അജി കൃഷ്ണൻ ചാനൽ ചർച്ചയിലെ പരാതിയുമായി സ്റ്റേഷനിൽ എത്തിയത് ഉച്ചയ്ക്ക്; 2021ലെ ആ കേസിൽ പരാതിക്കാരൻ പൊലീസിന് മുമ്പിലെത്തിയത് ഇന്നലെ വൈകീട്ട് ആറു മണിയോട് അടുത്തും; എട്ട് മണിക്ക് എഫ് ഐ ആർ ഇട്ട് പത്തരയോടെ അറസ്റ്റും രേഖപ്പെടുത്തി; അതും വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളിൽ; അജികൃഷ്ണയോട് കാട്ടിയതും പിസി ജോർജ് മോഡൽ ചതി; 'പിണറായിസം' കേരളം ഭരിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: എച്ച് ആർ ഡി എസ് സെക്രട്ടറി അജികൃഷ്ണനെ അറസ്റ്റു ചെയ്തതും പിസി ജോർജിനെ അഴിക്കുള്ളിലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ പുറത്തെടുത്ത അതേ ചതിയിൽ. പൊലീസ് എഫ് ഐ ആറിൽ ഇതെല്ലാം വ്യക്തമാണ്. കൊലക്കുറ്റം പോലും വേണമെങ്കിൽ കിട്ടാവുന്ന തരത്തിലാണ് എഫ് ഐ ആർ തയ്യാറാക്കിയത്. പിസി ജോർജിന് ജാമ്യം കിട്ടിയതു പോലുള്ള അവസ്ഥ ഉണ്ടാകരുതെന്ന കരുതൽ ഇതിനു പിന്നിലുണ്ടെന്നതാണ് ലഭ്യമാകുന്ന സൂചന. എന്നാൽ ഈ കാലത്ത് എന്തും എപ്പോൾ വേണമെങ്കിലും ആർക്കെതിരേയും പൊലീസ് നടത്തുമെന്നതിന് തെളിവാണ് അജികൃഷ്ണന്റെ അറസ്റ്റും കേസും.
സ്വർണ്ണ കടത്ത് കേസിൽ സ്വപ്നാ സുരേഷും സർക്കാരും തമ്മിൽ തെറ്റുന്നത് ഐഎഎസുകാരനായ ശിവശങ്കറിന്റെ പുസ്തകം പുറത്തു വന്നതോടെയാണ്. സാമ്പത്തികമായി സ്വപ്ന പൊളിഞ്ഞപ്പോൾ എച്ച് ആർ ഡി എസ് സ്വപ്നയ്ക്ക് ജോലി നൽകി. ഇതോടെയാണ് എസ് എഫ് ഐയുടെ മുൻ സംസ്ഥാന നേതാവായിരുന്ന അജികൃഷ്ണൻ സർക്കാരിന്റേയും പിണറായിയുടേയും കണ്ണിലെ കരടായിരുന്നു. ഈ വൈരാഗ്യമാണ് അജി കൃഷ്ണയ്ക്കെതിരായ അറസ്റ്റിന് പിന്നിലെന്നാണ് എച്ച് ആർ ഡി എസ് ആരോപിക്കുന്നത്. പിണറായിസം ചർച്ചയാകുന്ന കാലത്തെ പിസി ജോർജ് മോഡൽ അറസ്റ്റാണ് അജി കൃഷ്ണയ്ക്കെതിരേയും നടന്നത്. കോടതി കനിഞ്ഞില്ലെങ്കിൽ ദീർഘകാലം അജികൃഷ്ണ ജയിലിൽ കിടക്കും. ഈ സാഹചര്യത്തിലാണ് അജി കൃഷ്ണയ്ക്കെതിരായ എഫ് ഐ ആർ മറുനാടൻ പുറത്തു വിടുന്നത്.
ഇന്നലെ രാവിലയാണ് ദുബായിൽ നിന്ന് അജി കൃഷ്ണൻ നെടുമ്പാശ്ശേരിയിൽ എത്തിയത്. അവിടെ നിന്ന് നേരെ എത്തിയത് പൊലീസ് സ്റ്റേഷനിൽ. ഉച്ചയോടെ അവിടെ അജികൃഷ്ണൻ എത്തി. എന്നാൽ ഡിവൈഎസ് പി ഉണ്ടായിരുന്നില്ല. കുറച്ചു നേരം കാത്തിരുന്ന ശേഷം മടങ്ങി. യാത്ര വഴിയിലെത്തിയപ്പോൾ സർക്കിൾ ഇൻസ്പെക്ടർ പ്രത്യക്ഷപ്പെട്ടു. ഡി വൈ എസ് പി എത്തിയെന്നും മൊഴി നൽകണമെന്നും പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പിന്നെ ആറസ്റ്റും. അജികൃഷ്ണൻ ഉച്ചയോടെ സ്റ്റേഷനിൽ എത്തിയ ശേഷം നാടകീയ നീക്കങ്ങൾ നടന്നു എന്നതാണ് വസ്തുത. 2021ലെ കേസിലാണ് അറസ്റ്റ് എന്ന് പൊലീസ് വിശദീകരിക്കുകയും ചെയ്തു.
എന്നാൽ 2022 ജൂലൈ 11-ാം തീയതി വരെ അജികൃഷ്ണനെതിരെ കേസൊന്നും ഇല്ലായിരുന്നുവെന്നതാണ് വസ്തുത. ഇന്നലെ രാത്രി എട്ട് മണി മിന്നിട്ടിനാണ് അജി കൃഷ്ണനെതിരെ എഫ് ഐ ആർ ഇടുന്നത്. എഫ് ഐ ആർ രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വസ്തുതകൾ ഉള്ളത്. എഫ് ഐ ആർ പ്രകാരം 2021 ജൂൺ ആറിനാണ് കേസിന് ആസ്പദമായ സംഭവം. അതും അർദ്ധ രാത്രി 12 മുതൽ 11.59 വരെ. പന്ത്രണ്ട് മണിക്കൂർ നീണ്ട കുറ്റകൃത്യം. അങ്ങനെ 24 മണിക്കൂർ നീണ്ട കുറ്റകൃത്യം. ഈ കുറ്റകൃത്യത്തിന്റെ പരാതി പൊലീസ് സ്റ്റേഷനിൽ ലഭിച്ചത സമയവും തീയതിയും എഫ് ഐ ആറിലുണ്ട്. ഇതിനൊപ്പം അറിയിച്ച ആളിന്റെ പേരും. ഇതിൽ നിന്നാണ് കേസിന് പിന്നിലെ ഗൂഢാലോചന വ്യക്തമാകുന്നത്.
2021 ജൂണിൽ നിന്ന കുറ്റകൃത്യം പൊലീസ് സ്റ്റേഷനിൽ അറിയുന്നത് 2022 ജൂലൈ 11ന് വൈകിട്ട് അഞ്ചു മണി 55 മിനിറ്റിനാണ്. അതായത് ഇന്നലെ രാത്രി. അതിന് ശേഷം രണ്ട് മണിക്കൂർ കൊണ്ട് എഫ് ഐ ആർ ഇട്ടു. രാത്രിയിൽ അറസ്റ്റും. ഇതാണ് അജി കൃഷ്ണന്റെ കാര്യത്തിൽ നടന്നത്. പൊലീസ് സ്റ്റേഷന് 15 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. മുരുകന്റെ മകൻ രാമനാണ് ഏതാണ്ട് ഒരു കൊല്ലം മുമ്പ് നടന്ന പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത് എന്നും എഫ് ഐ ആർ പറയുന്നുണ്ട്. പരാതിയിൽ അജികൃഷ്ണൻ, ജോയ് മാത്യു, വിവേകാനന്ദൻ, വേണുഗോപാൽ എന്നിവരടക്കം ഏഴു പ്രതികളും ഉണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് എഫ് ഐ ആറിലുള്ളത്. ഇത് ചില മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നുവെങ്കിലും പരാതി കിട്ടിയ ദിവസവും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത സമയവും രഹസ്യമാക്കി വച്ചു.
അജികൃഷ്ണൻ പൊലീസ് സ്റ്റേഷനിലെത്തിയത് അറിഞ്ഞ ശേഷം ഏതോ സ്ഥലത്തുണ്ടായ ഗൂഢാലോചനയാണ് ഈ കേസെന്ന് വ്യക്തമാക്കുന്നതാണ് പരാതി കൊടുത്ത സമയവും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത സമയവും. അജി കൃഷ്ണനും ജോയ് മാത്യുവുമടക്കം 31 പേർ ചേർന്ന് അട്ടപ്പാടിയിലെ വട്ടലക്കി ആദിവാസി ഊരിൽ കടന്ന് കയറി മാരക ആയുധങ്ങളുമായി ആദിവാസികളെ ആക്രമിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. കാട്ടിൽ കഴിയേണ്ട തൊട്ടുകൂടാൻ പറ്റാത്ത വൃത്തികെട്ട ജീവികളാണ് ആദിവാസികളെന്നും തല്ലിക്കൊന്നാൽ ആരും ചോദിക്കാനില്ലെന്നും ഭീഷണിപ്പെടുത്തിയതായി പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനേയും ബന്ധുക്കളേയും പ്രതികൾ വടികൊണ്ട് മർദ്ദിച്ചുവെന്നും പറയുന്നു.
ഇതിന് പിന്നാലെ 'ഒരൊറ്റ എണ്ണവും ഇവിടെ കാലു കുത്തരുത്' എന്ന് പറഞ്ഞ്, ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും അവരുടെ കുടിലുകൾ അടിച്ചു തകർത്ത് തീവെച്ച് കത്തിച്ച് നാശനഷ്ടം ഉണ്ടാക്കിയെന്നുമാണ് എഫ്ഐആറിലുള്ളത്. ഐപിസിയുടെ 143, 147, 148, 447, 436, 427, 324, 506, 149 വകുപ്പുകൾക്ക് പുറമേ, പട്ടിക ജാതി- പട്ടിക വർഗ അക്രമണ നിരോധന നിയമപ്രകാരമാണ് അജി കൃഷ്ണനെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു ഭീകര കുറ്റവാളിക്കെതിരെ ചുമത്തുന്ന വകുപ്പുകാണ് ഇതെല്ലാം. ഐ പി സി 46 എന്നത് ഗുരുതര കുറ്റമാണ്. പത്തുകൊല്ലം കുറഞ്ഞത് തടവു ശിക്ഷ കിട്ടാം. വേണമെങ്കിൽ ജീവപര്യന്തം വരേയും. ഈ കുറ്റം ആദിവാസികൾക്കെതിരെയാണെങ്കിൽ അത് വധ ശിക്ഷയിലേക്കും മറുമെന്ന് നിയമവിഗദ്ധർ പറയുന്നു.
ഇത്തരം കുറ്റങ്ങൾ എഫ് ഐ ആറിൽ ചുമത്തിയാൽ സാധാരണ ഗതിയിൽ വിചാരണ കഴിയും വരെ ജയിലിൽ കിടക്കേണ്ടി വരും. എന്നാൽ അജി കൃഷ്ണനെതിരായ എഫ് ഐ ആറിലെ ദിവസങ്ങൾ പറഞ്ഞു വയ്ക്കുന്ന ഗൂഢാലോചന മാത്രമാണ് എച്ച് ആർ ഡി എസിന് ആശ്വാസം. ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞ് കോടതി ജാമ്യം അനുവദിച്ചാൽ മാത്രമേ ഇനി അജി കൃഷ്ണന് പുറത്തിറങ്ങാൻ കഴിയൂ. പിസി ജോർജിനെ ജയിലിൽ അടയ്ക്കാനുള്ള നീക്കം പൊളിഞ്ഞ സാഹചര്യത്തിലാണ് അജി കൃഷ്ണനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത്. ഇത്തരം കേസുകളിൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിക്കില്ലെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്.
