Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അടി കപ്യാരെ കൂട്ടമണി നടക്കുന്ന സമയത്താണ് തൊട്ടപ്പുറത്ത് മുത്തുഗൗവിന്റെ ഷൂട്ട് നടക്കുന്നത്; ഞാൻ രാവിലെയിട്ട ഷർട്ട് വൈകീട്ട് മുത്തുഗൗവിലേക്ക് വേണ്ടി അവൻ ഇടും; ദാരിദ്ര്യം'; ഗോകുലുമായുള്ള സൗഹൃദം തുറന്നുപറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

'അടി കപ്യാരെ കൂട്ടമണി നടക്കുന്ന സമയത്താണ് തൊട്ടപ്പുറത്ത് മുത്തുഗൗവിന്റെ ഷൂട്ട് നടക്കുന്നത്; ഞാൻ രാവിലെയിട്ട ഷർട്ട് വൈകീട്ട് മുത്തുഗൗവിലേക്ക് വേണ്ടി അവൻ ഇടും; ദാരിദ്ര്യം'; ഗോകുലുമായുള്ള സൗഹൃദം തുറന്നുപറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് അരുൺ ചന്ദു സംവിധാനം ചെയ്ത സായാഹ്ന വാർത്തകൾ. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ ഇരുവരും തമ്മിൽ വർഷങ്ങളായി തുടരുന്ന സൗഹൃദം തുറന്നു പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.

ഗോകുലുമായുള്ള സൗഹൃദത്തെ കുറിച്ചും ആദ്യമായി ഗോകുലിനെ കണ്ടതിനെ കുറിച്ചുമൊക്കെയാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമപ്രവർത്തകരെ കണ്ടപ്പോഴായിരുന്നു ഇരുവരും തങ്ങൾ തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചത്.

ഗോകുലുമൊത്തുള്ള ചില ഓർമകൾ ധ്യാൻ അഭിമുഖത്തിൽ പങ്കുവെച്ചു. 'അടി കപ്യാരെ കൂട്ടമണി നടക്കുന്ന സമയത്താണ് തൊട്ടപ്പുറത്ത് മുത്തുഗൗവിന്റെ ഷൂട്ട് നടക്കുന്നത്. ഞാൻ രാവിലെയിട്ട ഷർട്ട് വൈകീട്ട് മുത്തുഗൗവിലേക്ക് വേണ്ടി അവൻ ഇടും, ദാരിദ്ര്യം (ചിരി).

പിന്നെ അവിടെ ഒരു ഗിമ്പൽ വരുകയാണെങ്കിൽ അന്ന് നമ്മുടെ അവിടേയും ഗിമ്പലുണ്ടാകും. അവിടെ ഒരു ജിമ്പ് വരുകയാണെങ്കിൽ അന്ന് നമ്മുടെ അടുത്തും ജിമ്പുണ്ടാകും . ഒരേ സമയത്ത് നടന്ന രണ്ട് ഷൂട്ടുകളാണെന്നും ധ്യാൻ പറയുന്നു.

ധ്യാൻ തനിക്ക് ഗുരുസ്ഥാനീയൻ ആണെന്നാണ് അഭിമുഖത്തിൽ ഗോകുൽ പറയുന്നത്. സായാഹ്ന വാർത്തകൾ ചെറിയ സിനിമയാണെങ്കിലും തങ്ങൾക്ക് അത് വലിയ സിനിമയാണെന്നും ഗോകുൽ പറഞ്ഞു.

എന്റെ ആദ്യ സിനിമയായ മുത്തുഗൗവിൽ ഞാൻ അഭിനയിക്കാൻ വരുന്നത് ശരിക്കും ധ്യാൻ ചേട്ടൻ നായകനായ സെറ്റിലേക്കാണ്. ധ്യാൻ ചേട്ടന്റേയും അജു ചേട്ടന്റേയും മുകേഷേട്ടന്റേയുമൊക്കെ പ്രസൻസിലാണ് എന്റെ ആദ്യ ഷോട്ട് എടുത്തത്. അടി കപ്യാരെ കൂട്ടമണിയുടെ ഷൂട്ട് നടക്കുന്നത് തൊട്ടടുത്ത ലൊക്കേഷനിലായിരുന്നു.

ആ ഒരു പെർസ്പെക്ടീവിൽ ഇവരെല്ലാവരും എന്റെ ഗുരുസ്ഥാനീയരാണ്. എനിക്ക് ഒരുപാട് പോസിറ്റിവിറ്റി തന്നത് ധ്യാൻ ചേട്ടനാണ്. ജ്യേഷ്ഠസ്ഥാനത്തും ഗുരു സ്ഥാനത്തും ഞാൻ അദ്ദേഹത്തെ കാണുന്നുണ്ട്, എന്നായിരുന്നു ഗോകുൽ പറഞ്ഞത്.

2015 ലാണ് ഞാൻ ഗോകുലിനെ ആദ്യമായി കാണുന്നത്. അന്ന് ഞാൻ മോട്ടിവേറ്റ് ചെയ്തുവിട്ടതാണ്. അതുകൊണ്ട് ഇത്രയും വലിയ നിലയിലെത്തി (ചിരി). പിന്നെ ഗോകുൽ പറഞ്ഞതുപോലെ ഞാൻ അങ്ങനെ പോസിറ്റിവിറ്റി കൊടുക്കുന്നൊന്നുമില്ല.

പടം ചെയ്യണമെന്നും ഗ്യാപ് അധികം എടുക്കരുതെന്നും അവനോട് പറഞ്ഞിരുന്നു. ഗോകുൽ വല്ലാതെ ചൂസിയാകുന്നതായി തോന്നിയിരുന്നു. പ്രസൻസ് ഫീൽ ചെയ്യിക്കണമെന്നും ഗ്യാപ്പിടാതെ സിനിമ ചെയ്യണമെന്നുമൊക്കെ അന്നും പറഞ്ഞിരുന്നു, ധ്യാൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP