കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: 2015 ലാണ് മുംബൈ ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പക്ടർ രാജേദ്ര ദോണ്ഡു ഭോസ്ലെ വിരമിച്ചത്. അതിന് മുമ്പ് എട്ടുവർഷത്തോളം, 166 പെൺകുട്ടികളെ കാണാതായ കേസുകൾ കൈകാര്യം ചെയ്തു. 165 മിസിങ് കേസുകളിലും ആളെ കണ്ടെത്തി. എന്നാൽ, ഗേൾ നം:166 മാത്രം കാണാമറയത്തായിരുന്നു. പൊലീസിലിരിക്കെ രണ്ടുവർഷവും, വിരമിക്കലിന് ശേഷം ഏഴു വർഷവും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
എന്നാൽ, വ്യാഴാഴ്ച രാത്രി ആ അദ്ഭുതം സംഭവിച്ചു. 2013 ജനുവരി 22 ന്് കാണാതായ പെൺകുട്ടി കുടുംബവുമായി വീണ്ടും ഒത്തുചേർന്നു. കാണാതാകുമ്പോൾ വെറും ഏഴുവയസുപ്രായം. ഇപ്പോൾ 16 വയസ്. കൗതുകകരമായ കാര്യം അന്ധേരി വെസ്റ്റിൽ അവളുടെ സ്വന്തം വീടിന് 500 മീറ്റർ അകലെ താമസിക്കുമ്പോഴാണ് അവളെ കണ്ടെത്തിയത് എന്നതാണ്. ദി ഇന്ത്യൻ എക്സപ്രസാണ് ഈ വാർത്ത വിശദമായി റിപ്പോർട്ട് ചെയ്തത്. 2015 ൽ ഭോസ്ലെയുടെ പെൺകുട്ടിയെ തേടിയുള്ള അന്വേഷണത്തെ കുറിച്ച് സൺഡേ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
കാലം മാറി കഥ മാറി
9 വർഷത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ, കാര്യങ്ങൾ പാടേ മാറി. പെൺകുട്ടി അന്ധേരിയിലെ ഒരു സൊസൈറ്റിയിൽ കുഞ്ഞുങ്ങളെ നോക്കുന്ന ആയയാണ്. അവളുടെ അച്ഛൻ ഇതിനകം മരിച്ചുപോയിരുന്നു. മകളെ കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. കണ്ടയുടൻ തന്നെ അമ്മയെയും, അമ്മാവനെയും അവൾ തിരിച്ചറിഞ്ഞു. ശ്വാസമടക്കി പിടിച്ചാണ് പൊലീസ് സംഘം ഈ പുനഃ സമാഗമത്തിന് സാക്ഷ്യം വഹിച്ചത്. ഇരുകൂട്ടരും സങ്കടം അടക്കാനാവാതെ പൊട്ടിക്കരഞ്ഞപ്പോൾ പല പൊലീസുകാരും കണ്ണീർ തുടയ്ക്കുന്നുണ്ടായിരുന്നു.
കഥ ഇങ്ങനെ:
2013 ജനുവരി 22 ന് മൂത്തസഹോദരനുമായി ഉണ്ടായ ചെറിയ സൗന്ദര്യ പിണക്കമാണ് പെൺകുട്ടിയുടെ ജീവിതത്തെ മാറ്റി മറിച്ചുകളഞ്ഞത്. മുനിസിപ്പൽ സ്കൂളിലേക്ക് പോകുന്ന വഴി ചേട്ടനുമായി പോക്കറ്റ് മണിയെ ചൊല്ലി വഴക്കിട്ടു. പെൺകുട്ടി ആകെ മൂഡൗട്ടായി. ഈ സമയത്താണ് കഥയിലെ വില്ലന്റെ രംഗപ്രവേശം. ഏറെ നാളായി കുട്ടികളില്ലാതിരുന്ന ഹാരി ഡിസൂസ(50) സ്കൂളിന് അടുത്ത അലഞ്ഞുതിരിയുന്ന കുട്ടിയെ കണ്ടു. തന്റെയും, ഭാര്യ സോണി(37)യുടെയും കുഞ്ഞിനായുള്ള ദീർഘനാളത്തെ ആവശ്യം ദൈവം സാധിച്ചുതന്നതായി ഡിസൂസയ്ക്ക് തോന്നി. ഡിസൂസ തന്ത്രപൂർവം കുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി.
പെൺകുട്ടി വീട്ടിലെത്താതിരുന്നതോടെ, കുടുംബം ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭോസ്ലയാണ് കേസ് അന്വേഷിച്ചത്. പൊലീസ് കുട്ടിയെ അന്വേഷിക്കുന്നതായി അറിഞ്ഞതോടെ ഡിസൂസ വിരണ്ടു. കളി കാര്യമായെന്ന് അയാൾക്ക് മനസ്സിലായി. മാധ്യമങ്ങളിലും വാർത്ത വന്നു. നാട്ടുകാരും പെൺകുട്ടിയെ തിരഞ്ഞ് പ്രചാരണം തുടങ്ങി. പണി പാളുമെന്ന് മനസ്സിലായ ഡിസൂസ പെൺകുട്ടിയെ തന്റെ സ്വദേശമായ കർണാടകയിലെ റായ്ച്ചൂരിലെ ഒരു ഹോസ്റ്റലിലാക്കി.
സ്വന്തം കുഞ്ഞായപ്പോൾ പെൺകുട്ടി അധികപറ്റായി
2016 ൽ ഡിസൂസയ്ക്കും സോണിക്കും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് ജനിച്ചു. പെൺകുട്ടിയെ ഇതിനകം കർണാടകയിൽ നിന്ന് മുംബൈയിൽ തിരിച്ചെത്തിച്ചിരുന്നു. രണ്ടുകുട്ടികളുടെയും കൂടി ചെലവ് താങ്ങാൻ വയ്യാതെ വന്നതോടെ, തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ ബേബി സിറ്ററാക്കി. ഇതിനിടെ, കുടുംബം പല വട്ടം വീടു മാറി. ഒടുവിൽ എത്തിയത് പെൺകുട്ടിയുടെ സ്വന്തം വീടിന്റെ അയൽപക്കമായ അന്ധേരിയിലെ ഗിൽബർട്ട് ഹിൽ ഭാഗത്തും.
പെൺകുട്ടി വളർന്നതുകൊണ്ട് ആരും തിരിച്ചറിയില്ലെന്നായിരുന്നു ദമ്പതികൾ കരുതിയത്. കാണാതായെന്ന് കാട്ടിയുള്ള പോസ്റ്ററുകളും അപ്പോഴേക്കും അപ്രത്യക്ഷമായിരുന്നു. മാത്രമല്ല, പെൺകുട്ടി സ്ഥലത്ത് ആരോടും അധികം സംസാരിച്ചിരുന്നുമില്ല. അതിന് ഡിസൂസ അനുവദിച്ചിരുന്നുമില്ല.
പെൺകുട്ടിയോട് ക്രൂരത
ഡിസൂസയുടെ ഭാര്യ സോണി പെൺകുട്ടിയെ പലപ്പോഴും അടിച്ചിരുന്നു. ഡിസൂസയാകട്ടെ മദ്യപിച്ച് വീട്ടിൽ വന്നാലുടൻ, നിന്നെ ഞാൻ തെണ്ടിത്തിരിഞ്ഞു നടക്കുന്നതിനിടെ, കൂട്ടിക്കൊണ്ടുവന്നതാണെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. തന്റെ മാതാപിതാക്കൾ അല്ല അവരെന്ന് പെൺകുട്ടിക്ക് മനസ്സിലായെങ്കിലും, അവരെ വല്ലാതെ പേടിയായിരുന്നു. എങ്ങനെ രക്ഷപ്പെടണമെന്ന് ഒരു രൂപവും ഇല്ലായിരുന്നു.
വിരമിച്ചിട്ടും അന്വേഷണം തുടർന്ന് ഭോസ്ലെ
വിരമിച്ച ശേഷവും ഭോസ്ലെ അന്വേഷണം തുടർന്നുകൊണ്ടിരുന്നു. കഴിഞ്ഞാഴ്ചയും അദ്ദേഹം പെൺകുട്ടിയുടെ അമ്മാവനെ കാണാൻ എത്തിയിരുന്നു. അപ്പോൾ എല്ലാവരും കൂട്ടത്തോടെ കരഞ്ഞു. അവർ പ്രതീക്ഷ കൈവിട്ടിരുന്നു. എന്നാൽ, താൻ അവളെ കണ്ടെത്തുമെന്ന് ഭോസ്ലെ അപ്പോഴും ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
രക്ഷകയായത് വീട്ടുജോലിക്കാരി
കഴിഞ്ഞ ഏഴുമാസമായി പെൺകുട്ടി ജോലി ചെയ്തിരുന്ന വീട്ടിലെ ജോലിക്കാരിയാണ് ഒടുവിൽ അവളുടെ രക്ഷകയായത്. അവളുടെ കഥ കേട്ടതോടെ, ജോലിക്കാരി, പെൺകുട്ടിയുടെ പേര് ഗൂഗിൾ ചെയ്തു. കൂടെ 2013 എന്ന വർഷവും. ഡിസൂസ പറഞ്ഞ അറിവ് മാത്രമായിരുന്നു പെൺകുട്ടിക്ക് ഉണ്ടായിരുന്നത്. അപ്പോഴാണ് മിസിങ് കേസിനെ കുറിച്ചും തിരച്ചിലിനെ കുറിച്ചുമുള്ള ലേഖനങ്ങളും മറ്റും വായിച്ചത്. ആ ലേഖനങ്ങളിൽ, തന്റെ ഫോട്ടോകൾ കണ്ടതോടെ പഴയ കാര്യങ്ങളെല്ലാം പെൺകുട്ടിക്ക് ഓർമ വന്നു. തന്നെ കാണാതായ അതേ സ്ഥലത്ത് തന്നെയാണ് താൻ ഇപ്പോഴും ജീവിക്കുന്നത് എന്നതടക്കം എല്ലാം കാര്യങ്ങളും ഫ്ളാഷ് ബാക്ക് പോലെ മനസ്സിലായി. വീട്ടുജോലിക്കാരിക്കൊപ്പം ഗൂഗിളിൽ തിരഞ്ഞപ്പോൾ, ഒരു മിസിങ് പോസ്റ്ററും, അതിൽ അഞ്ച് കോണ്ടാക്റ്റ് നമ്പറുകളും കണ്ടു. നാലെണ്ണത്തിൽ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. അഞ്ചാമത്തേതിൽ വിളിച്ചപ്പോൾ, അയൽപക്കക്കാരനായ റഫീഖ് ഫോൺ എടുത്തു.
