റോഹ്മാൻ ഷാളുമായി ബന്ധം അവസാനിപ്പിച്ചത് 2020ൽ; വിക്രം ഭട്ടുമായും ബന്ധം പുലർത്തി; ഇപ്പോൾ ലളിത് മോദി; പ്രണയം പുറത്തായതോടെ ബോളിവുഡ് നടി സുസ്മിത സെൻ വീണ്ടും വാർത്തകളിൽ
ന്യൂസ് ഡെസ്ക്
ലണ്ടൻ: സുസ്മിത സെന്നുമായി താൻ ഡേറ്റ് ചെയ്യുകയാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ഐ പി എല്ലിന്റെ മുൻചെയർമാൻ ലളിത് മോദിയുടെ പുതിയ ട്വീറ്റ് ഇന്നലെ വളരെ അപ്രതീക്ഷിതമായാണ് പുറത്തെത്തിയത്. പ്രണയവാർത്ത പുറത്തായതോടെ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സുസ്മിത സെന്നും ലളിത് മോദിയും സാമൂഹ്യ മാധ്യമങ്ങളിൽ സജീവ ചർച്ചയായി മാറുകയാണ്. പുതിയ വാർത്തകളും മനോഹരമായ ഫോട്ടോഗ്രാഫുകളും പുറത്തെത്തിയതിന് പിന്നാലെ ലളിത് മോദിയെക്കുറിച്ചും സുസ്മിത സെന്നിനെക്കുറിച്ചും ആളുകൾ കൂടുതലായി ഗൂഗിളിൽ തിരയുന്നുണ്ട്.
ഐ.പി.എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയും ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ സുസ്മിതാസെന്നും തമ്മിൽ ഡേറ്റിങ്ങിലാണെന്ന വിവരം ലളിത് മോദി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇരുവരുടെയും ചിത്രങ്ങളും ട്വീറ്റ് ചെയ്തിരുന്നു.
'മാലദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. നല്ലപാതിക്കൊപ്പം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു. ചന്ദ്രനും മുകളിലെന്ന തോന്നൽ'. ലളിത് മോദി ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിന് നിരവധിപ്പേർ കമന്റുകളുമായി എത്തി. വിവാഹം കഴിച്ചോയെന്ന് ചിലർ ചോദിച്ചപ്പോൾ ലളിതിന്റെ ബിസിനസ് പാർട്ണറാവാം സുസ്മിതയെന്ന് ചിലർ പറഞ്ഞു.
എന്നാൽ അഭ്യൂഹങ്ങൾക്കെല്ലാം ഉത്തരം നൽകി ലളിത് മോദി വീണ്ടും ട്വീറ്റ് ചെയ്തു. തങ്ങൾ ഡേറ്റിങ്ങിലാണെന്നും വിവാഹിതരായിട്ടില്ലെന്നും എന്നാൽ ഒരു ദിവസം അതും സംഭവിക്കുമെന്നാണ് ട്വീറ്റ്.
മുൻ സൗന്ദര്യ റാണിയായിരുന്ന സുസ്മിത സെൻ രണ്ട് പെൺമക്കളുടെ അമ്മയാണ്. സുസ്മിത സെൻ 2020 ഡിസംബറിൽ തന്റെ കാമുകനും മോഡലുമായ റോഹ്മാൻ ഷാളുമായി ബന്ധം അവസാനിപ്പിച്ചു. ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ വിക്രം ഭട്ടുമായും സുസ്മിത ഡേറ്റ് ചെയ്തിട്ടുണ്ട്. ഒരു ഫോട്ടോയിൽ, ലളിതിനും അദ്ദേഹത്തിന്റെ മുൻ ഭാര്യ മിനൽ മോദിക്കുമൊപ്പം സുസ്മിത പോസ് ചെയ്യുന്നതിന്റെ ഫോട്ടോ നേരത്തെ പുറത്തു വന്നിരുന്നു. 2018 ൽ 64-ാം വയസ്സിൽ മിനാൽ അന്തരിച്ചിരുന്നു. ഇപ്പോൾ അപ്രതീക്ഷിത ഡേറ്റിംഗിൽ അമ്പരപ്പിലാണ് സുസ്മിതയുടെ ആരാധകർ.
വ്യാഴാഴ്ച നടത്തിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഡേറ്റിങ് വിവരം പങ്കിട്ടത്. ലളിത് മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ 2013ലെ അദ്ദേഹത്തിന്റെ പഴയ ട്വീറ്റ് ചികഞ്ഞെടുത്തു. അതിൽ തന്റെ എസ്എംഎസിന് മറുപടി നൽകാൻ സുസ്മിതയോട് ആവശ്യപ്പെടുന്നുണ്ട്. ട്വിറ്റർ ഉപയോക്താക്കൾ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചിരുന്നു.
2013 ലെ ഒരു ട്വീറ്റിൽ ലളിത് മോദി എഴുതിയതിങ്ങനെയാണ് 'ശരി ഞാൻ പ്രതിജ്ഞാബദ്ധനാണ് നിങ്ങൾ വളരെ ദയയുള്ളവരാണ്. എന്നിരുന്നാലും, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടാൻ ഉദ്ദേശിച്ചുള്ളതാണ്, പ്രതിബദ്ധതകൾ പാലിക്കപ്പെടുന്നു. ചിയേഴ്സ് സ്നേഹം, 'എന്റെ എസ്എംഎസിന് മറുപടി നൽകുക.' ഇതിനു പിന്നാലെ ട്വിറ്റർ ഉപയോക്താക്കൾ രസകരമായ വിവിധ പ്രതികരണങ്ങൾ നടത്തി.
നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളുടെ അന്വേഷണങ്ങൾക്കിടയിൽ ഇന്ത്യ വിട്ട ലളിത് മോദി 2010 മുതൽ ലണ്ടനിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്ഥാപകനായ മോദി ക്രിക്കറ്റ് എന്ന കായികഇനത്തിന്റെ സാധ്യതകൾ മുന്നിൽക്കണ്ട് ചില സുപ്രധാനമായ മാറ്റങ്ങൾക്ക് വഴിവെട്ടിത്തുറന്ന വ്യക്തികൂടിയാണ്.
ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻനിരയിലേക്കുള്ള മോദിയുടെ കുതിപ്പ് അതിശയിപ്പിക്കും വിധത്തിൽ വേഗത്തിലായിരുന്നു. ഒരു വ്യവസായ കുടുംബത്തിലെ അംഗമായ മോദി വളരെ ചെറുപ്പത്തിലെ തന്നെ കായിര രംഗത്തെ അന്തത സാധ്യതകൾ തിരിച്ചറിഞ്ഞിരുന്നു. ഡിസ്നിയുടെ പരിപാടികൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്ന മോദി എന്റർടെയ്ന്മെന്റ് നെറ്റ്വർക്കിനു രൂപംനൽകിയ മോദിക്ക് ഇന്ത്യയിലെ ടെലിവിഷൻ ഉപയോക്താക്കളുടെ അഭിരുചികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.
ലൈവ് സ്പോർട്സിനായി ആളുകൾ മടികൂടാതെ പണം നൽകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ലൈവ് സ്പോർട്സ് ഡിസ്ട്രിബ്യൂഷനിലൂടെ ബിസിനസ് കെട്ടിപ്പൊക്കുന്നതിനിടെയാണ് 2005ൽ ബിസിസിഐയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റാകുന്നത്. പിന്നീട് കൃത്യമായ ആസൂത്രണത്തോടെ മോദി ബിസിസിഐയുടെ വാണിജ്യ പ്രവർത്തനങ്ങളുടെ ചാലകശക്തിയായി മാറുകയും അതിന്റെ വരുമാനം 1 ബില്യൺ യുഎസ് ഡോളറിന് മുകളിൽ ഉയർത്തുകയും ചെയ്തു.
2007 സെപ്റ്റംബറിൽ മോദി കൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. ആ പദവിയിൽ 2010 ഏപ്രിൽ 25 വരെ അദ്ദേഹം പ്രവർത്തിച്ചു. വിജയത്തിന്റെ കൊടുമുടിയിൽ നിന്നപ്പോഴാണ് ആരോപണങ്ങളും വിവാദങ്ങളും മോദിയെ ചുറ്റുന്നത്. 2010 ലെ ഐ.പി.എല്ലിന്റെ ഫൈനൽ മൽസരം അവസാനിച്ചതിന് പിന്നാലെ പൂണെ വാരിയേഴ്സ്, കൊച്ചി ടസ്കേഴ്സ് എന്നിവയുടെ രണ്ട് റിഗ്ഗിങ് ലേലങ്ങളുമായി ബന്ധപ്പെട്ട് മോശം പെരുമാറ്റം, അച്ചടക്കമില്ലായ്മ, സാമ്പത്തിക ക്രമക്കേട് എന്നിവ ആരോപിച്ച് ബിസിസിഐ മോദിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഈ ആരോപണങ്ങളിൽ കുറ്റക്കാരനാണെന്ന് ഒരു കമ്മിറ്റി കണ്ടെത്തിയതിനെത്തുടർന്ന് 2013 ൽ ബിസിസിഐ അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിക്കുകയും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
അതിനുശേഷം അദ്ദേഹം ലണ്ടനിലായിരുന്നു താമസിച്ച് വന്നിരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2015ൽ ലളിത് മോദിക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Stories you may Like
- പാർലമെന്റ് ആക്രമണത്തിന്റെ വീഡിയോ ലളിത് ഝാ അയച്ചുതന്നു
- അന്ന് തനിക്ക് ലഭിച്ച ഏക നിർദ്ദേശം സ്റ്റിറോയ്ഡ് എടുക്കുക എന്നതായിരുന്നു
- ലളിത് ഝായിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പൊലീസ്
- പ്രതികൾ സ്വയം തീകൊളുത്താൻ പദ്ധതിയിട്ടു, ഫോണുകൾ കത്തിക്കരിഞ്ഞ നിലയിൽ
- സുപ്രീം കോടതി നിർദേശത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ലളിത് മോദി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