'നൂപുർ ശർമ്മക്ക് അവാർഡ് കൊടുക്കുന്നപോലെ നിന്ദ്യമാണെന്ന്' സൈബർ മനുഷ്യാവകാശ പ്രവർത്തകൻ; ഫോട്ടോ കൊടുക്കാതെ മാധ്യമം; ആദ്യ പോസ്റ്റിന് പൊങ്കല കിട്ടിയതോടെ നിലപാട് മാറ്റി പ്രമോദ് രാമൻ; ചെയ്ത തെറ്റിന് ശിക്ഷയെന്നും പ്രചാരണം; പ്രൊഫ. ടി ജെ ജോസഫിനെ വീണ്ടും 'വെട്ടി' ഇസ്ലാമിസ്റ്റുകൾ
എം റിജു
കോഴിക്കോട്: അമ്പത്തിയൊന്ന് വെട്ടുവെട്ടിക്കൊന്നിട്ടും, പക തീരാതെ ടി പി ചന്ദ്രശേഖരനെ ഇടക്കിടെ അപമാനിക്കുന്ന രീതി, കേരളത്തിലെ മാർക്സിസ്്റ്റുകൾ പലപ്പോഴും സ്വീകരിക്കാറുണ്ട്. നിയസമഭയിൽവെച്ച് മുൻ മന്ത്രി എം എം മണി, ടിപിയുടെ ഭാര്യ കെ കെ രമ 'വിധവയായത് അവരുടെ വിധിയെന്ന്' പരസ്യമായി പറഞ്ഞതിന്റെ അലയൊലികൾ ഇനിയും തീർന്നിട്ടില്ല. എന്നാൽ വെട്ടി നുറുക്കിയാലും തീരാത്ത പക രാഷ്ട്രീയക്കാർക്ക് മാത്രമല്ല, മത തിമരം ബാധിച്ചവർക്കും ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോൾ പ്രെഫസർ ടി ജെ ജോസഫിന്റെ പേരിൽ നടക്കുന്നത്.
തൊടുപുഴ ന്യൂ മാൻ കോളജ് അദ്ധ്യാപകൻ ആയിരിക്കേ, ചോദ്യപേപ്പർ വിവാദത്തെ തുടർന്ന്, ഇസ്ലാമിക മതമൗലികവാദികൾ കൈവെട്ടിയ ഈ അദ്ധ്യാപകന്റെ ആത്മകഥയായ 'അറ്റുപോവാത്ത ഓർമ്മകൾക്ക്' ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ചിരിക്കയാണ്. ഇത് കേരളം ചെയ്ത ഒരു വലിയ തെറ്റിനുള്ള പ്രായശ്ചിത്തമായി പൊതുവേ വിലയിരുത്തപ്പെടുമ്പോൾ, സോഷ്യൽ മീഡിയിൽ ഇസ്ലാമിസ്റ്റുകൾ എന്ന് വിളിക്കുന്ന ഒരു വിഭാഗം, ജോസഫ് മാഷെ അപകീർത്തിപ്പെടുത്തികൊണ്ട് രംഗത്ത് എത്തിയിരിക്കയാണ്.
നൂപുർ ശർമ്മക്ക് അവാർഡ് കൊടുക്കുന്ന പോലെ
മനുഷ്യവകാശ പ്രവർത്തകൻ, സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് എന്നീ നിലകളിൽ പ്രശ്സതനായ ആബിദ് അടിവാരം, തന്റെ ഫേസ്ബുക്ക് പേജിൽ അങ്ങേയറ്റത്തെ നിന്ദയാണ് ജോസഫ് മാസ്റ്ററെ കുറിച്ച് എഴുതുന്നത്. ''ജോസഫിന്റെ കൈവെട്ടിയതിനോട്് എതിർപ്പുള്ളവർപോലും, ജോസഫ് എഴുതിയതിനെ അനുകൂലിക്കുന്നവർ അല്ല. നൂപുർ ശർമ്മക്ക് അവാർഡ് കൊടുക്കുന്നപോലെ നിന്ദ്യമാണ്, ജോസഫിന് അവാർഡ് കൊടുക്കുന്നത്' എന്നാണ് ആബിദ് എഴുതിയത്.
ഇത് വൻ വിവാദമായി. എന്നാൽ ഇസ്ലാമിക പക്ഷത്ത് നിന്നുള്ള സോഷ്യൽ മീഡിയ പേരാളികളും, ആബിദ് ചെയ്തത് തെറ്റാണെന്നല്ല പറയുന്നത്. ജോസഫ് മാസ്റ്റർ ചെയ്ത് തെറ്റാണെന്നും, അതിനുള്ള ശിക്ഷയാണ് അയാൾക്ക് കിട്ടിയതെന്നുമാണ്. പക്ഷേ മനുഷ്യസ്നേഹികളായ ഒരുപാട്പേർ ആബിദിന് നേരെ തിരിഞ്ഞു. സുഡാപ്പികൾ ചെയ്ത വെട്ടിനേക്കാൾ വലുതാണ് ആബിദ് ഇപ്പോൾ ചെയ്യുന്നതെന്ന് ആരോപണം വന്നതോടെ അദ്ദേഹത്തിന്റെ പേജിൽ പൊങ്കലയായി.
