Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലൈഫ് ഡോക്ടർ ചമയുന്ന പ്രവീണ റാണ യൂണിവേഴ്സിറ്റി തുടങ്ങാനുള്ള നീക്കവുമായി രംഗത്ത്; മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അപേക്ഷ നൽകി; സർക്കാർ കേന്ദ്രങ്ങളിൽ പണമെറിഞ്ഞ് ലൈഫ് മെഡിക്കൽ യൂണിവേഴ്സിറ്റി തുടങ്ങി തലപ്പത്ത് ഇരിക്കാൻ അണിയറ നീക്കം; പുതിയ തട്ടിപ്പുമായി 'റാണ' എത്തുമ്പോൾ

ലൈഫ് ഡോക്ടർ ചമയുന്ന പ്രവീണ റാണ യൂണിവേഴ്സിറ്റി തുടങ്ങാനുള്ള നീക്കവുമായി രംഗത്ത്; മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അപേക്ഷ നൽകി; സർക്കാർ കേന്ദ്രങ്ങളിൽ പണമെറിഞ്ഞ് ലൈഫ് മെഡിക്കൽ യൂണിവേഴ്സിറ്റി തുടങ്ങി തലപ്പത്ത് ഇരിക്കാൻ അണിയറ നീക്കം; പുതിയ തട്ടിപ്പുമായി 'റാണ' എത്തുമ്പോൾ

സായ് കിരൺ

തിരുവനന്തപുരം: ലൈഫ് ഡോക്ടറെന്ന് പേരുകേട്ടാൽ ആരും ഡോക്ടറെന്ന് ആദ്യം വിചാരിക്കും, എന്നാൽ വൈദ്യശാസ്ത്രവുമായി പുലബന്ധം പോലുമില്ലാത്ത കച്ചവടം മാത്രം നടത്തി കോടികൾ സമ്പാദിക്കുന്ന ലൈഫ് ഡോക്ടർ എന്ന് അറിയപ്പെടുന്ന പ്രവീൺ റാണ യൂണിവേഴ്സിറ്റി തുടങ്ങാനൊരുങ്ങുന്നു. വീണ്ടും പുതിയ തട്ടിപ്പുമായി എത്തുകായണ് എന്ന് സാരം. താൻ സ്വന്തമായി കണ്ടെത്തിയ ലൈഫ് ഡോക്ടർ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ലൈഫ് മെഡിക്കൽ യൂണിവേഴ്സിറ്റി തുടങ്ങാനാണ് ശ്രമം. ഇതിനായി അനുമതി തേടി കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിച്ചിരിക്കുകയാണ് പ്രവീൺ റാണ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. സർക്കാർ കേന്ദ്രങ്ങളിൽ പണമെറിഞ്ഞ് ഒരു ഡീമിഡ് യൂണിവേഴ്സിറ്റി തട്ടിക്കൂടി അതിന്റെ തലപ്പത്തിരിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. സേഫ് ആൻഡ് സ്ട്രോംഗ് ബിസിനസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ചെയർമാനാണ് പ്രവീണ റാണ. ഇതോടൊപ്പം സിനിമാ അഭിനയവും കൂടാതെ ഹോട്ടൽ ബിസിനസും ധനകാര്യ പണമിടപാട് സ്ഥാപനങ്ങളും നടത്തുന്നുണ്ട്. അതിനിടെയാണ് യൂണിവേഴ്സിറ്റി പോലെ പൊതുസ്വീകാര്യമായ സ്ഥാപനം തുടങ്ങി സമൂഹത്തിൽ കൂടുതൽ അംഗീകാരം നേടിയെടുക്കാൻ ശ്രമിക്കുന്നത്.

ലൈഫ് ഡോക്ടർ ആശയത്തിന് ശാസ്ത്രീയ പിൻബലമില്ലെന്നിരിക്കെ കേരളത്തിലെ എല്ലാ മധ്യമങ്ങളും പ്രവീൺ റാണയ്ക്ക് കുടപിടിക്കുകയാണ്. ലക്ഷണങ്ങളാണ് പ്രവീൺ റാണ പരസ്യയിനത്തിൽ മാധ്യമങ്ങൾക്ക് നൽകുന്നത്. അതിനാൽ ലൈഫ് ഡോക്ടറുടെ അണിയറ കഥകൾ പുറം ലോകം അറിയാതെ പോകുകയാണ്. അടുത്തിടെ പ്രവീൺ റാണയ്ക്കെതിരെ പൊലീസ് തട്ടിപ്പിന് കേസെടുത്തിരുന്നു. ബിസിനസ് നടത്താൻ കൺസൽട്ടൻസിയെന്ന പേരിൽ പണപ്പിരിവ് പതിവാക്കുകയും ചെയ്ത പ്രവീൺ റാണയുടെ സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് കൺസൽട്ടൻസിക്കെതിരെ തൃശ്ശൂർ വെസ്റ്റ് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. എന്നാൽ അതും പണം കൊടുത്ത് ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണ്.

