എല്ലാം ജൂണിൽ തീർക്കണമെന്ന് നിർദ്ദേശിച്ചത് മുഖ്യമന്ത്രി; നിസ്സാര കാര്യങ്ങൾ പറഞ്ഞ് നടപടി നീട്ടിക്കൊണ്ടു പോയത് നേതാക്കളുടെ അതിബുദ്ധി; ജൂലൈയിൽ ഇപിയിലൂടെ സ്ഥാപിച്ചെടുത്തത് സർക്കാരിനെ അശോകൻ വകവയ്ക്കുന്നില്ലെന്ന വാദം; വനിതാ നേതാവിന് കഴക്കൂട്ടം ആഗ്രഹിച്ചപ്പോൾ കാട്ടക്കട കൊടുത്ത തന്ത്രവും ഫലിച്ചില്ല; അശോക് തെറിച്ച കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വൈദ്യുത ബോർഡിൽ നിന്നും ബി അശോകിനെ പുറത്താക്കിയതിന് പിന്നിൽ ഓഫീസേഴ്സ് അസോസിയേഷന്റെ തന്ത്രപരമായ ഇടപെടലുകൾ. എല്ലാ പ്രശ്നവും ജൂണിൽ അവസാനിപ്പിക്കുമെന്ന് കെ എസ് ഇ ബി ചെയർമാനായ ബി അശോക് സർക്കാരിനോട് പറഞ്ഞിരുന്നു. ഇത് നീട്ടിക്കൊണ്ടു പോയതിന് പിന്നിൽ അശോകാണെന്ന് സർക്കാർ വൃത്തങ്ങളെ ബോധ്യപ്പെടുത്തിയാണ് മാറ്റം ഓഫീസേഴ്സ് അസോസിയേഷൻ സാധ്യമാക്കുന്നത്. ഇനി കെ എസ് ഇ ബിയിൽ എല്ലാം തങ്ങൾക്ക് തീരുമാനിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓഫീസേഴ്സ് അസോസിയേഷൻ. അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അശോകിന്റെ സ്ഥാന ചലനത്തിനും കാരണം.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് തീരുമാനം എടുത്തത്. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടിയെ പോലും ചർച്ചകൾക്ക് വിളിച്ചില്ല. ഇതിന് പിന്നിൽ സിപിഎമ്മിലെ ചില മുതിർന്ന നേതാക്കളായിരുന്നു. ആദ്യം സിഐടിയുവിന്റെ ചുമതലയുള്ള എളമരം കരീമിനെ കൂടെ നിർത്തിയായിരുന്നു അശോകിനെതിരായ നീക്കങ്ങൾ. എന്നാൽ എളമരത്തിന് പിണറായിയെ സ്വാധീനിക്കാൻ കഴിയുമോ എന്ന സംശയം വന്നതോടെ എ വിജയരാഘവൻ എന്ന പോളിറ്റ് ബ്യൂറോ അംഗത്തെ കണ്ട് എല്ലാം പറഞ്ഞു. അതിന് ശേഷം ഇടതു കൺവീനർ ഇപി ജയരാജനുമായി അടുത്തു. ഇപിയുടെ നീക്കങ്ങലാണ് അശോകിന് സ്ഥാനം പോകാൻ കാരണം.
നിയമവും ചട്ടവും നോക്കി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ബി അശോക്. സെക്രട്ടറി പദവി കിട്ടിയ ശേഷം ഏതാണ് ആറോളം സ്ഥലം മാറ്റം. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ആവശ്യ പ്രകാരമാണ് കെ എസ് ഇ ബിയിൽ അശോകിനെ നിയമിച്ചത്. എല്ലാ അധികാരവും മന്ത്രി ചെയർമാന് നൽകുകയും ചെയ്തു. ഇതിനിടെയാണ് യൂണിയനുകളുമായുള്ള ഏറ്റുമുട്ടൽ. എല്ലാവരേയും ജോലി എടുപ്പിക്കാനുള്ള നീക്കമാണ് ഓഫീസേഴ്സ് അസോസിയേഷനുമായി തെറ്റാൻ കാരണം. നേതാവായ സുരേഷ് കുമാർ സിപിഎമ്മിലെ പ്രധാന നേതാക്കളുമായി അടുപ്പമുള്ള വ്യക്തിയായിരുന്നു. സുരേഷ് കുമാറിനെതിരെ അശോകൻ തിരിഞ്ഞതോടെ പ്രശ്നം തുടങ്ങി.
പിന്നെ സമരങ്ങളായി. ഇതിനിടെ സർക്കാർ പലവട്ടം ഇടപെട്ടു. ബോർഡ് യോഗത്തിലേക്ക് തള്ളിക്കയറിയവർക്കെതിരെ അശോക് നടപടി എടുത്തു. ഇതിന് പിന്നാലെ മൂന്ന് പേരെ സസ്പെന്റ് ചെയ്തു. സിപിഎം ഇടപെട്ട് സസ്പെൻഷൻ സ്ഥലം മാറ്റമാക്കി. പ്രശ്ന പരിഹാരം ജൂണിന് മുമ്പ് സാധ്യമാക്കണമെന്ന് അശോകിനോട് സമ്മതിച്ചു. ജൂണിന് മുമ്പ് അച്ചടക്ക നടപടികളിൽ തീരുമാനം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് കെ എസ് ഇ ബി ചെയർമാനെ അറിയിച്ചതായാണ് സൂചന. ഈ വിഷയത്തിൽ അശോക് ഗുരുതര വീഴ്ച വരുത്തിയെന്ന് സർക്കാരിനെ തെറ്റിധരിപ്പിക്കാൻ ആയതാണ് യൂണിയനുകൾക്ക് വീണ്ടും മുൻതൂക്കം കിട്ടാൻ കാരണം.
സുരേഷ് കുമാറിനെ പെരിന്തൽമണ്ണയ്ക്കും വനിതാ നേതാവ് ജാസ്മിൻ ബാനുവിനെ സീതത്തോട്ടേക്കുമായിരുന്നു അശോക് സ്ഥലം മാറ്റിയത്. ഒത്തുതീർപ്പ് ചർച്ചകളിൽ വനിതാ നേതാവിന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം നൽകി. കാട്ടക്കടയിലായിരുന്നു നിയമനം. എന്നാൽ കഴക്കൂട്ടമാണ് വനിതാ നേതാവ് ആഗ്രഹിച്ചത്. എന്നാൽ വൈദ്യുത ബോർഡ് ഉൾപ്പെടുന്ന സെക്ഷനിൽ ജാസ്മിൻ ബാനുവിനെ നിയമിക്കാൻ അശോക് തയ്യറായില്ല. യൂണിയൻ പ്രവർത്തനം പുതു തലത്തിൽ എത്താതിരിക്കാൻ അവരെ കാട്ടക്കടയിൽ തന്നെ നിലനിർത്തി. ജാസ്മിൻ ബാനുവാണ് ഇടതു നേതാക്കളുമായി യൂണിയന് വേണ്ടി ചർച്ചകൾ നടത്തിയത്.
തൊഴിലാളി നേതാക്കളുമായുള്ള പ്രശ്നം ജൂണിന് മുമ്പ് അവസാനിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം അശോക് അവഗണിച്ചുവെന്ന് അവർ വിശദീകരിച്ചു. അതിൽ സാങ്കേതികമായി സത്യവും ഉണ്ട്. എന്നാൽ അച്ചടക്ക നടപടിയുമായി സഹകരിക്കാതെ കെ എസ് ഇ ബിയിലെ തൊഴിലാളി നേതാക്കളാണ് ഇത് വൈകിപ്പച്ചത്. ചെറിയ കാര്യങ്ങൾ പറഞ്ഞ് അവർ അച്ചടക്ക നടപടികൾ നീട്ടിക്കൊണ്ടു പോയി. ഫലത്തിൽ ഇവരുടെ സ്ഥലമാറ്റത്തിൽ തീരുമാനം എടുക്കാൻ വൈദ്യുത ബോർഡ് ചെയർമാന് കഴിയാത്ത സ്ഥിതി വന്നു. ഇതിന് മുഖ്യമന്ത്രിക്ക് മുമ്പിൽ ചെയർമാന്റെ വീഴ്ചയായി വരുത്തി തീർത്തു. അങ്ങനെ ചെയർമാനെ മാറ്റാനുള്ള നീക്കത്തിൽ യൂണിയൻ വിജയിച്ചു.
മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ ഉണ്ടായില്ല. യോഗത്തിന് ശേഷം വൈദ്യുത മന്ത്രിയോട് മുഖ്യമന്ത്രി തന്റെ നിലപാട് അറിയിച്ചു. തന്നെ ധിക്കരിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നതായും അറിയിച്ചു. ഇതിനെ മന്ത്രിയും എതിർത്തില്ല. അങ്ങനെ അശോകന്റെ മാറ്റത്തിൽ തീരുമാനമായി. കൃഷിവകുപ്പ് സെക്രട്ടറിയായാണു അശോകിന്റെ പുതിയ നിയമനം. പകരം, ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: രാജൻ എൻ. ഖോബ്രഗഡെയെ കെ.എസ്.ഇ.ബി. ചെയർമാനായി നിയമിച്ചു. കെ.എസ്.ഇ.ബി. ചെയർമാൻ പദവി പ്രിൻസിപ്പൽ സെക്രട്ടറിയുടേതിനു തുല്യമാക്കിയാണു മാറ്റം.
