മദിക്കുന്ന ചിരിയോടെ ക്രൂരൻ പ്രൊഫസർ വൈദർശൻ നാട്ടിലിറങ്ങിയിട്ടുണ്ട്; അടുത്ത് കിട്ടിയാൽ ഒന്ന് പൊ്ട്ടിക്കണമെന്ന് തോന്നുന്നവരാണ് ഭൂരിഭാഗവും; അത്രമേൽ ആഴത്തിൽ ഓരോ പ്രേക്ഷനിലേക്കും എത്തിയിട്ടുണ്ട് വൈദർശൻ; ദിലീപ് മേനോന്റെ പകർന്നാട്ടങ്ങൾ
സാലി
അതെ. അത്ര ക്രൂരഭാവമായിരുന്നു പ്രൊഫസർ വൈദർശന്. അടുത്തുകിട്ടിയാൽ നാല് തെറിവിളിക്കണമെന്ന് കരുതിയവരാണ് കൂടുതലെങ്കിൽ ഒത്താൽ നാലെണ്ണം പൊട്ടിക്കണമെന്ന് കരുതിയവരുമുണ്ടെന്ന് അറിയുമ്പോഴാണ് ഈ കഥാപാത്രത്തെ ദിലീപ് മേനോൻ എന്ന നടൻ എത്ര സ്വാംശീകരിച്ചു എന്നറിയുന്നത്. ജനഗണമന എന്ന പൃഥ്വിരാജ് ചിത്രത്തിൽ കഥ തിരിക്കുന്ന കേന്ദ്രബിന്ദുവാണ് ദിലീപ് മേനോൻ തന്മയത്വത്തോടെ അവതരിപ്പിച്ച ക്രൂരനായ പ്രൊഫസർ വൈദർശൻ.
സിനിമയിൽ 18 വർഷം മുമ്പെത്തിയ ദിലീപ് നടനാകും മുമ്പ് ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. ആന അലറലോടലറൽ എന്ന സോഷ്യൽ സറ്റയർ ആയ വിനീത് ശ്രീനിവാസൻ നായകനായ ചിത്രം കളർഫുൾ ആയിരുന്നു. ജനങ്ങൾ സിനിമ കണ്ട് പുഞ്ചിരിക്കുന്ന മുഖത്തോടെ തീയറ്റർ വിട്ട അനുഭവമായിരുന്നു അന്നുണ്ടായിരുന്നത്. ഇന്ന് നടനായതോടെ അതും ക്രൂരനായ പ്രൊഫസറായി സിൽവർ സ്ക്രീനിൽ നിറഞ്ഞപ്പോൾ ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം അനുഭവിച്ചതായി ദിലീപ് പറയുന്നു.
നടന്റെ ഭാവമേതുമില്ലാതെ പതിവുപോലെ തൃശൂർ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് പല ആവശ്യങ്ങൾക്കായി ദിലീപ് ഇപ്പോഴും പോകാറുണ്ട്. കഴിഞ്ഞ ദിവസം റോഡരികിൽ കാർ നിർത്തിയിറങ്ങിയപ്പോൾ തൊട്ടടുത്ത് ഒരു ലോറി വന്നു നിന്നു. ഇനി ദിലീപ് പറയട്ടെ:
'ലോറിയുടെ കിളി വിളിച്ചുചോദിച്ചു, സാർ കുന്നംകുളത്തേക്ക് എവിടെനിന്നാണ് തിരിയേണ്ടത്. കാർ ലോക്ക് ചെയ്യുകയായിരുന്ന ഞാൻ വഴി പറഞ്ഞുകൊടുത്തുകൊണ്ടാണ് തിരിഞ്ഞുനോക്കിയത്.
എന്നെക്കണ്ടതും ലോറി വഴിയിലുപേക്ഷിച്ച് കിളിയും ഡ്രൈവറും ചാടി മുന്നിലെത്തി. സാറല്ലെ പ്രൊഫസർ വൈദർശൻ, ജനഗണമനയിലെ. എന്ന ചോദ്യം കേട്ട് സന്തോഷത്തോടെ ചിരിച്ചപ്പോൾ സാറിനെ നേരിട്ടുകാണുമ്പോൾ കുഴപ്പക്കാരനല്ലെന്നു തോന്നുമല്ലോ എന്ന കമന്റും. അതേയെന്നു പറഞ്ഞ് ട്രാഫിക് ബ്ലോക്ക് ചൂണ്ടിക്കാട്ടി അവരെ തോളിൽ തട്ടി ലോറിയിൽ കയറ്റിവിട്ടു'. ദിലീപ് ഈ അനുഭവം പങ്കുവയ്ക്കുന്നതിൽ ഒരു കാര്യം കൂടി നമുക്ക് ബോധ്യപ്പെടും. ജീവിതത്തിൽ ഏറെ സൗമ്യനും സ്നേഹവാനുമാണ് അദ്ദേഹം. അതുകൊണ്ടാണല്ലോ സിനിമയിൽ ഒരുഭാവവും ജീവിതത്തിൽ മറ്റൊരു ഭാവവും ആർജിക്കാൻ കഴിയുന്നത്. അത് നടനു വേണ്ട മുഖാവരണം തന്നെയല്ലേ.
ജനങ്ങൾ ഏറ്റവും കൂടുതൽ പൊങ്കാലയിട്ടത് തന്റെ ഫേസ്ബുക്കിലാണെന്ന് ദിലീപ് പറയും. അവർ അത്രയേറെ വെറുത്തു, നിറവും ജാതിയും നോക്കി വിദ്യാർത്ഥികളെ അളക്കുന്ന പ്രൊഫസർ വൈദിയെ. ആ വെറുപ്പ് വിജയമായ ആഹ്ലാദത്തിലാണ് ദിലീപ്. ആദ്യസിനിമ സംവിധാനം ചെയ്തശേഷം മറ്റൊന്നിന്റെ പണിപ്പുരയിലിരിക്കേയാണ് ദിലീപിന് വൈദർശനാകാൻ ക്ഷണമെത്തിയത്. വിളി വന്ന വഴി ദിലീപ് പറയും:
'മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലെ മുരളീഗോപിയുടെ വേഷത്തിന്റെ ഛായ ദിലീപിനുണ്ടെന്ന് മനസിലാക്കിയ പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകരൻ ആ സാമ്യം ചൂണ്ടിക്കാട്ടി ഒരു ചിത്രം എനിക്ക് അയച്ചുതന്നു. ആലുവയിൽ രണ്ടാമത്തെ സിനിമയുമായി ബന്ധപ്പെട്ട ചില ജോലികളിലായിരുന്നു ഞാനപ്പോൾ. വൈദർശനാകാൻ ചിരിക്കുന്ന ക്രൂരമുഖം തേടിയിരുന്ന സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനും റിനി ആ ചിത്രം കൈമാറി. ഇത് കണ്ട് ഇരുവരും ഉടനെ മംഗലാപുരത്തെത്താമോ എന്ന് എന്നോട് വിളിച്ചുചോദിച്ചു.
സിനിമയിൽ ഒരു കഥാപാത്രത്തിന് അനുയോജ്യമുഖം അന്വേഷിച്ചു നടന്നിട്ടുള്ള എന്നെ സംബന്ധിച്ച് അവരുടെ അന്വേഷണം എന്നിലുറപ്പിച്ചാവും വിളിച്ചതെന്ന് ബോധ്യമുണ്ടായിരുന്നു. നേരിൽ കണ്ടതോടെ എന്നെ വൈദർശൻ എന്ന ക്രൂരനായ പ്രൊഫസറുടെ കുപ്പായം അണിയിക്കുകയായിരുന്നു.'സിനിമ പുറത്തു വന്നപ്പോൾത്തന്നെ വിവാദവും ഒപ്പം കൂടിയല്ലോ. അതിനെ എങ്ങനെയാണ് കാണുന്നതെന്ന് ചോദിച്ചാൽ സിനിമയെ കലയായി കാണണമെന്നാണ് ദിലീപിന്റെ അപേക്ഷ
'കാലമെത്ര മാറിയിട്ടും ഇന്നും ജാതി വെറി മാറാത്തവരുണ്ടെന്ന് നമുക്കറിയാം. അതിന്റെ ദൃഷ്ടാന്തമായാണ് എന്റെ കഥാപാത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ വൈദർശൻ എന്ന വൈദി വിദ്യാർത്ഥി എത്ര നന്നായി ശോഭിച്ചാലും ജാതി കീഴാളനാണെങ്കിൽ പുഛിച്ചു തള്ളും. അംഗീകരിക്കില്ല. പൊളിറ്റിക്കൽ ത്രില്ലറായ സിനിമയിൽ ട്വിസ്റ്റുകൾ ഏറെ വന്നത് യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെയും തീയറ്ററിലെത്തിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷമാണുള്ളത്.'
സംവിധായകൻ അഭിനേതാവാകുമ്പോൾ എന്താണ് തോന്നുന്നതെന്ന് ചോദിച്ചാൽ ദിലീപ് പറയും:
'രണ്ടും രണ്ടു ഭിന്ന മേഖലകളാണ്. സംവിധായകന് കൂടുതൽ ഉത്തരവാദിത്വങ്ങളുണ്ട്. നിരവധിപേരോട് ഉത്തരം പറയേണ്ടയാൾ, എല്ലാവരെയും ഒപ്പം കൂട്ടിപ്പോകേണ്ടയാൾ, എല്ലാവർക്കും പ്രയോജനം ഉണ്ടാക്കേണ്ടയാൾ അങ്ങനെയങ്ങനെ. നടനാവുമ്പോൾ അത്രഭാരങ്ങളില്ല. ഏൽപിക്കുന്ന ചുമതല ഭംഗിയായി നിർവഹിച്ച് ഒരു സിനിമയെ സംവിധായകനും നിർമ്മാതാവും കാണുന്ന നിലയിലേക്ക് ആക്കി കൊടുക്കുക എന്ന ഉത്തരവാദിത്വം. അതിന് മത്സരവും വെല്ലുവിളികളും കൂടുതലുണ്ടെന്നറിയാമെങ്കിലും നാടകത്തിലൂടെ ലഭിച്ച അനുഭവം കൈമുതലായുള്ളത് ഒരു ഭാഗ്യമായി കരുതുന്നു, അതാവും പുതിയ സിനമകളിലേക്ക് ക്ഷണം ലഭിക്കാൻ കാരണമെന്നും കരുതുന്നു.'
അടിസ്ഥാനപരമായി നടനാണ് ദിലീപ് എന്ന് ജനങ്ങൾ മനസിലാക്കിയത് ഇപ്പോഴാണ്. ഏഴാം ക്ലാസിൽ നാടകാഭിനയം തുടങ്ങിയ ദിലീപ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ ഡി-സോൺ ഇന്റർസോണിൽ നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.എൻ ശ്രീകണ്ഠൻ നായരുടെതടക്കം പ്രമുഖ നാടകങ്ങളിൽ വേഷമിട്ടിട്ടുമുണ്ട്. ഇത് കൈമുതലാക്കി സിനിമാഭിനയം ആവും തന്റെ വഴിയെന്ന് കണ്ട് ദിലീപ് അതിനായി ശ്രമം തുടങ്ങി. എന്നാൽ, അഭിനയത്വര കൊണ്ടെത്തിച്ചത് കാമറയ്ക്ക് പിന്നിൽ സഹസംവിധായകനായായിരുന്നു. ജി.എം മനു, രഞ്ജിത്ത് ശങ്കർ, ജി. പ്രജിത്ത് എന്നീ സംവിധായകരുടെ അസിസ്റ്റന്റായി.
ഇനിയും അഭിനയമാണോ സംവിധാനമാണോ തുടരാൻ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ ദിലീപ് പറയും, 'രണ്ടും സിനിമയാണ്. അഭിനയത്തോടുള്ള ആഗ്രഹം ഉണ്ടായിരുന്നെന്ന് പറഞ്ഞല്ലോ. എനിക്ക് ഒരു സ്പേസ് കിട്ടിയത് ഇപ്പോഴാണ്. എന്നെ വേണ്ട സിനിമകളിൽ തീർച്ചയായും സാന്നിധ്യമാകാൻ തന്നെയാണ് തീരുമാനം. സംവിധാനം തുടരും. ഉത്സവഛായ നൽകുന്ന ഒരു ചിത്രത്തിന്റെ പണിപ്പുരയിലാണ്. ജനങ്ങളെ ആസ്വദിപ്പിക്കാനാവുന്ന കല എന്ന നിലയിൽ സിനിമയെ കൊണ്ടുപോകാനാണ് എനിക്ക് താൽപര്യം.'ദിലീപ് ചിരിച്ചു.
സൂക്ഷിച്ചുനോക്കി. വൈദീശനെ കാണുന്നുണ്ടോ ഇവിടെ. അല്ല. അതവിടെ സ്ക്രീനിൽ ഉപേക്ഷിച്ചു. പക്ഷേ വൈദർശനാകാമോ എന്നു ചോദിച്ചപ്പോൾ ദിലീപിന്റെ കൊലച്ചിരിയുള്ള ഭാവം പുറത്തുവന്നു. സിനിമ കണ്ട ജനങ്ങൾ പറഞ്ഞതുപോലെ വെറുപ്പുകൊണ്ട് രക്തം തിളച്ചു. എന്റെ ഭാവവ്യത്യസം കണ്ട ദിലീപ് പറഞ്ഞു, സോറി. ഇതാണ് സിനിമയിലേക്ക് ഈ നടൻ ഒഴിച്ചുകൂടാനാവാത്തതാണെന്ന് തെളിയിക്കുന്നതും.
തൃശൂർ അരിമ്പൂർ സ്വദേശിയായ ദിലീപ് മേനോൻ ഇപ്പോൾ തൃശൂർ മിഷൻ ക്വാർട്ടേഴ്സ് റോഡിലെ നവനി ഗാർഡൻസ് എന്ന ഫ്ളാറ്റിൽ ഹലോ, പരദേശി, താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയും മോഡലും ഭാര്യയുമായ ശ്രുതിക്കൊപ്പമാണ് ദിലീപ് താമസിക്കുന്നത്. അച്ഛനും അമ്മയും മൂത്ത സഹോദരിയും അടങ്ങുന്നതാണ് കുടുംബം. സഹോദരി ഇപ്പോൾ ഓസ്ട്രേലിയയിലാണ്.
ഇപ്പോൾ ഉദയകൃഷ്ണന്റെ തിരക്കഥയിൽ ബി. ഉണ്ണക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നു. ഇത് ഈ നടന്റെ സത്വര വളർച്ചയുടെ ഭാവമായി കാണാവുന്നതാണ്.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- സ്വാതന്ത്യസമര സേനാനി ഗോപാലൻകുട്ടി മേനോൻ ഇനി ഓർമ്മകളിൽ
- കളമശ്ശേരിയിലെ ക്രൂരത മലയാറ്റൂരിന്റെ വേദനയാകുമ്പോൾ
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്