ദ്വൈവാരികയിലുള്ളത് അവാസ്തവമായ കാര്യങ്ങൾ; ലക്ഷ്യം പാർട്ടിയെ കരിവാരിത്തേക്കലും തന്നെ അപമാനിക്കലും; ജനശക്തിയുടേത് പാഴ് വേലയെന്ന് വ്യക്തമാക്കി വി എസ് അച്യുതാനനന്ദൻ; വിവാദമൊഴിഞ്ഞ ആശ്വാസത്തിൽ സിപിഐ(എം)
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആളാകെ മാറിയിരിക്കുന്നു. സിപിഎമ്മിനേയോ സംസ്ഥാന നേതൃത്വത്തേയോ പ്രതിക്കൂട്ടിലാക്കുന്നതൊന്നും വി എസ് ഇനി ചെയ്യില്ല. പാർട്ടിയെ തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുക മാത്രമാണ് വിഎസിന്റെ ലക്ഷ്യം. ജനശക്തിയിൽ വ്ന്ന അഭിമുഖത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് വി എസ് എത്തുമ്പോൾ അത് ആശ്വാസമാകുന്നത് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിനാണ്. പാർട്ടിയേയും തന്നേയും അകറ്റാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് വി എസ് വ്യക്തമാക്കി. പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടിൽ നിന്നും വി എസ് പിന്മാറുന്നതിന്റെ വ്യക്തമായ സൂചയനാണ് പുതിയ പ്രസ്താവന. പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുടെ ഇടപെടൽ ഫലം കാണുന്നതിന്റെ നേർ ചിത്രം കൂടിയാണ് ഇത്.
താനുമായി നടത്തിയ അഭിമുഖമെന്നു പറഞ്ഞ് ഒരു ദ്വൈവാരിക പ്രസിദ്ധപ്പെടുത്തിയ ചില കാര്യങ്ങൾ ചില മാദ്ധ്യമങ്ങളിൽ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു. തികച്ചും അവാസ്തവമായ കാര്യങ്ങളാണ് ഈ വാർത്തകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രമുള്ളപ്പോൾ സിപിഐ എമ്മിനെ കരിവാരിത്തേക്കാനും,തന്നെ അപമാനിക്കുന്നതിനുമായി കരുതിക്കൂട്ടി നടത്തുന്നതാണ് ഇത്തരം പ്രചാരണങ്ങൾ. ഈ കള്ളപ്രചാരവേല ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം. പാർട്ടി സംസ്ഥാന നേതൃത്വവും താനും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ് ഈ പാഴ് വേലയെന്നും വി എസ് പറഞ്ഞു.
ജനശക്തി വാരികയിലെ വി എസ് അച്യൂതാനന്ദന്റെ അഭിമുഖം വിവാദമായതോടെ പരിശോധിക്കാൻ സിപിഐ(എം) സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. വിഎസിൽ നിന്ന് വിശദീകരണവും തേടാനായിരുന്നു തീരുമാനം. ജനശക്തി പാർട്ടി വിരുദ്ധ പ്രസിദ്ധീകരണമാണെന്നാണ് സിപിഐ(എം) നിലപാട്. ഈ വാരികയ്ക്ക് അഭിമുഖം അനുവദിച്ച എംഎ ബേബിയിൽ നിന്നും പാർട്ടി വിശദീകരണം തേടിയിരുന്നു. സമാനരീതിയിലാകും വിഎസിനോടും കാര്യങ്ങൾ ചോദിക്കുക. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് സാഹച്യത്തിൽ വിവാദം വഷളാകാതെ നോക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് പ്രസ്താവനയിലൂടെ അഭിമുഖത്തെ വി എസ് തള്ളിപ്പറഞ്ഞത്. ഇതോടെ സിപിഎമ്മിനെതിരെ ഈ വിവാദം രാഷ്ട്രീയ ആയുധമാക്കില്ലെന്ന് സിപിഐ(എം) ഉറപ്പിക്കുകയാണ്. വിഎസിന്റെ പുതിയ നിലപാടിനോട് ജനശക്തിയും പ്രതികരിക്കുന്നില്ല.
പാർട്ടിനേതൃത്വം വരുത്തിയ തെറ്റുകൾ മൂലം ഇടതുപക്ഷത്തിന് ക്ഷീണമുണ്ടായിട്ടുണ്ടെന്നും അതെല്ലാം തിരുത്തി മുന്നോട്ടുപോകാനുള്ള ശ്രമമാണ് ഇപ്പോൾ തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദൻ പറഞ്ഞതായായിരുന്നു ജനശക്തിയുടെ അഭിമുഖം. അതുപോലെ 2006ലെയും 2011ലെയും തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകരുതെന്ന് പാർട്ടിയിലെ ചിലർ വ്യക്തിവിരോധത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിനേതൃത്വത്തെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ലെന്നും വി എസ്. പറയുന്നു. ഇതൊന്നും ഇനി സിപിഐ(എം) ഗൗരവത്തോടെ എടുക്കില്ല. എന്നാൽ സിപിഐ(എം). വിമതരെ അനുകൂലിക്കുന്ന പ്രസിദ്ധീകരണമായി അറിയപ്പെടുന്ന 'ജനശക്തി'ക്ക് പാർട്ടി നേതാക്കൾ അഭിമുഖം നൽകുന്നത് ശരിയല്ല. ഈ സാഹചര്യമാണ് സിപിഐ(എം) വിശദീകരണം ചോദിക്കുക. അഭിമുഖം നൽകിയിട്ടില്ലെന്നാകും വിഎസിന്റെ മറുപടി.