കെ.എസ്.ഇ.ബി. ചെയർമാൻ പദവിയിൽ ഒരുവർഷം തികയ്ക്കാനിരിക്കേയാണ് അശോകിനെ മാറ്റിയത്. ബോർഡിൽ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ പേരിൽ ഈവർഷം ആദ്യംമുതൽ ചെയർമാനും ജീവനക്കാരുടെ സംഘടനകളും തുറന്നപോരിലായിരുന്നു. തുടക്കത്തിൽ ഇടതുമുന്നണി ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും കഴിഞ്ഞ ഏപ്രിലോടെ തർക്കം രൂക്ഷമായി. മുൻകൂർ അനുമതിയില്ലാതെ അവധിയെടുത്തതിന്റെ പേരിൽ, സിപിഎം. അനുകൂല സർവീസ് സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ നേതാവായ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടിയെടുത്തതായിരുന്നു കാരണം.
തുടർന്ന്, ബോർഡ് ആസ്ഥാനത്തു ദിവസങ്ങളോളം സമരം നടന്നു. ചെയർമാന്റെ ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ച ജീവനക്കാർക്കെതിരേയും നടപടിയുണ്ടായി. അന്നുതന്നെ ചെയർമാനെ മാറ്റണമെന്ന് ആവശ്യമുയർന്നെങ്കിലും സർക്കാർ വഴങ്ങിയില്ല. പ്രശ്നങ്ങൾ ഏറെക്കുറേ ആറിത്തണുത്ത ഘട്ടത്തിലാണ് ഇപ്പോഴത്തെ സ്ഥാനചലനം. മുൻസർക്കാരിന്റെ കാലത്തെ ഭൂമി ഇടപാടുകളെക്കുറിച്ചും ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഔദ്യോഗികവാഹനം ദുരുപയോഗം െചയ്തതിനെക്കുറിച്ചും സാമൂഹികമാധ്യമത്തിൽ ചെയർമാന്റെ പ്രതികരണം വിവാദമായിരുന്നു. ഇതിനെതിരേ അസോസിയേഷനും മുന്മന്ത്രി എം.എം. മണിയും രംഗത്തെത്തിയതോടെ ചെയർമാൻ പോസ്റ്റ് പിൻവലിച്ചു.
ബോർഡ് ആസ്ഥാനത്തെ സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായി സസ്പെൻഷൻ നടപടി ഉപേക്ഷിച്ചെങ്കിലും േനതാക്കളെ സ്ഥലംമാറ്റിയത് അസോസിയേഷനെ ചൊടിപ്പിച്ചു. ശോകിനെതിരേ സിഐ.ടി.യു. നേതൃത്വം രംഗത്തുവന്നപ്പോൾ ഐ.എ.എസ്. അസോസിയേഷൻ അദ്ദേഹത്തെ ശക്തമായി പിന്തുണച്ചിരുന്നു. മുന്മന്ത്രി എം.എം. മണിയും സിഐ.ടി.യു. നേതാവ് ആനത്തലവട്ടം ആനന്ദനും അശോകിനെതിരേ പരസ്യമായി പ്രതികരിച്ചപ്പോഴും സർക്കാർ അദ്ദേഹത്തെ കൈവിട്ടിരുന്നില്ല.
കെ.എസ്.ഇ.ബി ചെയർമാൻ പടിയിങ്ങും മുമ്പ് യൂണിയൻ നേതാക്കന്മാർക്ക് മറ്റൊരു പണി കൂടി നൽകി ഉത്തരവിക്കിയെന്നും വാദമുണ്ട്. യൂണിയൻ നേതാക്കൾക്കുള്ള യൂണിയൻ പ്രൊട്ടക്ഷനിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് എന്നായിരുന്നു വാർത്തകൾ. യൂണിയൻ പ്രൊട്ടക്ഷൻ ഇനി അതാത് ജില്ലകളിൽ മാത്രമായിരിക്കുമെന്നാണ് ഉത്തരവ്. അച്ചടക്ക നടപടി നേരിട്ടവർക്ക് മുമ്പുണ്ടായിരുന്ന സ്ഥലത്തേക്ക് തിരിച്ചു വരാനാകില്ലെന്ന് സാരം. എന്നാൽ ഇതെല്ലാം നേരത്തെ തന്നെ നിലവിലുള്ള ചട്ടങ്ങളാണ്. ഇതിനെ ജനറൽ ട്രാൻസഫറിലേക്ക് കൂടി ഉൾപ്പെടുത്തുകയായിരുന്നു ഇപ്പോൾ. ഈ തീരുമാനം ഏഴിന് വൈദ്യുത ബോർഡ് എടുത്തതുമാണ്.
അതിനിടെ കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. ബി. അശോകിനെ മാറ്റിയതിനു പിന്നിൽ രാഷ്ട്രീയസമ്മർദമാണെന്ന ആരോപണം നിഷേധിച്ചെങ്കിലും, നടപടിയിൽ പരോക്ഷമായി നീരസം പ്രകടിപ്പിച്ച് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തു വന്നു. മിടുക്കനായ ഉദ്യോഗസ്ഥനെ വകുപ്പിൽനിന്നു മാറ്റാൻ താൻ ആവശ്യപ്പെടുമോയെന്നായിരുന്നു മാധ്യമങ്ങേളാട് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, സ്ഥലംമാറ്റം സ്വാഭാവികമാെണന്നും സമ്മർദം മൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്