സിപിഎമ്മിന്റേത് യുഡിഎഫിനെ അപേക്ഷിച്ച് അഴിമതി കുറഞ്ഞ ഭരണം; കോൺഗ്രസിൽ എല്ലാവരും ആക്രാന്തം പിടിച്ച് മോഷ്ടിക്കുന്ന സംവിധാനം; പിണറായി മുണ്ടുടുത്ത മുസ്സോളിനി; സിപിഎമ്മുകാർ പിണറായിയുടെ നാശം കാണാൻ ആഗ്രഹിക്കുന്നവർ; വിനുവിനെ സിപിഎം ബഹിഷ്ക്കരിച്ചിട്ടും ഏഷ്യാനെറ്റിനെ ബാധിച്ചിട്ടില്ല; അഡ്വ. ജയശങ്കറുമായുള്ള അഭിമുഖം
മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിലെ ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ് അഡ്വക്കേറ്റ് ജയശങ്കർ. ടി.വി ചാനലുകളുടെ അന്തി ചർച്ചകളുടെ തുടക്കം മുതൽ തന്നെ രാഷ്ട്രീയക്കാരുടെ മുഖംമൂടി വലിച്ചു കീറിയും സത്യം വിളിച്ചു പറഞ്ഞും വളരെ നിക്ഷ്പക്ഷനായി അദ്ദേഹം ഉണ്ട്. എന്നാൽ എങ്ങനെയാണ് ഒരു രാഷ്ട്രീയ നിരീക്ഷകനായി അദ്ദേഹം കേരളക്കരയുടെ മനം കവർന്നതെന്ന് പലർക്കും അറിയില്ല. സാധാരണ വക്കീൽ കുപ്പായത്തിൽ നിന്നും തിരക്കിട്ട ചാനൽ ചർച്ചകളിലേക്ക് എത്തിയതെങ്ങനെ എന്ന് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിവരിക്കുന്നു. മറുനാടന്റെ ഷൂട്ട് അറ്റ് സൈറ്റ് എന്ന പ്രോഗ്രാമിൽ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ അതിഥിയായാണ് അഡ്വ. ജയശങ്കർ എത്തിയത്.
സ്കൂൾകാലം മുതൽ ഐഎസ്ഐക്കാരനായിരുന്നത് മുതൽ പാർട്ടിയിൽ നിന്നും അകന്ന് ജനധിപത്യത്തിന്റെ കാവലാളായി മാറിയതെങ്ങനെ എന്ന് അദ്ദേഹം വിവരിക്കുന്നു. സിപിഎമ്മിനേയും കോൺഗ്രസിനെയും ബിജെപിയേയും അദ്ദേഹം ഒരേ പോലെ വിമർശിക്കുകയും ചെയ്യുന്നു. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നാണ് അദ്ദേഹം പറയുന്നത്. സിപിഎമ്മും ബിജെപിയും തമ്മിൽ കൊടിയുടെ നിറത്തിൽ മാത്രമാണ് വ്യത്യാസം, ചെറിയ വിമർശനം പോലും സഹിക്കാത്ത മോദിയും പിണറായിയും വലിയ അസഹിഷ്ണുതയാണ് വെച്ചു പുലർത്തുന്നത്. സിപിഎമ്മിൽ പിണറായിക്കെതിരെയുള്ള വികാരം ശക്തമാണെന്നും പിണറായിയെ എല്ലാവർക്കും പേടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക്.
രാഷ്ട്രീയ നിരീക്ഷകൻ അല്ലെങ്കിൽ സാമൂഹിക നിരീക്ഷകനായുള്ള സ്ഥാനപ്പേര് എങ്ങനെയാണ് ലഭിച്ചത്?
ഇന്ത്യാവിഷനിൽ ചർച്ച തുടങ്ങുന്ന സമയത്ത് അവരാണ് അങ്ങിനെ ഒരു സ്ഥാനപ്പേര് ചാർത്തി നൽകിയത്. രാഷ്ട്രീയ നേതാക്കളിൽ നിന്നും വേറിട്ട് ആദ്യത്തെ ഈ രീതിയിലുള്ള നിരീക്ഷകൻ ഞാനാണ്. ഇന്ത്യാവഷനിൽ പത്ര അവലോകനം നടത്തിയും വാരാന്ത്യം അവതരിപ്പിച്ചു. 2000 മുതൽ മാധ്യമത്തിൽ രാജേശ്വരി എന്ന പേരിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. എൽപി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ രാഷ്ട്രീയത്തോട് താൽപര്യം ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.
