ചിന്തൻ ശിബിരത്തിൽ കെസിയും ചെന്നിത്തലയും സംസാരിച്ചത് ഒരു മണിക്കൂറിൽ ഏറെ; 'വിഡി'യുടെ ഒറ്റയാൻ യാത്രയ്ക്ക് തടയിടാൻ ഐ ഗ്രൂപ്പിലെ ത്രിമൂർത്തികൾ ഒരുമിക്കും; ചെന്നിത്തലയെ മുന്നിൽ നിർത്തി കളിക്കാൻ വേണുഗോപാലിനും സമ്മതം; കെ സുധാകരന്റെ മനസ്സ് നിർണ്ണായകമാകും; കെഎമ്മിന്റെ പരസ്യ വിമർശനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ പ്രധാനി; കോൺഗ്രസിൽ വീണ്ടും സമവാക്യം മാറും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിഡി സതീശനെ മാറ്റി നിർത്തി ഐ ഗ്രൂപ്പിനെ വീണ്ടും യോജിപ്പിക്കാനുള്ള നീക്കം അണിയറയിൽ സജീവം. രമേശ് ചെന്നിത്തലയും കെ മുരളീധരനുമാകും ഇതിന് നേതൃത്വം നൽകുക. ചെന്നിത്തലയെ നേതാവായി മുരളീധരനും അംഗീകരിക്കും. ഇവർക്ക് എല്ലാ വിധ പിന്തുണയും എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും നൽകും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പുതിയ കൂട്ടായ്മയ്ക്കൊപ്പം നിൽക്കാനാണ് സാധ്യത. കോൺഗ്രസിനെ വിഡി സതീശൻ ഹൈജാക്ക് ചെയ്യുന്നുവെന്ന തോന്നലിൽ നിന്നാണ് പുതിയ സമവാക്യം രൂപപ്പെടുന്നത്. എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും ഈ കൂട്ടായ്മയ്ക്കൊപ്പമുണ്ടാകും. ഇതോടെ കോൺഗ്രസിന്റെ നിയന്ത്രണം എല്ലാ അർത്ഥത്തിലും ഐ ഗ്രൂപ്പ് സ്വന്തമാക്കും.
ചിന്തൻ ശിബരത്തിലാണ് ഈ പുതിയ കൂട്ടായ്മയുടെ ഉദയം. രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും തമ്മിൽ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. കേരളത്തിൽ കെസിക്ക് പിടിമുറുക്കണമെന്ന ആഗ്രഹവും ഉണ്ടായി. ഇതിന് അനുസരിച്ചാണ് ചെന്നിത്തലയെ തഴഞ്ഞ വിഡിയെ ഉയർത്തിക്കൊണ്ടു വന്നത്. എന്നാൽ നേതാക്കളെ എല്ലാം അപ്രസക്തമാക്കി വിഡി എല്ലാ നേട്ടങ്ങളും സ്വന്തമാക്കുന്നു. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് വിജയം പോലും തന്റേതാക്കി വിഡി മാറ്റി. ഈ സാഹചര്യത്തിൽ കെസിക്ക് പോലും അതൃപ്തിയുണ്ട്. സതീശനെ അങ്ങനെ വളരാൻ വിടാൻ ഹൈക്കമാണ്ടിലെ പ്രമുഖൻ തയ്യാറല്ല. ഇതിന് വേണ്ടിയാണ് ഐ ഗ്രൂപ്പിലെ ചെന്നിത്തലയുടെ സ്വാധീനം കെസി ഉപയോഗിക്കുന്നത്. ചിന്തൻ ശിബരത്തിനിടെ ചെന്നിത്തലയും കെസിയും മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിരുന്നു. ഇത് കോൺഗ്രസ് നേതാക്കളെ പോലും അമ്പരപ്പിച്ചിരുന്നു.
കെസിയും ചെന്നിത്തലയും തമ്മിലുള്ള ബന്ധത്തെ ഈ ചർച്ച കരുത്തുള്ളതാക്കിയെന്ന് ഐ ഗ്രൂപ്പ് വിലയിരുത്തുന്നു. പുനഃസംഘടനയിലും മറ്റും ചെന്നിത്തല മുമ്പോട്ട് വയ്ക്കുന്ന പേരുകളെ ഹൈക്കമാണ്ട് പിന്തുണയോടെ കെസി വെട്ടിയിരുന്നു. പാർട്ടി പുനഃസംഘടനകളിൽ എല്ലാം ഇത് ചർച്ചയായി. തന്റെ ന്യായമായ നിർദ്ദേശം പോലും വെട്ടിയതോടെയാണ് കെസിയുമായി ചെന്നിത്തല അകലുന്നത്. ദേശീയ തലത്തിൽ ചെന്നിത്തലയ്ക്ക് അംഗീകരാം കിട്ടുമെന്ന് വരുമ്പോഴെല്ലാം പാരകളെത്തി. കേരളത്തിലെ കെസി അനുകൂലികൾ ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കി ചർച്ചകൾ തുടങ്ങുകയും ചെയ്തു. ഇതെല്ലാം ചെന്നിത്തലയ്ക്ക് പാരയായി മാറുകയും ചെയ്തു. എന്നാൽ വിഡി സതീശനും സ്വന്തം നിലയിലാണ് നീങ്ങിയത്. ഇതോടെയാണ് കെസിക്ക് തന്റെ പഴയ നേതാവിനോട് താൽപ്പര്യം തുടങ്ങിയത്. ചിന്തൻ ശിബിരത്തിനിടെ കെസിയും ചെന്നിത്തലയും തമ്മിൽ സംസാരിച്ച് എല്ലാം പരിഹരിച്ചതയാണ് സൂചന. കെ മുരളീധരനും ഈ കൂട്ടായ്മയ്ക്കൊപ്പം നിൽക്കും.
'വിഡി'യുടെ ഒറ്റയാൻ യാത്രയ്ക്ക് തടയിടാൻ ഐ ഗ്രൂപ്പിലെ ത്രിമൂർത്തികൾ ഒരുമിക്കുകയാണ്. രമേശ് ചെന്നിത്തലയെ മുന്നിൽ നിർത്തി കളിക്കാൻ കെ സി വേണുഗോപാലിനും ഇപ്പോൾ സമ്മതമാണ്. ഇക്കാര്യത്തിൽ ഐ ഗ്രൂപ്പിലെ തന്നെ നേതാവായിരുന്ന കെ സുധാകരന്റെ മനസ്സ് നിർണ്ണായകമാകും. കെ മുരളീധരന്റെ പരസ്യ വിമർശനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ പ്രധാനിയായ കെസി വേണുഗോപാലിനും പങ്കുണ്ടെന്ന് വിഡിയും തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ വീണ്ടും സമവാക്യം മാറുമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ.
ചിന്തൻശിബിരത്തിനുശേഷം കെപിസിസി-ഡിസിസി ഭാരവാഹി പട്ടിക പുറത്തിറങ്ങാനിരിക്കെയാണ് പുതിയ കൂട്ടുകെട്ട്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനത്തിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി ഡി സതീശനും വേണ്ട പിന്തുണ നലകിയതിനെ തുടർന്ന് എ-ഐ ഗ്രപ്പിൽ നിന്നും നേതാക്കൾ ഉൾപ്പെട നിരവധി പേർ കെസിഗ്രൂപ്പിൽ എത്തിയിട്ടുണ്ട്. ഇവരിൽ പലരേയും വിഡി സ്വന്തം ഗ്രൂപ്പിലെത്തിക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഉയരുന്ന ആക്ഷേപം. ഇത്തരമൊരു സാഹചര്യത്തിൽ പഴയ ഐ ഗ്രൂപ്പ് വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെസിയുടെ കൂടി പിന്തുണ കിട്ടിയാൽ ഇത് സാധിക്കുമെന്ന് ചെന്നിത്തലയ്ക്കും അറിയാം. കെപിസിസി അന്തിമ പട്ടിക ഉടൻ പുറത്തിറക്കാനിരിക്കെ അർഹരെ തഴഞ്ഞെന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് മുരളീധരന്റേയും ചെന്നിത്തലയുടേയും തീരുമാനം. ഒടുവിൽ ഇവർക്ക് കൂടി താൽപ്പര്യമുള്ള പട്ടിക ഹൈക്കമാണ്ടിനെ കൊണ്ട് അംഗീകരിക്കുകയും ചെയ്യും.
പാർട്ടി നേതൃത്വത്തിനിടയിൽ കൂടിയാലോചനയില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കെ മുരളീധരൻ എംപി. പാർട്ടിയുടെ പലകാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇതാണ് പാർട്ടിയിലെ ഇപ്പോഴത്തെ ശൈലി. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ തനിക്ക് വലിഞ്ഞ് കയറി അഭിപ്രായം പറയാൻ പറ്റില്ലാലോയെന്നും കെ മുരളീധരൻ വ്യക്തമാക്കുന്നു. മനോരമ ചാനലിന് കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് മുരളീധരൻ തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. കെ പി സി സിയുടെ പ്രചരണ വിഭാഗം ചെയർമാനാണ് ഞാൻ. എന്നാൽ അതിനുള്ള അംഗീകാരം കെ പി സി സി തരുന്നില്ലെന്നും കെ മുരളീധരൻ അഭിമുഖത്തിൽ പറയുന്നു
ഒരും കാര്യങ്ങളിലും ചർച്ചയില്ലാത്തതിനാൽ നേരത്തെ കെ പി സി സി പ്രചരണ സമിതി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ എ ഐ സി സി എന്നെ വീണ്ടും നിയമിച്ചു. ഇനിയും രാജിവെക്കുന്നത് ഹൈക്കമാൻഡിനെ ധിക്കരിക്കുന്നതു പോലെയാകും എന്നതു കൊണ്ടാണ് രാജി വയ്ക്കാത്തത്. പുതിയ നേതൃത്വം വന്നപ്പോൾ അതിനെ സ്വാഗതം ചെയ്തയാളാണ് ഞാൻ. എല്ലാവരേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുന്ന ശൈലിയാണ് നേതൃത്വത്തിന് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാർട്ടിയിൽ താനും രമേശ് ചെന്നിത്തലുയം എല്ലാ കാര്യങ്ങളും ആലോചിച്ച് തന്നെയാണ് മുന്നോട്ട് പോവുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെങ്കിലും പലവഴിക്കായി പോയ പഴയ ഐ ഗ്രൂപ്പുകാരെ ഒരുമിച്ചു നിർത്തിക്കൊണ്ട് കോൺഗ്രസിലെ ഐക്യത്തിന് മുൻകൈയെടുക്കാനാണ് ശ്രമം എന്നും മുരളീധരൻ വിശദീകരിച്ചിട്ടുണ്ട്.
ഇതിലൂടെ വെറും ഗ്രൂപ്പ് പ്രവർത്തനം അല്ല ആഗ്രഹിക്കുന്നത്. ഇതിലൂടെ വ്യക്തമാകുന്നത് പഴയ ഐ ഗ്രൂപ്പ് സജീവമാക്കുകയെന്നുള്ളതാണ്. കോൺഗ്രസ് തിരിച്ച് വരണം എന്നുള്ളത് സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ ആഗ്രഹമാണ്. ആ ആഗ്രഹത്തിന് അനുസരിച്ച പഴയ നേതാക്കളേയും കൂടി സഹകരിപ്പിച്ച് പുതിയ നേതൃത്വം മുന്നോട്ടു പോകണമെന്നാണ് ഞങ്ങൾ പറയുന്നത്. അല്ലാതെ ആരെങ്കിലും മാറി നിൽക്കണമെന്നോ മറ്റാരെയെങ്കിലും മാറ്റി നിർത്തണമെന്നോ ഞങ്ങൾ പറയുന്നില്ലെന്നും വ്യക്തമാക്കുന്ന മുരളധരൻ സഹോദരി പത്മജ വേണുഗോപാലിന് ചില നിരാശകളുണ്ടെന്നും തുറന്ന് പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്മജയെ കാലുവാരാൻ നോക്കി. അതിൽ നടപടിയെടുക്കുന്നില്ല എന്നൊക്കെയുള്ള പരാതികളുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ചെറിയ ഭൂരിപക്ഷത്തിലാണ് അവർ പരാജയപ്പെട്ടത്-മുരളീധരൻ പറയുന്നു.
കെപിസിസിയിലെ 44 ഒഴിവ് നികത്തി കെ സുധാകരനും വി ഡി സതീശനും ചേർന്ന് തയ്യാറാക്കിയ ആദ്യ പട്ടിക യുവാക്കൾക്ക് പ്രതിനിധ്യമില്ലെന്നു കാണിച്ച് ഹൈക്കമാൻഡ് മടക്കിയിരുന്നു. ടി എൻ പ്രതാപൻ അടക്കമുള്ളവരുടെ പരാതിയെത്തുടർന്നാണ് ഇത്. ഐ, എ ഗ്രൂപ്പ് നേതാക്കളെ വിളിച്ചിരുത്തി അവർ നൽകുന്ന പേരുകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചു. 280 പേരുടെ പട്ടികയാണ് നൽകിയത്. 30 ശതമാനം നോമിനേഷനുമുണ്ട്. ഈ പട്ടികയിൽ പണം വാങ്ങി ചിലർക്ക് ഇടം നൽകിയെന്നും ആശ്രിതർക്കാണ് മുൻഗണന എന്നുമാണ് പ്രധാന ആക്ഷേപം. പട്ടിക പുറത്തുവിട്ടാലുടൻ പ്രതിഷേധം ഉയർന്നേക്കും. എ ഗ്രൂപ്പ് ക്ഷയിച്ചതും തങ്ങൾക്ക് നേട്ടമാകുമെന്നാണ് ഐ ഗ്രൂപ്പ് പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്