ജയരാജന്റെ മൂന്നാഴ്ച വിലക്ക് ഏതു വകുപ്പിൽ? 'ലെവൽ റ്റു' കുറ്റം ചെയ്തയാൾക്ക് വിലക്ക് മൂന്നുമാസത്തിനു മുകളിൽ വേണം; ഇൻഡിഗോയുടെ ബസ് സർക്കാർ പിടിക്കുന്നതിന് പകരം ഇപി കൊടുക്കേണ്ടത് വിലക്കിന് എതിരായ അപ്പീൽ; അപ്പീൽ കൊടുത്താൽ വിലക്ക് നീങ്ങുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യാത്രാ വിലക്ക് ഏർപ്പെടുത്തിയതോടെ, ഇൻഡിഗോ എയർലൈൻസുമായി കൂട്ടുവെട്ടിയിരിക്കുകയാണ് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. യാത്രാവിലക്ക് ഏർപ്പെടുത്തിയ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇൻഡിഗോയ്ക്ക് കത്തയച്ചിട്ടിട്ടുമുണ്ട് ഇപി. ഇൻഡിഗോ ചെയ്തത് തെറ്റാണെന്നും തിരുത്തണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രാ വിലക്ക് നീതി നിഷേധമാണെന്നും, ന്യായം തന്റെ ഭാഗത്താണെന്നും ഇപി സത്യമായി കരുതുന്നുണ്ടെങ്കിൽ, അപ്പീൽ പോവുകയാണ് വേണ്ടതെന്ന് വ്യോമയാന രംഗത്തെ വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്.
കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതിക്ക് മുമ്പാകെയാണ് ഇപിക്ക് അപ്പീൽ നൽകാവുന്നത്. വിലക്ക് ശരി വച്ചാൽ, ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കാമെന്നും ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. വിമാനക്കമ്പനിയിൽ നിന്ന് യാത്രാവിലക്ക് അറിയിപ്പു കിട്ടി അറുപതുദിവസത്തിനുള്ളിൽ അപ്പീൽ കൊടുക്കണമെന്നാണ് നിയമമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ് വായിക്കാം:
ഇൻഡിഗോയുടെ യാത്രാവിലക്ക് നീതിനിഷേധമാണെന്നും ന്യായം മുഴുവൻ തന്റെ ഭാഗത്താണെന്നും ഇപി ജയരാജൻ സത്യമായും കരുതുന്നുണ്ടെങ്കിൽ സ്വാഭാവികമായും ഇനി ചെയ്യേണ്ടിയ കാര്യം അപ്പീലിനു പോവുകയെന്നതാണ്. യാത്രാവിലക്ക് നൽകിയത് ഇൻഡിഗോ തന്നെ രൂപീകരിച്ച കമ്മിറ്റിയാണെങ്കിൽ, അപ്പീൽ പരിഗണിക്കുക, കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിക്കുന്ന സമിതിയായിരിക്കും. 'വൃത്തികെട്ട എയർലൈനിന്റെ' പക്ഷപാതപരമായ നിലപാട് അപ്പീൽ കമ്മിറ്റിക്കുണ്ടാവില്ല എന്നർഥം.
ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡജി ചെയർമാനും പാസഞ്ചർ അസോസിയേഷൻ അല്ലെങ്കിൽ കൺസ്യൂമർ അസോസിയേഷൻ പ്രതിനിധി അംഗവുമായ കമ്മിറ്റിയിൽ വിമാനക്കമ്പനിയിൽ നിന്ന് ഒരാളേ ഉണ്ടാവുകയുള്ളു- വൈസ് പ്രസിഡന്റ് റാങ്കിൽ കുറയാത്ത ഒരാൾ. വിമാനക്കമ്പനിയിൽ നിന്ന് യാത്രാവിലക്ക് അറിയിപ്പു കിട്ടി അറുപതുദിവസത്തിനുള്ളിൽ അപ്പീൽ കൊടുക്കണമെന്നാണ് നിയമം.
ഇനി ഈ അപ്പീൽ കമ്മിറ്റിയും വിലക്ക് ശരിവച്ചാലും അവിടെ കൊണ്ടും നിർത്തേണ്ടതുമില്ല. ഹൈക്കോടതിയിൽ അടുത്ത അപ്പീൽ കൊടുക്കാമെന്നും സിവിൽ ഏവിയേഷൻ റിക്വയർമെന്റ് സെക്ഷൻ-3, സീരീസ് എം, പാർട്ട്-6 പറയുന്നുണ്ട്. (ഒപ്പം ഒട്ടിച്ചിരിക്കുന്ന കടലാസ് കോപ്പികൾ നോക്കുക).
യൂത്തുകാരെ പിടിച്ചു തള്ളി താഴെ വീഴ്ത്തി എന്ന കാര്യം നിഷേധിക്കാനാവാത്ത സ്ഥിതിക്കും അവർ മദ്യപിച്ചിരുന്ന എന്ന ആരോപണം തെറ്റായിരുന്നു അന്ന് അന്നു തന്നെ വ്യക്തമായതിനാലും, ഇനി അപ്പീൽ കമ്മിറ്റി മുമ്പാകെ ജയരാജന് വാദിക്കാവുന്നത്, ഇന്ത്യ ഒപ്പുവച്ചിട്ടുള്ള, 1963 ലെ ടോക്യോ കൺവെൻഷൻ നിബന്ധനകളിലെ ആർട്ടിക്കിൾ-6 രണ്ടാം ചട്ടം ചൂണ്ടിക്കാട്ടിയാണ്.
വിമാനത്തിന്റെയോ യാത്രക്കാരുടെയോ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നുള്ളയാളെ അടക്കി ഇരുത്താനും (പ്രതിരോധിക്കാനും) യാത്രക്കാർക്ക് അവകാശമുണ്ട് എന്ന് ഈ ചട്ടം വ്യക്തമാക്കുന്നുണ്ട്. അങ്ങിനെ പ്രതിരോധിക്കപ്പെട്ടയാൾ സുരക്ഷാഭീഷണിയായിരുന്നു എന്ന് തെളിയിക്കണമെന്നു മാത്രം.
കേട്ടാൽ തമാശ തോന്നുമെങ്കിലും, മറ്റൊരു കാര്യം ചൂണ്ടിക്കാട്ടിയും ജയരാജന്, ഈ യാത്രാവിലക്ക് നിലനിൽക്കില്ലെന്ന് വാദിക്കാം.കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞതു പോലെ, ശല്യക്കാരായ യാത്രക്കാരെ വിലക്കുന്നതിനുള്ള ചട്ടങ്ങൾ പ്രകാരം, ആളെ പിടിച്ചു തള്ളുക എന്ന ലെവൽ-ടു കുറ്റം ചെയ്തയാൾക്ക് മൂന്നു മാസത്തിനും ആറുമാസത്തിനുമിടയ്ക്കുള്ള യാത്രാവിലക്കാണ് ശിക്ഷയായി നൽകേണ്ടിയത്. ജയരാജന് കൊടുത്തിരിക്കുന്നത്, വാക്കുകൾ കൊണ്ടോ ആംഗ്യങ്ങൾ കൊണ്ടോ ഉപദ്രവിക്കുന്നവർക്കുള്ള, മൂന്നു മാസത്തിൽ താഴെയുള്ള വിലക്ക് എന്ന ശിക്ഷയും.
പ്രതി ചെയ്ത കുറ്റമെന്ത് എന്ന കാര്യത്തിൽ, ശിക്ഷ വിധിച്ചവർക്ക് അവ്യക്തതയുണ്ട് എന്നാണ് ഇതിനർഥമെന്ന് അപ്പീൽ കമ്മിറ്റി മുമ്പാകെ തീർച്ചയായും വാദിക്കാം, ആ അവ്യക്തതകൊണ്ടു തന്നെ, ശിക്ഷ നിലനിൽക്കില്ലെന്ന് തുടർവാദവും നടത്താം. ട്രോളുകളിൽ നിന്ന് ട്രോളുകളിലേക്ക് നാട്ടുകാരെ തള്ളിവിടുകയും വിമാനക്കമ്പനിയുടെ ബസ് നികുതിന്യായം പറഞ്ഞ് പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നതിനേക്കാൾ എത്രയോ മികച്ച പ്രതികരണമാണ് അപ്പീലിനു പോകുന്നതെന്ന് ജയരാജൻ തിരിച്ചറിയുമെന്നു തന്നെ പ്രതീക്ഷിക്കാം.
ഇതുമായി ബന്ധപ്പട്ട ജേക്കബ് കെ ഫിലിപ്പിന്റെ മറ്റൊരു പോസ്റ്റ് കൂടി വായിക്കാം:
ഇടതു മുന്നണി കൺവീനർ ഇ. പി. ജയരാജന് ഇൻഡിഗോ എയർലൈൻസ് വിലക്ക് ഏർപ്പെടുത്തേണ്ടിയിരുന്നത് മൂന്നാഴ്ചയല്ല, കുറഞ്ഞത് മൂന്നുമാസത്തിനു മേലെയാണ്. വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയും മുഖ്യമന്ത്രിയുടെ സീറ്റിനു നേരെ നടക്കുകയും ചെയ്ത യൂത്ത് കോൺഗ്രസുകാരും, അവരെ വീഴത്തക്കവണ്ണം പിടിച്ചു തള്ളുകയു ചെയ്ത ജയരാജനും ഒരേ തരത്തിലുള്ള കുറ്റം ചെയ്തു എന്നാണ് ഇൻഡിഗോ ആഭ്യന്തര സമിതി കണ്ടെത്തിയിരിക്കുന്നത് എന്നാണ് അവർക്ക് നൽകിയിരിക്കുന്ന വിലക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇത് ചട്ടവിരുദ്ധമാണ്.ശല്യക്കാരായ യാത്രക്കാരുണ്ടാക്കിയ കുഴപ്പം മൂന്നുതരമായി തിരിക്കണമെന്നാണ് ചട്ടം.
ലെവൽ വൺ- വാക്കുകൾ കൊണ്ടുള്ള ഉപദ്രവം, മദ്യപിച്ച് ശല്യമുണ്ടാക്കൽ, ശല്യപ്പെടുത്തുന്ന മട്ടിലുള്ള ആംഗ്യം കാണിക്കൽ
ലെവൽ റ്റു - ശാരീരികമായ ഉപദ്രവം. തള്ളുക, തൊഴിക്കുക, അടിക്കുക, പിടിക്കുക, ലൈംഗികമായി ഉപദ്രവിക്കുന്ന തരത്തിൽ തൊടുക തുടങ്ങിയവ. ലെവൽ ത്രീ- വിമാനത്തിന് കേടുപാടുകൾ വരുത്തുക, ശ്വാസം മുട്ടിക്കുക, കണ്ണിൽ അമർത്തുകയോ ചൂഴ്ന്നെടുക്കാൻ ശ്രമിക്കുകയോ, കൊല്ലാൻ വേണ്ടി ആക്രമിക്കുക, കോക്പിറ്റിൽ അതിക്രമിച്ച് കയറുകയോ കയറാൻ ശ്രമി്ക്കുകയോ ചെയ്യുക തുടങ്ങിയവ.
കുറ്റക്കാരെന്നു കണ്ടെത്തിയ സ്ഥിതിക്ക് ജയരാജന്റെ കുറ്റം ''ലെവൽ റ്റു'' ആണെന്നും യൂത്ത് കോൺഗ്രസുകാരുടേത് ''ലെവൽ വൺ'' ആണെന്നും വ്യക്തം.
ഇനി, ഓരോ ലെവലിനുമുള്ള യാത്രാ നിരോധനങ്ങൾ-
ലെവൽ വൺ - മൂന്നു മാസം വരെ.
ലെവൽ റ്റു - ആറു മാസം വരെ
ലെവൽ ത്രീ - ഏറ്റവും കുറഞ്ഞത് രണ്ടുവർഷം. അതിനും മുകളിൽ എത്രവേണമെങ്കിലും ആവാം.
യൂത്ത് കോൺഗ്രസുകാരുടെ രണ്ടാഴ്ച വിലക്ക് ഈ ലെവൽ വണ്ണിന്റെ ശിക്ഷയായ മൂന്നുമാസത്തിൽ താഴെയിൽപ്പെടും. പക്ഷേ, ജയരാജന്റെ മൂന്നാഴ്ച വിലക്ക് ഏതു വകുപ്പിലാണ്? 'ലെവൽ റ്റു' കുറ്റം ചെയ്തയാൾക്ക് ഏർപ്പെടുത്തേണ്ടിയ വിലക്ക് മൂന്നുമാസത്തിനു മുകളിലായിരിക്കണം- പരമാവധി ആറുമാസം.
എയർലൈൻ രൂപീകരിച്ച അന്വേഷണ സമിതിക്ക് ഈ മൂന്നു ലെവലുകൾക്കുള്ളിൽ വരുന്ന ഏതെങ്കിലും വിലക്ക് ഏർപ്പെടുത്തുകയെന്ന ഓപ്ഷൻ മാത്രമേയുള്ളുവെന്ന് 2017 സെപ്റ്റംബർ എട്ടിന് പുറപ്പെടുവിച്ച സിവിൽ ഏവിയേഷൻ റിക്വയർമെന്റ്സ് സെക്ഷൻ 3- എയർട്രാൻസ്പോർട്ട് സീരീസ് എം, പാർട്ട് 6, ഇഷ്യൂ-2 അറിയിപ്പിലെ ചട്ടം 8.1 വ്യക്തമാക്കുന്നുണ്ട്.
ഇനി അപ്പീലിനെപ്പറ്റി-ഇൻഡിഗോ ചീത്ത വിമാനക്കമ്പനിയാണെന്നും ആജീവനാന്തം ഇനി അതിൽ കയറില്ലെന്നും പറഞ്ഞ് ജയരാജൻ പിണങ്ങിയിരിക്കേണ്ടതുമില്ല. രണ്ടുമാസത്തിനുള്ളിൽ അപ്പീൽ പോകാം. ഇനി അവിടെയും തോറ്റാൽ ഹൈക്കോടതിയിലും പോകാം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