എഴുത്തിലേക്ക് എത്തിയത് എങ്ങനെ?
രാഷ്ട്രീയത്തിൽ സ്കൂളിൽ പഠിക്കുന്ന സമയം മുതൽ താൽപര്യം ഉണ്ടായിരുന്നു. അതുകൊണ്ട് അതിനെ കുറിച്ചു വായിക്കുകയും പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. ഈ സമയത്ത് 1996ൽ നായനാർ മന്ത്രിസഭയുടെ കാലത്ത് ഗവ.പ്ലീഡർ ആയിരിക്കവെ ഇപ്പോൾ് ഹൈക്കോടതി ജഡ്ജിയായിരിക്കുന്ന അലക്സാണ്ടർ തോമസാണ് എഴുതണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹവുമായുള്ള രാഷ്ട്രീയ ചർച്ചകളും പല പത്രങ്ങൾ വായിക്കുമ്പോൾ ഉണ്ടാകുന്ന തോന്നലുകളുമാണ് പിന്നീട് എഴുത്തിലേക്ക് തിരിയാൻ കാരണം.
ചർച്ചയ്ക്ക് വിളിക്കാത്ത ചാനലുകൾ ഏതാണ്?
മനോരമയാണ് ചർച്ചയ്ക്ക് വിളിക്കാത്ത പ്രധാന ചാനലെന്ന് അദ്ദേഹം പറയുവ്വു. കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല. മാത്തുക്കുട്ടിച്ചായൻ എന്നു വിളിച്ച് കളിയാക്കിയിരുന്നതുകൊണ്ടാവാം മനോരമ ഒഴിവാക്കിയതെന്ന് കരുതുന്നു. എന്നെ വിളിക്കാത്ത മൂന്ന് കൂട്ടരാണ് ഉള്ളത്. ഒന്നു മനോരമ, രണ്ട് എൻഎസ്എസ്, മൂന്ന് മാർക്സിസ്റ്റ് പാർട്ടി. എന്നെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുതെന്ന് പെരുന്നയിൽ നിന്നും ഞങ്ങളുടെ പോപ്പ് ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ചാനൽ ചർച്ചകളിൽ പലരും വിളിക്കുമ്പോൾ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്?
ആദ്യം വിളിക്കുന്ന മാധ്യമത്തിലാണ് പോവുക. എന്നിരുന്നാലും ഏഷ്യാനെറ്റിനാണ് മുൻഗണന കൊടുക്കുന്നത്. കാരണം വിദേശരാജ്യങ്ങളിലടക്കം ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ളത് ഏഷ്യാനെറ്റിനാണ്. അതിനാൽ തന്നെ ആ മാധ്യമത്തിനാണ് മുൻഗണന നൽകുന്നത്.
ചാനൽ ചർച്ചകൾ തീരുമാനിച്ച ശേഷം എന്തെങ്കിലും പ്രത്യേക സാാഹചര്യത്തിൽ അത് മാറ്റിവയ്ക്കാറുണ്ടോ?
ഇല്ല. അവരാണ് വിഷയം തീരുമാനിക്കുന്നത്. നമുക്ക് സ്വീകാര്യമായ വിഷയെമങ്കിൽ പോകും. സിപിഎമ്മിന്റെ നേതാക്കന്മാർക്ക് എന്നോട് എതിർപ്പുണ്ടെങ്കിലും ഏഷ്യാനെറ്റ് എന്നെ ഒഴിവാക്കാറില്ല. സിപിഎമ്മിന്റെ നേതാക്കന്മാർ അനിവാര്യമായ ചർച്ചയ്ക്ക് എന്നെ വിളിക്കാറില്ല. എന്നാൽ വിനു വി ജോണിനെയും അവർ ബഹിഷ്ക്കരിച്ചു. വിനുവിന്റെ ചർച്ചകളിൽ മാർക്സിസ്റ്റുകാർ പങ്കെടുക്കില്ല. വിനുവിനേയും എന്നെയും സിപിഎമ്മിന് വിരോധമാണ്. എന്നാൽ സിപിഎമ്മിന്റെ ബഹിഷ്ക്കരണം ഒന്നും ഏഷ്യാനെറ്റിനെ ബാധിച്ചിട്ടില്ല. വിനു കൂടുതൽ ഡെമോക്രാറ്റിക് ആയ മാധ്യമ പ്രവർത്തകനാണെന്നും അദ്ദേഹം പറയുന്നു.
