Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലേക്ക് തിരികെ എത്തിയത് അടുത്ത കാലത്ത്; ഭർത്താവിന്റെ ബന്ധുവുമായുള്ള സൗഹൃദം തെറ്റിധാരണയായപ്പോൾ അക്രമം തുടങ്ങി; മൊബൈലിൽ ഫോട്ടോ കണ്ടതോടെ കെട്ടിയിട്ട് പീഡനം തുടങ്ങി; കൂട്ടുകാരനെ കൊണ്ടു വന്ന് ബലാത്സംഗം ചെയ്തതും സംശയത്തിനുള്ള പ്രതികാരം; കുന്നംകുളത്തെ വില്ലന്മാർ കുറ്റസമ്മതം നടത്തി; ദൃശ്യങ്ങൾ കൈമാറിയോ എന്നും സംശയം; അന്വേഷണം തുടരും

കേരളത്തിലേക്ക് തിരികെ എത്തിയത് അടുത്ത കാലത്ത്; ഭർത്താവിന്റെ ബന്ധുവുമായുള്ള സൗഹൃദം തെറ്റിധാരണയായപ്പോൾ അക്രമം തുടങ്ങി; മൊബൈലിൽ ഫോട്ടോ കണ്ടതോടെ കെട്ടിയിട്ട് പീഡനം തുടങ്ങി; കൂട്ടുകാരനെ കൊണ്ടു വന്ന് ബലാത്സംഗം ചെയ്തതും സംശയത്തിനുള്ള പ്രതികാരം; കുന്നംകുളത്തെ വില്ലന്മാർ കുറ്റസമ്മതം നടത്തി; ദൃശ്യങ്ങൾ കൈമാറിയോ എന്നും സംശയം; അന്വേഷണം തുടരും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ഭർത്താവും സുഹൃത്തും കുറ്റസമ്മതം നടത്തി. പ്രതികൾ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റി. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനും പ്രതികൾ ശ്രമിച്ചു. ഭർത്താവിന്റെ സംശയ രോഗമാണ് ഇതിന് കാരണം. കേരളത്തെ ഞെട്ടിക്കുന്ന ക്രൂരതയാണ് ഉണ്ടായത്. ആശുപത്രിയിൽ യുവതി ചികിൽസ തേടിയതാണ് നിർണ്ണായകമായത്. കാര്യങ്ങൾ മനസ്സിലാക്കിയ ഡോക്ടർമാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

ഒരു വർഷമായി പീഡനം തുടരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവർ കുറേക്കാലമായി കേരളത്തിന് പുറത്തായിരുന്നു. ഈ അടുത്താണ് ഇവർ കേരളത്തിലേക്ക് തിരികെ വന്ന് താമസം തുടങ്ങിയത്. യുവതി ഭർത്താവിന്റെ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യം ഭർത്താവ് അറിഞ്ഞതോടെയാണ് പീഡനം തുടങ്ങുന്നത്. തുടക്കത്തിൽ മർദ്ദിക്കുമായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. എന്നാൽ യുവതിയും യുവാവും ഒരുമിച്ചുള്ള ചിത്രങ്ങൾ ഭർത്താവിന്റെ കൈയിൽ കിട്ടിയതോടെ പീഡനം തുടങ്ങിയത്. അതിന് ശേഷം കൂട്ടുകാരനേയും കുട്ടിയെത്തിയായി പീഡനം. ഇതും പൊലീസിന് യുവതി മൊഴി നൽകിയിട്ടുണ്ട്.

ദൃശ്യങ്ങൾ ചിത്രീകരിച്ചതിനാൽ പുറത്തുവിടുമോയെന്ന ഭയം കൊണ്ട് യുവതി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല. ആരോഗ്യനില മോശമായതോടെ യുവതി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. ദീർഘനാളുകളായി യുവതിയെ ഭർത്താവ് മർദിച്ചിരുന്നതായി സൂചനയുണ്ട്. പീഡനം സംബന്ധിച്ച് ഇന്നലെയാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതു മനസ്സിലാക്കി പ്രതികൾ ഒളിവിൽ പോയെങ്കിലും പൊലീസ് അതിവേഗം തന്നെ ഇവരെ പിടികൂടി. തെളിവെടുപ്പും നടത്തി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.

യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിവസങ്ങളോളം യുവതിയെ വീട്ടിനുള്ളിൽ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ബന്ധുവായ രണ്ടാംപ്രതിയും പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്. ബിയർ കുപ്പി ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേൽപ്പിച്ചു. പീഡനദൃശ്യങ്ങൾ ആദ്യം മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണി മുഴക്കിയാണ് പീഡനം തുടർന്നത്.

ഗുരുതരമായി പരിക്കേറ്റ യുവതി കഴിഞ്ഞദിവസം ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആശുപത്രി അധികൃതരാണ് യുവതി പീഡനത്തിനിരയായ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് കുന്നംകുളം പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതികളായ രണ്ടുപേരെയും പിടികൂടുകയുമായിരുന്നു. പഴുന്നാന ചെമ്മന്തിട്ട സ്വദേശിയായ യുവതിയുടെ ഭർത്താവും ഇയാളുടെ സുഹൃത്തുമാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്.

കൂട്ട ബലാത്സംഗത്തിനും പീഡനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും ഗാർഹിക പീഡനത്തിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മറ്റുള്ള ആളുകളിലേക്ക് ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്. നിലവിൽ പ്രതികൾക്കെതിരെ ബലാത്സംഗത്തിനും ഐ.ടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനു ശേഷമായിരിക്കും മറ്റു വകുപ്പുകൾ ചുമത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP