ആവിത്തോടിൽ സിപിഎം-ബിജെപി സൗഹൃദത്തിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം! കെട്ടിട നമ്പർ വിവാദത്തിലും എല്ലാവരും പ്രതികളെ രക്ഷിക്കാൻ ഒറ്റക്കെടാകും; ദീപസ്തംഭം മാഹാശ്ചര്യം എനിക്കും കിട്ടണം പണം! കേമൻ സംരംഭകർക്കായി അഴിമതിയുടെ ഏകജാലകങ്ങൾ സുലഭം; കല്ലെറിയാൻ പാപം ചെയ്യാത്തവരില്ലാത്ത ഒരു കോർപറേഷൻ; കോഴിക്കോട് ഒരു ചുക്കും സംഭവിക്കില്ല
എം എ എ റഹ്മാൻ
കോഴിക്കോട്: നഗരസഭയായിരുന്ന കാലം മുതലേ അഴിമതിക്കു കുപ്രസിദ്ധമാണ് കോഴിക്കോട് കോർപറേഷൻ. കോർപറേഷനായിട്ടും കാലമേറെയായെങ്കിലും ഇന്നും എല്ലാം നിയന്ത്രിക്കുന്നത് അഴിമതിയിൽ മുങ്ങിയ ഒരു വിഭാഗം ഉദ്യോഗസ്ഥരും അതിന് ഒരുമുഴം മുമ്പേയെറിഞ്ഞു കേമന്മാരാവുന്ന ഇവർക്കെല്ലാം ഒത്താശചെയ്യുന്ന ചങ്ങാത്ത കൗൺസിലർ സംരംഭക്കാരുമാണ്. കോർപറേഷന്റെ അഴിമതിയും അവിടെ നടക്കുന്ന തിരുമറികളുമൊന്നും ഇന്നേവരെ വേണ്ട രീതിയിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയ വലിയ ചരിത്രമൊന്നും ഈ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനില്ല. ഇടക്ക് ചില നിഴലാട്ടങ്ങളായി ആരെങ്കിലുമെല്ലാം കെണിയിൽ കുടുങ്ങിയാലായി. അഴിമതിയുടെ പേരിൽ അകപ്പെടുന്നവരിൽ വമ്പൻ സ്രാവുകൾ ഒരിക്കലും ഉണ്ടായിട്ടുമില്ല.
കോർപറേഷനിൽ അഴിമതിക്കഥകൾ ഒരിക്കലും പുറത്തേക്കെത്തി ശാശ്വതമായ ഒരു പരിഹാരവുമുണ്ടാവാത്തതിന്റെ രഹസ്യവും ഇതുതന്നെ. പരസ്പരം ചമ്മി, ചമ്മി. എന്തുണ്ടായാലും ആരും ആരെയും വെറുപ്പിക്കില്ല, മുഷിപ്പിക്കില്ല, എതിരായൊന്നും പറയില്ല. ഏത് അന്വേഷണം എത്ര കൊട്ടിഘോഷിക്കപ്പെട്ടു വന്നാലും അവയെയെല്ലാം നിലംപരിശാക്കിയതിന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്താണ് കോർപറേഷനിലെ ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബികൾക്കുള്ളത്. വെറുതെ കോർപറേഷന്റെ വരാന്തയിലൊന്നു നടന്നാൽ പകൽ മായുവോളം കൗൺസിലർമാർ പലരും ധൃതിപ്പെട്ടു നീങ്ങുന്നതു കാണാം. ഇവർക്കൊപ്പം കുറേ മനുഷ്യരും. ഇതൊരു പൊതുജന സേവനത്തിനായുള്ള ആവേശം മൂത്തുള്ള പോക്കൊന്നുമല്ല. കൈമണി കിട്ടുന്നവർക്കായി തുറക്കാത്ത ഫയലുകൾ തുറപ്പിക്കാനും അംഗീകാരം കിനാവുകാണാൻപോലും സാധിക്കാത്ത പദ്ധതിക്കായി അവ നേടിക്കൊടുക്കാനുമുള്ള നെട്ടോട്ടങ്ങളാണ്. ഇതിലൊരിടത്തും ചെറിയ കൂര തട്ടിക്കൂട്ടി ജീവിതത്തിന് നിറംനൽകാൻ ശ്രമിക്കുന്നവരോ, ഉള്ളതെല്ലാം വിറ്റുപെറുക്കി താങ്ങാവുന്നതിലുമധികം വായ്പയുമെടുത്തു വീടുവെക്കാൻ കോർപറേഷന്റെ പടികൾ ദിനേന കയറിയിറങ്ങുന്ന സാധാരണക്കാരെ സഹായിക്കാനോയുള്ള സംരംഭങ്ങളൊന്നുമല്ല.
കഷ്ടകാലത്തിന് കളംമാറിവന്നു കോർപറേഷനെയൊന്നു ശുദ്ധംചെയ്തു കളയാമെന്നു ഏതെങ്കിലും തൊഴിലിനോടു ആത്മാർഥതയുള്ളവൻ വന്നാൽ ആ നിമിഷം വൈകിയിട്ട് അവന്റെ വീട്ടിൽ പണമെത്തും അത് പലപ്പോഴും അയാളുടെ മാസ ശമ്പളത്തിലും എത്രയോ ഇരട്ടിയാവും. ഇതിലൊന്നും വീണില്ലെങ്കിൽ ഭീഷണി, തേജോവധം, അഴിമതി, കൈക്കൂലി ആയുധങ്ങളെല്ലാം ആവനാഴിയിൽനിന്നു നിർദയം പ്രയോഗിക്കപ്പെടും. ചിലർക്കെതിരേ പെണ്ണുകേസും വന്നേക്കാം. നന്നായി ജോലി ചെയ്യാമെന്നു വച്ചു കോർപറേഷനിലേക്കു വലതുകാൽവച്ചു കയറിയാൽ മനാഹാനിയും ഭീഷണികളുടെയും ചാകരക്കാലമാവും. പിന്നെ ഒന്നുകിൽ വഴിപ്പെട്ട് ജീവിക്കുക. അല്ലെങ്കിൽ കൈക്കൂലിയുടെയും അഴിമതിയുടെ വെള്ളപ്പൊക്കം വന്നു കയറാത്ത ഏതെങ്കിലും ഒരു വകുപ്പിലേക്കു സ്വയം ഒഴിഞ്ഞുപോകുക. ഓവർസിയർ മുതൽ ബിൽഡിങ് ഇൻസ്പെക്ടർ, അസി. ടൗൺ പ്ലാനർ തുടങ്ങി കോർപറേഷനിൽ അഴിമതി വല വിരിക്കാത്ത ഏതെങ്കിലും വിഭാഗമുണ്ടോയെന്നു സംശയമാണ്.
മലയാള സിനിമയിൽ രാത്രി വിളക്കു കത്തിച്ചും പണിയെടുക്കുന്ന ചില ഉദ്യോഗസ്ഥരുടെ ചിത്രം കണ്ടിട്ടില്ലെ, അതിനോട് കിടപിടിക്കുന്നതാണ് ഇവിടുത്തെയും സംവിധാനങ്ങൾ. യാഥാർഥത്തിലുള്ള നയപരമായ തീരുമാനങ്ങളും അനുമതികളുമെല്ലാം നൽകപ്പെടുന്നത് പലപ്പോഴും അഞ്ചുമണിക്കു ശേഷമാണെന്നതു ഏറെ പ്രസിദ്ധം. അനധികൃത നമ്പർ വിവാദത്തിന്റെ തുടക്കത്തിൽ വാർത്തകൾ വന്നിരുന്നല്ലോ, കെട്ടിട നമ്പറുകളിൽ മിക്കവയും നൽകിയത് രാത്രി പത്തിനും പന്ത്രണ്ടിനുമെല്ലാം ഇടയിലാണെന്ന്. ഇത് ഇവിടെ ചേർത്തു വായിക്കാവുന്നതാണ്.
