ലങ്കൻ പ്രസിഡണ്ടിന്റെ നീന്തൽകുളത്തിൽ നിന്ന് ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിലേക്ക് അധിക ദൂരമില്ല; ധൂർത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയാണ് ഏറ്റവും മുന്നിൽ; ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് ബാലഗോപാലും; ഡോ ശൂരനാട് രാജശേഖരന്റെ എഴുതുന്നു
ഡോ ശൂരനാട് രാജശേഖരൻ
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ നേർചിത്രമാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ 2020-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. റിപ്പോർട്ടിലെ സാമ്പത്തിക സൂചകങ്ങൾ ഭയപ്പെടുത്തുന്നതാണ്. ബജറ്റിനു പുറമേ നിന്ന് കടം എടുത്തതിലൂടെ കുടിശ്ശിക ബാധ്യത ഉൾപ്പെടെ സംസ്ഥാനത്തിന്റെ മൊത്തം കടം 3,24,855.06 കോടി രൂപ ആയി. 9723.24 കോടി രൂപയാണ് ബജറ്റിന് പുറമേ സർക്കാർ എടുത്ത കടം. ബജറ്റിനു പുറമേ നിന്നുള്ള കടം എടുക്കൽ സംസ്ഥാനത്തിന്റെ കടബാധ്യത വർദ്ധിപ്പിക്കുകയും സംസ്ഥാനം കടക്കെണിയിലേയ്ക്ക് നീങ്ങുകയും ചെയ്യും.
ബജറ്റിൽ ഉൾപ്പെടുത്താത്തതിനാൽ നിയമസഭ അത്തരം കടബാധ്യത ഉണ്ടായതായി അറിയുകപോലുമില്ല. നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയുടെ സാമ്പത്തിക തകർച്ച ഇതിന്റെ മികച്ച ഉദാഹരണമാണ്. സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പി. കടത്തിന്റെ അനുപാതം 2019-20 ലെ 20.4 ശതമാനത്തിൽനിന്നും 2020-21 ൽ 27.07 ശതമാനമായി വർദ്ധിച്ചു. സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനവുമായി പലിശ ചെലവിന്റെ അനുപാതം 2019-20 ലെ 21.30 ശതമാനത്തിൽനിന്നും 2020-21 ൽ 21.49 ശതമാനമായി വർദ്ധിച്ചു. അതായത്, നമ്മുടെ റവന്യൂ വരുമാനത്തിന്റെ 21.49 ശതമാനവും പലിശ ചെലവുകൾക്കാണ് വിനിയോഗിക്കുന്നത് എന്നർത്ഥം. സംസ്ഥാനത്തിന്റെ റവന്യു കമ്മി 2019-20 ലെ 14,495.25 കോടിയിൽനിന്നും 2020-21 ൽ 25829.50 കോടിയായി ഉയർന്നിരിക്കുന്നു. 2016 മുതൽ സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാരിന്റെ ധനകാര്യ മിസ്മാനേജ്മെന്റ് അഥവാ ധനകാര്യ കെടുകാര്യസ്ഥതയാണ് ഈ സാമ്പത്തിക സുചകങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 293 (1) അനുസരിച്ചാണ് കടം വാങ്ങൽ നിയന്ത്രിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് അവരുടെ സഞ്ചിത നിധിയുടെ ഈടിൽ ഇന്ത്യയുടെ അതിർത്തികൾക്കുള്ളിൽനിന്നും വായ്പ എടുക്കാവുന്നതാണ്. അത്തരം വായ്പ എടുക്കലിന്റെ പരിധി ഭരണഘടനയുടെ 293(3) ആർട്ടിക്കിൾഅനുസരിച്ച് നിയന്ത്രിക്കുന്നു. എന്നാൽ, ഇതെല്ലാം മറികടന്നാണ് കിഫ്ബി മസാല ബോണ്ട് ഉൾപ്പെടെ സമാഹരിച്ചത്. 9.72 ശതമാനം കൊള്ളപ്പലിശയ്ക്കാണ് മസാല ബോണ്ട് സമാഹരണം കിഫ്ബി നടത്തിയത്. അന്ന് തന്നെ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു. കിഫ്ബിക്ക് സ്വന്തമായി വരുമാനം ഒന്നും ഇല്ല. സംസ്ഥാന സർക്കാർ എല്ലാ വർഷവും ബജറ്റിലൂടെ നൽകുന്ന മോട്ടോർ വാഹന നികുതി, പെട്രോളിയം സെസ് എന്നിവയാണ് കിഫ്ബിയുടെ വരുമാന മാർഗ്ഗങ്ങൾ.
ഒരു ലിറ്റർ പെട്രോളിനും ഡീസലിൽനിന്നും 1 രൂപ വീതമാണ് പെട്രോളിയം സെസ് ആയി കിഫ്ബിക്ക് ലഭിക്കുന്നത്. 2016-17 മുതൽ 2022-23 (31.05.2022 വരെ) പെട്രോളിയം സെസ് എന്ന പേരിൽ കിഫ്ബിക്ക് ലഭിച്ചത് 3022.76 കോടി രൂപയാണ്. മോട്ടോർ വാഹന നികുതി ഇനത്തിൽ ലഭിച്ചതാകട്ടെ 7374.31 കോടി രൂപയും. സംസ്ഥാന ഖജനാവിലേയ്ക്ക് വരേണ്ട ഈ തുകകൾ കിഫ്ബിക്ക് കൊടുക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് അധിക ഭാരമാണ് ഉണ്ടാകുന്നത്.
പെട്രോളിയം സെസ്, മോട്ടർ വാഹന നികുതി ഇനത്തിൽ കിഫ്ബിക്ക് ലഭിച്ചത്.
സാമ്പത്തിക വർഷം 2016-17 2017-18 2018-19 2019-20 2020-21 2021-22 2022-23(31.5.2022 വരെ) ആകെ തുക കോടിയിൽ
പെട്രോളിയം സെസ് 448.10 421.19 501.82 550 539 499.99 62.66 3022.76
മോട്ടോൽ വാഹന നികുതി 281.43 621.45 1098.86 1650 1633.86 1568.08 520.63 7374.31
കിഫ്ബിയുടെ ബജറ്റിതര വായ്പകൾ തീർക്കേണ്ടതിന്റെ ബാധ്യതയും സംസ്ഥാന സർക്കാരിനാണ്. സർക്കാർ വർഷം തോറും ബജറ്റിന് പുറത്തുനിന്ന് കടം വാങ്ങുന്നത് തുടരുകയാണെങ്കിൽ അത് കടം കുമിഞ്ഞ് കൂടുന്നതിലേയ്ക്ക് നയിക്കുകയും സർക്കാർ കൂടുതൽ പലിശ നൽകേണ്ടിവരികയും ചെയ്യും. ഈ പലിശ കൊടുക്കൽ തന്നെ കടത്തിന് കാരണമാകും. കടത്തിന്റെ വർദ്ധനവ് മൂലധന രൂപീകരണത്തെയും വളർച്ചയെയും കുറയ്ക്കുക മാത്രമല്ല, ഭാവി തലമുറയ്ക്ക് ഭാരമായിതീരുകയും ചെയ്യും എന്ന വ്യക്തമായ മുന്നറിയിപ്പാണ് സി.ആൻഡ് എ.ജി. ഓഡിറ്റ് റിപ്പോർട്ടിലൂടെ നൽകിയിരിക്കുന്നത്.
2016 മെയിൽ അധികാരത്തിലേറിയപ്പോൾ പിണറായി സർക്കാരിലെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആദ്യം ചെയ്തത് ധവളപത്രം ഇറക്കുകയായിരുന്നു. അഞ്ച് വർഷംകൊണ്ട് 30,000 കോടിരൂപ യു.ഡി.എഫ്. സർക്കാരിന് പിരിക്കാൻ സാധിക്കാത്തത് നികുതി പിരിവിലെ കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ടാണെന്നും നികുതി വകുപ്പ് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നുമായിരുന്നു ധവളപത്രത്തിലെ ഐസക്കിന്റെ കണ്ടുപിടിത്തം.