സ്വപ്ന സുരേഷിന് ജോലി നൽകിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമാണ് എച്ച്.ആർ.ഡി.എസ്. കോവിഡിന് മുമ്പ് ഔഷധ കൃഷി തുടങ്ങാൻ എച്ച് ആർ ഡി എസ് ആലോചിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പുതിയ വിവാദത്തിന് കാരണം. അന്ന് വിദ്യാധിരാജാ വിദ്യാ ഭവൻ ട്രസ്റ്റിന്റെ ഭൂമിയിലാണ് കൃഷി നടത്താൻ തീരുമാനിച്ചിരുന്നത്. മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻനായരുടെ നിയന്ത്രണത്തിലുള്ളതായിരുന്നു ആ ട്രസ്റ്റ്. 46 ഏക്കർ ഭൂമി 30 വർഷം മുമ്പ് സ്വന്തമാക്കിയതായിരുന്നു വിദ്യാധിരാജാ വിദ്യാ ഭവൻ ട്രസ്റ്റ്. ഈ ഭൂമിയിലായിരുന്നു കൃഷി ചെയ്തത്. രാമചന്ദ്രൻനായരുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. പാട്ടത്തിന് പോലും വസ്തു ട്രസ്റ്റ് ഏറ്റെടുത്തിരുന്നില്ല.
രാമചന്ദ്രൻ നായരുടെ അനുവാദത്തോടെ ആ ഭൂമിയിൽ കൃഷി ചെയ്തു. പഞ്ചായത്ത് റോഡിന്റെ ഇരുവശത്തും ഈ വസ്തു ഉണ്ടായിരുന്നു. കൃഷി തുടങ്ങിയപ്പോൾ രണ്ടു പേർ പരാതിയുമായി എത്തി. അതിൽ ഒരു ഭാഗത്തെ ഭൂമിയിലുള്ള രണ്ടര ഏക്കറിനെ കുറിച്ചായിരുന്നു തർക്കം. ഇതോടെ ആ വസ്തുവിൽ കൃഷി ചെയ്യേണ്ടെന്നും വച്ചു. ഇതിനിടെ കോവിഡ് എത്തി. ഇതോടെ പദ്ധതി തന്നെ പ്രശ്നത്തിലായി. ഇതിനിടെയാണ് രണ്ട് കുടിലുകൾ പോലെ ചിലർ ആവസ്തുവിൽ കെട്ടുന്നത്. അത് വിദ്യാധിരാജാ ട്രസ്റ്റിനെ എച്ച് ആർ ഡി എസ് അറിയിച്ചു. അവർ പൊലീസിൽ പരാതിയും നൽകി. ഭൂമി കൈയേറിയവരോട് രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. അതിന് അവർക്ക് കഴിഞ്ഞുമില്ല. പിന്നീട് കോടതിയിലും ട്രസ്റ്റ് പരാതിയുമായി എത്തി.
തൽസ്ഥിതി തുടരാനും മറു വിഭാഗത്തിനോട് അവകാശവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. എന്നാൽ താൽകാലിക തൽസ്ഥിതി തുടരൽ ഉത്തരവിന് ശേഷവും രേഖകൾ ഒന്നും മറുഭാഗം ഹാജരാക്കിയില്ല. ഇതോടെ ആ വസ്തു തന്നെ വിദ്യാധിരാജാ ട്രസ്റ്റിന് സ്വന്തമാണെന്ന നിലയും വന്നു. ഇവിടെ എച്ച് ആർ ഡി എസിനോട് കൃഷി ചെയ്തോളാനും നിർദ്ദേശിച്ചു. എന്നാൽ അവർ അതു ചെയ്തതുമില്ല. ഇതെല്ലാം കോടതി രേഖകളിൽ നിന്നു തന്നെ മനസ്സിലാകുന്ന വസ്തുതകളാണ്. 2021ൽ പൊലീസിന് മുമ്പിലെത്തിയ ഈ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. ഈ കേസിലാണ് ഇപ്പോൾ ഇപ്പോൾ നാടകീയ നീക്കങ്ങൾ നടത്തുന്നത്. സിവിൽ സ്വഭാവമുള്ള പരാതിയും നടപടികളുമായിരുന്നു ഇതെല്ലാം. ഇതിലേക്ക് ജാമ്യമില്ലാ വകുപ്പുകൾ കൊണ്ടു വരാനാണ് പട്ടികജാതി അധിക്ഷേപ വാക്കുകൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്