ജെന്റർ ന്യൂട്രൽ യൂണിഫോം വിഷയവും പണിയാകുന്നത് മുസ്ലിംലീഗിന്; വിഷയത്തിൽ സമസ്തയും ലീഗ് നേതൃത്വവും രണ്ട് തട്ടിലേക്ക്; ഇസ് ലാമിക ശരീഅത്തുമായി കൂട്ടിക്കെട്ടപ്പെട്ട വിഷയത്തിൽ ഇരു വിഭാഗത്തിനുമിടയിൽ അനുരഞ്ജനം പോലും എളുപ്പമാകില്ല; എം കെ മുനീറിന്റെ പ്രസംഗവും പിന്നീടുള്ള മലക്കം മറിച്ചിലും ചർച്ചയാകുമ്പോൾ സമസ്തയുടെ നിലപാട് നിർണായകം
എം എ എ റഹ്മാൻ
കോഴിക്കോട്: വിദ്യാലയങ്ങളിൽ ജെൻട്രൽ ന്യൂട്രൽ യൂണിഫോം സമ്പ്രദായമായ പാന്റ്സും ഷർട്ടും നടപ്പാക്കണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവിൽ സി പി എം തന്ത്രപരമായി ഒളിച്ചുകളി നടത്തുമ്പോൾ ഈ വിഷയത്തിൽ ലീഗിന്റെയും സമസ്തയുടെയും വീട്ടകങ്ങളാണ് കത്തിയാളുന്നത്. ചന്ദ്രിക പത്രത്തിൽ സലഫിസം പിടിമുറുക്കിയിരിക്കുകയാണെന്നും സമസ്തയുടെ വാർത്തകൾക്ക് വേണ്ട പ്രാധാന്യം നൽകുന്നില്ലെന്നുമെല്ലാം ബോധ്യപ്പെട്ടപ്പോഴായിരുന്നു എട്ടു വർഷം മുൻപ് സ്വന്തമായി സുപ്രഭാതം എന്ന ഒരു പത്രവുമായി സമസ്ത എത്തിയത്. അന്നു മുതൽ സമസ്തയും ലീഗും തമ്മിൽ ക്രമാനുഗതമായി അകലുന്നതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങിയതാണ്. ഇപ്പോൾ പുതിയ ഒരു വിഷയംകൂടി അതിനോടൊപ്പം എത്തുന്നതോടെ അവർക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ കൂടുതൽ വ്യക്തമാവുകയാണ്. എന്നാൽ എന്നുമെന്നപോലെ പരസ്യമായി ലീഗിനെ തള്ളിപ്പറഞ്ഞു സമുദായത്തിന്റെ കൈയടി നേടാനൊന്നും സമസ്ത നേതാക്കൾക്ക് താൽപര്യമില്ല.
നേതാക്കളുടെ പ്രസ്താവനയും ഫോട്ടോയുമെല്ലാം തങ്ങൾ ആഗ്രഹിക്കുന്ന വലിപ്പത്തിലും മിനുപ്പിലും വിചാരിക്കുന്ന പേജിൽ (ഒന്നാം പേജുൾപ്പെടെ), മനസ്സിൽ കാണുന്ന വലിപ്പത്തിൽ വരുമെന്ന അവസ്ഥയുണ്ടായതോടെ എന്തിനും ഏതിനും ലീഗിന്റെ ആലയിൽ ചാണകം വാരി കഴിയുകയെന്ന പണി സമസ്ത ഒഴിവാക്കുകയായിരുന്നു. ഇതോടെ ലീഗിന്റെയും സമസ്തയുടെയും ഉന്നതതല നേതൃത്വങ്ങൾ തമ്മിൽ പുറമേക്കു കാണില്ലെങ്കിലും വലിയ അകൽച്ചയാണ് സംഭവിച്ചത്. സ്വന്തം പത്രം, സ്വന്തം അസ്തിത്വം, ഇനി ലീഗിന് മുന്നിൽ മുട്ടുമടക്കി ഇരിക്കേണ്ടെന്ന നിലപാടിലേക്കു സമസ്തയെത്തി. അത് സ്വാഭാവികം മാത്രം.
സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയണമെന്നത്. പ്രവാചകൻ സ്ത്രീകൾക്ക് നിസ്കാരത്തിന് പോലും ഉത്തമമെന്നു പറഞ്ഞിരിക്കുന്നത് വീടുകളിലെ വെളിച്ചം കുറഞ്ഞ മുറിയാണെന്നതുകൂടി ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. ഒറ്റക്ക് പുറത്തുപോകുന്ന സ്ത്രീക്കൊപ്പം പിശാച് സഞ്ചരിക്കുമെന്നതുമെല്ലാം സമസ്തയുടെ മുഖമുദ്രയായ സ്ത്രീ വിരുദ്ധതയുടെ പ്രതീകമാണ്. സുന്നിയെന്നാൽ പ്രവാചകന്റെ സുന്നത്ത് (ചര്യ) മുറുകേപിടിച്ചു ജീവിക്കുന്നവരാണ്. കേരളത്തിലെ മുസ് ലിം സമൂഹത്തിന്റെ മഹാഭൂരിപക്ഷവും സമസ്ത നേതൃത്വം നൽകുന്ന ഇ കെ വിഭാഗം സുന്നികളുമാണ്. അങ്ങനെയുള്ള ഒരു സംഘടനക്ക് എങ്ങനെയാണ് ജെന്റർ ന്യൂട്രൽ യൂണിഫോം ഉൾപ്പെടെയുള്ള വിഷയത്തിലെ ലീഗിന്റെ അയകൊയമ്പൻ സമീപനം ക്ഷമിക്കാനാവുക.
സമസ്തക്കു കീഴിൽ ഇന്ന് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ത്രീകളുടെ ഉന്നമനത്തിനെന്ന പേരിൽ നടത്തുന്നുണ്ടെങ്കിലും അവയിലുൾപ്പെട്ട പല സ്ഥാപനങ്ങളിലും പ്രത്യേകിച്ച് വാഫിയ്യ, ഹിഫ്ള് (ഖുർആൻ മന:പാഠമാക്കൽ) കോളജുകളിൽ നിഖാബ് ഉൾപ്പെടെയുള്ള മതാധിഷ്ഠിത ഡ്രസ് കോഡാണ് പിന്തുടരുന്നത് എന്നതുമായും താരതമ്യപ്പെടുത്തിവേണം ഇപ്പോഴത്തെ ജെന്റർ ന്യൂട്രൽ യൂണിഫോമിനോടുള്ള ലീഗിന്റെ മൃദുസമീപനത്തെ വിലയിരുത്താൻ.
കരിക്കുലം പരിഷ്ക്കരണത്തെയും ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാനുള്ള ഇടതുപക്ഷ മുന്നണിയുടെ നീക്കത്തെയും കേവലം രാഷ്ട്രീയമായി കാണാനും രാഷ്ട്രീയ ലാഭത്തിനായി അതിനെ ഉപയോഗപ്പെടുത്താനും ലീഗ് നേതൃത്വം ശ്രമിക്കുമ്പോൾ ആ രീതിയിൽ ഈ ഗൗരവകരമായ വിഷയത്തെ കണ്ടാൽപോരായെന്നും മുസ് ലിം സമൂഹത്തിന്റെ ഐഡന്റിറ്റിയെതന്നെ ബാധിക്കുന്ന വിഷയമായതിനാൽ അതിനു പിന്നിലുള്ള നയപരവും രാഷ്ട്രീയവുമായ ലക്ഷ്യത്തെ ലീഗ് വേണ്ടവിധം മനസിലാക്കിയിട്ടില്ലെന്നുമുള്ള നിലപാടാണ് സമസ്തയുടെ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കും അദ്ദേഹത്തിനൊപ്പമുള്ള സമസ്തയുടെ മുതിർന്ന നേതാക്കൾക്കുമെല്ലാമുള്ളത്.
ഏതാനും ആഴ്ചകൾക്ക് മുൻപ് സ്റ്റേജിൽ കയറി സമ്മാനം വാങ്ങാൻ തുനിഞ്ഞ പെൺകുട്ടിയോട് സമസ്ത അധ്യക്ഷൻ സ്വീകരിച്ച നിലപാട് കേരളം മുഴുവൻ ദിവസങ്ങളോളം ചർച്ച ചെയ്തതാണല്ലോ. ആ വിഷയത്തിൽ താൻ ചെയ്തത് തെറ്റായിരുന്നെന്നുപോലും ചിന്തിക്കാൻ ജിഫ്രി മുത്തുക്കോയ തങ്ങൾ തയാറായില്ലെന്നതും കണ്ടതാണ്. അദ്ദേഹത്തിന്റെയും സമസ്തയുടെയും വീക്ഷണത്തിൽ പൊതുസമൂഹത്തിന് ഏതെങ്കിലും വിഷയം പിന്തിരിപ്പനെന്നോ, ആറാം നൂറ്റാണ്ടിലേതെന്നോ അധിക്ഷേപിക്കപ്പെടുന്നതിൽ യാതൊരു വേദനയുമില്ല.
കാരണം മറ്റൊന്നുമല്ല, അതിന് അപ്പുറത്തുള്ള സ്വാതന്ത്ര്യ ലോകത്തെക്കുറിച്ചൊന്നും പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശരീഅത്തിന് എതിരായതിനെ താൻ എതിർത്തൂവെന്ന ചാരിഥാർത്യ ബോധമേയുള്ളൂ. ഇങ്ങനെയുള്ള ചിന്താഗതിയുള്ളവരെ തിരുത്താനൊന്നും ആർക്കും സാധ്യമാവില്ല. അത് ദൈവം വന്നു പറഞ്ഞാൽപോലും സംഭവിക്കണമെന്നില്ല, പിന്നെയല്ലെ ലീഗീന്റെ മട്ടലിൽ ചവിട്ടിയപോലുള്ള നിലപാടുകൾ. മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നയിച്ച സൗഹൃദ സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിൽ സ്ത്രീകൾ പങ്കെടുത്തതിനെയും സമസ്ത നേതാക്കൾ സംശയത്തോടെയാണ് കാണുന്നത്. മുൻപെങ്ങുമില്ലാത്ത വിധം മുജാഹിദ് ആശയമായ സലഫിസത്തെ ലീഗ് കൂടുതൽ പുൽകുന്നതിന്റെ ദൃഷ്ടാന്തമായാണ് സമസ്തയുടെ നേതൃത്വം ഇതിനെ കാണുന്നത്.
ഇതിനൊപ്പമാണ് കഴിഞ്ഞ ദിവസം എം എസ് എഫ് കാമ്പയിനിൽ പങ്കെടുത്ത് ജെന്റർ ന്യൂട്രൽ യൂണിഫോമിനെ തള്ളിപ്പറയുകയും കടുത്ത ഭാഷയിൽ പാർട്ടിക്കും സി പി എമ്മിനും നേതൃത്വം നൽകുന്ന സാക്ഷാൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും ഉൾപ്പെടെ ആക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്ത എം കെ മുനീറിന്റെ നടപടിയിൽ പുറത്തുകാണിച്ചില്ലെങ്കിലും ലീഗിൽ ചിലരെങ്കിലും തങ്ങൾക്കൊപ്പമുണ്ടെന്ന ആശ്വാസത്തിൽ സമസ്ത നേതാക്കൾ നിന്നത്. ഈ വിഷയത്തിൽ തങ്ങൾ ഒറ്റക്കല്ലെന്നും ലീഗിലെ സാക്ഷാൽ സി എച്ച് മുഹമ്മദ് കോയയുടെ പൊന്നോമന പുത്രൻ തന്നെ തങ്ങളുടെ ഹിതത്തിനൊപ്പവുമാണെന്നും ആശ്വസിച്ചു കിടന്നുറങ്ങയവർ നേരം വെളുത്തപ്പോൾ മുനീറിന്റെ നിലപാട് മാറ്റംകണ്ട് അമ്പരന്നിരിക്കയാണ്.
താൻ യൂണിഫോം പരിഷ്ക്കരണത്തിനോ, അതുപോലുള്ള മറ്റ് സാമൂഹിക പുരോഗതി ലക്ഷ്യമാക്കിയുള്ള മാറ്റത്തിനോ എതിരല്ലെന്ന തിരുത്തുമായി എത്തിയിരിക്കുന്നത് സമസ്തക്കെങ്ങനെ താങ്ങാനാവും. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ മുനീറിനു ലഭിച്ച സ്വയമ്പൻ പൊങ്കാലയാണ് താൻ പരിഷ്ക്കരണവാദിയാണെന്നു ബോധ്യപ്പെടുത്താൻ പ്രസ്താവനയുമായി എത്താൻ മുനീറിനെ പ്രേരിപ്പിച്ചത്.
'പെൺകുട്ടികൾ പാന്റും ഷർട്ടും ധരിക്കുന്നതിന് എതിരായിട്ടല്ല താൻ പറഞ്ഞതെന്നും സുഖപ്രദം എന്താണോ അത് ധരിക്കാനുള്ള അവകാശം അവർക്കുണ്ട്'. ഈ മലക്കം മറച്ചിലാണ് സമസ്തക്ക് പ്രഹരമായിരിക്കുന്നത്. എ്ന്തായാലും ലീഗ് വടക്കോട്ടും സമസ്ത തെക്കോട്ടും മുഖംതിരിച്ചു നിലപാടെടടുക്കുമ്പോൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സമസ്ത എന്തു നിലപാടാവും സ്വീകരിക്കുകയെന്ന കാര്യത്തിൽ ലീഗിലെ സമസ്തയെ അനുകൂലിക്കുന്ന, പണ്ഡിതർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്ന ഒരു വിഭാഗം നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട്. സാധാരണ പിണക്കങ്ങളും അസ്വാരസ്യങ്ങളുംപോലെ ഇത് അത്ര പെട്ടെന്ന് ചർച്ച നടത്തി പരിഹരിക്കാവുന്നതല്ലെന്നും അവർക്ക് ഉത്തമ ബോധ്യമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്