നെടുമുടിയുടെ വീട്ടിൽ കഥ പറയാൻ നിർബന്ധിച്ചു; മരണ വീട്ടിൽ പറ്റില്ലെന്ന് പറഞ്ഞ സംവിധായകൻ; ഫ്ളാറ്റിലെ ചർച്ചയ്ക്കിടെ പൊട്ടിത്തെറിയും നടന്റെ കൈ ചൂണ്ടി വെടിവയ്ക്കലും; മാപ്പു പറഞ്ഞ് അലൻസിയർ 'നല്ലപിള്ളയായി'! പക്ഷേ ക്ലൈമാക്സിൽ തോറ്റത് സംവിധായകൻ; 'കാപ്പയിൽ' ഷാജി കൈലാസിനേയും പൃഥ്വിരാജിനേയും ഒരുമിപ്പിച്ചത് വേണുവിന്റെ പിന്മാറ്റം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടുവയ്ക്ക ശേഷം കാപ്പ. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് എടുത്ത കടുവ വിവാദങ്ങൾക്കൊപ്പം തിയേറ്ററിൽ ഹിറ്റുമായി. അതിന് ശേഷം ഇരുവരും കാപ്പയിൽ ഒരുമിക്കുന്നു. അതും വിവാദങ്ങളിലൂടെ ഷാജി കൈലാസിന് കൈവന്ന ചിത്രം. പ്രമുഖ ഛായാഗ്രാഹകനായ വേണുവായിരുന്നു കാപ്പയുമായി ആദ്യം മുമ്പോട്ട് പോയത്. എന്നാൽ അലൻസിയറുമായുള്ള വിവാദങ്ങൾ വേണുവിനെ സ്വാധീനിച്ചു. സംവിധായക റോളിൽ നിന്ന് വേണു പിന്മാറി. അങ്ങനെയാണ് ഷാജി കൈലാസിനെ തേടി കാപ്പ എത്തിയത്. കടുവയുടെ സംവിധായകന്റെ പേര് പൃഥ്വിരാജാണ് മുമ്പോട്ട് വച്ചതെന്നാണ് സൂചന.
പൃഥ്വിരാജ് ,ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരാണ് കാപ്പയിലെ കേന്ദ്രകഥാപാത്രങ്ങൾ. ചില സാങ്കേതിക കാരണങ്ങളാലാണ് ഛായാഗ്രാഹകനും സംവിധായകനുമായ വേണു ചിത്രത്തിൽനിന്ന് മാറിയതെന്നാണ് പുറത്തു വന്ന വിവരം. ഈ സിനിമ നിർമ്മിക്കുന്നത് ഫെഫ്കയുടെ നേതൃത്വത്തിലാണ്. വേണുവിന്റെ ചില പിടിവാശികളും പിന്മാറ്റത്തിന് കാരണമായെന്നാണ് സൂചന. അലൻസിയറുമായുള്ള തർക്കവും മാപ്പു പറച്ചിലുമെല്ലാമാണ് കാപ്പ എന്ന സിനിമയെ നേരത്തെ ചർച്ചകളിൽ എത്തിയത്. വേണുവിനെ ഫ്ളാറ്റിന് മുമ്പിൽ എത്തി അലൻസിയർ വെടിവയ്ക്കുന്ന ആംഗ്യം കാണിച്ചിരുന്നു. പ്രതികാത്മകമായ വെടിവയ്പ്പിൽ അലൻസിയർ നടത്തിയത് വേണുവിനെ വീഴ്ത്തും എന്ന സന്ദേശം നൽകലായിരുന്നു. അത് ശരിയായി എന്ന തരത്തിലാണ് ഇപ്പോൾ ചർച്ചകൾ.
സംവിധായകനും ഛായാഗ്രാഹകനുമായ വേണുവും നടൻ അലൻസിയറുമായുള്ള പ്രശ്നം പറഞ്ഞു തീർത്തുവെന്നായിരുന്നു പുറത്തു വന്ന സൂചനകൾ. വേണുവിന്റെ പരാതി ഫെഫ്ക താര സംഘടനയായ അമ്മയ്ക്ക് കൈമാറിയിരുന്നു. എക്സിക്യൂട്ടീവ് കമ്മറ്റി കൂടി ഈ വിഷയം 'അമ്മ' ചർച്ച ചെയ്യാനിരിക്കെയാണ് പ്രശ്നം പറഞ്ഞു തീർത്തത്. ഈ സാഹചര്യത്തിൽ അലൻസിയറിനെതിരെ നടപടിയുണ്ടായതുമില്ല. നെടുമുടിയുടെ വീട്ടിൽ വച്ച് കാപ്പ സിനിമയുടെ കഥ പറയാൻ അലൻസിയർ നിർബന്ധിച്ചതാണ് പ്രശ്ന കാരണം. മരണ വീട്ടിൽ ഇത്തരം ചർച്ചകൾക്കില്ലെന്ന് മറുപടി പറഞ്ഞ സംവിധായകൻ പ്രശ്നത്തിന് തുടക്കമിട്ടു. ഇതിനെതിരെ അപ്രതീക്ഷിതമായി ഫ്ളാറ്റിലെത്തിയ നടൻ ചർച്ചയ്ക്കിടെ പൊട്ടിത്തെറിയും കൈ ചൂണ്ടി വെടിവയ്ക്കലും നടത്തി. അതിന് ശേഷം വേണുവിനോടും മാപ്പു പറഞ്ഞത് അലൻസിയർ നല്ലപിള്ളയായി എന്നതാണ് വസ്തുത.
'ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ അസോസിയേഷൻ ഒരുക്കുന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാനാണ് അലൻസിയർ, വേണുവിന്റെ വീട്ടിലെത്തുന്നത്. വന്നപ്പോൾ അദ്ദേഹം അൽപം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ട്്. വേണുവിനെപ്പോലെ വളരെ സീനിയറായ, ബഹുമാനിക്കപ്പെടുന്ന ഒരാളോട് മോശമായാണ് അദ്ദേഹം പെരുമാറിയതെന്നാണ് പരാതിയിൽ നിന്ന് അറിയാൻ കഴിഞ്ഞത്. മദ്യപിച്ചതുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അലൻസിയർ പിന്നീട് പറഞ്ഞിരുന്നു. പക്ഷേ അതൊരു കാരണമല്ലല്ലോ' എന്നായിരുന്നു സംഭവത്തോട് ഫെഫ്ക ഭാരവാഹിയായ എസ് എൻ സ്വാമി പ്രതികരിച്ചത്. പിന്നീട് പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണുവിനോട് അലൻസിയർ മാപ്പു പറഞ്ഞു. അതിന് ശേഷം കാപ്പയിൽ വീണ്ടും പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായി എന്നതാണ് സംവിധായക മാറ്റത്തിലൂടെ തെളിയുന്നത്.
കാപ്പയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തുടങ്ങി. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി. ആർ. ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും. കൊട്ട മധു എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിയേറ്റർ ഒഫ് ഡ്രീസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് കാപ്പ നിർമ്മിക്കുന്നത്. ഇവരുടെ ആദ്യസംരംഭമാണ് . അംഗങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് റൈറ്റേഴ്സ് യൂണിയൻ സിനിമയുമായി സഹകരിക്കുന്നത്.
കപ്പായിൽ വേണുവും അലൻസിയറുമായുള്ള തർക്കം തുടങ്ങുന്നത് നെടുമുടി വേണുവിന്റെ വീട്ടിൽ നിന്നാണ്. നെടുമുടിയുടെ മരണം അറിഞ്ഞാണ് അലൻസിയർ ആ വീട്ടിലെത്തിയത്. അവിടെ വച്ച് വേണുവിനെ അലൻസിയർ കണ്ടു. സിനിമയുടെ കഥാ ചർച്ച വേണെന്നും ആവശ്യപ്പെട്ടു. മരണ വീട്ടിൽ വച്ച് കഥ പറയാൻ വേണു തയ്യാറായില്ല. പിറ്റേ ദിവസം കോളിങ് ബെൽ കേട്ട് സ്വന്തം വീട്ടിന്റെ വാതിൽ തുറന്നിറങ്ങിയ വേണു കണ്ടത് അലൻസിയറെയാണ്. വീട്ടിനുള്ളിൽ കയറ്റി കഥ പറയാനും തയ്യാറായി. ഇതിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകോപിതനായി സ്വന്തം അച്ഛനെ പോലും അപമാനിക്കുന്ന തരത്തിൽ അലൻസിയർ പെരുമാറിയെന്നായിരുന്നു വേണുവിന്റെ പരാതി. സ്വന്തം വീട്ടിലെ ചർച്ചയ്ക്കിടെ ഇറങ്ങി പോകോണ്ട അവസ്ഥ പോലും വേണുവിന് ഉണ്ടായി എന്നതാണ് വസ്തുത.
കഥാ ചർച്ചയ്ക്കിടെ സംസാരം പരിധി വിട്ടു. പല കോണിലേക്ക് ചർച്ച നീങ്ങി. ഇതിനിടെ ചാടി എഴുന്നേറ്റ് തന്റെ പതിവ് ശൈലിയിൽ വേണുവിനെ കൈകൾ ഉയർത്തി പ്രതികാത്മക വെടിവയ്പ്പും അലൻസിയർ നടത്തി. ഈ സാഹചര്യത്തിലാണ് അലൻസിയറിനെതിരായ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പരാതി 'അമ്മ' സംഘടനയ്ക്കു കൈമാറിയത്. 'അലൻസിയറിനെതിരായ പരാതി റൈറ്റേഴ്സ് യൂണിയൻ, ഫെഫ്ക ഫെഡറേഷന് കൈമാറുകയായിരുന്നു. വേണുവിന് അപമാനം നേരിടുന്നതിനു മുൻപ് അലൻസിയർ അപമര്യാദയായി പെരുമാറിയെന്ന് ഒരു നടി മീ ടൂ വെളിപ്പെടുത്തൽ നടത്തുകയും പരാതിപ്പെടുകയും ചെയ്തിരുന്നു.
അന്ന് നടിയോട് പരസ്യമായി മാപ്പുപറഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ വേദിയിലുണ്ടായിരുന്ന മോഹൻലാലിനെതിരെ വെടിയുതിർക്കുന്നതു പോലെ വിരൽ ചൂണ്ടി അലൻസിയർ പ്രതിഷേധിച്ചതും വിവാദമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