തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 468 കിലോമീറ്റർ പാത; നിർമ്മാണ ചെലവ് വരുന്നത് 6500 കോടി രൂപ; രണ്ട് റീച്ചിൽ നിർമ്മാണം തുടങ്ങി; ഡിപിആർ തയ്യാറാക്കൽ അവസാന ഘട്ടത്തിൽ; കെ റെയിൽ പദ്ധതിയിലെ മോഹം പൊലിഞ്ഞപ്പോൾ റോഡ് വികസനത്തിന്റെ വേഗം കൂട്ടാൻ പിണറായി സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒന്നര ലക്ഷം കോടി ചിലവു വരുന്ന കെ റെയിൽ പദ്ധതിയുടെ കാര്യത്തിൽ ഇനി അധികം മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് കേരള സർക്കാർ. പദ്ധതിക്ക് അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതകൾ വന്നിട്ടില്ല. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും പരിതാപകരമായ അവസ്ഥയിലാണ്. അതുകൊണ്ടും കെ റെയിൽ മുന്നോട്ടു പോകില്ലെന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ റെയിൽ മോഹം തൽക്കാലം ഉപേക്ഷിച്ചു റോഡ് മാർഗ്ഗത്തിൽ യാത്ര ചെയ്യാനാണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്.
കാലങ്ങൾക്ക് മുമ്പ് എ കെ ആന്റണി സർക്കാറിന്റെ കാലത്ത് തുടങ്ങിവെച്ച തീരദേശ ഹൈവേ നിർമ്മാണം ത്വരിതപ്പെടുത്താനാണ് സർക്കാറിന്റെ തീരുമാനം. സംസ്ഥാനത്തു തെക്ക് - വടക്ക് തീരദേശത്തെ ബന്ധിപ്പിച്ചു നിർമ്മിക്കുന്ന തീരദേശ ഹൈവേയുടെ നിർമ്മാണം രണ്ടു റീച്ചുകളിൽ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ പടിഞ്ഞാറേക്കര -ഉണ്യാൽ, മൊയ്തീൻ - പള്ളികെട്ടുങ്ങൽ റീച്ചുകളിലാണു കരാർ നൽകി നിർമ്മാണം തുടങ്ങിയത്. തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 623 കിലോമീറ്റർ പാതയിൽ 468 കി.മീ. റോഡ് ആണ് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) നിർമ്മിക്കുന്നത്. 155 കി.മീ. ഭാഗം ഒഴിവാക്കിയത് തീരദേശത്തെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചു ദേശീയപാത അഥോറിറ്റി നിർമ്മിക്കുന്ന ഭാരത്മാല പദ്ധതിയിൽ ഏകദേശം 120 കി.മീറ്ററും മറ്റു റോഡ് നിർമ്മാണ പദ്ധതികളിലായി 35 കി.മീറ്ററും ഉൾപ്പെടുന്നതിനാലാണ്.
തിരുവനന്തപുരം ജില്ലയിലെ രണ്ടു റീച്ചുകൾ, കോഴിക്കോട് ജില്ലയിലെ ഒരു റീച്ച് ഒഴികെ സ്ഥലങ്ങളിൽ സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനം ഇറങ്ങിയിരുന്നു. ചിലയിടങ്ങളിൽ നിർമ്മാണത്തിനു കരാറും ആയി. ചില റീച്ചുകൡ കരാർ നടപടികൾ പുരോഗമിക്കുന്നു. തീരദേശ ഹൈവേയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. നാറ്റ്പാക് തയാറാക്കിയ അലൈന്‍മെന്റിന് 5 വർഷം മുൻപ് സർക്കാർ അംഗീകാരം നൽകിയെങ്കിലും ചിലയിടങ്ങളിൽ ഭൂമി ഏറ്റെടുക്കലിനു തടസ്സമുള്ളതിനാലും വളവുകൾ നിവർക്കേണ്ടതിനാലും അലൈന്മെന്റ് മാറ്റം വരുത്തിയിരുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ചില മാറ്റങ്ങൾ വരുത്താനുണ്ട്.