എന്നാൽ എന്താണ് ജോസഫ് മാസ്റ്റർ ചെയ്ത കുറ്റം എന്നും, ഇത് എങ്ങനെയാണ് നൂപുർ ശർമ്മയുമായി കണക്റ്റ് ആവുന്നത് എന്നും കൃത്യമായ വിശദീകരിക്കാൻ, ആബിദിന് കഴിഞ്ഞില്ല. ഇതിനുപകരം വിചിത്രമായ വാദങ്ങൾ ഉയർത്തി ഒന്ന് രണ്ട് ന്യായീകരണ പോസ്റ്റുകൾ വീണ്ടും ഇടുകയാണ് അദ്ദേഹം ചെയ്തത്. പക്ഷേ സോഷ്യൽ മീഡിയ ആബിദിനെ പൊരിച്ചു. ആട്ടിൻ തോലിട്ട ചെന്നായയാണ്, കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകന്റെ മേലങ്കിയണിഞ്ഞ്, പിരിവും ഒപ്പുശേഖരണവുമായി കൂടുന്നഇയാളെന്നും, പുരോഗമന ലേബലിൽ ജീവിക്കുന്ന ഒന്നാന്തരം മതമൗലികവാദിയാണെന്നും വിമർശനം ഉയർന്നു. അതോടെ തന്റെ ആദ്യ ഐഡിയിലെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് ആബിദ് കണ്ടം വഴി ഓടി. പക്ഷേ എന്നിട്ടും താൻ ചെയ്തത് തെറ്റാണെന്ന് അയാൾക്ക് ബോധ്യം വരുന്നില്ല. ഒന്ന് നേർപ്പിച്ച് പുതിയ ഒരു ന്യായീകരണ പോസ്റ്റ് ഇടുകയാണ് ഇയാൾ ചെയ്തത്. 'ഒരു ബുഹസ്വര സമൂഹത്തിൽ ജോസഫ് മാസ്റ്റർ പരിക്കേൽപ്പിച്ചു' എന്നൊക്കെ പറയുന്ന പോസ്റ്റിൽ പക്ഷേ നൂപുർ ശർമ്മയെപ്പോലെ എന്ന ആരോപണങ്ങൾ ഒന്നും കാണുന്നില്ല.
നിലപാട് മാറ്റി പ്രമോദ് രാമൻ
അതിനിടെ ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമവും, അവരുടെ ചാനലായ മീഡിയാവണ്ണിന്റെ എഡിറ്റർ പ്രമോദ് രാമനും, വിവാദത്തിൽപ്പെട്ടു. സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് പ്രമോദ് രാമൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ ജോസഫ് മാഷിന്റെ പേര് ഇല്ലാത്തതാണ് ചിലർ കുത്തിപ്പൊക്കിയത്. ''സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ. അൻവർ, വിനോയ്, രാജശ്രീ ,ദേവദാസ് വി എം, അഭിനന്ദനങ്ങൾ' എന്നായിരുന്നു അവരെ മെൻഷൻ ചെയ്ത് പ്രമോദിന്റെ പോസ്റ്റ്.
എന്നാൽ നിങ്ങൾക്ക് ജോസഫ് മാഷിന്റെ പേര് പറയാൻ പോലും പേടിയാണോ എന്ന് ചോദിച്ച് സമാനതകൾ ഇല്ലാത്ത സൈബർ ആക്രമണമാണ്, പ്രമോദ് രാമനുനേരെ ഉണ്ടായത്. 'സുഡാപ്പികളെ പേടിച്ച് ജീവിക്കുന്നതിലും ദേഭം കൂലിപ്പണിക്ക് പോയ്ക്കുടെ', നട്ടെല്ല് വാഴപ്പിണ്ടിയാക്കിയ മാപ്ര, മീഡിയ മുക്കാലിൽ എത്തിയപ്പോൾ നട്ടെല്ല് ഊരി വിറ്റോ പ്രമോദ് രാമൻ സാറേ.' എന്ന് തുടങ്ങി ആയിരത്തോളം നെഗറ്റീവ് കമന്റുകളാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിന് കീഴെ വന്നത്.
