വഞ്ചി സ്ക്വയർ; ഫ്രാങ്കോ മുളയ്ക്കൻ കാലത്ത് നിർബന്ധമായും വായിക്കേണ്ട നോവൽ!
എം ബേബി
''യുദായായിലെ ബദ്ലഹേമിനോളം തണുപ്പില്ലെങ്കിലും, ഡിസംബറിൽ ഇടപ്പള്ളിയിലെ പാതകളിലുടെയുള്ള മോണിങ്ങ് വാക്കിൽ, ഫാദർ ലിജോ കപ്പിത്താൻ കടവന്‍ ഭേദപ്പെട്ട കുളിർ തോന്നി.''- മാധ്യമ പ്രവർത്തകനും കഥാകൃത്തുമായ, രാജുപോളിന്റെ ആദ്യത്തെ നോവലായ വഞ്ചി സ്ക്വയർ തുടങ്ങുന്നത് ഇങ്ങനെയാണ്. ഇടക്കാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്ന സ്ഥലമായിരുന്നു, വഞ്ചി സ്ക്വയർ. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ സ്ഥലം കന്യാസ്ത്രീ സമരത്തിന്റെ വേദി എന്ന നിലയിൽ പ്രശസ്തമായിരുന്നു. സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ 14 രാപ്പകലുകൾ കന്യാസ്ത്രീകൾ സമരംനടത്തിയ വേദിയും അവിടെ ആയിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പരസ്യമായ ഒരു കന്യാസ്ത്രീ സമരം നാം കണ്ടത്. അവിടെ കറുത്ത വസ്ത്രമുടുത്ത് സമരത്തിനിരുന്ന സ്ത്രീകളുടെ കണ്ണിൽ കണ്ട പകപ്പാണ് നോവലിനു നിമിത്തമായതെന്ന് നോവലിസ്റ്റ് ആമുഖത്തിൽ പറയുന്നുണ്ട്.
സമകാലിക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നോവലാണിത്. മൂന്നുതലമുറയുടെ കഥ പറയാൻ നോവലിസ്റ്റ് ഇടപ്പള്ളി എന്ന പ്രദേശത്തെ കഥാപാത്രമാക്കുന്നു. അടുത്തകാലത്ത് നാം ഏറെ ചർച്ചചെയ്ത ഫ്രാങ്കോമുളയ്ക്കൻ വിവാദവും, കന്യാസ്ത്രീ മഠങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വിശുന്ന ഒരുപാട് സംഭവങ്ങളും ഈ 146 പേജുള്ള നോവലിൽ ഉണ്ട്. 'ജീവിക്കാൻ കൊതിയുള്ളതുകൊണ്ടു മാത്രം മരിച്ചു ജീവിക്കുന്നവരുടെ ലോകമാണ് മഠങ്ങൾ' എന്ന് വിവരിക്കുന്ന നോവലിൽ ആ ഇരുണ്ട ജീവിതം വെളിവാക്കപ്പെടുന്നു. ഫാദർ കപ്പിത്താൻ കടവനും, ബ്രദർ മാളിയേക്കലും സിസ്റ്റർ ആഗ്നസും, ഇടപ്പള്ളി പള്ളിയും, പുണ്യാളനും ഒക്കെ കഥാപാത്രങ്ങളാകുന്ന നോവലിന്റെ ഫോക്കസ് ആത്മീയതയുടെ മറവിൽ നടക്കുന്ന അനധികൃത കാര്യങ്ങൾ തന്നെയാണ്. കോഴിക്കോട് ഒലിവ് ബുക്സ് പുറത്തിറക്കിയ നോവൽ ഒറ്റയിരിപ്പിന് വായിച്ച് തീർക്കാൻ കഴിയുന്നതാണ്.
