നഴ്സുമാരെ കിട്ടാതെ വലഞ്ഞപ്പോൾ ബ്രിട്ടന് മനം മടുത്തു; നഴ്സിംഗിനെയും ദുർലഭ തൊഴിൽ ലിസ്റ്റിൽ പെടുത്തി; ഐഇഎൽടിഎസ്-7 പാസാകുന്ന നഴ്സുമാർക്ക് ഇനി വേഗം യുകെയിൽ എത്താം; വരുമാന പരിധിയുടെ പേരിൽ ആരെയും പുറത്താക്കുകയുമില്ല
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇന്ത്യയിൽ ഏറ്റവും കുടൂതൽ നഴ്സിങ് പഠിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിൽ നിന്നാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും ഗൾഫിലും യൂറോപ്യൻ - അമേരിക്കൻ രാജ്യങ്ങളിലെയും നഴ്സിങ് ജോലി പ്രതീക്ഷിച്ചാണ് മലയാളികൾ കൂട്ടത്തോടെ ഈ മേഖലയിലേക്ക് തിരിയുന്നത്. ഇതിൽ പഠനത്തിൽ മിടുക്കികളായ നഴ്സുമാരുടെ സ്വപ്നമാണ് യൂറോപ്പിലെയോ ഓസ്ട്രലിയയിലെയും രാജ്യങ്ങളിൽ ജോലി നേടുക എന്നത്. ബ്രിട്ടൻ തന്നെയായിരുന്നു ഇവരുടെ പ്രധാന സ്വപ്ന കേന്ദ്രം. എന്നാൽ നഴ്സിങ് നിയമനത്തിൽ കർശന നിബന്ധനകൾ ഏർപ്പെടുത്തിയ ബ്രിട്ടൻ മലയാളി നഴ്സുമാരുടെ വൻതോതിലുള്ള ഒഴുക്കിന് താൽക്കാലികമായി തടയിട്ടിരുന്നു. എന്നാൽ, കഴിവും കാര്യക്ഷമതയുമുള്ള നഴ്സുമാരെ കിട്ടാതായതോടെ ബ്രിട്ടൻ ഇപ്പോൾ മനം മാറ്റിയിരിക്കയാണ്. നഴ്സിംഗിനെ ദുർലഭ തൊഴിൽ ലിസ്റ്റിൽ പെടുത്തിയതോടെ മലയാളി നഴ്സുമാർക്ക് വീണ്ടും മികച്ച അവസരമാണ് വന്നിരിക്കുന്നത്. എളുപ്പത്തിൽ യുകെയിൽ ജോലി തേടി എത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്.
നഴ്സുമാരുടെ ക്ഷാമം രൂക്ഷമായതോടെ എൻഎച്ച്എസ് ട്രസ്റ്റുകളുടെയും നഴ്സിങ് യൂണിറ്റിന്റെയും കർക്കശമായ ഇടപെടലിനെ തുടർന്ന് അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് നഴ്സിംഗിനെ വീണ്ടും ദുർലഭ ജോലികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി യുകെ ഹോം സെക്രട്ടറി തെരേസ മേ ഉത്തരവിറക്കിയത്. യുകെയുടെ ചരിത്രത്തിൽ ആദ്യമായാണ് ഹോം സെക്രട്ടറി തന്നെ ദുർലഭ ജോലി ലിസ്റ്റ് പുതുക്കുന്നത്. ഇത് സ്ഥിരപ്പെടുത്തണോ എന്ന് തീരുമാനിക്കാൻ മൈഗ്രേഷൻ അഡ്വൈസറി കമ്മറ്റിയോട് ഉപദേശവും തേടിയിട്ടുണ്ട്. അടുത്ത ഏപ്രിലിൽ ആണ് ഇനി മാകിന്റെ പുതിയ റിപ്പോർട്ട് വരിക. അതുവരെ ദുർലഭ ലിസ്റ്റിൽ ഉൾപ്പെടുത്തിയുള്ള നിയമനം ഉണ്ടാകും.
പുതിയ ഉത്തരവ് മലയാളി നഴ്സുമാർ അടക്കമുള്ളവർക്ക് ഏറെ ഗുണകരമാകുമെന്ന കാര്യം ഉറപ്പാണ്. ബ്രിട്ടനിലെ ആശുപത്രികളിൽ നഴ്സുമാരുടെ കുറവ് ഉണ്ടെന്ന കാര്യം ബോധ്യമായതോടെ മറ്റ് രാജ്യക്കാരും മലയാളികൾക്കൊപ്പം പ്രതീക്ഷയിലാണ്. നേരത്തെ ഐഇഎൽറ്റിഎസ് 7 ഉണ്ടായാലും യുകെയിൽ വരാൻ സാധിക്കാത്ത സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്. അനേകം നഴ്സുമാർ ഇങ്ങനെ റിക്രൂട്ട്മെന്റ് നടത്തിയിട്ടു പോലും യുകെയിലേക്ക് വരാൻ കഴിയാതെ കുടുങ്ങി കിടക്കുകയായിരുന്നു. അവർക്കെല്ലാം ഉടൻ യുകെയിൽ എത്തി ജോലി ചെയ്യാം. അതുപോലെ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാർക്ക് 35, 000 പൗണ്ട് ശമ്പളം ഇല്ലാത്തതുകൊണ്ട് അടുത്ത വർഷം മുതൽ നാട്ടിലേക്ക് മടങ്ങണം എന്ന നിബന്ധനയും ഇതോടെ അപ്രസക്തതമാവും. അടിയന്തര പ്രാധാന്യമുള്ള തൊഴിൽ എന്ന ലിസ്റ്റിൽ പേരുള്ളതുകൊണ്ട് ഈ ശമ്പള നിബന്ധനകളും ബാധകമാകില്ലെന്നാണ് സൂചന
അടുത്തിടെയുണ്ടാക്കിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ മൂലം യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള നഴ്സുമാരുടെ വിസ നിരസിക്കപ്പെടുന്നതിൽ ബ്രിട്ടീഷ് ആശുപത്രി ട്രസ്റ്റുകളുടെ അധികൃതർ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ആശുപത്രികളിൽ വേണ്ടത്ര നഴ്സുമാർ ഇല്ലാത്ത അവസ്ഥയെ മറികടക്കാൻ ഹോം സെക്രട്ടറി ഇതു സംബന്ധിച്ച നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതയായിത്തീർന്നത്. എല്ലാ ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും സുരക്ഷിതമായ രീതിയിൽ ജീവനക്കാരെ ലഭ്യമാക്കുന്നതിനാണ് കർക്കശമായ മുൻഗണന നൽകുന്നതെന്നാണ് നഴ്സിങ് ടൈംസിനോട് പ്രതികരിക്കവെ ഹോം സെക്രട്ടറി വെളിപ്പെടുത്തിയിരിക്കുന്നത്.
നോൺ യൂറോപ്യൻ യൂണിയൻ നഴ്സുമാർക്ക് നോൺ യൂറോപ്യൻ യൂണിയൻ വിസ അപേക്ഷകരുടെ ജനറൽ പൂൾ ജോയിന്റ് ചെയ്യുന്നത് തുടരാൻ സാധിക്കും. ഇതു പ്രകാരം ഓരോ വർഷവും 20,700 വിസകളെങ്കിലും ലഭിക്കുകയും ചെയ്യും. ഇത് മലയാളി നഴ്സുമാർക്ക് നൽകുന്ന പ്രതീക്ഷ ഏറെയാണ്. കർക്കശമാക്കിയ ഇമിഗ്രേഷൻ ചട്ടങ്ങൾ മൂലം എൻഎച്ച്എസിന് വേണ്ടത്ര സ്റ്റാഫുകളെ ലഭിക്കാത്തതിലുള്ള ഉത്കണ്ഠ എൻഎച്ച്എസ് എംപ്ലോയർമാരും 10 പ്രമുഖ ട്രസ്റ്റുകളും ഒന്നു ചേർന്ന് കഴിഞ്ഞ മാസം ഹോം ഓഫീസിനെ ഒരു കത്തിലൂടെ അറിയിച്ചിരുന്നു. ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ കാരണം ശരിയായ അളവിലുള്ള സ്റ്റാഫുകളെ വാർഡുകളിൽ ലഭ്യമാക്കാനും നല്ല നിലവാരത്തിലുള്ള പരിചരണം രോഗികൾക്ക് ഉറപ്പുവരുത്താനും സാധിക്കുന്നില്ലെന്ന് പ്രസ്തുത കത്തിൽ എൻഎച്ച്എസ് എംപ്ലോയേർസ് ചീഫ് എക്സിക്യൂട്ടീവ് ഡാനി മോർട്ടിമർ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശത്ത് നിന്നുള്ള റിക്രൂട്ട് മെന്റിലൂടെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ എൻഎച്ച്എസ് കിണഞ്ഞ് പരിശ്രമിക്കുമ്പോൾ കർക്കശമായ ഇമിഗ്രേഷൻ ചട്ടങ്ങൾ കാരണം പ്രതിമാസം നോൺ യൂറോപ്യൻ യൂണിയൻ നഴ്സുമാരുടെ 750 വിസ അപേക്ഷകളാണ് ഈയടുത്ത മാസങ്ങളിൽ നിരസിക്കപ്പെട്ട് കൊണ്ടിരുന്നത്.
നഴ്സുമാർക്ക് ബ്രിട്ടനിൽ ഉടനീളം ഡിമാൻഡ് വർധിച്ച് വരുകയാണെന്ന് 2013ലെ ഫ്രാൻസിസ് എൻക്വയറിയിലൂടെ വെളിപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം മാത്രം ക്വാളിഫൈഡ് നഴ്സുമാരുടെ ഡിമാൻഡ് 21,000 ആയി വർധിച്ചിരുന്നു. 35,000 പൗണ്ടെങ്കിലും ചുരുങ്ങിയ ശമ്പളമില്ലാത്തവർ അടുത്ത വർഷം മുതൽ ഇവിടം വിട്ട് പോകണമെന്നുള്ള നിബന്ധന മൂലം നിരവധി നഴ്സുമാർ എൻഎച്ച്എസിൽ നിന്നും രാജി വയ്ക്കുകയും സ്വകാര്യമേഖലയിലേക്ക് പോവുന്നുവെന്നുമുള്ള സമീപകാലത്തെ റിപ്പോർട്ടുകൾ ഉത്കണ്ഠകളുയർത്തിയിരുന്നു. ചില നഴ്സുമാർ നാട്ടിലേക്ക് മടങ്ങാനുമാരംഭിച്ചിരുന്നു. കർക്കശമായ ഇമിഗ്രേഷൻ നിയമങ്ങൾ സമീപകാലത്ത് നടത്താനൊരുങ്ങിയ ചില നഴ്സിങ് റിക്രൂട്ട്മെന്റുകളെ തടസപ്പെടുത്തിയ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അതായത് ഈ മാസം ആദ്യം സെൻട്രൽ മാഞ്ചസ്റ്റർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് 275 നഴ്സുമാരെ ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇമിഗ്രേഷൻ പ്രക്രിയകളിലെ കടുംപിടുത്തവും കാലതാമസവും കാരണം ഇതിന് തടസം നേരിടുകയായിരുന്നു.
പുതിയ ഇമിഗ്രേഷൻ നിയമങ്ങൾക്കെതിരെ ബ്രിട്ടനിൽ നിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ഒരു പുൻവിചിന്തനം നടത്തണമെന്നും ഇമിഗ്രേഷൻ പോളിസിയും യുകെയിലെ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ക്ഷാമവും തമ്മിലുള്ള വിടവ് അടയ്ക്കണമെന്നുമായിരുന്നു ആവശ്യം ശക്തമായത്. ഈ ആവശ്യങ്ങളുടെ വിജയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിദേശത്ത് നിന്നുള്ള നഴ്സുമാർ ബ്രിട്ടീഷ് ആരോഗ്യമേഖലയ്ക്ക് അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം. നഴ്സുമാരെ ദുർലഭ ജോലികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള പുതിയ തീരുമാനത്തെ ബ്രിട്ടീഷ് ആരോഗ്യ മേഖലയിലുള്ള പലരും സ്വാഗതം ചെയ്തിട്ടുണ്ട്.
പുതിയ തീരുമാനത്തിലൂടെ പരിചയസമ്പന്നരായ വിദേശ നഴ്സുമാർ എൻഎച്ച്എസിൽ നിന്ന് കൊഴിഞ്ഞ് പോകുന്നത് ഒഴിവാക്കാൻ സാധിക്കും. നഴ്സുമാരുടെ ക്ഷാമം കാരണം എൻഎച്ച്എസിൽ അടിയന്തിര ശസ്ത്രക്രിയകൾ പോലും മുടങ്ങുന്ന അവസ്ഥയാണ് സംജാതമാകാൻ പോകുന്നതെന്ന് എൻഎച്ച്എസ് എംപ്ലോയർമാരുടം 10 പ്രമുഖ ട്രസ്റ്റുകളുടെ തലവന്മാരും ഗവൺമെന്റിനെ ബോധിപ്പിച്ചിരുന്നു. അങ്ങിനെയൊരു സാഹചര്യം സംജാതമായിരുന്നുവെങ്കിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാകുമായിരുന്നു. ഏതായാലും സർക്കാരിന്റെ പുതിയ തീരുമാനം നിർണായകമായ സമയത്താണ് ഉണ്ടായിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.
അതേസമയം മലയാളി നഴ്സുമാർക്ക് ഏറെ സഹായകരമായ ബ്രിട്ടൻ വരുത്തിയ ഇളവിന്റെ പേരിൽ ഏജന്റുമാർ ചതിക്കാനുമായി രംഗത്ത് വരാനുള്ള സാധ്യത ഉണ്ട്. ഒരു കാര്യം എല്ലാവരും ഓർക്കുന്നത് നല്ലതാണ്. നാലു വിഷയങ്ങളിലും 7 ബാൻഡോടെ ഐഇഎൽറ്റിഎസ് പാസാകാത്തവർക്ക് എന്തെല്ലാം യോഗ്യത ഉണ്ടെങ്കിലും ബ്രിട്ടനിൽ ജോലി ചെയ്യാൻ സാധ്യമല്ല. അതുള്ളവർക്ക് മാത്രമേ മേൽപറഞ്ഞ ഇളവുകളും ആനുകൂല്യവും ബാധകമാകൂ. ആരെങ്കിലും ഐഇഎൽറ്റിഎസ് വേണ്ട, തൊഴിൽ ശരിയാക്കി തരാം എന്നു പറഞ്ഞാൽ അവരുടെ ലക്ഷ്യം തട്ടിപ്പ് തന്നെയാണ് എന്നു മനസിലാക്കണം. ഇത്തരം തട്ടിപ്പുകാരെയാണ് മലയാളികൾ നഴ്സുമാർ അതിജീവിക്കേണ്ടുന്നത്.
Stories you may Like
- ബ്രിട്ടൻ ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സൂപ്പർ പവറല്ല!
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- റിയാദിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ച ന്യൂമാഹി സ്വദേശിയെ കാണാതായിട്ട് ഒരു മാസം
- എയർ ഇന്ത്യക്ക് മുപ്പത് ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്