കടപ്പുറത്തെ കണ്ണീർ കണ്ട് കൃഷ്ണകുമാറിന്റെ ഇടപെടൽ; വലിയതുറ ഫിഷിങ് ഹാർബറിനായി നാളുകൾ നീണ്ട പരിശ്രമം; അറുപത് ശതമാനം തുക കേന്ദ്രം നൽകാമെന്ന് അറിയിച്ചിട്ടും മുഖം തിരിച്ച് പിണറായി സർക്കാർ; പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ; ബിജെപിക്ക് തടയിടാൻ ഇല്ലാതാക്കുന്നത് മത്സ്യത്തൊഴിലാളികളുടെ സ്വപ്നങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മത്സ്യബന്ധനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വലയുന്ന തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യമായ ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കുന്നതിന് ദീർഘനാളായി അവർക്കൊപ്പം പരിശ്രമത്തിലാണ് നടനും ബിജെപി നേതാവുമായ നടൻ കൃഷ്ണകുമാർ. ആശയപരമായ താൽപര്യംകൊണ്ട് ബിജെപിയിൽ അംഗത്വം എടുക്കുകയും തെരഞ്ഞെടപ്പിൽ മത്സരിക്കുകയും നേതാവായി മാറുകയും ചെയ്തയാളാണ് നടൻ കൃഷ്ണകുമാർ.
ബിജെപിയുടെ ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണകുമാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ആന്റണി രാജുവിനെതിരെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ആ തെരഞ്ഞെടുപ്പ് കാലത്താണ് കൃഷ്ണകുമാർ തലസ്ഥാന നഗരത്തോട് ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒരു വലിയ ജനസമൂഹം ജീവിച്ചിരിപ്പുണ്ടെന്ന കാര്യം വളരെ അടുത്ത് അറിഞ്ഞത്.
കടപ്പുറത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ. അവിടെ എല്ലാ വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുമുണ്ട്. കൂടുതലും ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരാണ്. ആ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ കടൽത്തീരത്ത് തന്നെ കുടിൽ കെട്ടി താമസിക്കുന്നു. അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. അവിടെ നിന്നും അവർ മീൻ പിടിക്കുന്നതിന് വേണ്ടി കടലിലേക്ക് പോകുന്നു.
കടൽതീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനും അവരുടെ പ്രവർത്തന മേഖലയ്ക്കും വർഷങ്ങളായി ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ വർഷങ്ങളായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതേ സമയം രാഷ്ട്രീയമായി മത്സ്യത്തൊഴിലാളികൾ കൃത്യമായ പക്ഷം ഉള്ളവരാണ്. അവിടെ ബിജെപിക്ക് കടന്നുവരാൻ സാധിക്കുന്നില്ല. കാലാകലങ്ങളായി മത്സ്യത്തൊഴിലാളികളുടെ മേഖലയിൽ കടന്നുകയറാൻ ബിജെപി ശ്രമിച്ചിട്ടും അവർക്ക് കഴിഞ്ഞിട്ടില്ല. അതാണ് അവിടുത്തെ രാഷ്ട്രീയ ഭൂമിശാസ്ത്രം.
പക്ഷെ നടൻ എന്ന സ്വീകാര്യത മുൻനിർത്തി മത്സ്യത്തൊഴിലാളികളുടെ പല പ്രശ്നങ്ങളിലും നേരിട്ട് ഇടപെടുകയുണ്ടായി. അങ്ങനെ തലസ്ഥാനത്ത് ഒരു ഫിഷിങ് ഹാർബർ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മത്സ്യത്തൊഴിലാളികളിൽ നിന്നും നേരിട്ട് മനസ്സിലാക്കി. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പൂന്തുറ മുതൽ വേളി വരെയുള്ള പ്രദേശത്തുള്ളവർക്ക് മീൻ പിടിക്കാൻ കടലിലേക്ക് ഇറങ്ങുവാൻ സൗകര്യമില്ല. ആകെപ്പാടെ ശംഖുമുഖത്തായിരുന്നു. പിന്നെ വിഴിഞ്ഞത്താണ്. വിഴിഞ്ഞം ഇപ്പോൾ തുറമുഖ പ്രദേശമായി മാറുകയാണ്. ശംഖുമുഖം കടലെടുത്തു. മത്സ്യത്തൊഴിലാളികൾക്ക് വള്ളം ഇറക്കുന്നതിനോ മീൻ പിടിച്ചുകൊണ്ടുവരുന്നതിനോ ഉള്ള സൗകര്യം ഇല്ല.
യന്ത്രബോട്ടുകളിലാണ് പോകുന്നതെങ്കിൽ തിരിച്ച് കരയിലെത്താൻ വലിയ പ്രയാസം നേരിടേണ്ടി വരുന്നു. അതുകൊണ്ട് വലിയതുറപാലത്തിൽ ചെന്ന് കടലിലേക്ക് എടുത്ത് ചാടിയാണ് അവർ മത്സ്യബന്ധനത്തിന് പോകുന്നത്. മുട്ടിടും അതിന് പിന്നാലെ എടുത്ത് ചാടും. കടലിലെ തിര നോക്കിയുള്ള ഒരു കണക്കുകൂട്ടലിലാണ് ഈ ചാട്ടം ചാടുന്നത്. പക്ഷെ പലപ്പോഴും അപകടം ഉണ്ടാകാറുണ്ട്. നിരവധി പേർ ഈ പരിശ്രമത്തിനിടയിൽ മരിച്ചുപോയിട്ടുണ്ട്. അതൊക്കെ ഒറ്റക്കോളം വാർത്തയിൽ ഒതുങ്ങും. മരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആരും കുടുതൽ അന്വേഷിക്കാറില്ല. ഈ മത്സ്യത്തൊഴിലാളികൾ രണ്ട് മൂന്ന് ദിവസം കടലിൽ കഴിഞ്ഞിട്ട് തിരിച്ചുവരുമ്പോൾ അവർക്ക് മീൻ കയറ്റാൻ വഴിയില്ല. വലിയ കയറിൽ കപ്പി കെട്ടി വലിച്ചു കയറ്റുകയാണ്. അല്ലെങ്കിൽ അവർ വിഴിഞ്ഞത്തുകൊണ്ടുപോകണം.
അതിനുള്ള അധിക ചെലവ്. വലിയതുറയിലെ മത്സ്യത്തൊഴിലാളികൾ മീൻ വിഴിഞ്ഞത്തുകൊണ്ടുപോകുക എന്നത് ചെലവേറിയ കാര്യമാണ്. മത്സ്യത്തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഒരു ഫിഷിങ് ഹാർബർ എന്നത്. അങ്ങനെ വന്നാൽ ഈ പ്രദേശത്തെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഭയമില്ലാതെ പോകാൻ കഴിയും. മീൻ പിടിച്ച് തിരികെ കരയിലേക്ക് കൊണ്ടുവരാൻ കഴിയും. പക്ഷെ ആരും തിരിഞ്ഞുനോക്കിയില്ല.
2021 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ മോദി തിരുവനന്തപുരത്ത് എത്തിയപ്പോൾ കൃഷ്ണകുമാർ ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മോദി അപ്പോൾതന്നെ രണ്ട് മന്ത്രിമാരെ സ്ഥലം സന്ദർശിക്കാൻ വിട്ടു. മുരളീധരനും പ്രഹ്ളാദ് ജോഷിയും അവിടെ നേരിട്ടെത്തി. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നു. തുടർന്ന് കൃഷ്ണകുമാറും സംഘവും ഡൽഹിയിൽ പോയി കേന്ദ്ര ഫിഷറീസ് മന്ത്രിയെ നേരിട്ടുകണ്ടു. ഫിഷറീസ് മന്ത്രി സഹമന്ത്രിയായ എൽ മുരുകനെ ചുമതലയേൽപ്പിക്കുന്നു. കർണാടകയുടെ ഫിഷറീസ് മന്ത്രിയെക്കൂടി ടീമിൽ ഉൾപ്പെടുത്തുന്നു. അങ്ങനെ അവർ നീണ്ട പരിശ്രമങ്ങളും പഠനങ്ങളും നടത്തി ഏതാണ്ട് 160 - 170 കോടി രൂപ മുടക്കി വലിയതുറയിൽ ഒരു ഫിഷറീസ് ഹാർബർ തുടങ്ങാം എന്ന് ഒടുവിൽ കണ്ടെത്തുന്നു.
പഠനങ്ങൾ നടത്തി കേന്ദ്ര ഫിഷറീസ് മന്ത്രാലയം അതിന്റെ ആവശ്യം മനസിലാക്കുന്നു. അതുമായി മുന്നോട്ട് പോയി സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടു. ഒടുവിൽ കേന്ദ്രസർക്കാർ അറുപത് ശതമാനം തുക ഇതിനായി വിനിയോഗിക്കാം. സ്ഥലം ഏറ്റെടുക്കുന്നത് അടക്കം നാൽപത് ശതമാനം തുക സംസ്ഥാന സർക്കാർ കണ്ടെത്തണം എന്ന് നിർദ്ദേശിക്കുന്നു. അവിടെ ആ പരിശ്രമത്തിന് ഇടവേള വരുന്നു.
കാരണം ഇപ്പോൾ ഈ ഹാർബർ വന്നാൽ അത് ബിജെപിക്ക് ഗുണം ഉണ്ടാകും. തീരദേശത്ത് ബിജെപി വളരാൻ കാരണമാകും. അതുകൊണ്ട് ഒരു കാരണവശാലും അതിന് അനുവദിക്കരുത് എന്നാണ് ഭരണകക്ഷിയായ സിപിഎം തീരുമാനം. എന്തുകൊണ്ട് ഇത്രയും കാലമായിട്ടും ഒരു ഫിഷിങ് ഹാർബർ ഇല്ലാത്തത് എന്ന ചോദ്യത്തിന് മറുപടികളില്ല. എന്നിട്ടും പദ്ധതി നടപ്പാക്കുന്നതിന് സിപിഎം എതിരു നിൽക്കുകയാണ്.
തെരഞ്ഞെടുപ്പുകൾ വരുമ്പോൾ വലിയ പ്രഖ്യാപനങ്ങൾ നടത്തും. പുലിമുട്ടുകൾ നിർമ്മിക്കുമെന്ന് പറയും. മത്സ്യത്തൊഴിലാളികളെ പറ്റിക്കുന്നതിന് വിഷയം പഠിക്കാൻ വിദഗ്ധ സംഘത്തെ വയ്ക്കും. പണം ചെലവിട്ട് പഠിക്കും പക്ഷെ പദ്ധതികൾ നടപ്പാകുകയില്ല. കടൽഭിത്തിയുടെ കാര്യം പോലെ അഴിമതികൾ മാത്രം ആണ് ശേഷിക്കുന്നത്.
ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച കടൽഭിത്തികൾ തകർന്ന് തരിപ്പണം ആയിട്ടും തീരം സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതുപോലെ ഫിഷിങ് ഹാർബർ എന്ന ആവശ്യത്തോടും മുഖം തിരിച്ച് പോകുകയാണ് സംസ്ഥാന സർക്കാർ. ഇപ്പോൾ ഫിഷിങ് ഹാർബർ വന്നാൽ അതിന്റെ മൈലേജ് ബിജെപിക്ക് കിട്ടും കൃഷ്ണകുമാറിന് കിട്ടും എന്നതിനാൽ ഇടതു നേതാക്കൾ എതിരായി നിൽക്കുന്നു. കടുത്ത ബിജെപി വിരുദ്ധത ഉയർത്തി അടിമകളെപ്പോലെ മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങളാണ് ഇടതു നേതാക്കൾ നടത്തുന്നത്. ഇവിടെയുള്ളവരെ കടുത്ത സംഘവിരോധികാളിക്കി മാറ്റിയിരിക്കുകയാണ്
ഹാർബറിന്റെ വിഷയത്തിൽ അടക്കം ഇടപെട്ടുകൊണ്ട് കൃഷ്ണകുമാർ നടത്തുന്ന പ്രവർത്തനങ്ങളാൽ അദ്ദേഹത്തിന് പ്രദേശത്ത് വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. ഫിഷിങ് ഹാർബർ കൂടി യാഥാർത്ഥ്യമായാൽ മത്സ്യത്തൊഴിലാളികൾ കൂട്ടത്തോടെ സിപിഎമ്മിനെ കൈവിടുമോ എന്ന ആശങ്കയാണ് പദ്ധതി നടപ്പാക്കാതിരിക്കാൻ തടസ്സം സൃഷ്ടിക്കുന്നത്.
അതായത് വലിയതുറയിലെയും സമീപ പ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികൾക്ക് അപകടം കൂടാതെ മീൻപിടിക്കാൻ പോകുന്നതിന് വേണ്ട സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ് പിണറായി സർക്കാർ. എന്തായാലും സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെയില്ല. ഏതെങ്കിലും തരത്തിൽ കേന്ദ്രവുമായി ധാരണയിലെത്തി പദ്ധതി നടപ്പാക്കാൻ വേണ്ട ഒരു ശ്രമവും നടത്തുന്നില്ല.
ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കിയതോടെ കൃഷ്ണകുമാർ വീണ്ടും ഇടപെട്ടു. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറടക്കം തിരുവനന്തപുരത്ത് എത്തുകയുണ്ടായി.രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേന്ദ്രമന്ത്രി വന്നതെന്ന് മുഖ്യമന്ത്രി വിമർശിക്കുകയുണ്ടായി.