കന്യാസ്ത്രീകൾ എന്ന നേർച്ചക്കോഴികൾ
ഇടപ്പള്ളി പള്ളിയിൽ സഹവികാരിയായി എത്തുന്ന ഫാദർ ലിജോ കപ്പിത്താൻ അഭിമുഖീകരിക്കുന്ന ചോദ്യങ്ങളിലൂടെ നോവൽ ചലിക്കുന്നത്. കിരൺമയി,സിസ്റ്റർ ആഗ്നസ് എന്നിവരിലൂടെ മുന്നോട്ട് കുതിക്കുന്ന കഥയിൽ പ്രധാന ഭാഗം നടക്കുന്നത് ഒഡീഷയിലെ കാണ്ഡമാലിലാണ്. കന്യാസ്ത്രീകളുടെ ഇടയിൽ, മാർഷൽ എന്ന് വിളിപ്പേരുള്ള ബിഷപ്പും, ഇയാളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട്, ഇടപ്പള്ളിയിൽ എത്തുന്ന കന്യാസ്ത്രീയും, അനുബന്ധ കഥാപാത്രങ്ങളും ചേർന്ന്, നോവലിൽ ഇപ്പോൾ വാർത്ത പ്രധാന്യം നേടിയ ആ കഥാന്തരീക്ഷം സൃഷ്ടിക്കുന്നു. കന്യാസ്ത്രീകൾ എന്നത് പലപ്പോഴും പുരോഹിതരുടെ ലൈംഗിക കളിപ്പാട്ടങ്ങൾ ആവുകയാണ് എന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞത് ഈ നോവൽ വായിക്കുമ്പോൾ പലതവണ ഓർത്തുപോയി.
ഇടപ്പള്ളിയുടെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. പള്ളിയിലെ നേർച്ചക്കോഴികൾ ഒരു പ്രതീകമായി നോവലിൽ കാണാം. ആരുടെയൊക്കെയോ കാര്യസാധ്യത്തിനായി പിടഞ്ഞു മരിക്കുന്ന കോഴികളെ പോലെയാണ് ഒരു വിഭാഗം കന്യാസ്ത്രീമാരുടെയും പുരോഹിതന്മാരുടെയും ജീവിതമെന്ന് നോവൽ വിളിച്ചോതുന്നു. ഇടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കഥയിൽ സ്വാഭാവികമായും, ഗീവർഗീസ് പുണ്യാളൻ കടന്നുവരും. വ്യാളിയെ നിഗ്രഹിച്ച് കന്യകയെ രക്ഷിക്കുന്ന പുണ്യാളന്റെ കഥ, മുഖ്യകഥയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. കർത്താവിന്റെ മണവാട്ടിമാർ കഥയിൽ മാർഷേലിന്റെ മണവാട്ടികൾ ആവുന്നു. വിൻസൻ പാദുവ എന്ന രഹസ്യക്കുഞ്ഞ് ആരാണെന്ന് അറിയാനുള്ള കപ്പിത്താനച്ചന്റെ ശ്രമങ്ങൾ ഒരു വല്ലാത്ത ഇടത്തിലേക്കാണ് നോവലിനെ കൊണ്ടുപോകുന്നത്.
കൊമ്മാരത്ത് തൊമ്മിയുടെ കഥ
നിഗൂഡതകളെ ചുരുളഴിക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമായി നോവൽ ഒരു ഫ്ളാഷ് ബാക്കിലേക്ക് പോകുന്നുണ്ട്. അതിശയം എന്ന് പറയട്ടെ, അവിടെ നോവലിന്റെ സ്വഭാവം അത്ഭുദകരമായി മാറുകയാണ്. ഭാഷയും അതി സുന്ദരമാവുന്നു. ആ ഒരു നിലവാരം മൊത്തത്തിൽ പുലർത്താൻ കഴിഞ്ഞിരുന്നെങ്കിൽ വഞ്ചി സ്ക്വയർ എന്ന ഈ നോവൽ അവിസ്മരണീയമായ അനുഭൂതി ആവുമായിരുന്നു. 9ാം അധ്യായമായ അഞ്ചാംപാതിര, തുടർന്നുള്ള സൂത്രധാരൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും, ലൂസിഫർ, എന്നീ അധ്യായങ്ങളിലെ ഭാഷയും ആഖ്യാന രീതിയും, മലയാളത്തിലെ ഏത് മികച്ച നോവലിനോടും ചേർന്ന് നിൽക്കുന്നതാണ്.
അഞ്ചാംപാതിര എന്ന അധ്യായത്തിന്റെ തുടക്കം ഇങ്ങനെ- ''കൊപ്രായാട്ടുകാരൻ കൊമ്മാരത്ത് തൊമ്മിക്ക് കൂട്ടും കുടിയും ഇഷ്ട വിനോദങ്ങൾ ആയിരുന്നു. അയാളുടെ കൈയിൽ നല്ല കാശുള്ള കാലം. എണ്ണക്കച്ചവടം പൊടിപൊടിക്കുന്ന കാലം. സ്വന്തമായി മില്ലുള്ള സ്ഥിരം കൂട്ടുകാർ അവർ മൂന്നാലാളുണ്ടായിരുന്നു. ആഴ്ചവട്ടമെത്തുമ്പോൾ അവർ ഒത്തുകൂടും. അങ്ങനെ ഒരു ദിവസം കുടിയെല്ലാം കഴിഞ്ഞ്, മുതുപാതിരക്ക്, പോണേക്കരയിൽ ചക്കാട്ടുന്ന കുളത്തിനടുത്ത്, ആയിടെ താൻ പണിത, പുത്തൻ വീട്ടിലേക്ക്, കൊമ്മാരത്ത് തൊമ്മി എന്ന തോമസ് ചാക്കോ, പതിവുപോലെ നട കൊണ്ടു. നടപ്പാണ് തൊമ്മിക്ക് ഇഷ്ടം. കുടിച്ചാൽ പ്രത്യേകിച്ചും.
ജാതിമാറി വന്ന ഈഴവത്തിപ്പെണ്ണ് ചോറ്റാനിക്കരക്കാരി, സാവിത്രിയായിരുന്നു ആ സമയം തൊമ്മിയുടെ ഭാര്യ. ആദ്യഭാര്യയുടെ മരണം പെട്ടെന്ന് ആയിരുന്നു. ആ അകാല മരണത്തോടെ യുവത്വം തിരിച്ചുകിട്ടിയ കൊമ്മാരത്ത് തൊമ്മി, തിടുക്കത്തിൽപെട്ട് കൊണ്ടുവന്ന പെണ്ണായിരുന്നു സാവിത്രി''- ഇങ്ങനെ അതിമനോഹരമായ വർണ്ണനകളിലൂടെയാണ് ഒരു കാലത്തേക്ക് നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
ആണ്ടൻ എന്ന ദലിത് തൊഴിലാളിയുടെ തൂങ്ങിമരണവും, അന്ത്യോമറ്റത്തച്ചൻ എന്ന ദുരാത്മാക്കളെ ഒഴിപ്പിക്കയും, നിധി കണ്ടെടുത്തുകൊടുക്കയുമൊക്കെ ചെയ്യുന്ന വിചിത്ര കഥാപാത്രത്തിന്റെ ഇടപെടലുമൊക്കെയായി കഥ പിന്നീട് അങ്ങോട്ട് ചീറിപ്പായുകയാണ്. ഇഎംഎസിന്റെ ഭരണം, ചങ്ങമ്പുഴയുടെ മരണം, സി അച്യുതമേനോൻ സർക്കാർ, അടിയന്തരാവസ്ഥ തുടങ്ങിയ വിവിധ രാഷ്ട്രീയ സംഭവങ്ങൾ ഇടക്കിടെ രജിസ്റ്റർ ചെയ്താണ്, ഒരു സമയ-കാല ആഖ്യാനം എന്ന രീതിയിൽ കഥ മുന്നോട്ട് നീങ്ങുന്നത്.
പള്ളിയുടെ നീതിയെക്കുറിച്ച് നോവൽ ഇങ്ങനെ പറയുന്നു. 'എപ്പോഴും അങ്ങനെയാണ്. പള്ളിയുടെ നീതി വ്യത്യസ്തമാണ്. അത് ഒപ്പം നിൽക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. അവർക്കുവേണ്ടി മാത്രം. ''. എന്നും എപ്പോഴും അർത്ഥവത്തായ വാക്കുകൾ.
വരവേൽപ്പ് മുതൽ അമേൻവരെ
മാധ്യമ രംഗത്തെ ദീർഘകാല പ്രവർത്തി പരിചയവും താൻ തെരഞ്ഞെടുത്ത ഭൂമിക ഉള്ളം കൈയിലെ രേഖകൾ പോലെ അടുത്തറിയാം എന്ന വസ്തുതയും കഥാകാരനായ രാജുപോളിന് നൽകുന്ന പിന്തുണ ചെറുതല്ല. ഒരു മാധ്യമ ഫീച്ചർ എഴുതുന്നതിന്റെ വിപിലീകൃതമായ രൂപം എന്ന രീതിയിലാണ് പലപ്പോഴും ഈ നോവലും മുന്നോട്ട് പോവുന്നത്. ലളിതവും സുന്ദരവുമാണ് ആഖ്യാനം. സങ്കീർണ്ണമായ പദ പ്രയോഗങ്ങളും, ഒറ്റവായനയിൽ പിടികിട്ടാത്ത ഉപമകളുമൊക്കെ നോവലിസ്റ്റ് ഉപേക്ഷിച്ചിട്ടുണ്ട്. കൃതഹസ്തനായ ഒരു മാധ്യമ പ്രവർത്തകന്റെ അളന്നുമുറിച്ച വാക്കുകളാണ് ഈ നോവലിൽ കാണാൻ കഴിയുന്നത്.
