'ഫോട്ടോഗ്രാഫർക്കും മലയാളം സാഹിത്യകാരന്മാർക്കും ആരോഗ്യരംഗത്തെക്കുറിച്ച് എന്തറിയാം; ഈ ചെയ്യുന്നത് ഭിക്ഷാടന മാഫിയയുടെ മറ്റൊരു രൂപമാണ്; കാസർകോട്ടെ പ്രശ്നത്തിന് പിന്നിൽ എൻഡോസൾഫാൻ അല്ല'; മാതൃഭൂമി ആഴ്ചപ്പതിപ്പിനെ വെല്ലുവിളിച്ച് കാർഷിക ശാസ്ത്രജ്ഞൻ
എം റിജു
കോഴിക്കോട്: കേരളത്തിൽ എത്രയോ തവണ ചർച്ചചെയ്ത സംഭവം ആണെങ്കിലും ഇന്നും വിവാദമാണ് കാസർകോട്ടെ എൻഡോസൾഫാൻ രോഗികൾ. ഇടക്കിടെ ഇതു സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ തലക്കെട്ടാവുകയും ചെയ്യാറുണ്ട്. ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, ഫോട്ടോഗ്രാഫർ മധുരാജിന്റെ ചിത്രങ്ങളും വാർത്തയും വീണ്ടും വന്നതാണ് ഇക്കാര്യം വീണ്ടും വിവാദമായത്. പക്ഷേ സത്യത്തിൽ എൻഡോസൾഫാൻ ദുരന്തം എന്ന് ഒരു മിഥ്യയാണെന്നും, തളിച്ച പഞ്ചായത്തുകളും, തളിക്കാത്ത പഞ്ചായത്തകളും തമ്മിൽ രോഗികളുടെ എണ്ണത്തിൽ പറയത്തക്ക വ്യത്യാസവും ഇല്ലെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ പടന്നക്കാട്, കാർഷിക കോളേജിലെ പ്രൊഫസർ ഡോ കെ എം ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള പ്രബന്ധം ഇക്കണോമിക്ക് ആൻഡ് പൊൽറ്റിക്കൽ വീക്ക്ലി നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എൻഡോസൾഫാൻ കാസർകോട് തളിക്കുന്നതിന് മുമ്പ് ജനിച്ചവരും, തളി പൂർണ്ണമായും നിർത്തിയതിന് ശേഷം ജനിച്ചവരും കീടനാശിനിയുടെ ഇരകളായി ചിത്രീകരിക്കപ്പെടുന്നുണ്ടെന്ന് ഡോ ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കാൻസർ അടക്കം ഒരുരോഗവും കാസർകോട്ട് ദേശീയ ശരാശരിയേക്കാൾ കൂടുതൽ അല്ല. കേരളത്തിലെ ഏത് പഞ്ചായത്തുകളിൽ എടുത്താലും, വികലാംഗരായ ആളുകൾ ഉണ്ടെന്നും കണക്കുകൾ പരിശോധിക്കുമ്പോൾ, കാസർകോട്ടേത് കൂടുതൽ ആണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ മാതൃഭൂമി വീണ്ടും വീണ്ടും എൻഡോസൾഫാൻ ഇരകളെക്കുറിച്ച് എഴുതുന്നത് ഭിക്ഷാടന മാഫിയക്ക് തുല്യമാണെന്നും ഡോ കെ എം ശ്രീകുമാർ മാതൃഭൂമി പത്രാധിപർക്ക് എഴുതിയ തുറന്ന കത്തിൽ വിമർശിക്കുന്നു.
അത് എൻഡോ സൾഫാൻ മൂലമാണോ?
ഡോ കെ എം ശ്രീകുമാറിന്റെ മറുപടി ഇങ്ങനെയാണ്. ''ബഹു: മാതൃഭൂമി ആഴ്ചപതിപ്പ് പത്രാധിപർക്ക്, 16-ാം ലക്കത്തിൽ ശ്രീ മധുരാജിന്റെ 'കൊല്ലപ്പെട്ടവർ ജീവിച്ചിരിക്കുന്ന ദേശം' എന്ന ലേഖനം വായിച്ചു. ഇതിനുമുമ്പും പലതവണ ഈ വിഷയത്തിൽ മധുരാജ് എഴുതിയിട്ടുണ്ടല്ലോ? മധുരാജ് മാത്രമല്ല, ഇ. ഉണ്ണികൃഷ്ണനും, അംബികാസുതനും എം.എ. റഹ്മാനും മറ്റും എഴുതിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യപ്രശ്നത്തെക്കുറിച്ചാകുമ്പോൾ ഒരു ആരോഗ്യവിദഗ്ധനല്ലേ എഴുതേണ്ടത്?. ഫോട്ടോഗ്രാഫർക്കും മലയാളം സാഹിത്യകാരന്മാർക്കും ആരോഗ്യരംഗത്തെക്കുറിച്ച് എന്തറിയാം? ഞങ്ങൾ, വായനക്കാർ മാതൃഭൂമിയിൽ നിന്നും പ്രതീക്ഷിക്കുന്നത് നല്ല സാഹിത്യകൃതികളാണ്. കഥകളും കവിതകളും മറ്റും. സാഹിത്യമൊഴിച്ചുള്ള വിഷയമാണെങ്കിൽ അത് അതതു രംഗത്തെ വിദഗ്ധരെകൊണ്ടെഴുതിക്കണം. സാഹിത്യകാരന്മാരെകൊണ്ടാകരുത്. ഫോട്ടോകളാവാം. ഫോട്ടോഗ്രാഫറെ കൊണ്ടെഴുതിക്കരുത്. നാലു കഥകളെഴുന്ന സാഹിത്യകാരൻ സർവ്വജ്ഞാനിയാണെന്നൊന്നും ഞങ്ങൾ കരുതുന്നില്ല. വൈകാരികമായ വയറ്റിളക്കമല്ല ഞങ്ങൾക്കു വേണ്ടത്, മറിച്ച് വൈചാരികമായ, തെളിവധിഷ്ഠിതമായ, വസ്തുതാപരമായി കൃത്യതയുള്ള ലേഖനങ്ങളാണ്.
കാസർഗോട്ടെ എൻഡോസൾഫാൻ വിഷയത്തിൽ മാതൃഭൂമി ചെയ്യുന്നത് നിരന്തരമായി വായനക്കാരെ തെറ്റിദ്ധരിപ്പിക്കലാണ്. പത്രാധിപർക്ക് ഇതിൽ പങ്കുണ്ടോ എന്നറിയില്ല. എൻ.വി. കൃഷ്ണവാര്യർ ഇരുന്ന കസേരയിലാണ് താനിരിക്കുന്നതെന്ന് പത്രാധിപർ ഇടയ്ക്കിടെ ഓർക്കുന്നതുനന്ന്.
ഇനി ഈ എൻഡോസൾഫാൻ എഴുത്തുകാരുടെ പരിപാടിയൊന്നു പരിശോധിക്കാം. കാസർഗോട്ടെ ഗ്രാമാന്തരങ്ങളിൽ നടക്കുക. അവിടെ ഡൗൺസിൻഡ്രോം, ഹൈഡ്രോകെഫാലസ്, പോളിയോ, എല്ലുപൊട്ടുന്ന രോഗം, സെറിബ്രൽ പാൽസി തുടങ്ങിയ ശാരിരിക-മാനസിക പരിമിതകളുള്ള രോഗികളെ കാണാം. അതൊക്കെ വർഷങ്ങൾക്ക് മുമ്പ് കീടനാശക മാത്രയിൽ തളിച്ച എൻഡോസൾഫാൻ വിഷബാധയേറ്റിട്ടാണ് എന്ന് ആൾക്കാരെ ബോധിപ്പിക്കാൻ ശ്രമിക്കുക. രോഗികൾ ജനിച്ചത് എൻഡോസൾഫാൻ തളിക്കും വർഷങ്ങൾക്ക് മുമ്പാവാം, തളി അവസാനിപ്പിച്ച് വർഷങ്ങൾ കഴിഞ്ഞാവാം. അതേ പോലെ കശുമാവിൻ തോട്ടങ്ങളുടെ അടുത്താവാം കിലോമീറ്ററുകൾ അകലെയാകാം. ഒന്നും പ്രശ്നമല്ല. ആരും ചോദിക്കാനൊന്നും വരില്ലല്ലോ?
