മദിക്കുന്ന ചിരിയോടെ ക്രൂരൻ പ്രൊഫസർ വൈദർശൻ നാട്ടിലിറങ്ങിയിട്ടുണ്ട്; അടുത്ത് കിട്ടിയാൽ ഒന്ന് പൊ്ട്ടിക്കണമെന്ന് തോന്നുന്നവരാണ് ഭൂരിഭാഗവും; അത്രമേൽ ആഴത്തിൽ ഓരോ പ്രേക്ഷനിലേക്കും എത്തിയിട്ടുണ്ട് വൈദർശൻ; ദിലീപ് മേനോന്റെ പകർന്നാട്ടങ്ങൾ
സാലി
അതെ. അത്ര ക്രൂരഭാവമായിരുന്നു പ്രൊഫസർ വൈദർശന്. അടുത്തുകിട്ടിയാൽ നാല് തെറിവിളിക്കണമെന്ന് കരുതിയവരാണ് കൂടുതലെങ്കിൽ ഒത്താൽ നാലെണ്ണം പൊട്ടിക്കണമെന്ന് കരുതിയവരുമുണ്ടെന്ന് അറിയുമ്പോഴാണ് ഈ കഥാപാത്രത്തെ ദിലീപ് മേനോൻ എന്ന നടൻ എത്ര സ്വാംശീകരിച്ചു എന്നറിയുന്നത്. ജനഗണമന എന്ന പൃഥ്വിരാജ് ചിത്രത്തിൽ കഥ തിരിക്കുന്ന കേന്ദ്രബിന്ദുവാണ് ദിലീപ് മേനോൻ തന്മയത്വത്തോടെ അവതരിപ്പിച്ച ക്രൂരനായ പ്രൊഫസർ വൈദർശൻ.
സിനിമയിൽ 18 വർഷം മുമ്പെത്തിയ ദിലീപ് നടനാകും മുമ്പ് ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. ആന അലറലോടലറൽ എന്ന സോഷ്യൽ സറ്റയർ ആയ വിനീത് ശ്രീനിവാസൻ നായകനായ ചിത്രം കളർഫുൾ ആയിരുന്നു. ജനങ്ങൾ സിനിമ കണ്ട് പുഞ്ചിരിക്കുന്ന മുഖത്തോടെ തീയറ്റർ വിട്ട അനുഭവമായിരുന്നു അന്നുണ്ടായിരുന്നത്. ഇന്ന് നടനായതോടെ അതും ക്രൂരനായ പ്രൊഫസറായി സിൽവർ സ്ക്രീനിൽ നിറഞ്ഞപ്പോൾ ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം അനുഭവിച്ചതായി ദിലീപ് പറയുന്നു.
നടന്റെ ഭാവമേതുമില്ലാതെ പതിവുപോലെ തൃശൂർ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് പല ആവശ്യങ്ങൾക്കായി ദിലീപ് ഇപ്പോഴും പോകാറുണ്ട്. കഴിഞ്ഞ ദിവസം റോഡരികിൽ കാർ നിർത്തിയിറങ്ങിയപ്പോൾ തൊട്ടടുത്ത് ഒരു ലോറി വന്നു നിന്നു. ഇനി ദിലീപ് പറയട്ടെ:
'ലോറിയുടെ കിളി വിളിച്ചുചോദിച്ചു, സാർ കുന്നംകുളത്തേക്ക് എവിടെനിന്നാണ് തിരിയേണ്ടത്. കാർ ലോക്ക് ചെയ്യുകയായിരുന്ന ഞാൻ വഴി പറഞ്ഞുകൊടുത്തുകൊണ്ടാണ് തിരിഞ്ഞുനോക്കിയത്.
എന്നെക്കണ്ടതും ലോറി വഴിയിലുപേക്ഷിച്ച് കിളിയും ഡ്രൈവറും ചാടി മുന്നിലെത്തി. സാറല്ലെ പ്രൊഫസർ വൈദർശൻ, ജനഗണമനയിലെ. എന്ന ചോദ്യം കേട്ട് സന്തോഷത്തോടെ ചിരിച്ചപ്പോൾ സാറിനെ നേരിട്ടുകാണുമ്പോൾ കുഴപ്പക്കാരനല്ലെന്നു തോന്നുമല്ലോ എന്ന കമന്റും. അതേയെന്നു പറഞ്ഞ് ട്രാഫിക് ബ്ലോക്ക് ചൂണ്ടിക്കാട്ടി അവരെ തോളിൽ തട്ടി ലോറിയിൽ കയറ്റിവിട്ടു'. ദിലീപ് ഈ അനുഭവം പങ്കുവയ്ക്കുന്നതിൽ ഒരു കാര്യം കൂടി നമുക്ക് ബോധ്യപ്പെടും. ജീവിതത്തിൽ ഏറെ സൗമ്യനും സ്നേഹവാനുമാണ് അദ്ദേഹം. അതുകൊണ്ടാണല്ലോ സിനിമയിൽ ഒരുഭാവവും ജീവിതത്തിൽ മറ്റൊരു ഭാവവും ആർജിക്കാൻ കഴിയുന്നത്. അത് നടനു വേണ്ട മുഖാവരണം തന്നെയല്ലേ.
