പ്രിയ ബിജെപി നേതാക്കളേ.... വിളിക്കുന്നത് ആരോ ആകട്ടെ... ദയവ് ചെയ്ത് ഫോൺ എടുക്കണം? അത് വലിയൊരു കാര്യമാണെന്ന് ടിജിയുടെ ഉപദേശം; പത്രധർമ്മവും ധാർമ്മികതയും ഇന്നും കണ്ണിലെ കൃഷ്ണമണിപോലെ കത്തു സൂക്ഷിക്കുന്ന മറുനാടനും പ്രത്യേക നന്ദിയെന്ന് ശങ്കുവിന്റെ ചെറിയച്ഛൻ; ആളില്ലാ റോഡിനെ നോക്കി പ്രസംഗിക്കുന്ന യുവമോർച്ചാ നേതാവിന്റെ 'വ്യാജം' പൊളിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇപ്പോൾ പരിവാറുകാർ ചർച്ച ചെയ്യുന്നത് മൂന്ന് ഫെയ്സ് ബുക്ക് പോസ്റ്റുകളാണ്. അതിലൊന്ന് ശങ്കുവിന്റെ ചെറിയച്ഛന്റേത്. മറ്റൊന്ന് ടിജി മോഹൻദാസിന്. മൂന്നാമത്തേയ് യുവമോർച്ചാ നേതാവ് ഗണേശിന്റേതും. മൂന്നും മൂന്ന് തരത്തിലാണ്. ആദ്യത്തേത് പരിവാർ നേതാവായ ശങ്കുവിന്റെ സുഖപ്രാപ്തിയിലുള്ള സന്തോഷം. അതിൽ ശങ്കുവിനോട് പ്രാർത്ഥിച്ച എല്ലാവർക്കും ചെറിയച്ഛൻ നന്ദി പറയുന്നു. അതിൽ മറുനാടനും ഉണ്ട് സ്ഥാനം. പൂജകൾ കഴിച്ചും വഴിപാട് നടത്തിയും കൂട്ടപ്രാർത്ഥനകൾ നടത്തിയും ശങ്കുവിനെ തിരിച്ചു കൊണ്ടുവന്ന എല്ലാവർക്കും നന്ദി. പത്രധർമ്മവും ധാർമ്മികതയും ഇന്നും കണ്ണിലെ കൃഷ്ണമണിപോലെ കത്തു സൂക്ഷിക്കുന്ന മറുനാടനും പ്രത്യേക നന്ദി-ഇതാണ് ശങ്കുവിന്റെ ചെറിയച്ഛന്റെ പോസ്റ്റ്.
ഇതിനൊപ്പം പരിവാറുകാരനായ ടിജി മോഹൻദാസും ചിലതു പറയുന്നു. എങ്ങനെയാകണം ബിജെപി നേതൃത്വം എന്ന നിർദ്ദേശമാണ് മോഹൻദാസ് മുമ്പോട്ട് വയ്ക്കുന്നത്. പ്രിയ ബിജെപി നേതാക്കളേ.. വിളിക്കുന്നത് ആരോ ആകട്ടെ - ദയവ് ചെയ്ത് ഫോൺ എടുക്കണം ?? അത് വലിയൊരു കാര്യമാണ്.. പലരും അതുകൊണ്ടു മാത്രം സംപ്രീതരാകും-ഇതാണ് വേദനയോടെ മോഹൻദാസ് പങ്കുവയ്ക്കുന്ന വികാരം. പി പരമേശ്വരനുമായി അടുത്ത പ്രവർത്തിച്ച മോഹൻദാസ് ഇത്തരമൊരു ഉപദേശം നൽകേണ്ട സാഹചര്യവും വിശദീകരിക്കുന്നുണ്ട്. കേരളത്തിലെ ബിജെപിക്ക് സംഭവിക്കുന്ന അഹങ്കാരമാണ് മോഹൻദാസ് ഇതിലൂടെ ചർച്ചയാക്കുന്ന വികാരം.
ഇതിനൊപ്പമാണ് മൂന്നാമത്തെ പോസ്റ്റ്. ശങ്കുവിന്റെ ചെറിയച്ഛന്റെ പോസ്റ്റും മോഹൻദാസിന്റെ വിശദീകറണവും കാണാത്ത ജന്മഭൂമി പോലും ചർച്ചയാക്കുകയാണ് കോൺഗ്രസിന് വേണ്ടിയുള്ള മറുനാടൻ മലയാളിയുടെ വ്യാജവാർത്ത പ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി യുവമോർച്ച നേതാവ് എന്നാണ് ജന്മഭൂമി പറയുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെഎസ് രാധാകൃഷ്ണനെ നേതൃത്വം ഒതുക്കിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുന്നു. ഇതിന് മറുപടിയുമായാണ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേശ് രംഗത്തെത്തിയത് എന്ന് ജന്മഭൂമി പറയുന്നു. ഓൺലൈൻ എഡിഷനിലാണ് ഈ വാർത്തയുള്ളത്.
കഴിഞ്ഞ ദിവസം മറുനാടനിൽ അതിന്റെ മുതലാളി ഷാജൻ സ്കറിയ ചെയ്ത വീഡിയോയിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെഎസ് രാധാകൃഷ്ണനെ നേതൃത്വം ഒതുക്കിയെന്ന് പറയുന്നുണ്ടായിരുന്നു. ഷാജൻ വീഡിയോ ചെയ്യുന്ന സമയത്ത് രാധാകൃഷ്ണൻ സാർ ഡൽഹിയിലായിരുന്നു. കേരളത്തിലെ ആദിവാസികളുടെ പ്രശ്നം പഠിക്കാൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഒരു സമിതി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രൂപീകരിച്ചിരുന്നു. വിശദമായ പഠനത്തിന് ശേഷം ആ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര പട്ടിക വർഗ മന്ത്രി അർജുൻ മുണ്ടെയ്ക്ക് സമർപ്പിക്കാനായാണ് അദ്ദേഹവും സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാറും സംസ്ഥാന വക്താവ് കെവി എസ് ഹരിദാസും ഡൽഹിയിലെത്തിയത്-ഇതായിരുന്നു ആ പോസ്റ്റ്. മറുനാടൻ വാർത്ത ഒരു ദിവസത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നില്ലെന്നതാണ് വസ്തുത.
രാധാകൃഷ്ണനേയും ജേക്കബ് തോമസിനേയും ഇ ശ്രീധരനേയും സെൻകുമാറിനേയും അടക്കമുള്ള പരിവാർ അനുകൂല മുഖമുള്ളവരെ ഒതുക്കുന്നതിനിതിരെയായിരുന്നു. ഇതിനെയാണ് യുവമോർച്ചാ നേതാവ് കളിയാക്കിയത്. മറുനാടന്റെ വാർത്തകൾ കാണുകയോ കേൾക്കുകയോ ചെയ്യരുതെന്ന അന്ത്യശാസനം അണികൾക്ക് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ചില നേതാക്കൾ നൽകിയിരുന്നു. പക്ഷേ ഇപ്പോഴും നേതാക്കൾ മറുനാടൻ വിശകലനം കാണുന്നുണ്ടെന്നതിന് തെളിവാണ് ഗണേശിന്റെ പോസ്റ്റ്. പന്തളം നഗരസഭയിലെ പ്രശ്നങ്ങളെ കുറിച്ചാണ് മറുനാടൻ വാർത്ത കഴിഞ്ഞ ദിവസം ചെയ്തത്. അതിൽ മുതിർന്ന നേതാക്കൾക്കുള്ള അസംതൃപ്തിയും വിശദീകരിച്ചു. ഈ വീഡിയോയിലെ കാതലായ വിഷയം പന്തളമായിരുന്നു. എന്നാൽ അത് യുവമോർച്ചാ നേതാവ് കെട്ടതുമില്ല.
അങ്ങനെ മറുനാടനെ വ്യാജ വാർത്ത ചെയ്യുന്നവരാക്കി ബിജെപിയിലെ ഔദ്യോഗിക വിഭാഗം മാറ്റുന്നു. എന്നാൽ മറുനാടന്റെ വിമർശനങ്ങൾക്കൊപ്പം ടിജി മോഹൻദാസിനെ പോലെ ആർ എസ് എസിലെ താത്വിക മുഖമായി വിലയിരുത്തുന്നവർ പോലും ബിജെപിയെ വിമർശിക്കുന്നു. ഗണേശിന്റെ വിമർശനത്തിലെ പൊള്ളത്തരത്തിന് പിന്നിൽ സ്വർണ്ണ കടത്തിലെ ഒത്തീർപ്പ് കഥകൾ പൊളിക്കുന്നതു കൊണ്ടാണെന്നതാണ് വസ്തുത. ഇതെല്ലാം വേണ്ട വിധം പൊതു ജനം വിലയിരുത്തുന്നുണ്ടെന്നതാണ് വസ്തുത. ഇതിനിടെയാണ് ശങ്കുവിന്റെ ചെറിയച്ഛന്റെ പോസ്റ്റും എത്തുന്നത്. മറുനാടന് എന്താണെന്ന് മനസ്സിലാക്കിയുള്ള പോസ്റ്റ്.
യുവമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഗണേശ്. അതായത് ബിജെപിയുടെ യുവജന സംഘനടയുടെ പ്രധാന നേതാവ്. അടുത്ത യുവമോർച്ചാ പ്രസിഡന്റാകേണ്ട വ്യക്തി. അദ്ദേഹം ദിവസങ്ങൾക്ക് മുമ്പ് കല്ലായിയിൽ ബിജെപി പരിപാടി ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒഴിഞ്ഞ റോഡിനെ നോക്കിയാണ് പ്രസംഗം. അങ്ങനെ പ്രസംഗിക്കുന്നവരാണ് മറുനാടനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നത്. ഇതിലൂടെ യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് പദമാണ് ഗണേശ് ലക്ഷ്യമിടുന്നതെന്ന് പരിവാറുകാർ തന്നെ പറയുന്നുണ്ട്.
ശങ്കുവിന്റെ ചെറിയച്ഛന്റെ പോസ്റ്റ് ചുവടെ
38ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ശങ്കു ഇന്നലെ ആശുപത്രി വിട്ടു കൂടെ ഏട്ടത്തിയമ്മയും ഞങ്ങളും. കാലവും ഭക്ഷണവും ചിട്ടകളും പിഴച്ചു എങ്കിലും ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങൾക്ക് തിരിച്ചു കിട്ടി.ദൈവത്തിനു സ്തുതി പിതൃക്കൾക്കും. കോഴിക്കോട് ആസ്റ്റർമിംമ്സ് ഹോസ്പിറ്റലിനും അതിലെ ഡോ മഹേഷിനും അദ്ദേഹത്തിന്റെ പാനലിലെ മറ്റുഡോക്ടർമാർക്കും നന്ദി. കുടാതെ ഇമ്പിച്ചിബാവ മെമോറിയൽ ഹോസ്പിറ്റൽ. കോട്ടക്കൽ മിംമ്സ് ഹോസ്പിറ്റൽ. അവരും ഈ യഞ്ജത്തിൽ ഞങ്ങൾക്കൊപ്പം സഹകരിച്ചു.
ഞങ്ങൾ വിവരം അറിഞ്ഞ് എത്തുമ്പോൾ ബിജെപി കോട്ടക്കൽ മണ്ഡലം സെക്രട്ടറി സജീഷ് മിംമ്സിൽ ഉണ്ടായിരുന്നു അദ്ദേഹമാണ് കാര്യങ്ങൾ നടത്തിയിരുന്നത്. അദ്ദേഹത്തിന് സ്നേഹവും കടപ്പാടും നന്ദിയും അറിയിക്കുന്നു. അപ്പോഴേക്കും സന്ദീപ് വാരിയരും (ശങ്കുവിന്റേയും ബാക്കുവിന്റേയും സുഹൃത്ത്) ഡോ ശരതും എത്തി ചേർന്നു. പിന്നീട് എന്റെ മകനും ശരതും സന്ദീപ് വാരിയരും കൂടിയാണ് മിംമ്സിൽ എത്തിച്ചത്. രാത്രി 10 മണിക്ക് അപകടം നടന്ന് പുലർച്ച അഞ്ചരക്കാണ് മിംമ്സിൽ എത്തുന്നത്. അവരോട് നന്ദി പ്രകടിപ്പിക്കുന്നത് അനൗചിത്യമാണ് എങ്കിലും രാത്രിമുഴുവൻ ഉറക്കം ഒഴിഞ്ഞ് പിറ്റെദിവസം ഹോസ്പിറ്റലിലും കൂടെ പോകാതെ വൈകുന്നേരമാണ് ശരത് മടങ്ങിയത്. ആ സമർപ്പണമായിരുന്നു ഞങ്ങളുടെ കരുത്ത്.