2011 മുതൽ 2016 വരെ യു.ഡി.എഫ്. സർക്കാർ നികുതി പിരിവിൽ വീഴ്ച വരുത്തിയത് 30000 കോടിയാണെങ്കിൽ 2016 മുതൽ 2021 വരെയുള്ള പിണറായി സർക്കാർ വരുത്തിയത് 72608.54 കോടി രൂപയാണ്. ഐസക്കിന്റെ പാത തന്നെയാണ് പിൻഗാമി ബാലഗോപാലും തുടരുന്നതെന്നാണ് നികുതി പിരിവിൽനിന്നുള്ള ഈ സാമ്പത്തിക വർഷത്തെ വരുമാനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഐസക് അഞ്ച് വർഷം കൊണ്ട് 72608.54 കോടിയാണ് നികുതി പിരിവിൽ വീഴ്ച വരുത്തിയതെങ്കിൽ ബാലഗോപാൽ ആദ്യവർഷം തന്നെ നികുതി പിരിവിലെ വീഴ്ച 30000 കോടിയായി എന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 2021-22 ലെ കണക്കുകൾകൂടി പരിശോധിച്ചാൽ നാല് ലക്ഷം കോടി കവിയും. ആളോഹരികടം ഒരു ലക്ഷം രൂപ ആയി. അതായത് ജനിക്കാൻ പോകുന്ന ഓരോ കുട്ടിയും 1 ലക്ഷം രൂപ കടത്തിലാണ് ജനിക്കുന്നത് എന്നർത്ഥം. അഞ്ചു വർഷം കൊണ്ട് 50000 കോടിരൂപയുടെ പദ്ധതികൾ പൂർത്തീകരിക്കും എന്നു പ്രഖ്യാപിച്ച കിഫ്ബിയിൽ ആകെ നടന്നത് 20000 കോടിയുടെ പ്രവർത്തികൾ മാത്രമാണ്. 70000 കോടിയുടെ പദ്ധതികൾ കിഫ്ബി ഏറ്റെടുത്തിരിക്കുകയാണ്. കിഫ്ബിയുടെ കയ്യിലുള്ള 23000 കോടിയിൽ, 20000 കോടിയും ചെലവായി. കടക്കെണിയിലായ സർക്കാരിനോട് 10000 കോടി ഗ്യാരന്റി നൽകണമെന്ന കിഫ്ബിയുടെ ആവശ്യം സർക്കാർ നിരസിച്ചിരിക്കുകയാണ്. അവശേഷിക്കുന്ന 3000 കോടി രൂപകൊണ്ടാണ് ബാക്കി ഇത്രയും പ്രവർത്തി ചെയ്യേണ്ടത്. ഈ സാമ്പത്തികവർഷമാണ് ഏറ്റവും കൂടുതൽ ബില്ലുകൾ മാറുന്നതെന്നാണ് കിഫ്ബി അവകാശപ്പെടുന്നത്. രണ്ടാഴ്ച മുൻപ് 1000 കോടി രൂപ ഒമ്പതര ശതമാനം പലിശയ്ക്ക് കിഫ്ബി കെ.എഫ്.സി.യിൽനിന്ന് കടമെടുത്തിരിക്കുകയാണ്. ജി.എസ്.ടി. നഷ്ടപരിഹാര കാലാവധി കഴിഞ്ഞ സ്ഥിതിക്ക് അതിൽനിന്നുള്ള വരുമാനവും സർക്കാരിലേയ്ക്ക് ലഭിക്കില്ല.