കൗൺസിലർമാർക്ക് കാലാവധി അവസാനിച്ചാലും മറ്റൊരു ജോലിക്കു പോകേണ്ടതില്ല. കോർപറേഷനിൽ ജോലി ചെയ്തു വിരമിച്ചു പിന്നീട് കൗൺസിലറായി ആ പദവിയും അവസാനിച്ച് പിന്നെയും കോർപറേഷന്റെ വാരാന്തയിൽ ആശ്രിതവത്സരർക്കായി അഹോരാത്രം പ്രയത്നിക്കുന്ന പലരെയും ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം സുപരിചിതമാണ്. ദീപസ്തംഭം മാഹാശ്ചര്യം എനിക്കും കിട്ടണം പണം. കഴിഞ്ഞ ദിവസം കോഴിയെ കിട്ടിയ കൂടുതേടി പിറ്റേന്നും കുറുക്കൻ എത്തുമെന്നു പറയാറില്ലെ അതാണ് ഇവിടുത്തെയും കഥ.
ലുലുവിനായി ഭൂമി മാറ്റി നൽകിയിട്ടും ഇവിടെ ഒരു ഒച്ചപ്പാടുമുണ്ടായില്ല. കേരളത്തിലെ മാധ്യമ ലോകവും വർത്തമാനകാല മാധ്യമ സംസ്കാരവുമെല്ലാം ലുലു ഉൾപ്പെടെയുള്ള വമ്പൻ കോർപറേറ്റുകൾക്കെതിരേ ചെറുവിരലനക്കാൻപോലും അശക്തമായ സംവിധാനങ്ങളാണ്. ഈ ചരിത്രം അടുത്തൊന്നും തിരുത്തപ്പെടാനും പോകുന്നില്ല. സംസ്ഥാനത്തെ ഇതര കോർപറേഷനുകളിലായാലും നഗരസഭകളിലായാലും പഞ്ചായത്തു സംവിധാനങ്ങളിലായാലും പുണ്യാളന്മാർക്കു കുറവില്ല. അവർ സർവ വ്യാപിയാണ്. മാഫിയാ കൂട്ടുകെട്ടിന്റെ ഇങ്ങേയറ്റത്ത് പ്ലാൻ വരക്കന്നവരും എഞ്ചിനിയർമാരും കൺസൾട്ടന്റുകളുമെല്ലാമാണെങ്കിൽ കണ്ണികളുടെ മുകൾ നിലയിലേക്കു എത്തുന്നതോടെ ഉന്നത ഉദ്യോഗസ്ഥരുടെ പെരുങ്കളിയാട്ടം കാണാനാവും.
പാവപ്പെട്ടവനായി ഭരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നു അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന സി പി എമ്മിനു തന്നെയാണ് കൗൺസിലിൽ അപ്രമാഥിത്യം. ലക്ഷത്തിന് മുകളിൽ ശമ്പളം കൈപറ്റുന്ന കെ എസ് ഇ ബി ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അഴിമതിയെയും കെടുകാര്യസ്തതയെയുമെല്ലാം തൊഴിലാളി യൂണിയനുകളുടെ സംഘശക്തിയുടെ പേരിൽ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഇടതു തൊഴിലാളി സംഘടനകളിൽനിന്നും ഇവർക്കെതിരെയൊന്നും ഒരു അനക്കവും ഉണ്ടാവില്ല. അവരെല്ലാം പാർട്ടിക്കായി പണിയെടുക്കുന്ന പോരാളികളാണ്. ഇടതു ഭരണം മാറി വലതു ഭരണം സംഭവിച്ചാലും മുന്നിൽ നിൽക്കുന്നത് അവരുടെ ട്രേഡ് യൂണിയനാവുമെന്നു മാത്രം.
ആവിത്തോടു വിഷയത്തിൽ കൗൺസിൽ യോഗത്തിൽ ഭരണ പക്ഷത്തിന് പൂർണ പിന്തുണയുമായി ബിജെപി
ആവിത്തോട്ടിലെ മാലിന്യ പ്ലാന്റിനെതിരേ ഇന്നലെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ഭരണപക്ഷത്തിനൊപ്പം ചുവടോടു ചുവടുറപ്പിച്ച് ബിജെപി. സംഘ് ഭീകരതക്കെതിരേ പാർട്ടി അഖിലേന്ത്യാ നേതാക്കൾ ഡൽഹിയിൽ ഇരുന്നു ഘോരഘോരം ആക്രോഷിക്കുമ്പോഴാണ് കേരളത്തിൽ ഈ വൈരുദ്ധ്യാത്മക ഭൗതികവാദം അരങ്ങേറുന്നത്. ആവിക്കൽ മലിനജല സംസ്കരണ പ്ലാന്റ് നിർമ്മാണത്തിൽനിന്ന് കോർപറേഷൻ ഭരണ നേതൃത്വം പിന്മാറണമെന്നും സമരക്കാരെ അതിക്രൂരമായ രീതിയിൽ നേരിട്ട പൊലിസിനെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇന്നലെ കോർപറേഷനിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
എന്നാൽ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം 11നെതിരേ 56 വോട്ടുകൾക്ക് പ്രമേയം തള്ളി. ബിജെപി അംഗങ്ങളും ഭരണപക്ഷത്തോടൊപ്പം നിന്നതോടെയാണ് പ്രമേയം കുപ്പയിലെത്തിയത്. കെട്ടിട നിർമ്മാണ നമ്പർ തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് വാമൂടിക്കെട്ടിയായിരുന്നു ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിന് എത്തിയത്. യു ഡി എഫ് അംഗങ്ങൾ പ്ലാക്കാർഡ് ഏന്തിയുമായി വന്നത്. യു ഡി എഫ് നൽകിയ ആവിത്തോട് പ്ലാന്റിനെതിരായ പ്രമേയം അനുവദിച്ച ഭരണ പക്ഷം നമ്പർ വിവാദം നടക്കുന്നതിനിടെ ചെറുവണ്ണൂർ മേഖലാ ഒഫിസിലുണ്ടായ തീപിടുത്തമടക്കം അന്വേഷിക്കാനാവശ്യപ്പെട്ട് ബിജെപി കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനും ഇന്നലെ കൗൺസിൽ യോഗം സാക്ഷിയായി.
ട്രീറ്റ്മെന്റ് പ്ലാന്റ് പ്രശ്നമുണ്ടായാൽ ഉത്തരവാദിത്തം കോർപറേഷൻ ഏറ്റെടുക്കും
ആവിക്കൽ തോടിന് സമീപം നിർമ്മിക്കാൻ ലക്ഷ്യമിടുന്ന മാലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് നിർമ്മാണ ശേഷം വല്ല പ്രശ്നവും ഉയർന്നാൽ അതിന്റെ ഉത്തരവാദിത്തം കോർപറേഷൻ ഏറ്റെടുക്കുമെന്ന് ഡെപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദ്. പ്ലാന്റ് പൂട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മേയറും താനും ഉൾപ്പെടെയുള്ളവർ മുൻനിരയിലുണ്ടാവും. സമരത്തിന്റെ മറവിൽ തീവ്രവാദികളെ വെള്ളപൂശാൻ അനുവദിക്കില്ലെന്നും തീവ്രവാദികളും വിഘടനവാദികളുമാണ് സമരത്തിന് പിന്നിലെന്നു ആരോപിക്കാനും മുസഫർ അഹമ്മദ് മറന്നില്ല. തീവ്രവാദത്തിനും വർഗീയതക്കും ഭരണകൂട ഭീകരതക്കുമെതിരേ നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുന്നവരുടെ ശക്തമായ നിലപാട് കുറച്ചു നാളുകളായി നാട്ടുകാരുടെയും മാധ്യമപ്രവർത്തകരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയുമെല്ലാം കോഴിക്കോട്ടെ സജീവ ചർച്ചാ വിഷയമാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്