ബാക്ക് ഫുട്ടിലെ അപ്പർ കട്ട്; പിന്നെ കട്ട ഡിഫൻസിനൊപ്പം ഫ്ളിക്കും; മാറ്റിങ്ങ് വിക്കറ്റിൽ കുത്തി ഉയരുന്ന വേഗമേറിയ പന്തിനെ മെരുക്കിയതിനൊപ്പം ബൗണ്ടറിയും കടത്തി; ന്യൂബോളിലെ വീര്യത്തെ ശാന്തതയോടെ നേരിട്ട ഓപ്പണർ; ഓർമ്മയാകുന്നത് എഴുപതുകളിലെ കേരളാ ക്രിക്കറ്റിലെ വിശ്വസ്തൻ; ഒകെ രാംദാസ് കേരളാ ക്രിക്കറ്റിലെ ജെന്റിൽമാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒകെ രാംദാസ്.. കേരളാ ക്രിക്കറ്റിലെ ആദ്യ വിശ്വസ്തനായ ഓപ്പണർമാരിൽ ഒരാൾ. ഉയരക്കൂടുതലുള്ള കേരളാ ക്രിക്കറ്റിലെ മാന്യതയുടെ മുഖം. ഈ ബാറ്റ്സ്മാന്റെ പ്രധാന ആയുധം പ്രതിരോധവും ബാക്ക് ഫൂട്ടിലെ അപ്പർകട്ടും. ഇതു രണ്ടു വച്ച് അടിച്ചു കൂട്ടിയത് നിർണ്ണായക റണ്ണുകൾ. ക്രിക്കറ്റിനോടുള്ള പ്രണയം കാരണം മകന് ഇട്ടത് കപിൽ എന്ന പേരും. വിശ്വസ്ത ഓപ്പണർ എന്ന റോളിൽ കേരളത്തിന് വേണ്ടി എപ്പോഴും തിളങ്ങിയ താരമായിരുന്നു ഒ.കെ രാംദാസ്.
ന്യൂബോളുകളെ അനായാസം നേരിടാനുള്ള അദ്ദേഹത്തിന്റെ മികവിലൂടെ കേരളം മികച്ച സ്കോറുകൾ കണ്ടെത്തി. എഴുപതുകളിൽ മാറ്റ് ഇട്ട വിക്കറ്റിലായിരുന്നു മിക്ക മത്സരങ്ങളും. പേസ് ബൗളർമാർ കൂടുതൽ അപകടകാരികളായിരുന്നു അന്നെല്ലാം. ആ കാലഘട്ടത്തിലാണ് പിഴയ്ക്കാത്ത പ്രതിരോധവുമായി ഓപ്പണിങ്ങിൽ രാംദാസ് തിളങ്ങിയത്. 1970-71 സീസണിൽ രാംദാസും സൂരി ഗോപാലകൃഷ്ണനുമാണ് കേരളത്തിനുവേണ്ടി ഓപ്പൺ ചെയ്തത്. ഗോപാലകൃഷ്ണനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ എന്നും രാംദാസിന് കഴിഞ്ഞു.
രാംദാസ്-ഗോപാലകൃഷ്ണൻ ജോഡി ഒരു സെഞ്ചുറി കൂട്ടുകെട്ടും അഞ്ച് അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തിയ ഈ ജോഡി കേരളാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയാണ്. അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഓപ്പണർമാരായിരുന്നു ഇരുവരും. 1968-ൽ മൈസൂരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലൂടെയാണ് രാംദാസ് കേരളത്തിനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1981 വരെ ടീമിന്റെ സ്ഥിരസാന്നിധ്യമായിരുന്നു. കർണാടകയ്ക്കെതിരായ അവസാന മത്സരം വരെ രാംദാസ് കേരളത്തിന്റെ ഓപ്പണറായി ബാറ്റുവീശി. ഒരു മത്സരത്തിൽ മാത്രമാണ് രാംദാസിന് ഓപ്പണറുടെ സ്ഥാനം നഷ്ടമായത്. അന്ന് പരിക്ക് കാരണമാണ് ആ കളി കളിക്കാൻ കഴിയാതെ പോയത്.
എസ് ബി ടിയുടേയും പ്രധാന ബാറ്റ്സ്മാനായിരുന്നു രാംദാസ്. കേരളാ ക്രിക്കറ്റിൽ എസ് ബി ടിയെ ഒന്നാം നമ്പർ ടീമാക്കി മാറ്റി. എസ് ബി ടിയുടെ സ്പോർട്സ് ഓഫീസർ പദവിയും വഹിച്ചു. അവിചാരിതമായാണ് രാംദാസ് ക്രിക്കറ്റിലേക്കെത്തുന്നത്. തലശ്ശേരിയിൽ ജനിച്ച രാംദാസ് കുട്ടിക്കാലം തൊട്ട് കായികരംഗത്തോട് അടുപ്പം കാണിച്ചിരുന്നു. എന്നാൽ ഫുട്ബോളും അത്ലറ്റിക്സുമായിരുന്നു ഇഷ്ടകായിക ഇനങ്ങൾ. മുംബൈയിൽ നിന്ന് വന്ന സഹോദരനാണ് ക്രിക്കറ്റിനെക്കുറിച്ച് രാംദാസിനോട് സംസാരിക്കുന്നത്. അത് കായിക ജീവിതം മാറ്റിമറിച്ചു.
ക്രിക്കറ്റ് അന്ന് പണക്കാരുടെ കളിയാണ്. എന്നിട്ടും ഈ കായിക ഇനത്തോട് അഭിനിവേശം പുലർത്തിയ രാംദാസ് ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു. രണ്ട് വർഷം കൊണ്ട് അദ്ദേഹം കേരള ജൂനിയർ ക്രിക്കറ്റ് ടീമിലിടം നേടി. ആന്ധ്രാപ്രദേശിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച രാംദാസിന് കേരള സീനിയർ ടീമിലേക്കുള്ള ക്ഷണം ലഭിച്ചു. അങ്ങനെ 1968-ൽ കേരള ക്രിക്കറ്റ് ടീമിൽ എത്തി. സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയ രാംദാസ് ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിന്റെ വിശ്വസ്ത ഓപ്പണറായി മാറി. പിന്നീട് കേരള ക്രിക്കറ്റ് ടീമിന്റെ നായകനുമായി.
രഞ്ജി ട്രോഫി അന്ന് സോണുകളായി തിരിച്ചാണുണ്ടായിരുന്നത്. ദക്ഷിണ സോണിൽ കേരളത്തിനൊപ്പം തമിഴ്നാട്, മൈസൂർ, ഹൈദരാബാദ്, ആന്ധ്ര പ്രദേശ് തുടങ്ങിയ ടീമുകളാണുണ്ടായിരുന്നത്. മിക്കപ്പോഴും ഒരേ എതിരാളികളെ തന്നെയാണ് രാംദാസിന് നേരിടേണ്ടിവന്നത്. എന്നാലും മികച്ച പ്രകടനം തന്നയാണ് താരം പുറത്തെടുത്തത്. കേരളത്തിന് വേണ്ടി 11 അർധസെഞ്ചുറികളടക്കം 1700-ലധികം റൺസ് നേടിയ താരമാണ് രാംദാസ്. അതിൽ 90 ശതമാനം റൺസും പിറന്നത് രഞ്ജി ട്രോഫിയിൽ നിന്നാണ്. അതിൽ ഏറെ റൺസും ബാക് ഫുട്ടിലെ അപ്പർ കട്ട് സമ്മാനിച്ചതും.
ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാനേജരായി സേവനമനഷ്ഠിച്ചു. ബാങ്കിന്റെ ക്രിക്കറ്റ് ടീമിൽ കളിക്കാരനായും മാനേജരായുമെല്ലാം പ്രവർത്തിച്ചു. ക്രിക്കറ്റിൽ നിന്ന് വിരമിച്ചവരെ ചേർത്തുനിർത്തി നടത്തിയ വെറ്ററൻസ് പ്രീമിയർ ലീഗിലെ സ്ഥിരസാന്നിധ്യമായിരുന്നു രാംദാസ്. ട്വന്റി 20 ഫോർമാറ്റിൽ കളിച്ച ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞു. മലബാർ വാരിയേഴ്സ് എന്ന ടീമിനുവേണ്ടിയാണ് രാംദാസ് പാഡണിഞ്ഞത്.
കേരള ക്രിക്കറ്റ് അസോസിയേഷനുമായും അടുത്ത ബന്ധം പുലർത്തിയ രാംദാസ് സെലക്ഷൻ കമ്മിറ്റിയിലെ അംഗമായി പ്രവർത്തിച്ചു. പിന്നീട് സെലക്ഷൻ കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിൽ മാച്ച് റഫറിയായും കമന്റേറ്ററായുമെല്ലാം ഖ്യാതി നേടാനും അദ്ദേഹത്തിന് സാധിച്ചു. എന്നാൽ ക്രിക്കറ്റിലെ തെറ്റുകളെ അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ക്രിക്കറ്റ് അസോസിയേഷനുമായി പത്തു കൊല്ലമായി അത്ര നല്ല അടുപ്പത്തിലായിരുന്നില്ല രാംദാസ്.
സിനിമയിലെ സൂപ്പർ താരങ്ങൾ അണിനിരന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ രാംദാസ് കമന്റേറ്റററുടെ റോളിൽ തിളങ്ങി. ക്രിക്കറ്റുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിലും നിറഞ്ഞ താരമാണ് രാംദാസ്. സിലോണിനെതിരെ(ഇപ്പോഴത്തെ ശ്രീലങ്ക) കേരള ഇലവനു വേണ്ടിയും അദ്ദേഹം പാഡണിഞ്ഞു. അരങ്ങേറ്റ മത്സരത്തിൽ സംപൂജ്യനായി മടങ്ങിയ ഒ.കെ. കേരളത്തിന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്ററായി വളരുന്നതാണ് ക്രിക്കറ്റ് ആരാധകർ പിന്നീടു കണ്ടത്. 1968-69 ൽ മൈസൂരിനെതിരെയായിരുന്നു ഒ.കെ. രാംദാസ് ഫസ്റ്റ് ക്ലാസിൽ അരങ്ങേറിയത്.
കേരള ക്രിക്കറ്റിനു നവജീവൻ നൽകിയ 70 കളുടെ സംഭാവന കൂടിയാണ് രാംദാസ്. കരിയറിന്റെ തുടക്കത്തിൽ മാനൊർ ക്രിക്കറ്റ് ക്ലബ് അംഗം. എസ്എൻ കോളജ് ടീം അംഗമായിരിക്കേ തന്നെ രാംദാസ് പ്രാഗത്ഭ്യം തെളിയിച്ചു. കേരള, കാലിക്കറ്റ് സർവകലാശാലയ്ക്കായി 65 മുതൽ 70 വരെ കളിച്ചു. കാലിക്കറ്റ് സർവകലാശാല ടീം ക്യാപ്റ്റനായിരുന്നു. കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന കണ്ണൂർ ക്രിക്കറ്റ് ക്ലബ് 'സിസിസി'യിലൂടെയാണ് വളർന്നത്.
1968-69ലായിരുന്നു കേരള സീനിയർ ടീമിൽ രാംദാസെത്തുന്നത്. അന്ന് പ്രായം 20 വയസ്സുമാത്രം. ബാലൻ പണ്ഡിറ്റിന്റെ കീഴിൽ മൈസൂരിനെതിരെയായിരുന്നു അരങ്ങേറ്റം. ഫോർട്ട് കൊച്ചിൻ പരേഡ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടെസ്റ്റ് താരം വി. സുബ്രഹ്മണ്യനായിരുന്നു മൈസൂരിനെ നയിച്ചത്. നേരിട്ട അഞ്ചാം പന്തിൽ റണ്ണൊന്നുമെടുക്കാതെ ബോൾഡായാണ് രാംദാസ് ആദ്യ ഇന്നിങ്സിൽ പുറത്തായത്.
