സ്കൂളിൽ റാഗിങ് നടന്നിട്ടും ഒന്നും സംഭവിച്ചില്ലെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കൽ; സ്കൂൾ വികസന സമിതിയുടെ ഫണ്ട് തിരിമറി; ചാരായക്കടത്ത് കേസിലെ പ്രതിയെന്ന് മറച്ചുവയ്ക്കാനുള്ള ശ്രമം പുറത്തുവിട്ടത് മറുനാടൻ; കോട്ടൺ ഹിൽ സ്കൂളിലെ ഹെഡ്മാസ്റ്റർ വിൻസന്റിനെ മാറ്റി സർക്കാർ
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: ചാരായക്കടത്ത് കേസിലെ പ്രതി കോട്ടൺ ഹിൽ സ്കൂൂളിൽ ഹെഡ്മാസ്റ്ററായി തുടരുന്ന വാർത്ത ആദ്യും പുറത്തു വിട്ടത് മറുനാടൻ മലയാളിയായിരുന്നു. കോവിഡ് കാലത്തുകൊല്ലം ജില്ലയിലെ അച്ചൻ കോവിലിൽ വെച്ച് പൊലീസ് പിടിച്ചതിനെ തുടർന്ന് റിമാന്റിലായ അദ്ധ്യാപകനാണ് സംഘടനാ ശക്തിയുടെയും സ്വാധീനത്തിന്റെയും ബലത്തിൽ കോട്ടൺ ഹില്ലിൽ എത്തിയത്. കോട്ടൺ ഹില്ല് സ്ക്കൂൾ റാഗിങ് വിവാദത്തിൽപ്പെട്ടതോടെയാണ് സ്ക്കൂളിനെ നയിക്കുന്ന ഹെഡ്മാസ്റ്ററുടെ തനിനിറം മറുനാടൻ മലയാളി പുറത്തു വിട്ടത്.
വാർത്തയെ തുടർന്ന് റാഗിങ് വിവാദത്തോടൊപ്പം ഹെഡ്മാസ്റ്റർക്കെതിരെയുള്ള ആരോപണവും വിദ്യാഭ്യാസ വകുപ്പ് അന്വേഷിച്ചിരുന്നു. വാർത്ത ശരിവെയ്ക്കുന്ന് റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ന് സ്കൂളിന് അവധിയായിരുന്നിട്ട് കൂടി പുതിയ ഹെഡ്മാസ്റ്ററോടു ചുമതലയേൽക്കാൻ മന്ത്രി ഓഫീസിൽ നിന്നും നേരിട്ട് നിർദ്ദേശം എത്തിയത്.
തിരുവനന്തപുരം സിറ്റി വി എച്ച് എസിലെ ഷമ്മി ടീച്ചർ വൈകുന്നേരം 4.30ന് സ്കൂളിൽ എത്തി ചുമതല ഏറ്റെടുത്തു. സ്ഥാനം ഒഴിഞ്ഞ ഹെഡ്മാസ്റ്റർ വിസെന്റി്നെതിരെയുള്ള അന്വേഷണവും അച്ചടക്ക നടപടിയും തുടരുമെന്നാണ് അറിയുന്നത്. പുതിയ ഹെഡ്മാസ്റ്റർ നാളെ അദ്ധ്യാപകരുടെ യോഗം വിളിച്ചിട്ടുണ്ട്. റാഗിങ് പോലുള്ള സംഭവങ്ങൾ ഇനി സ്കൂളിൽ ആവർത്തിക്കാൻ അനുവദിക്കില്ലന്നും കർശന നടപടി ഉണ്ടാകുമെന്നും ഷമ്മി ടീച്ചർ വ്യക്തമാക്കി.
വനിത കമ്മീഷൻ അദ്ധ്യക്ഷയുടെ സിറ്റിംഗും സ്കൂളിൽ നടത്താൻ ഇരിക്കുകയാണ്. ഈ പരിപാടിയിലേക്ക് രക്ഷകർത്താക്കളെയും ക്ഷണിച്ചിട്ടുണ്ട്. ഇത്രയും കാലം തന്നിഷ്ട പ്രകാരമാണ് ഹെഡ്മാസ്റ്റർ കാര്യങ്ങൾ നീക്കിയത്. അതിനാൽ സ്കൂൾ പി ടി എ പോലും ചേർന്നിരുന്നില്ല. സ്കൂൾ മാനേജ്മെന്റ്് കമ്മിറ്റിയും ഹെഡ്മാസ്റ്ററും തമ്മിൽ തർക്കത്തിലും ആയിരുന്നു.
അതേ സമയം കഴിഞ്ഞ ആഴ്ച സ്ക്കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ വിൻസെന്റ് മുഖ്യമന്ത്രിക്ക് ഒപ്പം വേദി പങ്കിട്ടത് വിവാദമായിരുന്നു. കൂട്ട് എന്ന പദ്ധതി കേരളാ പൊലീസിന്റെ മേൽനോട്ടത്തിലുള്ളതാണ്. ഇത് ഉദ്ഘാടനം ചെയ്തത് കോട്ടൺഹിൽ സ്കൂളിലും. ഈ ചടങ്ങിൽ പൊലീസിനെ കൊണ്ടു പ്രിൻസിപ്പൽ എന്ന് വിളിപ്പിച്ചു വിൻസന്റ് എന്ന ഹെഡ്മാസ്റ്റർ. ഇതിനൊപ്പം ചാരായക്കേസിലെ പ്രതി മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനിൽ കാന്തിനുമൊപ്പം വേദിയും പങ്കിട്ടു. ഇതോടെ താൻ ഒരു കേസിലും പ്രതിയല്ലെന്ന കള്ളം പ്രചരിപ്പിക്കാനും വിൻസന്റിന് സാധ്യത തെളിഞ്ഞു.
പൊലീസിന്റെ സുരക്ഷാ ക്ലിയറൻസിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ചടങ്ങിൽ ആളുകളെ ഇരുത്താറുള്ളത്. പൊലീസ് നടത്തുന്ന ചടങ്ങാകുമ്പോൾ പരിശോധനകളും നിരീക്ഷണങ്ങളും എല്ലാം കൂടും. ഈ പരിപാടിയിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും തൊട്ടടുത്ത് ഹെഡ്മാസ്റ്റർ വിൻസന്റിന് സീറ്റ് കിട്ടിയത്. അതും മുഖ്യമന്ത്രിയുടെ തൊട്ടു പിറകിൽ. കരിങ്കൊടി പ്രക്ഷോഭം ഭയന്ന് കോൺഗ്രസുകാരെ കരുതൽ തടങ്കലിൽ മുഖ്യമന്ത്രിക്ക് വേണ്ടി അടയ്ക്കുന്ന പൊലീസാണ് ചാരയാക്കേസിൽ അഴിക്കുള്ളിൽ കിടന്ന പ്രതിയെ മുഖ്യമന്ത്രിക്ക് അടുത്ത് ഇരുത്തിയത്.
ഇതിനൊപ്പം മറ്റൊരു വിചിത്രമായ കാര്യവും സംഭവിച്ചു. . ഇവിടെ പ്രിൻസിപ്പൾ പദവിയുണ്ട്. ഈ പ്രിൻസിപ്പളിന്റെ ചുമതലയുള്ള അദ്ധ്യാപികയെ വേദിയിൽ കയറ്റിയതുമില്ല. പ്രിൻസിപ്പൾ എന്ന വ്യാജ ലേബലുമായി വേദിയിൽ അബ്കാരി കേസിലെ പ്രതിയായ ഹെഡ്മാസ്റ്റർ ഞെളിഞ്ഞിരുന്നപ്പോൾ സ്കൂളിൽ പ്രിൻസിപ്പൽ കസേരയിൽ ഇരിക്കുന്ന അദ്ധ്യാപിക കുട്ടികൾക്കൊപ്പം സദസ്സിൽ ഇരുന്നു. ഇതാണ് പൊലീസ് പരിപാടിയിൽ കഴിഞ്ഞ ദിവസം സംഭവിച്ചത്.