ഇങ്ങനെ അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ സർക്കാർ കടന്നുപോകുമ്പോൾ കാർഷിക മേഖലകൾ ഉൾപ്പെടെ പല മേഖലകളും പ്രതിസന്ധിയിലാണ്. കർഷകർക്ക് ആശ്വാസം പകരേണ്ട കാർഷിക കടാശ്വാസ കമ്മീഷൻ 2020 മുതൽ അപേക്ഷകൾ സ്വീകരിക്കാതെ നിശ്ചലാവസ്ഥയിലാണ്. കർഷകർക്ക് വിള ഇൻഷുറൻസ് ആയി സംസ്ഥാനം അനുവദിച്ചിരിക്കുന്ന 30 കോടിയിൽ 15 കോടി മാത്രമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളു. പല പഞ്ചായത്തുകളിലും ശമ്പളം പോലും മുടങ്ങിയിരിക്കുകയാണ്. ജീവനക്കാർ കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയിലാണ്. കെ.എസ്.ആർ.ടി.സി.യിൽ ഈ മാസം ഇതുവരെയായും ശമ്പളം നൽകിയിട്ടില്ല. പണം ഇല്ലാത്തിനാൽ സംസ്ഥാനത്തെ ആശുപത്രികളിൽ അതിരൂക്ഷമായ മരുന്നു ക്ഷാമമാണ് നേരിടുന്നത്. സ്കൂളുകളിൽ ജൂൺ മാസത്തെ ഉച്ചഭക്ഷണത്തിന് ചെലവായ പണം പോലും കൊടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അർബുദ രോഗികൾക്കുള്ളസഹായം ഒരു വർഷമായി മുടങ്ങിയിരിക്കുകയാണ്. ആശ്വാസ കിരണം പെൻഷൻ ലഭിച്ചിട്ട് 10 മാസത്തിലേറയായി. ഇതിനു പുറമേയാണ് അരിക്കും പലവ്യജ്ഞനങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്തുന്നതിനുള്ള ജി.എസ്.ടി. കൗൺസിൽ തീരുമാനം.
ജി.എസ്.ടി. കൗൺസിലിൽ ഇതിനെക്കുറിച്ച് ഒരക്ഷരംപോലും എതിർക്കാതെ കയ്യടിച്ച് പാസ്സാക്കിയ ആളാണ് ധനകാര്യമന്ത്രി ബാലഗോപാൽ. ഈ വിഷയത്തിൽ ജനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായതോടെ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ കേന്ദ്രത്തിന് കത്ത് എഴുതിയിരിക്കുകയാണ് ധനകാര്യമന്ത്രി. പെട്രോളിൽനിന്നും ഡീസലിൽനിന്നും ലഭിക്കുന്ന അധിക നികുതി ഒരു തവണപോലും കുറയ്ക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. പാചകവാതകവില ദിനം പ്രതി വർദ്ധിക്കുകയാണ്. കേന്ദ്രത്തിന്റെ ജനദ്രോഹനയങ്ങൾ അതേപടി പകർത്തി അതിൽനിന്നും വരുമാനം സർക്കാർ ഖജനാവിലേയ്ക്ക് വരട്ടെ എന്ന ഷൈലോക്കിന്റെ മാനസികാവസ്ഥയാണ് ധനമന്ത്രിയുടേത്. വൈദ്യുതി ചാർജ്ജ്, വാട്ടർ ചാർജ്, ബസ് ചാർജ്, ഭൂ നികുതി തുടങ്ങിയവ എല്ലാം വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് ഈ സർക്കാർ. എന്നാൽ സർക്കാരിന്റെ ധൂർത്തിന് ഒട്ടുംകുറവുമില്ല. എല്ലാറ്റിനും മാതൃക കാട്ടേണ്ട മുഖ്യമന്ത്രിയാണ് ധൂർത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ. സർക്കാരിന്റെ ധൂർത്തും അഴിമതിയുമാണ് സംസ്ഥാനം കടക്കെണിയിലേയ്ക്ക് പോകുന്നതിന്റെ പ്രധാന കാരണം. ഇങ്ങനെ പോയാൽ ലങ്കൻ പ്രസിഡന്റിന്റെ നീന്തൽകുളത്തിൽനിന്ന് ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിലേയ്ക്ക് അധികദൂരമില്ലെന്നർത്ഥം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്