ഇത്രയും വലിയൊരു സാമ്പത്തികത്തട്ടിപ്പ് സ്വന്തം പാർട്ടിയുടെ ഭരണസമിതി നടത്തിയിട്ടും സിപിഎമ്മിന് ഉളുപ്പില്ല; പഴി ആഗോളവത്ക്കരണത്തിനും; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യം മാപ്പുപറയുകയാണ് വേണ്ടത്: പ്രമോദ് പുഴങ്കര എഴുതുന്നു
പ്രമോദ് പുഴങ്കര
ഇത്രയും വലിയൊരു സാമ്പത്തികത്തട്ടിപ്പ് സ്വന്തം പാർട്ടിയുടെ ഭരണസമിതി നടത്തിയിട്ടും സാധാരണക്കാരായ നിക്ഷേപകർ സർവ്വസമ്പാദ്യവും നഷ്ടപ്പെട്ട് അലയേണ്ട ഗതികേടിലെത്തിയിട്ടും അതിനെക്കുറിച്ചൊന്നും പറയാതെ ആഗോളവത്ക്കരണത്തെയും അരൂപികളായ ശത്രുക്കളേയും പ്രതിരോധിക്കാനാഹ്വാനം ചെയ്യാനുള്ള ആത്മവിശ്വാസം ഒരു ജനാധിപത്യ രാഷ്ട്രീയ കക്ഷിയുടേതല്ല, ഒരു മാഫിയ സംഘത്തിന്റെയാണ്.
കരുവന്നൂർ സഹകരണ ബാങ്കിലെ നൂറിലേറെ കോടി രൂപയുടെ വെട്ടിപ്പും മറ്റു പല സഹകരണബാങ്കുകളിലെയും വെട്ടിപ്പുകഥകളും പുറത്തുവന്നതിനെത്തുടർന്ന് ഇന്നിപ്പോൾ സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നു. സ്വാഭാവികമായും പാർട്ടിക്കാരായ നിക്ഷേപകരെങ്കിലും പ്രതീക്ഷിക്കുക ഈ വെട്ടിപ്പിനിരയായ മനുഷ്യർക്ക് സംഭവിച്ച ദുരിതങ്ങൾ പരിഹരിക്കാനും അത് ചെയ്യുന്നതിൽ ഭരണസംവിധാനത്തിനു സംഭവിച്ച വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഉറപ്പ് നൽകിയും സ്വയംവിമർശനപരമായ കമ്മ്യൂണിസ്റ്റ് നൈതികതയോടെ ഈ വിഷയത്തെ സെക്രട്ടേറിയറ്റ് സമീപിക്കുമെന്നാണ്. അതിന് വേറെ ആളെ നോക്കണം എന്ന മട്ടിലാണ് പക്ഷെ പാർട്ടി പ്രസ്താവന.
'കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ഗൂഢ പദ്ധതികൾക്കെതിരെ കനത്ത ജാഗ്രതയുണ്ടാകണം' എന്ന് തുടങ്ങുന്നു പ്രസ്താവന. അക്കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ആരാണ് തകർക്കാൻ ശ്രമിക്കുന്നത് എന്ന കാര്യത്തിലാണ് നിക്ഷേപകരും സാധാരണ ജനങ്ങളും കരുതുന്നിടത്തുനിന്നും സഹകരണ മഹാരഥികൾ വഴി മാറി സഞ്ചരിക്കുന്നത്. പ്രസ്താവന രണ്ടര ലക്ഷം കോടിയുടെ നിക്ഷേപം തുടങ്ങി സഹകരണമേഖലയുടെ സാമ്പത്തിക,സാമൂഹ്യ വ്യാപ്തി എടുത്തുപറയുന്നു. സമ്മതിച്ചു.
അതുകൊണ്ടാണ് ഈ സംസ്ഥാനത്തിനാകെ ഈ വിഷയത്തിൽ ഇത്രയും ആശങ്ക. പക്ഷെ സെക്രട്ടേറിയറ്റ് പ്രസ്താവന പിന്നീടങ്ങോട്ട് ആഗോളവത്ക്കരണം കൊണ്ട് ഓട്ടയടക്കാനുള്ള തട്ടിപ്പാണ് നടത്തുന്നത്. പൊടിപ്പും തൊങ്ങലും വെച്ച് വാർത്ത ചമയ്ക്കുന്നതാണ് പ്രശ്നമെന്ന് വരുത്തിത്തീർക്കാനുള്ള കുയുക്തിയാണ് സെക്രട്ടേറിയറ്റ് പ്രയോഗിക്കുന്നത്. ഒരിക്കൽപ്പോലും കരുവന്നൂർ സഹകരണബാങ്ക് ഭരണസമിതി ദീർഘകാലമായി സി പി എം നേതൃത്വത്തിലായിരുന്നു എന്നോ ഇത്തരത്തിൽ നൂറുകോടിയിലേറെ വരുന്ന ഒരു വമ്പൻ അഴിമതി പാർട്ടിക്കാർ നടത്തിയെന്നുമുള്ളതിൽ അമ്പരപ്പോ ജനങ്ങളോട് അതേറ്റുപറയാനുള്ള സത്യസന്ധതയോ പ്രസ്താവനയിൽ കാണിക്കുന്നില്ല.