വിനുവി ജോൺ പിആർഡിയിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്നും ലീവ് എടുത്താണ് അദ്ദേഹം ഏഷ്യാനെറ്റിൽ ചർച്ച നടത്തിയത്. പിന്നീട് അദ്ദേഹം ആ ജോലി രാജിവെക്കുന്നതിന് നിർബന്ധിതനായി. ഇതിന് പിന്നിൽ കോൺഗ്രസ് ആയിരുന്നു. സോളാർ വിവാദമാണ് ഇതിന് കാരണം. വിനു സോളാർ വിവാദം ഏഷ്യാനെറ്റിലൂടെ കത്തിക്കുമ്പോൾ കോൺഗ്രസിന് രോഷമായി. ഈ സമയമാണ് ഏതോ കോൺഗ്രസുകാർ വിനു പിആർഡി ഉദ്യോഗസഥനാണെന്നനും ലീവ് എടുത്താണ് കോൺഗ്രസിനിട്ട് പണിയുന്നതെന്നും മന്ത്രി കെ.സി ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഉടൻ തന്നെ കെ.സി ജോസഫ് അ്ദദേഹത്തിന്റെ ലീവ് കാൻസൽ ചെയ്ത് തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് കാണിച്ച് വിനുവിന് കത്തെഴുതി. ഇതോടെ വേറെ നിവർത്തിയില്ലാതെ വിനു ജോലി രാജിവെച്ചു. മാർക്സിസ്റ്റുകാർ ആേേക്ഷപിക്കുന്ന വിനുവിന്റെ ജോലി നഷ്ടപ്പെടുത്തിയത് കോൺഗ്രസുകാരാണെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ ബിജെപിക്കാർക്ക് ഏറ്റവും വിരോധമുള്ളത് ഏഷ്യാനെറ്റിനോട്. അതുപോലെ തന്നെ സിപിഎമ്മിനും ഏഷ്യാനെറ്റിനോട് വിരോധമാണ്.
കേരളത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് സാധ്യതയില്ലെന്നാണോ പറയുന്നത്?
തുടർഭരണം ഉണ്ടാക്കുന്നത് വലിയ അപകടമാണ്. യുഡിഎഫ് സർക്കാരിനെ അപേക്ഷിച്ച് അഴിമതി കുറഞ്ഞ ഭരണമാണ് ഇപ്പോഴും എൽഡിഎഫിന്റേത്. കോൺഗ്രസിൽ എല്ലാവരും ആക്രാന്തം പിടിച്ച് മോഷ്ടിക്കുന്ന സംവധാനമാണ്. ബിജെപിയിലും സിപിഎമ്മിലും അങ്ങനെയല്ല. കോൺഗ്രസിലെ അഴിമതി വളരെ പ്രകടമാണ്. അതുകൊണ്ട് തന്നെ വ്യവസായികൾക്ക് പ്രിയം സിപിഎമ്മിനോടും ബിജെപിയോടുമാണ്. ഒറ്റ സ്ഥലത്ത് പെയ്മെന്റ് നടത്തിയാൽ കാര്യങ്ങൾ നടക്കും. കോൺഗ്രസിനേക്കാളും കൈക്കൂലിയും ഇവർക്ക് കുറവാണ്.
എന്നാൽ സിപിഎമ്മിന്റേയും ബിജെപിയുടേയും അസഹിഷ്ണുത ഭീകരമാണ്. രണ്ടും ഒരേ തൂവൽ പക്ഷികൾ. കൊടിയുടെ നിറത്തിൽ മാത്രമാണ് വ്യത്യാസം. ചെറിയ വിമർശനം പോലും ഇവർക്ക് സഹിക്കാനാവില്ല. മുണ്ടുടുത്ത മോദി എന്ന പിണറായിയെ കുറിച്ചുള്ള പരാമർശം ഒട്ടും അതിശയോക്തിയല്ല. മുണ്ടുടുത്ത മുസസോളിനി എന്നതാണ് പിണറായിക്ക് കൂടുതൽ ചേരുക. അദ്ദേഹത്തെ അനുകൂലിക്കാത്തവരെല്ലാം ശത്രുക്കളാണെന്ന ധാരണയിലാണ് പിണറായിയുടെ പ്രവൃത്തി. എന്നാൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ആർക്കും അദ്ദേഹത്തോട് ഒരു ആത്മാർത്ഥതയും കൂറും ഇല്ല. ഇവരെല്ലാം ഉള്ളുകൊണ്ട് അദ്ദേഹത്തോട് പക വെച്ചു പുലർത്തുന്നവരും ഇദ്ദേഹത്തിന്റെ നാശം കാണാൻ ആഗ്രഹിക്കുന്നവരുമാണ്.
അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
തീർച്ചയായും നിരവധി പേർ. പാർട്ടിക്കുള്ളിൽ നല്ല ബന്ധമുള്ള ഒരുപാട് പേരുണ്ട്. എല്ലാ പാർട്ടിക്കാരുടേയും നേതാക്കന്മാരുമായി വ്യക്തിപരമായ ബന്ധമുണ്ട്. ഇക്കാര്യങ്ങളെല്ലാം അവർ എത്തിച്ചു തരാറുമുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ഫോൺ ചോർത്തുന്ന ഏർപ്പാടുണ്ടായിരുന്നു. അദ്ദേഹം എന്റെ ഫോണും ചോർത്തി. ഐഗ്രൂപ്പ് നേതാക്കൾ എന്തെങ്കിലും രഹസ്യം ചോർത്തി നൽകുന്നുണ്ടോ എന്നറിയാനായിരുന്നു അത്. എന്നാൽ അവർ എന്റെ ഫോണിലേക്ക് നേരിട്ടു വിളിച്ചില്ല. അദ്ദേം ഇളിഭ്യനായി.
സിപിഎമ്മിൽ പിണറായിക്കെതിരായ വികാരം ഉണ്ടോ?
പാർട്ടിക്കുള്ളിൽ അങ്ങനെ ഒരു വികാരം ഉണ്ട്. എന്നാൽ അത് തുറന്നു പറയാൻ ധൈര്യപ്പെടുന്നില്ല. ഉമ്മൻ ചാണ്ടിക്കെതിരെയാണെങ്കിൽ ആളുകൾ തുറന്നു പറയും. അത് തുറന്ന വ്യവസ്ഥിതയും ജനാധിപത്യ സംവധാനവുമാണ്. അതിന് ആർജവമുള്ള നേതാക്കന്മാരും ഉണ്ടായിരുന്നു. എന്നാൽ സിപിഎമ്മിന്റേത് അടഞ്ഞ സംവിധാനമാണ്. അതിനകത്ത് നിൽക്കുന്നർക്കാർക്കും അദ്ദേഹത്തെ എതിർത്തു പറയാൻ കഴിയില്ല. പിണറായിയുടെ രീതിയോട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരുപാട് പേര് പാർട്ടിക്കുളിൽ ഉണ്ട്.
തൃക്കാക്കര തിരഞ്ഞെടുപ്പോടെ ജനങ്ങളുടെ സിപിഎം വികാരത്തിൽ മാറ്റംവന്നിട്ടുണ്ടോ?
പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ തിരച്ചടിയുണ്ടായി. സാധാരണ നിലയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അതിന്റെ തുടർച്ചയുണ്ടാകേണ്ടതാണ്. എന്നാൽ പഞ്ചായച്ചത് തിരഞ്ഞെടുപ്പിൽ യുഡെഎഫിനെ ഞെട്ടിച്ച് എൽഡിഎഫിന് മേൽക്കോയ്മയുണ്ടായി. ആ ഞെട്ടലിൽ നിന്നും കരകയറാൻ കോൺഗ്രസിനോ ലീഗിനോ സാധിച്ചിട്ടില്ല. എൽഡിഎഫിനെ വിജയിപ്പിച്ച രണ്ട് ഘടകങ്ങളിൽ ഒന്ന് ബിജെപിയാണ്. അതിനർത്ഥം ബിജെപിക്കാർ സിപിഎമ്മിന് വോട്ട് ചെയ്തു എന്നല്ല. ബിജെപിക്ക് കിട്ടേണ്ട ഹിന്ദു വോട്ടുകളിൽ ഭൂരിഭാഗം എൽഡിഎഫിലെത്തി. ബിജെപിയും സിപിഎമ്മും തമ്മിൽ പഴയ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്