ബാക്കുവിന്റെ സുഹൃത്ത് സോണിച്ചന്റെ (സതീശ് സേട്ടുവിന്റെ മകൻ)മിംമ്സിന് തൊട്ടുതന്നെയുള്ളഫ്ളാറ്റ് വലിയ ഒരു അനുഗ്രഹമായിരുന്നു പ്രത്യേകിച്ചും ആശുപത്രിക്കാർ റൂം തരാത്തസ്ഥിതിക്ക്.ഒരു തുള്ളി രക്തത്തിന്റെ മൂല്യം നിശ്ചയിക്കാൻ ഒരുഡോക്ടറായ എനിക്ക് സാധ്യമല്ല.ഏതാണ്ട് 40 കുപ്പി രക്തമാണ് യാതൊന്നും അറിയിക്കാതെ സന്നദ്ധസേവകർ ഞങ്ങളെപ്പോലും അറിയിക്കാതെ അശുപത്രിയിൽ സ്വന്തം ചെലവിൽ വന്ന് നൽകി പൊയ്കൊണ്ടിരുന്നത്. ആ ത്യാഗത്തിന് നന്ദിപറയാൻ ഭയക്കണം ഞാൻ. അതിൽ വലിയൊരുപങ്കും മത്സ്യത്തൊഴിലാളികളാണ് ഒരു ദിവസത്തെ തൊഴിൽ ഒഴിവാക്കി വരുന്ന നിർധനർ.
അവരുടൊയൊക്കെ സമ്പന്നത ഈ ലോകത്ത് മറ്റാർക്കുണ്ട്. ബിജെപിയുടേയും RSS ന്റേയും നേതൃനിരയും അണികളുടേയും ഒരു പ്രവാഹം തന്നെയായിരുന്നു മിക്ക ദിവസങ്ങളിലും.അവരുടെ പിന്തുണ കരുത്ത് അത് ഞങ്ങൾക്ക് നല്കിയ ഊർജ്ജം പറഞ്ഞറിയിക്കാൻ ആവില്ല. അതു പോലെ തന്നെ പ്രധാനമായിരുന്നു സുഹൃത്തക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യം അവർ ഞങ്ങൾക്കെന്നും സാന്ത്വനമായി ദുഃഖം പങ്കുവെച്ചു. നന്ദി...നന്ദി...ഒരുപാട് നന്ദി.കേരളത്തിലും പുറത്തും മിക്കക്ഷേത്രങ്ങളിലും പൂജകൾ കഴിച്ചും വഴിപാട് നടത്തിയും കൂട്ടപ്രാർത്ഥനകൾ നടത്തിയും ശങ്കുവിനെ തിരിച്ചു കൊണ്ടുവന്ന എല്ലാവർക്കും നന്ദി. പത്രധർമ്മവും ധാർമ്മികതയും ഇന്നും കണ്ണിലെ കൃഷ്ണമണിപോലെ കത്തു സൂക്ഷിക്കുന്ന മറുനാടനും പ്രത്യേക നന്ദി.
ശങ്കുവിനെ ഡിസ്ചാർജ്ജ് ചെയ്തെങ്കിലും പ്രതിരോധശക്തി പൂർണ്ണമായി ആർജ്ജിച്ചിട്ടില്ലാത്തതിനാൽ ഒരു രണ്ടാഴ്ച കൂടി പരിപൂർണ്ണ വിശ്രമം ആവശ്യമാണ് അതിനാൽ സന്ദർശ്ശനം രണ്ടാഴ്ച നീട്ടിവെക്കാൻ എല്ലാവരോടും അപേക്ഷിക്കുന്നു.
സോമസുന്ദരൻ എള്ളാത്ത്.??? ശങ്കുവിന്റെ ചെറിയച്ഛൻ.
ടിജി മോഹൻദാസിന്റെ പോസ്റ്റ് ഇങ്ങനെ
അപൂർവം ടിവിയിൽ വരികയും ബിജെപിക്ക് അനുകൂലമായി സംസാരിക്കുകയും ചെയ്യുന്നതിനാൽ ഞാനെന്തോ കേന്ദ്ര ഭരണത്തിൽ വലിയ പിടിപാടുള്ള ആളാണ് എന്ന് ഒരുപാട് പാവങ്ങൾ ധരിക്കുന്നു! അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെടുന്നു! ബിജെപി നേതാക്കൾ ഫോൺ എടുക്കുന്നില്ല എന്ന് പരാതി പറയുന്നു!
അവരുടെ പ്രശ്നങ്ങൾ ഞാൻ വിചാരിച്ചാൽ തീരില്ല എന്ന് ഞാൻ പറയുമ്പോൾ അവർ ഞാനും കണ്ണിൽച്ചോര ഇല്ലാത്തവനാണ് എന്ന് പ്രാകുന്നു! പ്രിയ ബിജെപി നേതാക്കളേ.. വിളിക്കുന്നത് ആരോ ആകട്ടെ - ദയവ് ചെയ്ത് ഫോൺ എടുക്കണം ?? അത് വലിയൊരു കാര്യമാണ്.. പലരും അതുകൊണ്ടു മാത്രം സംപ്രീതരാകും
കാര്യം നടക്കാത്തതാണെങ്കിൽ അത് തുറന്നു പറഞ്ഞ് ആശ്വസിപ്പിക്കണം. നടക്കുന്നതാണെങ്കിൽ അത് ചെയ്തു കൊടുക്കണം. അതും പറ്റില്ല എന്ന സ്ഥിതിയിൽ ഊണ് കൊടുത്തില്ലെങ്കിൽ ഊട്ടുപുര എങ്കിലും കാണിച്ചു കൊടുക്കണം. പുണ്യം കിട്ടും.. വോട്ടും കിട്ടും
ഇതിലധികം എങ്ങനെ യാചിക്കണം എന്ന് എനിക്കറിയില്ല
കെ. ഗണേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഴിഞ്ഞ ദിവസം മറുനാടനിൽ അതിന്റെ മുതലാളി ഷാജൻ സ്കറിയ ചെയ്ത വീഡിയോയിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെഎസ് രാധാകൃഷ്ണനെ നേതൃത്വം ഒതുക്കിയെന്ന് പറയുന്നുണ്ടായിരുന്നു. ഷാജൻ വീഡിയോ ചെയ്യുന്ന സമയത്ത് രാധാകൃഷ്ണൻ സാർ ഡൽഹിയിലായിരുന്നു. കേരളത്തിലെ ആദിവാസികളുടെ പ്രശ്നം പഠിക്കാൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഒരു സമിതി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രൂപീകരിച്ചിരുന്നു.
വിശദമായ പഠനത്തിന് ശേഷം ആ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര പട്ടിക വർഗ മന്ത്രി അർജുൻ മുണ്ടെയ്ക്ക് സമർപ്പിക്കാനായാണ് അദ്ദേഹവും സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാറും സംസ്ഥാന വക്താവ് കെവി എസ് ഹരിദാസും ഡൽഹിയിലെത്തിയത്. പാലക്കട്ടെ അട്ടപ്പാടി, മലമ്പുഴ, കൊല്ലംകോട് എന്നിവിടങ്ങളിലും വയനാട്, ഇടുക്കി ജില്ലയിലും സന്ദർശനം നടത്തിയ ബിജെപി സംഘം പദ്ധതി നടത്തിപ്പിലെ അനവധി ക്രമക്കേടുകൾ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ ശിശു മരണം, ഗർഭിണികളുടെ ആരോഗ്യപ്രശ്നങ്ങൾ എന്നിവയും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര പട്ടിക വർഗ മന്ത്രി അർജുൻ മുണ്ടെ ബിജെപി സംഘത്തിന് ഉറപ്പ് നൽകി.
മറുനാടൻ കോൺഗ്രസിന് വേണ്ടി ഇതുപോലെയുള്ള കുത്തിത്തിരിപ്പ് വാർത്തകൾ ചെയ്യട്ടെ, ബിജെപി നേതാക്കൾ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും അവഗണിക്കപ്പെട്ടവർക്കും വേണ്ടിയുള്ള പ്രവർത്തനത്തിലാണ്. വ്യാജവാർത്തകൾ കൊണ്ട് നിങ്ങൾക്ക് തകർക്കാനാവില്ല ഞങ്ങളുടെ ഇച്ഛാശക്തിയെ എന്ന് മാത്രം മനസിലാക്കുക.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്