പെൻഷൻ മുടങ്ങുമെന്ന് ആരും സ്വപ്നം കാണേണ്ട'; സർക്കാരിന് വാക്ക് പാലിക്കാൻ ഉപദേശങ്ങൾ ആവശ്യമില്ലെന്ന് തോമസ് ഐസക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം മുടങ്ങില്ലെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായിരുന്ന ടിഎം തോമസ് ഐസക്ക്. കൃത്യമായി മുടക്കമില്ലാതെ പെൻഷൻ നൽകുമെന്നാണ് എൽഡിഎഫ് ജനങ്ങൾക്കു വാഗ്ദാനം ചെയ്തത്. പെൻഷൻ മുടങ്ങുമെന്ന് ആരും സ്വപ്നം കാണണ്ട. പാവങ്ങളുടെ പെൻഷൻ മുടക്കമില്ലാതെ നൽകുന്നത് കേരള സർക്കാരിന്റെ രാഷ്ട്രീയ മുൻഗണനയാണെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.
കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണം മുടങ്ങുമോ? മൂന്നു പത്രങ്ങളിൽ ഇതുസംബന്ധിച്ച് മുഖപ്രസംഗങ്ങൾ സമീപകാലത്ത് എഴുതിയിട്ടുണ്ട്. ക്ഷേമ പെൻഷനുകളുടെ പ്രാധാന്യം വിശദീകരിക്കാനും അത് മുടക്കമില്ലാതെ നൽകാൻ സർക്കാരിനെ ഉപദേശിക്കാനുമാണ് ഈ മുഖപ്രസംഗങ്ങൾ.ഇപ്പോൾ പെൻഷൻ പ്രതിമാസം 1600 രൂപയാണ്. ഇതിൽ യുഡിഎഫ് ഭരണങ്ങളുടെ സംഭാവന കേവലം 100-125 രൂപയാണ്. ബാക്കി മുഴുവൻ ഇടതുപക്ഷ സർക്കാരുകളുടെ ഭരണകാലത്ത് വരുത്തിയിട്ടുള്ള വർദ്ധനയാണ്.
യുഡിഎഫിന്റെ എല്ലാ ഭരണത്തിലും പെൻഷൻ കുടിശികയാക്കിയിട്ടേ ഭരണത്തിൽ നിന്നും ഇറങ്ങിയിട്ടുള്ളൂ. ഉമ്മൻ ചാണ്ടി ഭരണം അവസാനിച്ചപ്പോൾ ഒന്നരവർഷമായിരുന്നു കുടിശിക. കൃത്യമായി മുടക്കമില്ലാതെ പെൻഷൻ നൽകുമെന്നും പെൻഷൻ 1500 രൂപയാക്കി ഉയർത്തുമെന്നുമാണ് എൽഡിഎഫ് ജനങ്ങൾക്കു വാഗ്ദാനം ചെയ്തത്.
ആ വാഗ്ദാനം പാലിച്ചു. എൽഡിഎഫ് ഭരണകാലത്ത് കൃത്യമായി വിഷു, ഓണം, ക്രിസ്തുമസ് എന്നീ വിശേഷാവസരങ്ങളിൽ അതുവരെയുള്ള തുക മുടക്കമില്ലാതെ നൽകിവന്നു. കോവിഡ് കാലത്ത് ഇത് മാസാമാസം നൽകാനും തീരുമാനമായി. പെൻഷൻ വിതരണം ചെയ്യാൻ കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയും സ്ഥാപിച്ചു.
എന്തിനു പ്രത്യേക കമ്പനി? ഒരുമാസത്തെ പെൻഷൻ നൽകുന്നതിന് 800 കോടിയിലേറെ രൂപ വേണം. ചില സന്ദർഭങ്ങളിൽ ഇത്ര ഭീമമായ തുക എടുക്കാൻ ഖജനാവിൽ ഉണ്ടായിയെന്നു വരില്ല. അത്തരം സന്ദർഭങ്ങളിൽ കമ്പനി മാർക്കറ്റിൽ നിന്ന് രണ്ടോ മൂന്നോ മാസത്തേയ്ക്ക് വായ്പയെടുത്ത് പെൻഷൻ വിതരണം നടത്തും. അതു സർക്കാർ ഏതാനും മാസത്തിനുള്ളിൽ പെൻഷൻ കമ്പനിക്കു തിരിച്ചു നൽകുകയും ചെയ്യും.
പെൻഷൻ വിതരണത്തെ സർക്കാരിന്റെ ദൈനംദിന വെയ്സ് ആൻ മീൻസ് കുരുക്കുകളിൽ നിന്ന് ഒഴിവാക്കുന്നതിന് ഒരുക്കിയ ഒരു സംവിധാനമാണ് ഇത്. ഇതിനെതിരായിട്ടാണു സി&എജി തിരിഞ്ഞിട്ടുള്ളത്.കഴിഞ്ഞ വർഷം കിഫ്ബിക്ക് എതിരായാണ് സി&എജി ചന്ദ്രഹാസം മുഴക്കിയത്. കിഫ്ബിയുടെ വായ്പകൾ സർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിങ് വായ്പകൾ ആണെന്നായിരുന്നു വിമർശനം.
ഇതു ചർച്ച ചെയ്ത് നിയമസഭ തന്നെ തള്ളിക്കളഞ്ഞു. ഓഫ് ബജറ്റ് ബോറോയിംഗിനു കൃത്യമായ നിർവ്വചനമുണ്ട്. ബജറ്റ് കണക്കിൽ ചെലവായി വകയിരുത്തിയിട്ടുള്ളതും എന്നാൽ മതിയായ വരുമാനം ഇല്ലാത്തതുകൊണ്ട് സർക്കാരിന്റെ മറ്റേതെങ്കിലും ഏജനസി വഴി വായ്പയെടുത്തു ചെലവ് നടത്തുന്നതിനെയാണ് ഓഫ് ബജറ്റ് ബോറോയിങ് എന്നു പറയുന്നത്.കിഫ്ബിയുടെ വായ്പ ആ ഗണത്തിൽപ്പെട്ടതല്ല. കിഫ്ബിയുടെ ചെലവുകൾ ബജറ്റ് ചെലവിന്റെ ഭാഗമല്ല. കിഫ്ബിക്ക് ഒരു ആന്വിറ്റിയായി നിശ്ചിത തുക വർഷംതോറും സർക്കാർ നൽകും. അതിന്റെ അടിസ്ഥാനത്തിൽ കിഫ്ബി ടെണ്ടർ വിളിച്ച് നടപ്പിലാക്കുന്ന പദ്ധതികൾക്കു വേണ്ടിയാണ് കിഫ്ബി വായ്പയെടുക്കുന്നത്. ഇതിന് എക്സ്ട്രാ ബജറ്റ് ബോറോയിങ് എന്നു പേര്.
കേന്ദ്ര പൊതുമേഖലാ സ്ഥാനങ്ങൾ എടുക്കുന്ന വായ്പകളെല്ലാം ഈ ഗണത്തിൽപ്പെടും. അതിനെ ഓഫ് ബജറ്റ് ബോറോയിങ് എന്നു പേരിട്ട് കേന്ദ്രസർക്കാരിന്റെ വായ്പയിൽ ഇന്നേവരെ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിലും മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. കിഫ്ബി വഴിയുള്ള അന്യാദൃശ്യമായ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടി.