ജനങ്ങൾ ഏറ്റവും കൂടുതൽ പൊങ്കാലയിട്ടത് തന്റെ ഫേസ്ബുക്കിലാണെന്ന് ദിലീപ് പറയും. അവർ അത്രയേറെ വെറുത്തു, നിറവും ജാതിയും നോക്കി വിദ്യാർത്ഥികളെ അളക്കുന്ന പ്രൊഫസർ വൈദിയെ. ആ വെറുപ്പ് വിജയമായ ആഹ്ലാദത്തിലാണ് ദിലീപ്. ആദ്യസിനിമ സംവിധാനം ചെയ്തശേഷം മറ്റൊന്നിന്റെ പണിപ്പുരയിലിരിക്കേയാണ് ദിലീപിന് വൈദർശനാകാൻ ക്ഷണമെത്തിയത്. വിളി വന്ന വഴി ദിലീപ് പറയും:
'മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലെ മുരളീഗോപിയുടെ വേഷത്തിന്റെ ഛായ ദിലീപിനുണ്ടെന്ന് മനസിലാക്കിയ പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകരൻ ആ സാമ്യം ചൂണ്ടിക്കാട്ടി ഒരു ചിത്രം എനിക്ക് അയച്ചുതന്നു. ആലുവയിൽ രണ്ടാമത്തെ സിനിമയുമായി ബന്ധപ്പെട്ട ചില ജോലികളിലായിരുന്നു ഞാനപ്പോൾ. വൈദർശനാകാൻ ചിരിക്കുന്ന ക്രൂരമുഖം തേടിയിരുന്ന സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനും റിനി ആ ചിത്രം കൈമാറി. ഇത് കണ്ട് ഇരുവരും ഉടനെ മംഗലാപുരത്തെത്താമോ എന്ന് എന്നോട് വിളിച്ചുചോദിച്ചു.
സിനിമയിൽ ഒരു കഥാപാത്രത്തിന് അനുയോജ്യമുഖം അന്വേഷിച്ചു നടന്നിട്ടുള്ള എന്നെ സംബന്ധിച്ച് അവരുടെ അന്വേഷണം എന്നിലുറപ്പിച്ചാവും വിളിച്ചതെന്ന് ബോധ്യമുണ്ടായിരുന്നു. നേരിൽ കണ്ടതോടെ എന്നെ വൈദർശൻ എന്ന ക്രൂരനായ പ്രൊഫസറുടെ കുപ്പായം അണിയിക്കുകയായിരുന്നു.'സിനിമ പുറത്തു വന്നപ്പോൾത്തന്നെ വിവാദവും ഒപ്പം കൂടിയല്ലോ. അതിനെ എങ്ങനെയാണ് കാണുന്നതെന്ന് ചോദിച്ചാൽ സിനിമയെ കലയായി കാണണമെന്നാണ് ദിലീപിന്റെ അപേക്ഷ
'കാലമെത്ര മാറിയിട്ടും ഇന്നും ജാതി വെറി മാറാത്തവരുണ്ടെന്ന് നമുക്കറിയാം. അതിന്റെ ദൃഷ്ടാന്തമായാണ് എന്റെ കഥാപാത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ വൈദർശൻ എന്ന വൈദി വിദ്യാർത്ഥി എത്ര നന്നായി ശോഭിച്ചാലും ജാതി കീഴാളനാണെങ്കിൽ പുഛിച്ചു തള്ളും. അംഗീകരിക്കില്ല. പൊളിറ്റിക്കൽ ത്രില്ലറായ സിനിമയിൽ ട്വിസ്റ്റുകൾ ഏറെ വന്നത് യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെയും തീയറ്ററിലെത്തിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷമാണുള്ളത്.'
സംവിധായകൻ അഭിനേതാവാകുമ്പോൾ എന്താണ് തോന്നുന്നതെന്ന് ചോദിച്ചാൽ ദിലീപ് പറയും:
'രണ്ടും രണ്ടു ഭിന്ന മേഖലകളാണ്. സംവിധായകന് കൂടുതൽ ഉത്തരവാദിത്വങ്ങളുണ്ട്. നിരവധിപേരോട് ഉത്തരം പറയേണ്ടയാൾ, എല്ലാവരെയും ഒപ്പം കൂട്ടിപ്പോകേണ്ടയാൾ, എല്ലാവർക്കും പ്രയോജനം ഉണ്ടാക്കേണ്ടയാൾ അങ്ങനെയങ്ങനെ. നടനാവുമ്പോൾ അത്രഭാരങ്ങളില്ല. ഏൽപിക്കുന്ന ചുമതല ഭംഗിയായി നിർവഹിച്ച് ഒരു സിനിമയെ സംവിധായകനും നിർമ്മാതാവും കാണുന്ന നിലയിലേക്ക് ആക്കി കൊടുക്കുക എന്ന ഉത്തരവാദിത്വം. അതിന് മത്സരവും വെല്ലുവിളികളും കൂടുതലുണ്ടെന്നറിയാമെങ്കിലും നാടകത്തിലൂടെ ലഭിച്ച അനുഭവം കൈമുതലായുള്ളത് ഒരു ഭാഗ്യമായി കരുതുന്നു, അതാവും പുതിയ സിനമകളിലേക്ക് ക്ഷണം ലഭിക്കാൻ കാരണമെന്നും കരുതുന്നു.'
അടിസ്ഥാനപരമായി നടനാണ് ദിലീപ് എന്ന് ജനങ്ങൾ മനസിലാക്കിയത് ഇപ്പോഴാണ്. ഏഴാം ക്ലാസിൽ നാടകാഭിനയം തുടങ്ങിയ ദിലീപ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ ഡി-സോൺ ഇന്റർസോണിൽ നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.എൻ ശ്രീകണ്ഠൻ നായരുടെതടക്കം പ്രമുഖ നാടകങ്ങളിൽ വേഷമിട്ടിട്ടുമുണ്ട്. ഇത് കൈമുതലാക്കി സിനിമാഭിനയം ആവും തന്റെ വഴിയെന്ന് കണ്ട് ദിലീപ് അതിനായി ശ്രമം തുടങ്ങി. എന്നാൽ, അഭിനയത്വര കൊണ്ടെത്തിച്ചത് കാമറയ്ക്ക് പിന്നിൽ സഹസംവിധായകനായായിരുന്നു. ജി.എം മനു, രഞ്ജിത്ത് ശങ്കർ, ജി. പ്രജിത്ത് എന്നീ സംവിധായകരുടെ അസിസ്റ്റന്റായി.
ഇനിയും അഭിനയമാണോ സംവിധാനമാണോ തുടരാൻ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ ദിലീപ് പറയും, 'രണ്ടും സിനിമയാണ്. അഭിനയത്തോടുള്ള ആഗ്രഹം ഉണ്ടായിരുന്നെന്ന് പറഞ്ഞല്ലോ. എനിക്ക് ഒരു സ്പേസ് കിട്ടിയത് ഇപ്പോഴാണ്. എന്നെ വേണ്ട സിനിമകളിൽ തീർച്ചയായും സാന്നിധ്യമാകാൻ തന്നെയാണ് തീരുമാനം. സംവിധാനം തുടരും. ഉത്സവഛായ നൽകുന്ന ഒരു ചിത്രത്തിന്റെ പണിപ്പുരയിലാണ്. ജനങ്ങളെ ആസ്വദിപ്പിക്കാനാവുന്ന കല എന്ന നിലയിൽ സിനിമയെ കൊണ്ടുപോകാനാണ് എനിക്ക് താൽപര്യം.'ദിലീപ് ചിരിച്ചു.
സൂക്ഷിച്ചുനോക്കി. വൈദീശനെ കാണുന്നുണ്ടോ ഇവിടെ. അല്ല. അതവിടെ സ്ക്രീനിൽ ഉപേക്ഷിച്ചു. പക്ഷേ വൈദർശനാകാമോ എന്നു ചോദിച്ചപ്പോൾ ദിലീപിന്റെ കൊലച്ചിരിയുള്ള ഭാവം പുറത്തുവന്നു. സിനിമ കണ്ട ജനങ്ങൾ പറഞ്ഞതുപോലെ വെറുപ്പുകൊണ്ട് രക്തം തിളച്ചു. എന്റെ ഭാവവ്യത്യസം കണ്ട ദിലീപ് പറഞ്ഞു, സോറി. ഇതാണ് സിനിമയിലേക്ക് ഈ നടൻ ഒഴിച്ചുകൂടാനാവാത്തതാണെന്ന് തെളിയിക്കുന്നതും.
തൃശൂർ അരിമ്പൂർ സ്വദേശിയായ ദിലീപ് മേനോൻ ഇപ്പോൾ തൃശൂർ മിഷൻ ക്വാർട്ടേഴ്സ് റോഡിലെ നവനി ഗാർഡൻസ് എന്ന ഫ്ളാറ്റിൽ ഹലോ, പരദേശി, താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയും മോഡലും ഭാര്യയുമായ ശ്രുതിക്കൊപ്പമാണ് ദിലീപ് താമസിക്കുന്നത്. അച്ഛനും അമ്മയും മൂത്ത സഹോദരിയും അടങ്ങുന്നതാണ് കുടുംബം. സഹോദരി ഇപ്പോൾ ഓസ്ട്രേലിയയിലാണ്.
ഇപ്പോൾ ഉദയകൃഷ്ണന്റെ തിരക്കഥയിൽ ബി. ഉണ്ണക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നു. ഇത് ഈ നടന്റെ സത്വര വളർച്ചയുടെ ഭാവമായി കാണാവുന്നതാണ്.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- കളമശ്ശേരിയിലെ ക്രൂരത മലയാറ്റൂരിന്റെ വേദനയാകുമ്പോൾ
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- ദിലീപ് ചിത്രം 'തങ്കമണി' സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി; ചിത്രം നാളെ തീയേറ്ററുകളിൽ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്