പിടിവള്ളിയായി അയൽക്കാരന്റെ ഫോൺ നമ്പർ
ആദ്യം ഫോൺ കിട്ടിയപ്പോൾ റഫീഖിന് ആകെ സംശയമായിരുന്നു. കാരണം വർഷങ്ങളായി ഇത്തരം നിരവധി കോളുകൾ നമ്പറിലേക്ക് എത്തിയിരുന്നു. ഒരു ഫോട്ടോ കാണിക്കാമോ എന്ന് റഫീഖ്് ചോദിച്ചു. ചൊവ്വാഴ്ച രണ്ടുപേരും കൂടി റഫീഖിനെ വീഡിയോകോൾ ചെയ്തു. റഫീഖ് അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് പെൺകുട്ടിയുടെ അമ്മയെയും അമമാവനെയും കാണിച്ചു. പെൺകുട്ടിയെ തിരിച്ചറിഞ്ഞതോടെ ഇരുവരും പൊട്ടിക്കരഞ്ഞു.
പെൺകുട്ടി ജോലി ചെയ്തിരുന്ന ജൂഹു സൊസൈറ്റിയുടെ വിവരങ്ങൾ ശേഖരിച്ച് ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസ് സംഘത്തൊടൊപ്പം കുടുംബം അവിടെ എത്തിയപ്പോൾ, താൻ ആയയായി ജോലി നോക്കുന്ന വീട്ടിലെ കുട്ടിയെ പുറത്ത് നടക്കാൻ കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് പെൺകുട്ടി പറത്തിറങ്ങിയത്. രാത്രി 8.20 ഓടെ, 9 വർഷത്തിന് ശേഷം പെൺകുട്ടി തന്റെ അമ്മയെ വീണ്ടും കണ്ടു.
മനുഷ്യത്വം ഒരിക്കലും വിരമിക്കുന്നില്ല
തനിക്ക് ആദ്യം കോൾ കിട്ടിയപ്പോൾ, ഭോസ്ലെയ്ക്ക് വിശ്വസിക്കാനായില്ല. മുതിർന്ന ഇൻസ്പക്ടറെ വിളിച്ചാണ് അദ്ദേഹം കാര്യം സ്ഥിരീകരിച്ചത്. പിന്നീട്, താൻ പെൺകുട്ടിയെ തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ, സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന വി ഡി ഭോയ്ട്ടെയെ വിളിച്ചു. 'നിങ്ങൾ, കഴിവിന്റെ പരമാവധി ശ്രമിച്ചു, 99 ശതമാനം സാധ്യതകളും പരീക്ഷിച്ചു. ഒരു ശതമാനം ദൈവാനുഗ്രഹമാണ്', ഭോയ്ട്ടെ പറഞ്ഞു.
ഒരു പൊലീസുകാരൻ എന്ന നിലയിൽ നമ്മൾ വിരമിക്കുമായിരിക്കാം. എന്നാൽ, മനുഷ്യത്വം എന്നത് റിട്ടയർമെന്റിന് ഒപ്പം അവസാനിക്കുന്നതല്ല, ഒരുമകളെ നഷ്ടപ്പെടുന്നതിന്റെ വേദന നിങ്ങൾ മനസ്സിലാക്കണം. അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ മനുഷ്യനല്ല, ഭോസ്ലെ പറഞ്ഞു.
ഏതായാലും, ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കും ഭാര്യ സോണിക്കും എതിരെ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, അന്യായമായി തടങ്കലിൽ വയ്ക്കൽ, ബാലവേല തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ദമ്പതികളുടെ ആറുവയസുകാരി മകളെ നോക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ട് സോണിയെ തൽകാലം അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡിഎൻ നഗർ പൊലീസ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്