നേരത്തെ ജനശക്തി വാരിക പാർട്ടി വിരുദ്ധ പ്രസിദ്ധീകരണമാണെന്നും, വി എസ്. ജനശക്തിക്കു നൽകിയ അഭിമുഖം പരിശോധിക്കുമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രസിദ്ധീകരണങ്ങൾക്കു നേതാക്കൾ അഭിമുഖം നൽകുന്നതു പരിശോധിക്കും. എം.എ. ബേബി അഭിമുഖം നൽകിയതിനു വിശദീകരണം ചോദിച്ചിരുന്നു. ബേബി പറഞ്ഞതിൽ പാർട്ടി നിലപാടിനു വിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ല. വി എസ്. ഇപ്പോൾ നൽകിയ അഭിമുഖത്തിൽ എന്തൊക്കെയാണ് ഉള്ളതെന്നു പരിശോധിച്ചശേഷമേ പ്രതികരിക്കാൻ കഴിയൂ-കോടിയേരി പറഞ്ഞു. ഇതിന് തൊട്ടു പിന്നാലെയാണ് വിഎസിന്റെ വിശദീകരണം എത്തിയത്. ഇതിൽ തന്നേയും സംസ്ഥാന നേതതൃത്വത്തേയും തെറ്റിക്കാനുള്ള പാഴ് വേലയെന്ന് വി എസ് തന്നെ പറയുന്നു. അതുകൊണ്ട് തന്നെ വിവാദം അവസാനിക്കുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ.
ജനശക്തി വാരികയ്ക്ക് വിഎസുമായി എന്നും നല്ല ബന്ധമുണ്ടെന്നായിരുന്നു വിലയിരുത്തൽ. ഇത്തരം ആരോപണങ്ങളെ വി എസ് ഒരിക്കലും തള്ളിപ്പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ അഭിമുഖവും വിവാദത്തിന് തുടക്കമിട്ടത്. വർഗീയ പാർട്ടികളുമായി കൂട്ടുചേരാൻ നേതാക്കളിൽ ചിലർ ശ്രമിച്ചതിന്റെ ഫലമായി തിരഞ്ഞെടുപ്പുകളിൽ തോൽവി പറ്റിയിട്ടുണ്ടെന്ന തുറന്ന സമ്മതിക്കൽ എന്ന മട്ടിലായിരുന്നു അഭിമുഖം പ്രസിദ്ധീകരിച്ചത്. വർഗീയപാർട്ടികളുമായി കൂട്ടുകൂടാൻ പാടില്ലെന്ന കമ്മ്യൂണിസ്റ്റ്ധാരണയ്ക്ക് വിരുദ്ധമായി, മദനിയെപ്പോലെയുള്ളവരുടെ പാർട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ മതേതര ജനവിഭാഗങ്ങളുടെ എതിർപ്പുണ്ടായി. ഇതു തോൽവിക്ക് കാരണമായെന്നും വി എസ് പറഞ്ഞതായി ജനശക്തി വിശദീകരിച്ചിരുന്നു.
''ഇടതുപക്ഷത്തിനൊപ്പം ശക്തമായി നിലയുറപ്പിച്ച പാർട്ടികളെ ഒഴിവാക്കുകയും വർഗീയശക്തികളെ എടുക്കുകയും ചെയ്തതിന്റെ ഫലമായി തോൽവിയുണ്ടായി. 2004ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ 20സീറ്റിൽ 18സീറ്റിലും എൽ.ഡി.എഫ്. ജയിച്ചു. അതേസമയം, വർഗീയശക്തികളുമായുള്ള കൂട്ടുകെട്ടും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജനതാദളിനെ ഒഴിവാക്കിയതിന്റെയും ഫലമായി 2009ൽ അതു നാലായി ചുരുങ്ങി. ഈ തരത്തിലുള്ള തെറ്റുകൾ വിമർശപരമായി പരിശോധിക്കുകയും ഇനി ഉണ്ടാകാൻ പാടില്ലെന്ന കർശനനിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.''എന്നായിരുന്നു അഭിമുഖം.
സിപിഐ(എം)., സിപിഐ.,ആർ.എസ്പി., ജനതാദൾ എന്നീ നാലുപാർട്ടികൾ യോജിച്ചാണ് 2004ൽ 18 സീറ്റ് നേടിയത്. 2014ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്പി. പോയി. എ.ഐ.സി.സി. അംഗത്തിന് പത്തനംതിട്ടയിൽ സീറ്റ്കൊടുത്തു. ഇപ്പോൾ ജനതാദൾ, ആർ.എസ്പി. എന്നീ പാർട്ടികൾ നമ്മുടെ കൂടെയില്ല. ഉള്ളത് സിപിഐ.യും സിപിഎമ്മും മാത്രമാണെന്നും അഭിമുഖത്തിൽ പറയുന്നു. ഇതെല്ലാമാണ് വി എസ് നിഷേധിക്കുന്നത്. അതു തുണയാകുന്നത് സിപിഎമ്മിനും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