മാതൃഭൂമിയുടെ മുഖചിത്രമായ കുട്ടികൾ കശുമാവിൻ തോട്ടത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്; പലരും തളി തുടങ്ങുന്നതിന് മുമ്പ് ജനിച്ചവർ ആണ്; ചിലർ അതിനുശേഷവും; ഉദാഹരണത്തിന് മുഖചിത്രമായ കാസർഗോഡ് അണങ്കൂരിലെ ഉദ്ദേശ് കുമാറും വിദ്യാനഗറിലെ ഹസ്സനും, ഷംനയും. അണങ്കൂറും വിദ്യാനഗറും കശുമാവിൻ തോട്ടത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്. ചെറുവത്തൂർ പൊന്മാലത്തെ അമൃത, പൊന്മാലം കശുമാവ് എസ്റ്റേറ്റിനും 3-4 കി.മി അകലെയാണ്. കല്ലൂരാവിയിലെ സാനിയ. കല്ലൂരാവി എസ്റ്റേറ്റിൽ നിന്നും 4-5 കി.മി അകലെയാണ്. 1980 ൽ തുടങ്ങി 2000 ത്തിൽ എൻഡോസൾഫാൻ വായുമാർഗ്ഗേണയുള്ള തളി അവസാനിപ്പിച്ചു. എൻഡോസൾഫാൻ ഉഷ്ണമേഖലാ പ്രദേശത്ത് പരമാവധി 12-15 ദിവസം കൊണ്ട് അനുവദനീയമായ അളവായ 2 പി.പി.എം-ലും താഴെയെത്തും. എന്നാൽ മധുരാജിന്റെ കണക്കിൽ 11 വയസ്സുള്ള സൗപർണ്ണികയും 17 വയസ്സുള്ള അഭിനവ് കൃഷ്ണനും ഒന്നരവയസ്സുള്ള ഹർഷിതയും 8 വയസ്സുള്ള ഹസ്സനും 20 വയസ്സുള്ള ഷംനയും മൂന്നര വയസ്സുള്ള അമ്മദും, 16 വയസ്സു വീതമുള്ള മിഥുൻരാജും സാനിയയുമൊക്കെ ദുരിത ബാധിതർ. എൻഡോസൾഫാൻ സിംബലായി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച, വളർച്ച മുരടിപ്പുള്ള നാരായണ നായിക്കിന്റെ ചിത്രം ഓർക്കുമല്ലോ? നാരായണനായക്കിന്റെ താമസം കശുമാവിൻ തോട്ടത്തിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്. അദ്ദേഹം ജനിച്ചത് 1978 ൽ. എൻഡോസൾഫാൻ തളി തുടങ്ങുന്നതിന് 2 വർഷം മുമ്പ്! ഇവർക്കൊക്കെ എൻഡോസൾഫാൻ വിഷബാധയേറ്റെന്നുള്ളതിന് എന്താണ് തെളിവെന്ന് മധുരാജും മാതൃഭൂമിയും പറയണം.
1950 ൽ രജിസ്റ്റർ ചെയ്ത് 50-60 കൊല്ലങ്ങളോളം യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലം വായുമാർഗ്ഗേണയും അല്ലാതെയും പഴങ്ങളിലും, പച്ചക്കറികളിലും പരുത്തിയിലും, തേയിലയിലും ടൺകണക്കിന് ഉപയോഗിച്ചിട്ടുള്ളതാണ് എ ൻഡോസൾഫാൻ. 180 ഓളം രാജ്യങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത് സ്ഥാവര കാർബണിക വിഷമാണെന്ന് കണ്ടതിനാലാണ് സ്റ്റോക്ക് ഹോം ഉടമ്പടി ഒപ്പിട്ട എൺപതോളം അംഗരാജ്യങ്ങൾ ഇത് നിരോധിച്ചത്. അല്ലാതെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടല്ല. ചൈനയും ഇസ്രയേലും ഇപ്പോഴും ഉപയോഗിക്കുന്നു. ആഫ്രിക്കയിൽ ഉറക്കരോഗം പരത്തുന്ന ത്സെത്സെ ഈച്ചകളെ നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളോളം വായുമാർഗ്ഗേണ ജലാശയങ്ങൾക്ക് സമീപത്തും മനുഷ്യവാസമുള്ള പ്രദേശങ്ങളിലും തളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ 1985-2000 വരെ പരുത്തികൃഷിയിൽ വായുമാർഗ്ഗേണ വർഷത്തിൽ പലതവണ തളിച്ചിട്ടുണ്ട്.
ജനവാസ പ്രദേശങ്ങൾക്കടുത്തുള്ള തോട്ടങ്ങളിൽ വായുമാർഗ്ഗേണ വർഷത്തിൽ 6-7 തവണ തളിക്കുന്നത് ജനങ്ങളുടെ പ്രതിഷേധങ്ങൾക്കിടയാക്കുകയും ഒടുവിൽ സർക്കാൻ എപ്പിസെമിയോളജി പഠനം നടത്തി തോട്ടങ്ങൾക്കു സമീപം താമസിക്കുന്നവരിൽ അധികമായി ആരോഗ്യ പ്രശ്നങ്ങളില്ല എന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ തേയില, പരുത്തികൃഷികളിൽ ഒരു വർഷം പല തവണ ഉപയോഗിച്ചിട്ടുണ്ട്. ശീതമേഖലയിലുള്ള യൂറോപ്യൻ രാജ്യങ്ങളിലെ പോളിഹൗസുകളിൽ എത്രയോ തവണ ഉപയോഗിച്ചിട്ടുണ്ട്. ഇതിനൊക്കെ ശേഷം പഠനങ്ങൾ നടത്തി. ആകെപ്പാടെ രണ്ടേ രണ്ട് രോഗങ്ങൾ മാത്രമേ എൻഡോസൾഫാന്റെ രക്തത്തിലുള്ള അളവുമായി നേരിയ ബന്ധമെങ്കിലും (സംഖ്യാശാസ്ത്രപരമായി തെളിയിക്കപ്പെടാത്ത) കാണിക്കുന്നുള്ളു. അത് ക്രിപ്റ്റോർക്കിഡസവും ഹൈപ്പോസ്പാഡിയാസുമാണ്. അപ്പോൾ ഡൗൺസിൻഡ്രോം, ഹൈഡ്രോകെഫാലസ്, പോളിയോ, സെറിബ്രൽ പാൽസി, ഓസ്റ്റിയോജനസിസ് ഇംപെർഫെക്ട, കാൻസർ, തുടങ്ങിയ ലേഖനത്തിലെ ചിത്രങ്ങളിൽ കാണിച്ചിട്ടുള്ള രോഗങ്ങൾ എൻഡോസൾഫാൻ മൂലമാണ് സംഭവിച്ചെതെന്ന് മധുരാജും മാതൃഭൂമിയും എങ്ങനെ വിധിയെഴുതി എന്നു വിശദമാക്കണം.
എൻഡോസൾഫാൻ മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുള്ള ഡോക്ടർമാരും ഇത് വിശദീകരിക്കണം. കാരണം അവരാണല്ലോ മുപ്പതിലധികം മെഡിക്കൽ ക്യാമ്പുകൾ വഴി മൂന്നൂറിൽപരം രോഗങ്ങളുള്ള 6728 പേരെ എൻഡോസൾഫാൻ രോഗികളാക്കിയത്. മുട്ടുവേദനയും ഉപ്പൂറ്റിവിണ്ടുകീറലും പ്രമേഹവും പ്രഷറും ത്വക്രോഗങ്ങളും എല്ലാം എൻഡോസൾഫാൻജന്യം! ഈ 6728 പേർക്കും അഞ്ചുലക്ഷം വീതം ധനസഹായം കൊടുക്കുവാൻ സുപ്രിംകോടതി വിധിച്ചത് തെളിവല്ലേ എന്നാണ് ചില സാഹിത്യകാരന്മാരുടെ ചോദ്യം. ശാസ്ത്രത്തിൽ ഒരു കോടതി വിധിയും തെളിവല്ല. മറിച്ച്, കോടതിയിൽ ശാസ്ത്രീയ തെളിവുകൾ പരിഗണക്കപ്പെടും. ഡിവൈഎഫ്ഐ. സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾക്ക് ധനസഹായത്തിനായി കൊടുത്ത കേസിൽ എങ്ങനെയാണ് ഒരു സർക്കാർ ജനങ്ങൾക്ക് പ്രതികൂല മായ നിലപാട് എന്ന് വളരെ എളുപ്പം വ്യാഖ്യാനിക്കപ്പെടുന്ന നിലപാടെടുക്കുക? അതുകൊണ്ട്തന്നെ എതിരായ തെളിവുകളൊന്നും തന്നെ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടില്ല. അതിനാലാണ് സുപ്രീംകോടതി വിധി ഇങ്നെയായത് എന്ന് മനസ്സിലാക്കണം.
