൽ ഈ യുഗത്തിലെ ജനാധിപത്യ വ്യവസ്ഥയിലുള്ള പാർലമെന്റുകളിലും അസംബ്ലികളിലും അംഗത്വം നേടുന്നത് ഹറാമാണ്(നിഷിദ്ധം). അവർക്ക് വോട്ട് ചെയ്യുന്നതും ഹറാമാണ്. കാരണം വോട്ട് ചെയ്യുകയെന്നാൽ ഇവിടത്തെ ഭരണഘടനയനുസരിച്ച് നിയമങ്ങളുണ്ടാക്കാനുള്ള വ്യക്തികളെ തിരഞ്ഞെടുക്കലാണ്. അത് പൂർണമായും ഏകദൈവ വിശ്വാസത്തിനെതിരാണ് (മൗദൂദി, റസാഇൽ വൊ മസാഇൽ, 1, ഡൽഹി, 1999 (1945), 304).
മൗദൂദിയുടെ നിലപാട് അലിഗഢിനെതിരെ
നിലവിലുള്ള ആധുനിക വിദ്യാഭ്യാസത്തെ നഖഃശിഖാന്തം എതിർത്ത മൗദൂദി മദ്രസാ സമ്പ്രദായവും അംഗീകരിച്ചില്ല. ഇപ്പോൾ മൗദൂദിയുടെ പുസ്തങ്ങൾ നിരോധിച്ചുകൊണ്ട് വിവാദത്തിലായ അലിഗഢ് യൂണിവേഴ്സിറ്റിയെക്കുറിച്ചുപോലും മൗദൂദിക്ക് വളരെ മോശം അഭിപ്രാമാണ്. ''അലിഗഢ് യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങൾ പടിഞ്ഞാറൻ സമ്പ്രദായം അപ്പടി സ്വീകരിച്ചതിനാൽ അവിടെ കറുത്ത ഇംഗ്ലീഷുകാരെ ഉല്പാദിപ്പിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങൾ അറവുശാലകളാണ്''-അമൃതസറിലെ സമ്മേളനത്തിൽ മൗദൂദി തുറന്നടിച്ചു. ഈ സ്ഥാപനങ്ങളിലെ ഡിഗ്രികൾ മരണത്തിനുള്ള സാക്ഷിപത്രങ്ങളാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. (തഅ്ലീമാത്, 1991, 45).
തുടർന്ന അലിഗഢ് പഠിക്കുന്നവരെ ജമാഅത്ത് നേതാക്കൾ വിലക്കിയിരുന്നു. അവിടെ പഠിച്ചുകൊണ്ടിരുന്ന തങ്ങളുടെ മക്കളെ പിന്തിരിപ്പിക്കുകയും ചെയ്തു. പല മക്കളും ജമാഅത്തുകാരായ പിതാക്കളുടെ നിർദ്ദേശം മാനിക്കാതെ അലിഗഢിലെ പഠനം തുടർന്നു. മറ്റു സ്ഥാപനങ്ങളിൽ പഠിക്കുന്നവരും ഇപ്രകാരം പഠനം ഉപേക്ഷിച്ചു. 1957 വരെ ഈ നിബന്ധനകൾ തുടർന്നു. മിശ്ര വിദ്യാഭ്യാസത്തെ നാശകരമെന്ന് മൗദൂദി മുദ്ര കുത്തി. പാശ്ചാത്യൻ വേഷം, സംഗീതം എന്നിവയും മൗദൂദി അംഗീകരിച്ചില്ല. കുതിര സവാരി, നീന്തൽ, ആയുധ പന്തയം തുടങ്ങിയവ അല്ലാത്ത എല്ലാ ഗെയിമുകളും സ്പോർട്സും പാശ്ചാത്യമാകയാൽ നിഷിദ്ധമാക്കി. ജമാഅത്തിന്റെ ഭരണഘടനയോട് അംഗങ്ങൾ പൂർണമായും കൂറുപുലർത്തണമെന്ന് മൗദൂദി ശഠിച്ചു. അതിനാൽ ജമാഅത്ത് സ്കൂളുകൾ സർക്കാരിന്റെ ബോർഡുകളുമായി അഫിലിയേറ്റ് ചെയ്യുന്നതും വിലക്കി. ജമാഅത്ത് നിർദേശിക്കുന്ന ജോലിയോ വ്യവസ്ഥയോ അല്ലാതെ മറ്റൊന്നിലും പ്രവർത്തിക്കാൻ ജമാഅത്തുകാരെ അനുവദിച്ചില്ല. കാരണം ജമാഅത്തിന്റെ നിർദേശത്തിലില്ലാത്തതെല്ലാം പൈശാചികമാണ് (താഗൂതി).
പക്ഷേ കാലം മാറിയപ്പോൾ ജമാഅത്തുകാർ കൂട്ടത്തോടെ അലിഗഢിൽ എത്താൻ തുടങ്ങി. അവർ വേഷം മാറിയ മനുഷ്യാവകാശ പ്രവർത്തകരായി. പക്ഷേ അവരുടെ ആശയത്തിന്റെ തനിനിറം സോഷ്യൽ മീഡിയയിലെ ചർച്ചകളിലൂടെ പുറത്താവുകയാണ്. നേരത്തെ ഇത്തരം നീക്കങ്ങൾ ഉണ്ടായാൽ ഇസ്ലാമോ ഫോബിയ പരത്തുന്നുവെന്ന് പറഞ്ഞ് ചാപ്പയിടിച്ച് പ്രതിരോധിക്കയാണ് ജമാഅത്തെ ഇസ്ലാമി അടക്കം ചെയ്യാറുള്ളത്. പക്ഷേ ഇത് അലീഗഢ് ചെയ്ത പണിയായതുകൊണ്ട് അങ്ങനെ പ്രതിരോധിക്കാനും അവർക്ക് ആവുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്