നിക്ഷേപകർക്ക് പണം നഷ്ടമാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന ആശ്വാസം വാരിവിതറിപ്പോവുകയാണ് പ്രസ്താവന. ചാവടിയന്തിരത്തിന് സദ്യ വിളമ്പാനുള്ള നേരത്ത് പണം കിട്ടാൻ വേണ്ടിയാണോ സാധാരണക്കാരായ നൂറുകണക്കിന് മനുഷ്യർ അവരുടെ ജീവിതസമ്പാദ്യം സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നത്?
സെക്രട്ടേറിയറ്റിന്റെ പ്രസ്താവന നിറയെ എന്തൊക്കെ സംഭവിച്ചാലും അതൊന്നും തങ്ങളെ ബാധിക്കില്ല എന്ന തികഞ്ഞ ഔദ്ധത്യമാണ്. ഒരു പ്രാദേശിക സഹകരണബാങ്കിൽ നൂറുകോടിയിലേറെ രൂപയുടെ വെട്ടിപ്പ് അവിടുത്തെ സി പി എം ഭരണസമിതിയും ജീവനക്കാരും പുറത്തുനിന്നുള്ള രാഷ്ട്രീയക്കാരടക്കമുള്ള തട്ടിപ്പുകാരും ചേർന്ന് നടത്തിയെന്നത് കേരളം പോലെ സഹകരണ സംഘങ്ങൾ ഗ്രാമീണമേഖലകളിലെ വലിയ നിക്ഷേപ സ്വീകർത്താക്കളായി തുടരുന്ന ഒരു സംസ്ഥാനത്ത് ചെറിയ വാർത്തയാണോ? ഇത്രയും വലിയ തട്ടിപ്പ് സഹകരണ മേഖലയിൽ തങ്ങളുടെ പാർട്ടിയുടെ ഘടകങ്ങളിലൂടെ നടന്നു എന്നാണോ അതോ അതിനെക്കുറിച്ചുള്ള വാർത്തകളിലെ അലങ്കാര പ്രയോഗങ്ങളാണോ സി പി എമ്മിനെ ബുദ്ധിമുട്ടിക്കുന്നത്?
സാമ്രാജ്യത്വവും ആഗോളീകരണവും സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ-കോർപ്പറേറ്റ് ശ്രമങ്ങളുമൊക്കെ ജനങ്ങൾക്കറിയാം. അതുകൊണ്ടുകൂടിയാണ് അവർ തങ്ങളുടെ സമ്പാദ്യം സഹകരണ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽക്കൂടി വിശ്വസിച്ചുകൊണ്ട് സഹകരണബാങ്കുകളിലിട്ടത്. ആ രാഷ്ട്രീയവിശ്വാസത്തെ വഞ്ചിച്ചുകൊണ്ട് സി പി എം നേതൃത്വത്തിലുള്ള ഒരു ബാങ്കിൽ മാത്രം നടന്നത് നൂറുകോടിയിലേറെ രൂപയുടെ വെട്ടിപ്പാണ്. അപ്പോളാരാണ് സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുന്നത്? സാധാരണക്കാരായ മനുഷ്യരുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത് എന്നതുകൊണ്ടാണ് മാധ്യമങ്ങളും പൊതുരാഷ്ട്രീയസമൂഹവുമെല്ലാം വളരെ ഒതുക്കത്തോടെ, അത്രയൊന്നും ആവേശം കാണിക്കാതെ ഈ വിഷയത്തെ കാണുന്നത്.
ഇത്രയും വലിയൊരു സാമ്പത്തികത്തട്ടിപ്പ് സ്വന്തം പാർട്ടിയുടെ ഭരണസമിതി നടത്തിയിട്ടും സാധാരണക്കാരായ നിക്ഷേപകർ സർവ്വസമ്പാദ്യവും നഷ്ടപ്പെട്ട് അലയേണ്ട ഗതികേടിലെത്തിയിട്ടും അതിനെക്കുറിച്ചൊന്നും പറയാതെ ആഗോളവത്ക്കരണത്തെയും അരൂപികളായ ശത്രുക്കളേയും പ്രതിരോധിക്കാനാഹ്വാനം ചെയ്യാനുള്ള ആത്മവിശ്വാസം ഒരു ജനാധിപത്യ രാഷ്ട്രീയ കക്ഷിയുടേതല്ല, ഒരു മാഫിയ സംഘത്തിന്റെയാണ്.
സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ രാഷ്ട്രീയമായി നൽകിയ വിശ്വാസത്തെയും ചുമതലയേയും കണ്ണുംപൂട്ടിയുള്ള കൊള്ളക്കായി ഉപയോഗിച്ച തങ്ങളുടെ പാർട്ടിക്കാരുടെ ചെയ്തികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് ആദ്യം മാപ്പ് പറയുകയാണ് വേണ്ടത്. സി പി എമ്മിന് അവരുടെ പാർട്ടി ഭാരവാഹികളുടെ ചെയ്തികളിൽ ഉത്തരവാദിത്തമില്ലെങ്കിൽ പിന്നെ ജനമെങ്ങിനെയാണ് സി പി എം-കാരെ ഇത്തരം സമിതികളിൽ കയറ്റിയിരുത്തുന്നത്? പാർട്ടി കത്തല്ല പൊതുജനങ്ങൾക്കായുള്ള പ്രസ്താവന. യുക്തിസഹമായും ജനാധിപത്യബാധ്യതയോടെയും സംസാരിക്കണം. ഔദ്ധത്യവും കുയുക്തിയും അംഗീകരിക്കാനുള്ള ബാധ്യത ജനങ്ങൾക്കില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