അജ്ഞാന രോഗങ്ങളുടെ വിളനിലമായ കാസർഗോഡ് എന്നൊക്കെ മാതൃഭൂമി ആഴ്ചപതിപ്പ്പോലുള്ള ഏറ്റവും ഉയർന്ന വിശ്വാസ്യതയുള്ള മാഗസിൻ എഴുതുമ്പോൾ അത് എത്ര ഭീകരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക എന്ന് അൽപ്പമെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇപ്പറഞ്ഞതിന് വല്ല തെളിവുമുണ്ടോ?. ഇങ്ങനെയൊക്കെ ഒരു കാര്യത്തെക്കറുച്ച് ആരോഗ്യവകുപ്പ് എപ്പോഴെങ്കിലും പരാമർശിച്ചിട്ടുണ്ടോ? കാസർഗോഡ് മുൻ ജില്ലാ കലക്ടർ ഡോ: സജിത്ത്ബാബു കോവിഡ് കാലത്ത് അടച്ചിട്ട മുറിയിലിരുന്ന് ഉണ്ടാക്കിയ റിപ്പോർട്ട് എന്നൊക്കെ ആരോപിക്കുന്നതിനും തെളിവില്ല. വില്ലേജ് ഓഫീസർമാരും ആശാവർക്കർമാരും വഴി ഏറ്റവും താഴ്ന്ന തലത്തിൽ തന്നെ വിവരശേഖരണം നടത്തി കൃത്യമായ തെളിവുസഹിതമാണ് ആ റിപ്പോർട്ട് ഉണ്ടാക്കിയത്. സർക്കാരിന്റെ ഒരു രൂപാപോലും ദുരുപയോഗം ചെയ്യപ്പെടരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആ ഉദ്യോഗസ്ഥൻ ഉണ്ടാക്കിയ റിപ്പോർട്ട് കോടിക്കണക്കിന് രൂപയുടെ തിരിമറികളും ഒരെലിയെപ്പോഴും കൊല്ലാൻ തക്ക ഗാഢതയില്ലാത്ത എൻഡോസൾഫാൻ ലായനി ഏറ്റതുമൂലം മരണപ്പെട്ട ചിലർ തങ്ങളുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ സർക്കാർ ധനസഹായം കിട്ടിയതിനു ശേഷം വീണ്ടും മെഡിക്കൽ ക്യാമ്പുകളിൽ ഹാജരായ അത്ഭുതങ്ങളും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും മംഗലാപുരത്തെ ചില സ്വകാര്യ ആശുപത്രികളും തമ്മിലുള്ള അവിശുദ്ധബന്ധത്തെക്കുറിച്ചുള്ള സൂചനകളും അടങ്ങുന്നതാണ്. ആ റിപ്പോർട്ടിന്മേൽ ഒരന്വേഷണവും സർക്കാർ നടത്തിയിട്ടില്ല എന്നാണ് എനിക്ക് കിട്ടിയ വിവരാവകാശ രേഖ കാണിക്കുന്നത്.
കേരളത്തിൽ കാസർഗോട്ട് മാത്രമേ മാനസിക-ശാരീരിക ഭിന്നശേഷികളുള്ള ആൾക്കാരുള്ളൂ എന്നാണോ മാതൃഭൂമിയും മധുരാജും കരുതുന്നത്? എങ്കിൽ ദയവായി അംഗപരിമിതസെൻസസ് 2015 എന്ന ആരോഗ്യ- സാമൂഹ്യ നീതിവകുപ്പ് രേഖ നെറ്റിൽ നന്നും ഡൗൺലോഡ് ചെയ്ത് വായിക്കുക. കേരളത്തിലെ വിടുവിടാന്തരം നടത്തിയ സർവ്വേയിൽ 22 തരത്തിലുള്ള മാനസിക-ശാരീരിക പരിമിതികളുള്ള 7,75,723 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്. അതിൽ മധുരാജിന്റെ ഫോട്ടോകളിൽ കാണുന്ന അംഗപരിമിതരൊക്കെ വരും. ഓരോ ജില്ലയിലുമുള്ള അവരുടെ പ്രാബല്ല്യം പരിശോധിച്ചപ്പോൾ സംഖ്യാശാസ്ത്രപരമായി വ്യത്യാസമില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതിനർത്ഥം മധുരാജ് ക്യാമറയുമായി ഏതു ജില്ലയിൽ ഇറങ്ങിയാലും ഇതു പോലുള്ള നിർഭാഗ്യവാന്മാരെ കണ്ടെത്താനാകും. അവരുടെ വിലാസം കിട്ടണമെങ്കിൽ പഞ്ചായത്ത് ഓഫീസിലെ വികലാംഗപെൻഷൻ സെക്ഷനിൽ അന്വേഷിച്ചാൽ മതിയാകും. അത് ചെയ്യാൻ മധുരാജ് തയ്യാറാണോ? പ്രസിദ്ധീകരിക്കാൻ മാതൃഭൂമിയും?
ഈ അംഗപരിമിതരുടെ ഡാറ്റ ശേഖരിച്ച് പത്തു ഗ്രാമപഞ്ചായത്തുകളിലെ പി.സി .കെ.യുടെ കശുമാവ് എസ്റ്റേറ്റുകൾക്കു ചുറ്റുമുള്ള 48 വാർഡുകളും ദൂരെയുള്ള 115 വാർഡുകളും തമ്മിൽ സംഖ്യാശാസ്ത്രപരമായി 'ദ 'ടെസ്റ്റ് വച്ച് പരിശോധിച്ച് വ്യത്യാസമൊന്നുമില്ലെന്ന് കാണിക്കുന്ന എന്റെ പ്രബന്ധം എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി ഒക്ടോബർ 9, 2021 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ മലയാളം പരിഭാഷ പ്രസിദ്ധീകരിക്കുവാൻ മാതൃഭൂമി തയ്യാറാകുമോ? ജനങ്ങൾക്ക് ഒരു പ്രശ്നത്തിന്റെ മറുപുറം കൂടി എത്തിച്ചുകൊടുക്കുക. എന്നത് പത്രപ്രവർത്തനത്തിന്റെ അടിസ്ഥാനതത്വമല്ലേ?
കീടനാശിനി ഉപയോഗത്തിന്റെ അടിസ്ഥാന തത്വവും മനുഷ്യശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെകുറിച്ചുള്ള വിവരവും അറിയാത്തതുകൊണ്ടാണ് ഒരു കീടനാശിനി വായുമാർഗ്ഗേണയോ താഴെനിന്നോ തളിച്ചാൽ ജനിതക രോഗങ്ങളടക്കം വരുമെന്ന ചിന്ത ഉണ്ടായിട്ടുള്ളത്. ഈ വിഷയത്തെക്കുറിച്ച് പഠിച്ചു കഴിഞ്ഞാൽ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിഞ്ഞേക്കും. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല ജീവൻ. അത് കോടിക്കണക്കിന് വർ ഷങ്ങളിലൂടെ നിരവധി പ്രതിബന്ധങ്ങളെ നേരിട്ട് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. സസ്യങ്ങൾ സ്വയം പ്രതിരോധത്തിനായി ഉണ്ടാക്കുന്ന ലക്ഷക്കണക്കിന് തരം വിഷങ്ങളെ പ്രതിരോധിച്ചും വിഘടിപ്പിച്ചുമാണ് ഒരോ ജന്തുവും നിലനിന്നതും ജീവൻ പന്തലിച്ചതും. ഡി.ഡി.ടി, എൻഡോസൾഫാൻ പോലുള്ള ഓർഗാനോക്ലോറിൻ സംയുക്തങ്ങൾ 2500- ൽ പരം എണ്ണം പ്രകൃതിയിൽ തന്നെ ഉണ്ടാവുന്നുണ്ട്. ജീവന് ഇതൊന്നും പുതുമയേ അല്ലെന്നർത്ഥം. ഇവയെ വിഘടിപ്പിക്കാനുള്ള മിക്സഡ് ഫങ്ഷൻ ഓക്സിഡേസ് ഗ്രൂപ്പിൽപ്പെട്ട രാസാഗ്‌നികൾ ആയിരക്കണക്കിന് എണ്ണം നമ്മുടെ ഓരോ കോശത്തിലുമുണ്ട്. അതുകൊണ്ടാണ് ഏറ്റവും പുതിയ ആന്റി ബയോട്ടിക്കുപോലും സ്ഥിരമായി ഉപയോഗിച്ചാൽ ബാക്റ്റീരിയയ്കും കീടനാശിനിയായാൽ കീടങ്ങൾക്കും പ്രതിരോധം സാധിക്കുന്നത്.
ഈ ലോകത്തെ ലക്ഷക്കണക്കിന് ഹെക്ടർ കൃഷി സ്ഥലത്ത് ലക്ഷകണക്കിന് കൃഷിക്കാർ ലക്ഷക്കണക്കിന് ലിറ്റർ കീടനാശിനികൾ ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നുമുണ്ട്. എവിടെ നിന്നും തന്നെ കാസർഗോഡ് സംഭവിച്ചതായി പറയപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ആയിരത്തിലൊന്നുപോലും സംഭവിച്ചതായി റിപ്പോർട്ടുകളില്ല. താല്കാലിക വിഷബാധ ഉണ്ടാകും. അങ്ങനെ മരണം സംഭവിക്കാം. പക്ഷേ ജനിത രോഗങ്ങളും സെറി ബ്രൽ പൽസിയും ഹൈഡ്രോകെഫാലസവും മറ്റും എവിടെയും സംഭവിച്ചതായി ഒരു മെഡിക്കൽ ശാസ്ത്ര പ്രബന്ധം പോലുമില്ല. കീടങ്ങളെ കൊല്ലുന്ന മാത്രയിലുള്ള രാസവിഷം മനുഷ്യന് യാതൊരു പ്രത്യാഘാതവുമുണ്ടാക്കാനും പര്യാപ്തമല്ല എന്നതാണ് കീടനാശിനി ഉപയോഗത്തിന്റെ അടിസ്ഥാന തത്വം തന്നെ. കാരണം കീടത്തിന്റെ ശരാശരി ശരീരഭാരം 6 മില്ലീഗ്രാം ആയാൽ മനുഷ്യന്റെത് 60 കി.ഗ്രാം ആണ്. 10 ലക്ഷം മടങ്ങ് കൂടുതൽ. ഭ്രൂണത്തിന് പ്ലാസെന്റാബാരിയറും തലച്ചോറിന് ബ്ലഡ്-ബ്രെയിൻ ബാരിയറുമുണ്ട്. ഡി.ഡി.ടി. മലമ്പനി നിയന്ത്രണത്തിനായി വർഷങ്ങളോളം വീടിന് ചുറ്റം, കൂടാതെ വീടിനകത്തും ഇന്ത്യയടക്കം എത്രയോ രാജ്യങ്ങളിൽ തളിച്ചിട്ടില്ലേ?. എന്നിട്ടെന്തുണ്ടായി?. റേച്ചൽ കാർബൺ നിശബ്ദ വസന്തത്തിൽ പറഞ്ഞതുപോലെ കാൻസർ പൊട്ടിപുറപ്പെട്ടോ അതോ മധുരാജ് പറയുന്നത് പോലെ അംഗപരിമിതരുടെ എണ്ണം കൂടിയോ അതോ, ലക്ഷക്കണക്കിന് പേർ മലമ്പനിയിൽ നിന്നും രക്ഷപ്പെട്ടോ?. സർവ്വ വിജ്ഞാനികളെന്നു കരുതുന്നവർ അതുകൂടെ പഠിച്ചാൽ നന്ന്.
അതുകൊണ്ട് മധുരാജും മറ്റു മലയാളം സാഹിത്യകാരന്മാരും മാതൃഭൂമിയും പാവപ്പെട്ട കാസർഗോഡ്കാരെ തെളിവില്ലാതെ അപമാനിക്കുന്നതു ഇനിയെങ്കിലും നിർത്തുക. മാതൃഭൂമി ഈ ചെയ്യുന്നത് ഭിക്ഷാടന മാഫിയയുടെ മറ്റൊരു രൂപമാണ്. മാതൃഭൂമിയുടെയും മറ്റു മാധ്യമങ്ങളുടെയും നിരന്തര പ്രചരണം സത്യമാണെന്ന് വിശ്വസിച്ച് ദുരിതബാധിതരെ വിദേശരാജ്യങ്ങളിലെയും ഇന്ത്യയിലെ നഗരങ്ങളിലെയും എത്രയോ മനഷ്യസ്നേഹികൾ കോടിക്കണക്കിനു രൂപ കൈയയച്ചു സഹായിച്ചിട്ടുണ്ട്. അതൊന്നും കൂടാതെയാണ് ലക്ഷക്കണക്കിന് രൂപയുടെ ധനസഹായം ഇവർക്ക് ലഭിക്കുന്നത്. കാസർഗോട്ടെ ഈ പത്തു പഞ്ചായത്തുകളിൽ മാത്രമല്ല മാനസിക- ശാരീരിക പരിമിതിയുള്ളവർ എന്ന് മാതൃഭൂമി മനസ്സിലാക്കണം. കേരളത്തിലെ 7,75,723 പേർ സഹായത്തിന് അർഹരാണ്. ഇതിന്റെ ഒരു ശതമാനം കിടപ്പുരോഗികളാണെന്നു കണക്കാക്കിയാൽതന്നെ 77500 പേരുണ്ട്. ഞാൻ മരിച്ചാൽ എന്റെ മക്കളുടെ ഗതിയെന്താകും എന്ന് ചിന്തിക്കുന്ന ഈ 77500 അമ്മമാരുടെ അടുത്തേക്ക് മധുരാജിന്റെ ക്യാമറ കടന്നുചെല്ലട്ടെ. മാതൃഭൂമിയുടെ താളുകളിൽ അവരുടെ കഥ നിറയട്ടെ. കാസർഗോട്ടുകാരെ ഇനിയെങ്കിലും വെറുതേവിടുക.