നോവലിലെ 21 ആധ്യയങ്ങൾക്കും 21 സിനിമകളുടെ പേരാണ് രാജുപോൾ ഇട്ടിരിക്കുന്നത്. വരവേൽപ്പിൽ തുടങ്ങി അമേനിൽ അവസാനിക്കുന്ന അധ്യായപ്പേരുകൾ. ഒപ്പം, മെമ്മറീസ്, ലൂസിഫർ, യാത്ര, കുറ്റപത്രം, അഞ്ചാംപാതിര എന്നിങ്ങനെ മുഴുവൻ അധ്യാത തലക്കെട്ടുകളും സിനിമാറ്റിക്കാണ്.
ഡിസംബറിൽ ഇടപ്പള്ളിയുടെ പാതകളിൽ കുളിർ നിറഞ്ഞുനിന്ന ഒരു പ്രഭാതത്തിൽ നിന്നാണ് വഞ്ചി സ്ക്വയർ എന്ന നോവൽ തുടങ്ങുന്നത്. 148ാം പേജിൽ തീരുന്നതാവട്ടെ മെയ്മാസ സൂര്യനാൽ ജ്വലിച്ച ഒറ്റ മേഘം, വെൺമേലങ്കി ധരിച്ച വിശുദ്ധനെപ്പോലെ നീലമാനത്ത് ആൾരൂപിയായി നീങ്ങുന്നിടത്ത്. അവിടെ മുകിലുകൾ കൂട്ടം കൂടിക്കൊണ്ടിരുന്നു. രഹസ്യങ്ങളുടെ അടരുകളിൽ ഇടപ്പള്ളി വീണ്ടും ഇരുണ്ട് വെളുക്കുന്നിടത്ത്. ഇത്തരത്തിൽ യാതൊരു ദുർമേദസുകളും ഇല്ലാത്ത ലളിതമായ ഭാഷയിലുടെയാണ് കഥ മുന്നോട്ട് പോവുന്നത്.'
വഞ്ചിസ്ക്വയറിലെ ജനശ്രദ്ധയാകർഷിച്ച സമരത്തിന്റെ പരിസമാപ്തിയിലേക്ക്, നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നില്ല. പക്ഷേ അവസാന അധ്യായമായ ആമേനിൽ ഇതേക്കുറിച്ചുള്ള സൂചനകൾ ഉണ്ട്. ''മദർ നമ്മുടെ മാർഷലിന്റെ കാര്യം എന്തായി. അറിഞ്ഞിടത്തോളം നേരെ അകത്തേക്ക് പോകുന്ന ലക്ഷണം ആണെല്ലോ'' എന്ന അഗ്നസിന്റെ ചോദ്യത്തിന് ' അറിഞ്ഞൂകൂടാ കുട്ടി, ആരൊക്കെ എന്തൊക്കെ ചെയ്താലും മുകളിൽ ഒരാളുണ്ടല്ലോ, അങ്ങേര് വിചാരിക്കുന്നപോലെയല്ലേ നടക്കൂ'. എന്ന് മദർ നൽകുന്ന മറുപടിയിലാണ്, ഈ പ്രശ്നം അവസാനിക്കുന്നത്.
പീഡകരായ പുരോഹിതർ രക്ഷപ്പെടുകയും, പീഡിപ്പിക്കപ്പെട്ടവർക്ക് നീതി കിട്ടിതിരിക്കകയും ചെയ്യുന്ന ഇക്കാലത്ത്, നോവൽ രൂപത്തിലുള്ള ഒരു സാംസ്കാരിക ആക്റ്റീവിസം തന്നെയാണ് രാജുപോൾ നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ നോവലിനെ അത്രപെട്ടെന്നൊന്നും എഴുതിത്ത്ത്തള്ളാനും കഴിയില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