രണ്ടാമത്തെ ഇന്നിങ്സിൽ ആ പിഴവു തീർത്തു. ടീമിലെ ടോപ് സ്കോററായി. രണ്ടു റൺസ് അകലെ ആയിരുന്നു ആദ്യ അർധ സെഞ്ചറി നഷ്ടമായത്. 136 റൺസിനു കേരളം തോറ്റെങ്കിലും രാംദാസെന്ന താരത്തിന്റെ ഉദയമായിരുന്നു ആ മത്സരം. തമിഴ്നാടിനെതിരായ 83 റൺസ് ആണ് കരിയറിലെ മികച്ച സ്കോർ. 72-73 കാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു ആ പ്രകടനം.
വിജയവാഡ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ 7879ൽ ആന്ധ്രക്കെതിരെ നേടിയ 80 റൺസ് മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോർ ആയി. ഇരുപതാമത്തെ മൽസരത്തിലായിരുന്നു 1,000 റൺസ് കടന്നത്. 1973ൽ ആന്ധ്രക്കെതിരെ കൊച്ചിൻ പ്രീമിയർ ടയേഴ്സ് ഓവലിലായിരുന്നു നാഴികക്കല്ല് പിന്നിട്ടത്. 1970 മുതൽ 73 വരെ മൂന്നു സീസൺ തുടർച്ചയായി ടോപ് സ്കോററായി. 1981 ൽ കളി മതിയാക്കി.
ടി.വി എസ്. മണിക്കു ശേഷം കേരളം കണ്ട മികച്ച ഓപ്പണറായാണ് രാംദാസ് അറിയപ്പെടുന്നത്. സ്ഥിരതയായിരുന്നു പ്രത്യേകത. ഒ.കെ.രാംദാസ് സുരി ഗോപാലകൃഷ്ണ സഖ്യം നേരിട്ടത് ആ കാലത്തെ പ്രഗദ്ഭരായ ബോളർമാരെ. ആറു സീസണിൽ 16 മൽസരങ്ങളിൽ ഇരുവരും ഒന്നിച്ച് കേരളത്തിനായി ഇന്നിങ്സ് തുറന്നു. മൂന്നു സെഞ്ചറിയും 13 അർധ സെഞ്ചറിയുമാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.
ബ്രിജേഷ് പട്ടേൽ, ജി.ആർ.വിശ്വനാഥ്, സയ്യിദ് കിർമാനി, വൈ.ബി.ചന്ദ്രശേഖർ, ഇ.എ.പ്രസന്ന, എം.എൽ.ജയ്സിംഹ, പട്ടൗഡി, ആബിദ് അലി, അബ്ബാസ് അലി ബെയ്ഗ്, ഗോവിന്ദരാജ, ജയന്ത്ലാൽ, വെങ്കിട്ട് രാഘവൻ, കൃഷ്ണമാചാരി ശ്രീകാന്ത്, കല്യാണ സുന്ദരം, വി.വി.കുമാർ തുടങ്ങിയവർക്കെതിരെയൊക്കെയാണു രാംദാസ് കളിച്ചത്. എസ്ബിഐയുടെ ആഭ്യന്തര ടൂർണമെന്റിൽ ആബിദ് അലിയുടെ കീഴിൽ ഓൾ ഇന്ത്യാ ബാങ്ക് ക്രിക്കറ്റ് ടീമിൽ അംഗമായി. ബിഷൻസിങ് ബേദിക്കൊപ്പവും കളിച്ചു. മൻസൂർ അലി ഖാൻ പട്ടൗഡിക്കെതിരെയും ഈ ഓപ്പണർ കളിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്