ഓരോ ജില്ലയിലെയും മാറ്റം വരുത്തിയ അലൈന്മെന്റ് മാത്രം തുടർന്നു സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. സ്ഥലമെടുപ്പ് പൂർണമാകാൻ 2 വർഷം വരെ വേണ്ടി വരും. വികസന പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കുമ്പോൾ നൽകുന്ന നഷ്ടപരിഹാര പാക്കേജ് തന്നെയാണു തീരദേശ ഹൈവേക്കും. പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതു തീരദേശ വികസന കോർപറേഷനാണ്. ആകെ 6500 കോടി രൂപയാണു പദ്ധതിക്കു പ്രതീക്ഷിക്കുന്ന ചെലവ്.
അതേസമയം സ്ഥലം ഏറ്റെടുക്കൽ അടക്കം വിവാദത്തിന് ഇടയാക്കാൻ സാധ്യതയുള്ളപ്പോൾ സ്ഥലമേറ്റെടുക്കുമ്പോൾ പതിവായി സ്ഥാപിക്കുന്ന മഞ്ഞ നിറത്തിലുള്ള കല്ലുകൾക്കു പകരം തീരദേശ ഹൈവേക്കു പിങ്ക് നിറമുള്ള കല്ല് സ്ഥാപിക്കാൻ തീരുമാനം. സിൽവർലൈൻ പദ്ധതിക്കു മഞ്ഞക്കുറ്റികൾ നാട്ടിയത് വിവാദമായിരുന്നു. എന്നാൽ തീരദേശത്തു കൂടി നിർമ്മിക്കുന്ന റോഡ് ആയതിനാൽ പലയിടത്തും തീരപരിപാലന നിയമപ്രകാരം അതിർത്തി തിരിച്ചിട്ടുള്ളതു മഞ്ഞ കല്ലുകൾ ഉപയോഗിച്ചാണെന്നും ആശയക്കുഴപ്പം ഒഴിവാക്കാനാണു സ്ഥലമെടുപ്പിന്റെ കല്ലിനു നിറം മാറ്റിയതെന്നുമാണു വിശദീകരണം.
ദേശീയപാത 66 വഴി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദൂരം 574 കിലോമീറ്ററാണ്. ഈ ദൂരത്തേക്കാൾ 106 കിലോമീറ്ററോളം കുറവാണെന്നതിനാൽ അതിലും വേഗത്തിൽ എത്താമെന്നതാണ് തീരപാതയുടെ പ്രധാന നേട്ടം. വിഴിഞ്ഞം, കൊല്ലം, വല്ലാർപാടം തുറമുഖങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുമെന്നതിനാൽ ചരക്ക് നീക്കത്തിനും തീരദേശ ഹൈവേ വേഗം കൂട്ടും. തീരദേശ മേഖലയുടെ വികസനത്തിന് പുറമെ വിനോദ സഞ്ചാരരംഗവും പുരോഗമിക്കും. സ്ഥലമേറ്റെടുപ്പിന് തുക അനുവദിക്കാനാവില്ലെന്ന ആദ്യ നിലപാട് കിഫ്ബി മാറ്റിയതോടെയാണ് നടപടിക്ക് വേഗമായത്. നിർമ്മാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് അവലോകനത്തിനുശേഷം കിഫ്ബിക്ക് സമർപ്പിക്കും.
പാത കടന്നു പോകുന്ന ജില്ലകളിൽപ്പെട്ട 44 നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരുടെ സഹായത്തോടെ സ്ഥലം ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥലംതീരെ ഇല്ലാത്ത ഭാഗത്ത് പാത തിരിച്ചു വിടുകയോ ഫ്ളൈഓവർ നിർമ്മിക്കുകയോ ചെയ്യും.2022ൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2019 മാർച്ച് 10ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ മലപ്പുറം ജില്ലയിൽ ഒന്നാം സ്ട്രെച്ചിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.പിങ്ക് കല്ലുകൾസർവേയ്ക്ക് സാധാരണ മഞ്ഞ നിറത്തിലുള്ള കല്ലുകളാണ് ഇടാറുള്ളതെങ്കിലും സിൽവർലൈൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിങ്ക് കല്ലുകളാവും ഉപയോഗിക്കുക. ഒൻപത് ജില്ലകൾപത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ഒഴികെയുള്ള ഒൻപത് ജില്ലകളെ പാത ബന്ധിപ്പിക്കും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