ഇപ്പോൾ നവതി ആഘോഷിക്കുന്ന മാതൃഭൂമി ആഴ്ചപതിപ്പ് സാഹിത്യകേരളത്തിന് ഒരു കൂട്ടാണെന്ന കാര്യത്തിൽ സംശയമില്ല. മാതൃഭൂമിയിൽ കൂടി എത്രയോ സാഹിത്യകാരന്മാർ എഴുതി തെളിഞ്ഞു. ലക്ഷോപലക്ഷം വായനക്കാർ അതാസ്വദിച്ചു. പക്ഷേ എഴുത്തുകാർക്ക് അവർ അർഹിക്കു ന്നതിലുപരി പ്രശംസകൊടുത്തുകൊണ്ട് അവരെ സർവ്വജ്ഞാനികളെന്നു വാഴ്‌ത്തിയതും മാതൃഭൂമിതന്നെയായിരുന്നു. അങ്ങനെ അല്പം കഥയും കവിതയുമെഴുതുന്നവൻ സകലമേഖലയിലും കയറി അഭിപ്രായം പറയാൻ തുടങ്ങി. അതതു രംഗത്തെ വിദഗ്ദരുടെ ആഴത്തിലുള്ള ലേഖനങ്ങൾ മാതൃഭൂമിക്കു വേണ്ടാതായി.
അല്പജ്ഞാനികൾ ആധുനിക വൈദ്യത്തെയും ആധുനിക കൃഷിയേയും തള്ളിപ്പറഞ്ഞു. ജൈവസാങ്കേതിക വിദ്യ നാളെയുടെ വാഗ്ദാനമെന്നതിനു പകരം സർവ്വതും മുടിക്കുന്ന ഭീകരസത്വമായി (ഓർക്കുന്നുവോ ജീവൻ ജോബ് തോമസിന്റെ ലേഖനം?). വാക്സിൻ വിരുദ്ധത മാതൃഭൂമിയാണ് ഉണ്ടാക്കിതും കൊണ്ട്‌നടന്നതും. അതിവൈകാരികത ആവോളം വിളമ്പുന്ന ആക്ടിവിസ്റ്റുകളായി പ്രധാനഎഴുത്തുകാർ. യാഥാർത്ഥ്യബോധം അൽപ്പം പോലുമില്ലാത്ത പരിസ്ഥിതി പ്രേമമായി പ്രധാന മുഖമുദ്ര. കേവലം ഫാഷൻ ഷോ മാത്രമായ ജൈവ കൃഷിയായി പ്രധാന കൃഷി. അത്ഥപൂർണ്ണമായ സംവാദങ്ങൾക്ക് പകരം ഉപരിപ്ലവമായ വിവാദങ്ങൾ ഉണ്ടാക്കുന്നതിനായി ശ്രമങ്ങൾ. ചുരുക്കം പറഞ്ഞാൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാൻ കൊള്ളാതായി. പരിണിതപ്രജ്ഞനായ ആ പഴയകാല പത്രാധിപർ തന്റെ ശവക്കല്ലറക്കുള്ളിൽ കിടന്നു തിരിയാനും മറിയാനും തുടങ്ങി.
എന്നാൽ അടുത്തകാലത്ത് സ്ഥിതി ഒരൽപ്പം മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മധുരാജിന്റെ ലേഖനം വന്നത്. ഏകദേശം 47 കൊല്ലമായി മാതൃഭൂമിയുടെ വായനക്കാരനാണ്. അതുകൊണ്ട് പ്രതികരിച്ചുപോയതാണ്.''- ഇങ്ങനെയാണ് ഡോ കെ എം ശ്രീകുമാർ തന്റെ പ്രതികരണം അവസാനിപ്പിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