പന്ത്രണ്ടാം വയസ്സിൽ ഒളിമ്പ്യൻ ശങ്കർ എന്ന മെയിൽ ഐഡിയുണ്ടാക്കിയ കൊച്ചു പയ്യൻ; എംബിബിഎസിന് അഡ്മിഷൻ കിട്ടിയിട്ടും അത്ലറ്റിക്സിന് വേണ്ടി ഹിസ്റ്ററിയിലേക്ക് മാറിയ അമ്മ; എൻജിനിയറിങ് വേണ്ടെന്ന് വച്ച് മുമ്പോട്ട് കുതിച്ച മകനും; താങ്ങും തണലുമായത് സാഫിലെ താരം അച്ഛനും; കുടുംബത്തിന് വേണ്ടി ഡോക്ടറാകാൻ പഠിക്കുന്ന മകൾ; ശ്രീശങ്കറിന്റെ ചാട്ടത്തിന് പിന്നിലെ കുടുംബ കഥ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ഒളിംപ്യൻ എന്നറിയപ്പെടാൻ ആഗ്രഹിച്ചത് പന്ത്രണ്ടാം വയസിൽ. പരിശ്രമത്തിന്റെ ആദ്യ പടിയായി ഒരു ഇമെയിൽ ഉണ്ടാക്കി. ഇമെയിൽ വിലാസത്തിൽ ഒളിമ്പ്യൻ ശങ്കർ എന്ന് പേരും നൽകി. തുടർന്നിങ്ങോട് ഒളിമ്പിയൻ ആകാനുള്ള പരിശ്രമം. പാലക്കാട് യാക്കര സ്വദേശി ശ്രീശങ്കർ. ഒളിംപിക്സ് ജീവനായി കാണുന്ന ശ്രീശങ്കർ. ഒളിമ്പിക്സിൽ മെഡൽ നേടാനുള്ള കരുത്ത് അവന്റെ ചാട്ടത്തിലുണ്ടായിരുന്നു. എന്നിട്ടും അന്താരാഷ്ട്ര മത്സര സമ്മർദ്ദം വിനായായി. എന്നാൽ കോമൺവെൽത്തിൽ ചാട്ടം പിഴച്ചില്ല. വെള്ളി നേടുകയാണ്. അതും സ്വർണ്ണത്തിന്റെ കരുത്തുള്ള വെള്ളി. ഈ മെഡൽ നേട്ടം ശ്രീങ്കറിന് കരുത്താകും. അടുത്ത ഒളിമ്പിക്സിൽ പിഴക്കാത്ത ചാട്ടത്തിനായി ഇനി കാത്തിരിക്കാം.
ഒളിമ്പ്യൻ ശങ്കർ മെയിൽ വിലാസം കണ്ടാൽ നാട്ടുകാർ കളിയാക്കുമെന്ന് വീട്ടുകാർ ശ്രീ ശങ്കറിൻ താകീത് നൽകിയെങ്കിലും അതൊന്നും താരത്തിന് പ്രശ്നമായിരുന്നില്ല .ദേശീയ ട്രിപ്പിൾ ജംപ് താരമായിരുന്ന എസ് മുരളിയുടെയും ദേശീയ അത് ലറ്റായിരുന്ന കെ എസ് ബിജിമോളുടെയും മകൻ. അച്ഛന്റയും അമ്മയുടെയും പാരമ്പര്യം അതുപോലെ നെഞ്ചിലേറ്റി. ഇരുപത്തിരണ്ടാമത്തെ വയസിൽ ശ്രീശങ്കർ രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുത്തു. പരിശീലകനായി അച്ഛൻ കൂടെ ഉണ്ടായിരുന്നു. കായികതാരങ്ങളായ മാതാപിതാക്കളുടെ സ്വപ്നമായിരുന്നു മകനെ സ്പോർട്സ് താരമാക്കുക എന്നത്. കോമൺവെൽത്തിലെ മെഡിലിലൂടെ ആ സ്വപ്നം അതിനുമപ്പുറത്തേക്കുള്ള ലക്ഷ്യത്തിലെത്തി.
പട്യാല ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വന്തം റെക്കോർഡ് തിരുത്തി 8.26 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒളിംപിക്സിന് യോഗ്യത നേടിയത്. പക്ഷേ ആ മികവ് ഒളിമ്പിക്സ് വേദിയിൽ കാട്ടാനായില്ല. മത്സര സമ്മർദ്ദമായിരുന്നു ഇതിന് കാരണമെന്നായിരുന്നു വിലയിരുത്തൽ. അതുകൊണ്ട് തന്നെ കോമൺവെൽത്തിലെ ജയം അനിവാര്യതയായിരുന്നു. എഷ്യൻ ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ശ്രീശങ്കർ ദേശീയ തലത്തിൽ നിരവധി മെഡലുകളും സ്വന്തമാക്കി. താരത്തിന് പരിശീലനത്തിന് വേണ്ടി അച്ഛനയും അമ്മയെയും പോലെ തന്നെ നാട്ടുകാരും സൗകര്യം ഒരുക്കാൻ സന്നദ്ധരായിരുന്നു. ഇതൊന്നും വെറുതെയാകില്ലെന്ന് പറയുക കൂടിയാണ് ശ്രീശങ്കർ.
പഠനത്തിലും മിടുക്കനായിരുന്നു ശ്രീശങ്കർ. എൻജിനിയറിങ് പ്രവേശനം കിട്ടിയ മിടുക്കൻ. എന്നാൽ കായിക സ്വപ്നങ്ങൾക്ക് വേണ്ടി എൻജിനിയറിങ് വേണ്ടെന്ന് വച്ചു. പരിശീലനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. എന്നിട്ടും പരിക്കേറ്റപ്പോൾ ചെറിയ സംശയങ്ങളുണ്ടായി. ഇന്ത്യൻ അത്ലറ്റിക് ദൈവങ്ങളും പിന്തുണച്ചില്ല. എങ്ങനേയും ഒളിമ്പിക്സിൽ മെഡൽ നേടാനായി പരിശ്രമം തുടങ്ങി. പക്ഷേ കോവിഡ് വില്ലനായി. രണ്ട് വാക്സിൻ എടുത്തതോടെ ആരോഗ്യത്തിൽ ചെറിയ പ്രശ്നമായി. അതെല്ലാം പ്രകടനത്തെ ബാധിച്ചു. ലോക് അത്ലറ്റിക്സിലും നല്ല ചാട്ടമുണ്ടായിട്ടും മെഡൽ കിട്ടിയില്ല. എന്നാൽ കോമൺവെൽത്തിൽ കഷ്ടകാലം മാറി.
പഠനത്തിൽ മിടുക്കിയായിരുന്നു ശ്രീശങ്കറിന്റെ അമ്മ ബിജിമോളും. പത്താംക്ലാസിൽ ഡിസ്റ്റിങ്ഷൻ വാങ്ങിയ മികവ്. എന്നാൽ അത്ലറ്റിക്സിനോടുള്ള താൽപ്പര്യം കാരണം എംബിബിഎസിന് അഡ്മിഷൻ കിട്ടിയിട്ടും വേണ്ടെന്ന് വച്ചു. ഹിസ്റ്ററിലിയേക്ക് പ്രീഡിഗ്രി കഴിഞ്ഞപ്പോൾ മാറി. അതു പോലെയായിരുന്നു മകനും. നന്നായി പഠിക്കുമായിരുന്നു. എൻജിനിയറിംഗിന് അഡ്മിഷൻ കിട്ടി. എന്നിട്ടും അതുമായി മുമ്പോട്ട് പോയില്ല. അത്ലറ്റിക്സിനായിരുന്നു പരിഗണന. അങ്ങനെ കണക്ക് പഠിച്ച ബി എസ് സിക്കാരനായി. എന്നാൽ അനുജത്തി അമ്മയുടേയും ചേട്ടന്റെയും ആഗ്രഹത്തിനൊത്ത് പഠനത്തിൽ മുന്നേറി. അമ്മ എഫ് സി ഐയുടെ കോയമ്പത്തൂർ ശാഖയിൽ മാനേജരാണ്. അച്ഛൻ മുരളി മകന്റെ കോച്ചും.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുകയാണ് ശ്രീപാർവ്വതി. ഇതിനൊപ്പം മകനൊപ്പം നീങ്ങുന്ന കോച്ചായ അച്ഛൻ മുരളിയും. അച്ഛന്റെ കഠിനാധ്വാനമാണ് മകന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ചാലക ശക്തി. രാജ്യവും ഈ നേട്ടത്തെ അംഗീകരിക്കുകയാണ്. ശ്രീശങ്കറിന്റെ വെള്ളിമെഡൽ വളരെ സ്പെഷലായ ഒന്നാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. 'കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപിൽ പതിറ്റാണ്ടുകൾക്കു ശേഷമാണ് ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നത്. ഇന്ത്യൻ അത്ലറ്റിക്സിന്റെ ഭാവിക്ക് ഒരു ശുഭ പ്രതീക്ഷയാണ് ശ്രീശങ്കർ. ഇനിയും കൂടുതൽ മുന്നേറാൻ ശ്രീശങ്കറിനു കഴിയട്ടെയെന്നും മോദി കുറിച്ചു.
പുലർച്ചെ നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്നതായിരുന്നു ശ്രീശങ്കറിന്റെ ഓരോ ചാട്ടങ്ങളും. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയ ശ്രീശങ്കർ അനായാസം മെഡൽ നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും തുടക്കം പിഴച്ചു. ആദ്യ ചാട്ടത്തിൽ 7.60 മീറ്റർ പിന്നിട്ട ശ്രീശങ്കർ തുടർന്നുള്ള 2 ശ്രമങ്ങളിൽ ചാടിയത് 7.84 മീറ്റർ മാത്രമായിരുന്നു. ബഹാമാസിന്റെ ലാക്വാൻ നയിനും ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെന്നും ജമൈക്കയുടെ ഷോൺ തോംസണും ഇതിനുള്ളിൽ 8 മീറ്ററിനു മുകളിൽ ചാടുകയും ചെയ്തതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡൽ നഷ്ടമാകുമോയെന്ന ആശങ്കയായിരുന്നു ഇന്ത്യൻ ആരാധകരുടെ മനസ്സിൽ.
ഫൈനലിലെ 4 അവസരങ്ങൾ പൂർത്തിയായപ്പോൾ ആറാം സ്ഥാനത്തായിരുന്നു ശ്രീശങ്കർ. എന്നാൽ അഞ്ചാമത്തെ ചാട്ടത്തിൽ 8.08 മീറ്റർ പിന്നിട്ടതോടെ രണ്ടാംസ്ഥാനത്തേക്കു കുതിച്ചുകയറി. സ്വർണം നേടാൻ അവസാന ഊഴത്തിൽ മെച്ചപ്പെട്ട പ്രകടനം ശ്രീശങ്കറിന് അനിവാര്യമായിരുന്നു. കരിയറിൽ 8.36 മീറ്റർ പിന്നിട്ടുള്ള ശ്രീശങ്കർ അവസാന ഊഴത്തിൽ വിസ്മയം കാട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ആ ജംപ് ഫൗളായതോടെ സ്വർണ പ്രതീക്ഷകൾ അസ്തമിച്ചു.
Stories you may Like
- എം ശ്രീശങ്കർ പാരീസ് ഒളിമ്പിക്സിൽ മത്സരിക്കില്ല
- ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ പിന്മാറി
- ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: എം ശ്രീശങ്കർ ഫൈനൽ കാണാതെ പുറത്ത്
- ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ലോംഗ്ജംപിൽ എം. ശ്രീശങ്കറിന് വെള്ളി
- സാത്വിക്കിനും ചിരാഗ് ഷെട്ടിക്കും ഖേൽരത്ന; 26 പേർക്ക് അർജുന അവാർഡ്
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