ഈ വർഷിക ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിക്കെതിരായ ആരോപണങ്ങൾ ആവർത്തിക മാത്രമല്ല, പെൻഷൻ കമ്പനിക്ക് എതിരായി നിശിതവിമർശനവും ഉയർത്തിയിട്ടുണ്ട്. പെൻഷൻ കമ്പനി എടുക്കുന്ന വായ്പകളെ ഓഫ് ബജറ്റ് ബോറോയിംഗായി സി&എജി വിശേഷിപ്പിച്ചതിനെ എതിർക്കാനാവില്ല. 32000 കോടി രൂപ വായ്പ എടുത്തുവെന്നാണ് ആക്ഷേപം. എന്നാൽ ഇത് കടബാധ്യതകളുടെ നീക്കിബാക്കി അല്ലായെന്ന് ഓർക്കണം. ഓരോ വർഷവും എടുക്കുന്ന വായ്പകളുടെ നല്ലപങ്കും സർക്കാർ തിരിച്ചുകൊടുക്കും. പക്ഷേ സി&എജി അത് കണക്കാക്കാക്കാൻ തയ്യാറല്ല. പെൻഷൻ കമ്പനി എടുത്ത വായ്പ മുഴുവൻ സർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിംഗായിട്ടാണ് സി&എജി വകയിരുത്തിയിട്ടുള്ളത്.
കേന്ദ്രസർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിങ് കേന്ദ്രത്തിന്റെ വായ്പയിൽ സി&എജി ഉൾപ്പെടുത്താറുണ്ടോ? ഇല്ല. നിർമ്മലാ സീതാരാമൻ ധനമന്ത്രി ആയപ്പോൾ ആദ്യ ബജറ്റിൽ ഓഫ് ബജറ്റ് ബോറോയിങ് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അതുകൊണ്ട് ഇത്തരം വായ്പകളുടെ തുക ബജറ്റിന്റെ അനുബന്ധമായി പ്രസിദ്ധീകരിക്കുമെന്നും, പടിപാടിയായി ഇത്തരം വായ്പകൾ കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു.
2021-22 വർഷത്തെ കേന്ദ്ര ബജറ്റെടുക്കൂ. അതിന്റെ ആറാമത്തെ അനുബന്ധം കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള 16 പദ്ധതികൾക്ക് ബജറ്റിനു പുറത്തുനിന്നും പണം കണ്ടെത്തുന്നതിന്റെ വിശദാംശങ്ങളാണ്. 2020-21ൽ 1.3 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ കേന്ദ്രം സമാഹരിച്ചത് 2021-22-ൽ 30000 കോടി രൂപ ഇങ്ങനെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. വർഷാവസാനം ആകുമ്പോൾ എത്രവരുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. ഏതായാലും ഈ വരുമാനം വായ്പയായി കേന്ദ്ര സർക്കാരിന്റ ബജറ്റ് കണക്കിൽ കാണിച്ചിട്ടില്ല.
എന്നാൽ കേരളത്തിന്റെ ഓഫ് ബജറ്റ് ബോറോയിങ് മൊത്തമായി സംസ്ഥാന വായ്പയിൽ ഉൾപ്പെടുത്തുമെന്നാണ് കേന്ദ്രസർക്കാരിന്റെ തിട്ടൂരം. സംസ്ഥാന സർക്കാർ തിരിച്ചടച്ച പണത്തിനുപോലും ഇളവ് ലഭിക്കില്ലത്രേ. ഈയൊരു പശ്ചാത്തലത്തിൽ കേരള സർക്കാർ പെൻഷൻ കമ്പനി സംബന്ധിച്ച് ചില നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
സംസ്ഥാന സർക്കാരിന്റെ വെയ്സ് ആൻഡ് മീൻസ് സ്ഥിതിയിൽ പുതിയ സംഭവവികാസങ്ങൾ ചില വൈഷമ്യങ്ങൾ സൃഷ്ടിക്കുമെന്നുള്ളതു ശരിയാണ്. പക്ഷേ അതുകൊണ്ട് പെൻഷൻ മുടങ്ങുമെന്ന് ആരും സ്വപ്നം കാണണ്ട. കാരണം പാവങ്ങളുടെ പെൻഷൻ മുടക്കമില്ലാതെ നൽകുന്നത് കേരള സർക്കാരിന്റെ രാഷ്ട്രീയ മുൻഗണനയാണ്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