മത്സ്യത്തൊഴിലാളികളുടെ ദുരിതം കൃഷ്ണകുമാർ കേന്ദ്രമന്ത്രി ജയശങ്കറിന്റെ ശ്രദ്ധയിൽപ്പെടുത്തി. ജയശങ്കർ സ്ഥലം സന്ദർശിച്ചു. പിന്നാലെ കഴിഞ്ഞ ദിവസം ബിജെപി പ്രദേശത്ത് ഒരു സായാഹ്ന ധർണ നടത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ കാര്യം പറഞ്ഞത് വീണ്ടും കൃഷ്ണകുമാർ ശ്രദ്ധയിൽകൊണ്ടുവന്നു. സൗജന്യമായി പാർപ്പിടം നിർമ്മിച്ചു കൊടുക്കാനുള്ള പദ്ധതി ഉണ്ടായിട്ടും കടപ്പുറത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് എന്തുകൊണ്ട് വീട് കിട്ടുന്നില്ല എന്ന കാര്യം കൃഷ്ണകുമാർ ഉന്നയിച്ചു. തീരദേശവാസികളുടെ അവകാശം എന്തുകൊണ്ട് നിഷേധിക്കുന്നു എന്നതിന്റെ കാരണം കൃഷ്ണകുമാർ വേദിയിൽ പറഞ്ഞു.
ഫിഷിങ് ഹാർബറിനായി മത്സ്യത്തൊഴിലാളികൾ നൽകിയ മെമോറാണ്ടം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറിയിരുന്നു. അന്ന് പരിപാടി കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ച് മടങ്ങുന്നതിന് മുമ്പ് രണ്ട് കേന്ദ്രമന്ത്രിമാരെ സ്ഥലം സന്ദർശിക്കുന്നതിന് അടക്കം ചുമതലപ്പെടുത്തി. തുടർന്ന് പദ്ധതിക്കായി കേന്ദ്രമന്ത്രിമാർ നടത്തിയ ഇടപെടലും കേന്ദ്ര ഫിഷറീസ് മന്ത്രിയെ നേരിട്ടു കണ്ട് വിഷയം അവതരിപ്പിച്ചതിനെ തുടർന്നുണ്ടായ വിവരങ്ങളും കൃഷ്ണകുമാർ വേദിയിൽ ആവർത്തിച്ചു.
കേന്ദ്രഫിഷറീസ് സഹ മന്ത്രി എൽ മുരുകൻ നേരിട്ട് തിരുവനന്തപുരത്ത് എത്തുകയും വലിയതുറയിലെ മത്സ്യത്തൊഴിലാളി നേതാക്കളെ അടക്കം നേരിട്ട് കണ്ട് വിഷയം ചർച്ച ചെയ്യുകയും ചെയ്തു. പദ്ധതി നടപ്പാക്കുന്നതിന് വേണ്ട കാര്യങ്ങൾ കേന്ദ്രമന്ത്രി നേരിട്ട് ധരിപ്പിച്ചു. യോഗത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
കടൽപ്പാലത്തിന് മുകളിൽ നിന്നും കട്ടമരം തള്ളിയിട്ട് ചാടിയാണ് മത്സ്യത്തൊഴിലാളികൾ പോകുന്നത്. ധാരാളം പേർക്ക് പരിക്കേൽക്കുന്നു. മരിക്കുന്നു. ഇതിനൊക്കെ ശാശ്വതമായ പരിഹാരം കാണുന്നതിനാണ് ഫിഷിങ് ഹാർബർ നിർമ്മിക്കുവാനുള്ള പദ്ധതി മുന്നോട്ട് വച്ചത്. ട്രജിങ് നടത്തി ലഭിക്കുന്ന മണൽ പ്രദേശത്തെ ആവശ്യങ്ങൾക്ക് വിനിയോഗിക്കാം.
പദ്ധതി നടപ്പാക്കുന്നതിന് മത്സ്യത്തൊഴിലാളികളുടെ നിവേദനം വാങ്ങി വീണ്ടും കേന്ദ്രസർക്കാരിന് മുന്നിൽ വയ്ക്കാനുള്ള നീക്കത്തിലാണ് ബിജെപി. വലിയ തുറ ഹാർബർ നടപ്പാക്കുന്നതിനുള്ള പരിശ്രമങ്ങൾ കൃഷ്ണകുമാർ തുടരുകയാണ്. ഇടത് സർക്കാർ എതിർപ്പു തുടരുന്ന പശ്ചാത്തലത്തിൽ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടിയാണ് കൃഷ്ണകുമാറും ബിജെപിയും നടത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്