ഐപിസി 406, ഐപിസി 420 വകുപ്പുകൾ പ്രവീൺ റണക്കെതിരെ ചുമത്തിയിരുന്നു. സേഫ് ആൻഡ് സ്ട്രോങ് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട പണപ്പിരിവിലാണ് കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങളെ കബളിപ്പിക്കും വിധത്തിൽ പരസ്യങ്ങൾ നൽകി പണം വാങ്ങുന്നു എന്നായിരുന്നു കേസ്. ഏഴു വർഷം വരെ തടവുലഭിക്കുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. മോൻസൻ മാവുങ്കലിനെയും വെല്ലുന്ന വിധത്തിലാണ് പ്രവീൺ റാണയുടെ തട്ടിപ്പുകളെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. നിധി കമ്പനിയുടെ പേരിൽ ഇയാൾ വലിയ തോതിൽ പണപ്പിരിവനടത്തിയ വിവരവും നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു.

2019 ജൂലായ് ഒന്നിനാണ് നിധി കമ്പനിയായി തുടരുന്നതിന് എൻഡിഎച്ച് -4 ഫോമിൽ അപേക്ഷിക്കണം എന്ന് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയത്. നിധി കമ്പനി നിയമങ്ങൾ, കമ്പനി നിയമത്തിലെ ഭേദഗതി ചെയ്ത സെക്ഷൻ 406 എന്നിവ പ്രകാരമായിരുന്നു പുതിയ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ലഭിച്ച അപേക്ഷകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും, അപേക്ഷ നൽകാത്ത കമ്പനികളും ഉൾപ്പടെ 404 നിധി കമ്പനികളുടെ അംഗീകാരം കേന്ദ്രം റദ്ദാക്കുകയായിരുന്നു. അംഗീകാരം റദ്ദാക്കിയ കമ്പനികുടെ പട്ടികയിൽ 306 ആമതാണ് സേഫ് ആൻഡ് സ്ട്രോങ്ങ് നിധി ലിമിറ്റഡിന്റെ പേര് പരാമർശിക്കുന്നത്.

റദ്ദാക്കപ്പെട്ട് അഞ്ച് മാസം പിന്നിടുമ്പോഴും ഈ കമ്പനിയുടെ മറവിൽ, ആളുകളെ കബളിപ്പിച്ച് വൻ തോതിലുള്ള നിക്ഷേപം സ്വീകരിക്കുന്നു. പൊതുജനങ്ങക്ക് 12 ശതമാനവും സീനിയർ സിറ്റിസണിന് 12.5 ശതമാനവും പലിശയാണ് പരമാവധി നൽകാൻ നിയമമുള്ളൂ. എന്നാൽ പ്രവീണ് റാണ നിക്ഷേപകർക്ക് വൻതുക പലിശ നൽകുമെന്നാണ് വാഗ്ദാനം നൽകാറ്. രാജ്യത്തെ എല്ലാ നിയമങ്ങളും ലംഘിച്ച് 18 ശതമാനംവരെ പലിശ നിക്ഷേപത്തിന് നൽകി വരുന്നുണ്ടെന്നാണ് സേഫ് ആൻഡ് സ്ട്രോങ് അവകാശപ്പെട്ടത്. നിധി കമ്പനിയിലേക്ക് നിക്ഷേപിക്കാൻ എത്തുന്നവരെ, ഫ്രാഞ്ചൈസി നിക്ഷേപത്തിൽ ലഭിക്കുന്ന ഭീമമായ പലിശ കാണിച്ചാണ് ഇൻവെസ്റ്റ് ചെയ്യിക്കുന്നത്.

അതും വളരെ ബുദ്ധിപരമായ നീക്കത്തിലൂടെ പണം തട്ടാൻ തയ്യാറാക്കിയ എഗ്രിമെന്റിലൂടെ എന്ന് വേണം മനസ്സിലാൻ. നിധി കമ്പനിയെ മറയാക്കി പ്രവീൺ നിക്ഷേപം സ്വീകരിക്കുന്നതിൽ 80 ശതമാനവും ഫ്രാഞ്ചൈസി എഗ്രിമെന്റിലൂടെയാണ്. അതായത്, നിക്ഷേപത്തിന്റെ പലിശയ്ക്ക് പകരം ലാഭം അല്ലെങ്കിൽ വരുമാനം എന്ന വാക്കാണ് ഇത്തരം എഗ്രിമെന്റുകളിൽ ഉപയോഗിക്കുന്നതെന്ന വ്യത്യാസം മാത്രം. ട്രൈനിങ് സ്റ്റൈഫന്റ് എന്ന നിലയിലാണ് ഈ തുകയെ ലീഗൽ എഗ്രിമെന്റുകളിൽ കാണിച്ചിരിക്കുന്നത്. കമ്മ്യൂണിക്കേഷൻ എന്ന സിനിമ പ്രൊഡക്ഷൻ കമ്പനിയും റാണയ്ക്കുണ്ട്. അതിന്റെ പ്രവർത്തനങ്ങളും ദുരൂഹമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP