യുവ എൻജിനീയർക്ക് സർക്കാർ ജോലി ഇനി അന്യമാകുമോ? കരാർ വ്യവസ്ഥയിൽ എൻജിനീയർമാരെ നിയമിക്കുന്നത് പി.എസ്.സി റാങ്ക് ലിസ്റ്റ് അടക്കം നിലനിൽക്കവേ; സിപിഎമ്മിന്റെ ഇഷ്ടക്കാരെ പിൻവാതിൽ വഴി നിയമിക്കാനുള്ള നീക്കമെന്നും വിമർശനം; സർക്കാർ സ്ഥിരം തൊഴിൽ ദാതാവല്ലെന്ന നിലപാടിലേക്ക് പിണറായി സർക്കാറിന്റെ നയംമാറ്റം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊതുമരാമത്ത് ജോലികൾക്കായി എൻജിനീയർമാരെ നിയമിക്കുന്നത് കരാർ വ്യവസ്ഥയിലാണെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള മേൽനോട്ടം ഉറപ്പു വരുത്താൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് സർക്കാർ പറുയുന്നത്. അതേസമയം പിണറായി സർക്കാറിന്റെ ഈ നീക്കത്തിൽ കടുത്ത എതിർപ്പും ഉയരുന്നുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റ് അടക്കം നിലനിൽക്കവേ ഉദ്യോഗാർഥികളുടെ വഴിയടക്കുന്ന വിധത്തിൽ പിൻവാതിൽ നിയമന നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
25000 യുവ എൻജിനീയർമാരെ നിയമിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പു അവകാശപ്പെടുന്നത്. എന്നാൽ, സിപിഎമ്മിന്റെ രാഷ്ട്രീയ ബന്ധുക്കൾക്കും സഹചാരികൾക്കുമാകും ഈ തസ്തികയിൽ ജോലി ലഭിക്കുക എന്ന വിമർശനമാണ് ഉയരുന്നത്. സ്ഥിരംതൊഴിൽദാതാവ് എന്ന നിലയിൽ നിന്നുള്ള പിന്മാറ്റത്തിന്റെ സൂചന നൽകി കൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് ജോലികൾക്കായി ഇടതു സർക്കാർ എൻജിനീയർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നത്.
സിവിൽ എൻജിനീയറിങ് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള സർട്ടിഫൈഡ് എൻജിനീയർമാരെ നിയമിക്കാനാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള മേൽനോട്ടം ഇവർക്കായിരിക്കും. മൂന്നു വർഷമാണ് രജിസ്ട്രേഷൻ കാലാവധി. മികവ് കണക്കിലെടുത്താവും രജിസ്ട്രേഷൻ പുതുക്കി നൽകുക. പദ്ധതിയിലൂടെ 25,000 യുവ എൻജിനീയർമാർക്ക് തൊഴിൽ ലഭിക്കുമെന്ന് സർക്കാർ വാദിക്കുന്നുവെങ്കിലും സ്ഥിരംതൊഴിൽ എന്ന സ്വപ്നവും പി.എസ്.സി നിയമനവും അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനം.
ഓരോ നിർമ്മാണ പ്രവൃത്തിയുടെയും ടെൻഡറിൽ നിയമന വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തും. മരാമത്ത് കരാറുകാരാണ് എൻജിനീയർമാരുടെ രജിസ്റ്റർ പാനലിൽനിന്ന് നിയമനം നടത്തേണ്ടത്. ഓരോ വർഷവും പ്രവർത്തനം തദ്ദേശ വകുപ്പ് വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിലാവും തുടർനിയമന സാധ്യത. വീഴ്ച വരുത്തിയവരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് വരുംദിവസം പുറത്തിറങ്ങും.
ഫലത്തിൽ കരാറുകാരുടെയും തദ്ദേശ വകുപ്പിലെ രാഷ്ട്രീയ- ഉദ്യോഗസ്ഥ ലോബിയുടെയും കാരുണ്യത്തിൽ ജോലി ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് സമ്മർദങ്ങൾക്ക് അടിപ്പെടാതിരിക്കുകയാവും വെല്ലുവിളി. പഠനത്തിനു ശേഷം തൊഴിൽ ലഭിക്കാത്തവർക്കായിരിക്കും മുൻഗണനയെന്ന് തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നു. വിവിധ സർക്കാർ വകുപ്പുകളിലെ സമാന തസ്തികകളിൽ ലഭ്യമാക്കുന്ന വേതനമാവും നൽകുക.
നിയമന മാനദണ്ഡം ഇങ്ങനെ
20 കോടിക്ക് മുകളിലുള്ള പ്രവൃത്തിക്ക് അഞ്ചുവർഷം പ്രവൃത്തി പരിചയമുള്ള ഒരു എ ഗ്രേഡ് എൻജിനീയർ. മൂന്നു വർഷം പരിചയമുള്ള മൂന്ന് ബി ഗ്രേഡ് സൈറ്റ് എൻജിനീയർമാർ. രണ്ടു വർഷം പരിചയമുള്ള നാല് സി ഗ്രേഡ് സൂപ്പർവൈസർമാർ എന്നിവരെ ചുമതലപ്പെടുത്തും. 5 - 20 കോടി വരെയുള്ള പ്രവൃത്തികൾക്ക് മൂന്നു വർഷം പരിചയമുള്ള വർക്ക് മാനേജർ, ഒരു വർഷം പരിചയമുള്ള രണ്ട് സൈറ്റ് എൻജിനീയർ, ഒരു വർഷം പരിചയമുള്ള രണ്ട് സൂപ്പർവൈസർമാർ എന്നിവരെ നിയോഗിക്കും.
രണ്ടര കോടി മുതൽ അഞ്ചു കോടി വരെയുള്ള പ്രവൃത്തിക്ക് അഞ്ചു വർഷം പരിചയമുള്ളവർക്ക് മാനേജറെയും രണ്ടു വർഷം പരിചയമുള്ള മൂന്ന് ബി ഗ്രേഡ് സൈറ്റ് എൻജിനീയർമാരെയും നിയോഗിക്കും. ഒന്നര കോടി മുതൽ രണ്ടര കോടി വരെയുള്ള പ്രവൃത്തികൾക്ക് മൂന്നു വർഷം പരിചയമുള്ള എ ഗ്രേഡ് എൻജിനീയർ, വർക്ക് മാനേജർമാരായി ഒരു വർഷം പ്രവൃത്തിപരിചയമുള്ള എ ഗ്രേഡ് എൻജിനീയർ, ഒരു ബി ഗ്രേഡ് സൈറ്റ് എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തും. 75 ലക്ഷം - 1.5 കോടി വരെയുള്ള പ്രവൃത്തികൾക്ക് ഓരോ ബി ഗ്രേഡ് എൻജിനീയർമാരെയും അഞ്ചു ലക്ഷം - 75 ലക്ഷം വരെയുള്ള പ്രവൃത്തികൾക്ക് ബി ഗ്രേഡ് എൻജിനീയർമാരെയും അഞ്ചു ലക്ഷം രൂപവരെയുള്ള പ്രവൃത്തികൾക്ക് സി ഗ്രേഡ് എൻജിനീയർമാരെയും ചുമതലപ്പെടുത്തും.
പിൻവാതിൽ നിയമനങ്ങളുടെ തുടർച്ചയോ?
ഒന്നാം പിണറായി സർക്കാറിനെതിരെ പ്രധാനമായും ഉയർന്ന ആരോപണം പിൻവാതിൽ നിയമനങ്ങളായിരുന്നു. ഇപ്പോൾ 25000 യുവ എൻജിനീയർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുമ്പോൾ നിയമനം നടത്തുക ഏതുവിധേനയാകും എന്ന ചോദ്യം ഉയരുന്നുണ്ട്. പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത് സർക്കാർ ജോലി സ്വപ്നം കണ്ട് അനേകായിരങ്ങൾ പുറത്തു കാത്തു നിൽപ്പുണ്ട്. ഇതിനിടെയാണ് സർ്ക്കാർ കൂടുതൽ കരാർ നിയമനങ്ങളിലേക്ക് കടക്കുന്നതും. കെഎസ്ആർടിസിയിൽ അടക്കം സ്ഥിരം നിയമനങ്ങൾ ഒഴിവാക്കി കാരാർ നിയമന മാർഗ്ഗത്തിലേക്ക് സർക്കാർ ചുവടുമാറിയിട്ടുണ്ട്.
ഇപ്പോൾ പിഎസ് സി ലിസ്റ്റ് നിലനിൽക്കുമ്പോൾ തന്നെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ടിൽ കരാർ നിയമനങ്ങൾക്ക് വേണ്ടി പരസ്യം അടുത്തിടെ നൽകിയിരുന്നു. ജില്ലാ തലത്തിൽ വേസ്റ്റ് മാനേജ്മെന്റ് എൻജിനീയർമാരെ നിയമിക്കുന്നത് കരാർ അടിസ്ഥാനത്തിലാണ്. ഈ ജോലികളിൽ പി.എസ്.സി ലിസ്റ്റ് നിലനിൽക്കേയാണ് കരാർ അടിസ്ഥാനത്തിലെ നിയമന നീക്കവും. ഇത് ഉദ്യോഗാർഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കുന്നതാണെന്നാണ് വിമർശനം. അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരെ രംഗത്തെത്തിയ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടത്തിലായിരുന്നു സിപിഎമ്മും. എന്നാ്ൽ, അതേ സിപിഎമ്മാണ് ഇപ്പോൾ പൊതുമേഖലയിലെ കരാർ നിയമനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത്.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- കേന്ദ്രം വെട്ടിക്കുറച്ച 1.5 കോടി തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിച്ചതായി മന്ത്രി എം ബി രാജേഷ്
- പിണറായിയെ കടന്നാക്രമിച്ച് സതീശൻ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