ഏഷ്യയിലെ പെൺകുട്ടികളുടെ ഏറ്റവും വലിയ സ്കൂളായ കോട്ടൺഹില്ലിൽ പിഞ്ചുകുട്ടികളെ പോലും റാഗിങ്ങിന് ഇരയാക്കുന്നുവെന്ന വിവരം പുറത്തറിഞ്ഞതോടെ രക്ഷിതാക്കൾ ആശങ്കയിലായത്. എന്നാൽ നാളുകളായി സ്കൂളിലെ ചെറുതും വലുതുമായ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടാതെ ഹെഡ്മാസ്റ്ററുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരവീഴ്ചയാണ് നിലവിൽ സ്കൂളിന് അപമാനമായ സാഹചര്യത്തിന് കാരണമെന്നാണ് വിവരം.
ഹെഡ്മാസ്റ്ററായിരിക്കുന്ന വിൻസെന്റ് രണ്ട് വർഷം മുമ്പ് വാറ്റ് ചാരായവുമായി പൊലീസിന്റെ പിടിയിലാകുകയും റിമാൻഡിൽ കഴിയുകയും ചെയ്ത വ്യക്തിയാണ്. ഇത്തരം കേസുകളിൽപ്പെട്ടാൽ അന്വേഷണം പൂർത്തിയാകാതെ മറ്റൊരു സ്ഥലത്തേക്ക് നിയമനം കൊടുക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ നേതാവായ വിൻസെന്റിന് അദ്ദേഹം ആവശ്യപ്പെട്ട കോട്ടൺഹില്ലിൽ നിയമനം നൽകിയത്. പെൺകുട്ടികളുടെ മാത്രം സ്കൂളിലേക്ക് എന്ത് അടിസ്ഥാനത്തിലാണ് ഈ അദ്ധ്യാപകനെ നിയമിച്ചതെന്ന് ഇനിയും വ്യക്തമല്ല.
പുനലൂർ അച്ചൻകോവിൽ വനമേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിൽ നിന്ന് ഒന്നര ലിറ്റർ ചാരായവുമായി സ്വിഫ്റ്റ് കാറിൽ പോകുന്നതിനിടെയാണ് അച്ചൻകോവിൽ ഗവ. ഹൈസ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന പേരൂർക്കട മണ്ണംമൂല സീസ് കോട്ടേജിൽ വിൻസെ്ന്റ് ഉൾപ്പെടെ നാലു പേർ പിടിയിലായത്. ഹൈസ്കൂളിനോട് ചേർന്നുള്ള ഗവ. എൽ.പി സ്കൂളിലെ അദ്ധ്യാപകനായ കടയ്ക്കൽ തുമ്പോട് മധുലാൽ മന്ദിരത്തിൽ മധുലാൽ, ഗവ. യു.പി സ്കൂൾ അദ്ധ്യാപകനായ കടയ്ക്കൽ ആറ്റുപുറം എൻ.എസ് ഭവനിൽ സുനിൽ, അച്ചൻകോവിലിലെ സ്റ്റേഷനറി വ്യാപാരിയായ മണികണ്ഠ വിലാസത്തിൽ വീട്ടിൽ രവി എന്നിവരാണ് പിടിയിലായ മറ്റുള്ളവർ കാറിൽ നിന്നും ഒന്നര ലിറ്റർ വാറ്റുചാരായം പൊലീസ് സ്റ്റേഷന് സമീപത്ത് നടത്തിയ വാഹന പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അദ്ധ്യാപകർ വ്യാപാരിക്കൊപ്പം പള്ളിവാസൽ വനമേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിലെത്തി വാറ്റ്ചാരായവും വാങ്ങി കാറിൽ തിരികെ മടങ്ങവേയാണ് പിടിയിലായത്. വനത്തിന് നടുവിലുള്ള പ്രദേശത്താണ് സ്കൂൾ. പിന്നാലെ അദ്ധ്യാപകരെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സസ്്പെൻഷനിലായ വിൻസെന്റിനെ സർവീസിൽ തിരിച്ചെടുത്തതിന് പിന്നാലെ പൊതുസ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തിയാണ് കോട്ടൺഹില്ലിലേക്ക് നിയമിച്ചത്. കേസിൽ പ്രതിയായ അദ്ധ്യാപകനെ അന്വേഷണം തീരുന്നത് മറ്റൊരു ഇടത്തേക്ക് മാറ്റരുതെന്നും മാറ്റേണ്ടിവന്നാൽ ആവശ്യപ്പെടുന്ന സ്കൂൾ നൽകരുതെന്ന ചട്ടവും കെഎസ്ടിഎ നേതാവിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല. കോട്ടൺഹില്ലിൽ എത്തിയതിന് പിന്നാലെ ഇവിടെയും പരാതി പ്രളയമായി. സ്കൂൾ വികസന സമിതിയുടെ ഫണ്ട് തിരിമറി, അദ്ധ്യാപികമാരെ മാനസികമായി പീഡിപ്പിക്കുന്ന നടപടി, തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നാല് പരാതികൾ ഡയറക്ടർ ഓഫീസ് ജനറൽ എഡ്യൂക്കേഷൻ ജീവൻ ബാബുവിന് ലഭിച്ചു.
ഇതിൽ അന്വേഷണം നടത്തി ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി അദ്ധ്യാപകരുടെയും സ്ക്കൂൾ വികസന സമിതി അംഗങ്ങളുടെയും മൊഴിയെടുത്തു. പിന്നാലെ ഇദ്ദേഹത്തെ അടിയന്തരമായി മാറ്റണമെന്ന റിപ്പോർട്ട് ജീവൻ ബാബുവിന് നൽകിയെങ്കിലും അതും പൂഴ്ത്തി. വിദ്യാഭ്യാസവകുപ്പിന്റെ അഭിമാന സ്ഥാപനമായ കോട്ടൺഹിൽ സ്ക്കൂളിനെ കുറിച്ച് തലസ്ഥാനത്തെ മന്ത്രികൂടിയായ വി.ശിവൻകുട്ടി ഒന്നും അറിയുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.
ഇപ്പോൾ സ്കൂളിലെ അഞ്ചാംക്ലാസ് കുട്ടികൾ റാഗിംങ്ങിന് ഇരയായ സംഭവത്തെ നിസാരവത്കരിച്ച് ഇവിടെ ഒന്നും നടന്നിട്ടില്ലെന്ന മട്ടിൽ കുട്ടികളുടെ പരാതികളെല്ലാം തള്ളുകയായിരുന്നു ഹെഡ്മാസ്റ്റർ വിൻസെന്റ്. പത്ത് ദിവസം മുൻപ് ഉച്ചയ്ക്കാണ് കുട്ടികൾ റാഗിങ്ങിന് ഇരയായത്. പിന്നാലെ ഹെഡ്മാസ്റ്ററുടെ അടുത്ത് പരാതി എത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പിറ്റേദിവസം രക്ഷിതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കോട്ടൺഹില്ല് സ്കൂൾ തകർന്നാൽ ജില്ലയിലെ നിരവധി സ്വകാര്യ സ്ക്കൂളുകൾക്ക് അത് നേട്ടമാകും. അതിനാൽ അടിയന്തര ഇടപെടലുണ്ടാകേണ്ടത് അനിവാര്യമാണെന്ന് പൊതു സ്ക്കൂളുകൾ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആവിശ്യം ഉയർത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്