എന്നാൽ പ്രമോദ് രാമൻ ബോധപുർവം, ജോസഫ് മാഷെ അവഗണിച്ചതല്ല, അദ്ദേഹം അക്കാദമി അവാർഡ് ജേതാക്കളായ തന്റെ സുഹൃത്തുക്കളെ മെൻഷൻ ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും, പലരും വിശദീകരിക്കുന്നത്. ഇത് ശരിവെച്ചുകൊണ്ടുതന്നെ, 'അറ്റുപോകാത്ത ഓർമ്മകൾക്ക് ഒപ്പം' എന്ന് പറഞ്ഞ് രാത്രി 8.30ന് സംപ്രേഷണം ചെയ്യുന്ന പ്രമോദ് രാമൻ നയിക്കുന്ന ഫ്രീ സ്പീച്ച് എന്ന പരിപാടിയുടെ പോസ്റ്ററും എത്തി. ഇതോടെ എതിർത്തവരുടെപോലും കൈയടി നേടാൻ പ്രമോദ് രാമനായി.
അതുപോലെ എല്ലാ അക്കാദമി അവാർഡ് ജേതാക്കളുടെ പടം കൊടുത്തിട്ടും, മാധ്യമം ദിനപ്പത്രം ജോസഫ്മാഷിന്റെ ഫോട്ടോ ഒഴിവാക്കിയതും സോഷ്യൽ മീഡിയയിൽ ചർച്ചയായി. കൃത്യമായ ഇന്റ്വലക്ച്ചൽ ജിഹാദിന്റെ ഭാഗമാണ് ഇതെന്നും, മാധ്യമത്തിൽ എഴുതുന്ന കവികളും കലാകാരന്മാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും സോഷ്യൽ മീഡിയയിൽ വലിയ കാമ്പയിൻ നടന്നു. എന്നാൽ ഇത് ബോധപുർവം ചെയ്തത് അല്ലെന്നും, പേജ് എഡിറ്റർക്ക് പറ്റിയ അബദ്ധമാണെന്നുമാണ് മാധ്യമത്തിലെ മാധ്യമ പ്രവർത്തകർ പറയുന്നത്.
ഇത് ഒരുപക്ഷേ അബദ്ധം തന്നെ ആയിരിക്കും. പക്ഷേ ഇസ്ലാമിസ്റ്റുകൾ എന്ന് അറിയപ്പെടുന്ന വലിയൊരു വിഭാഗം ഇപ്പോഴും ജോസഫ് മാസ്റ്റർക്കെതിരെ നടത്തുന്ന ഹേറ്റ് കാമ്പയിൻ പേടിപ്പെടുത്തുന്നതാണ്. അയാൾ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് കിട്ടിയത് എന്നാണ് അവർ പറയുന്നത്. നൂപുർ ശർമ്മയുമായി ഉപമിക്കുന്നത് ആബിദ് അടിവാരം മാത്രമല്ല, ഒരുപാട് ഇസ്ലാമിസ്റ്റുകൾ കൂടിയാണ്. ഇയാൾ മതഭ്രാന്തനാണെന്നുവരെ പല ഇസ്ലാമിസ്റ്റുകളും പോസ്റ്റ് ഇടുന്നു.
എന്നാൽ പി ടി കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന് പുസ്തകത്തിലെ ഭ്രാന്തനും, പടച്ചവനും തമ്മിലുള്ള സംഭാഷണം എടുത്തുകൊണ്ട് അതിലെ ഭ്രാന്തന് മുഹമ്മദ് എന്ന് പേരിടുമ്പോൾ അത് പ്രവാചകൻ മുഹമ്മദ് നബിയായി ചിത്രീകരിക്കപ്പെടും, എന്ന് താൻ സ്വപ്നത്തിൽപോലും കരുതിയിട്ടില്ല എന്നാണ് ജോസഫ് മാസ്റ്റർ തന്റെ ആത്മകഥയിൽ എഴുതുന്നത്. മാഷിന്റെ മുൻകാല പ്രവർത്തനങ്ങളിൽ, എവിടെയും അദ്ദേഹം, ഏതെങ്കിലും മതത്തെയോ, പ്രസ്ഥാനങ്ങളെയോ നിന്ദിക്കുക പോയിട്ട്, വിമർശിക്കുക പോലും ചെയ്തിട്ടില്ല. മാത്രമല്ല പ്രവാചകനെ കുറിച്ച് കാരുണ്യത്തിന്റെ പ്രതിപുരുഷൻ എന്ന പേരിൽ കുട്ടികൾക്ക് പഠിക്കാനായി ലേഖനം തയ്യാറാക്കിയതും ജോസഫ് മാസ്റ്റർ ആയിരുന്നു. തന്റെ കൈ വെട്ടിയവരോട് പോലും ക്ഷമിക്കയാണ് മാസ്റ്റർ ചെയ്തത്. ഇത്രയും സാധുവായ ഒരു മനുഷ്യനെ വീണ്ടും വീണ്ടും, 'വെട്ടിനോവിക്കുന്ന' ഇസ്ലാമിസ്റ്റുകൾ എത്രമാത്രം മതാന്ധരാണെന്നാണ്, സ്വതന്ത്ര ചിന്തകർ അടക്കമുള്ളവർ ഉയർത്തുന്ന ചോദ്യം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്