Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാലക്കാട്ടെ മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യ: ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി പ്രവർത്തകൻ പ്രജീവ് ഒളിവിൽ; ഭർത്താവിന്റെയും അടുത്ത ബന്ധുക്കളുടെയും മൊഴി എടുക്കും; പോസ്റ്റുമോർട്ടം റിപ്പോർട്ടിനു കാത്ത് പൊലീസ്; വിവാദ കേസിൽ വിശദമായ അന്വേഷണത്തിന് നീക്കം

പാലക്കാട്ടെ മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യ: ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി പ്രവർത്തകൻ പ്രജീവ് ഒളിവിൽ; ഭർത്താവിന്റെയും അടുത്ത ബന്ധുക്കളുടെയും മൊഴി എടുക്കും; പോസ്റ്റുമോർട്ടം റിപ്പോർട്ടിനു കാത്ത് പൊലീസ്; വിവാദ കേസിൽ വിശദമായ അന്വേഷണത്തിന് നീക്കം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മഹിള മോർച്ച നേതാവ് ശരണ്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശരണ്യയുടെ ഭർത്താവിന്റെയും അടുത്ത ബന്ധുക്കളുടെയും മൊഴി എടുക്കും. ആത്മഹത്യാകുറിപ്പിൽ സൂചിപ്പിച്ച ബിജെപി പ്രവർത്തകൻ പ്രജീവ് ഒളിവിലാണ്. ശരണ്യയുടെ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ.

ബിജെപിയുടെ ജില്ലാ നേതാവും ശരണ്യയും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശരണ്യയെ ഭീഷണിപെടുത്തനായി പ്രജീവ് കാണിച്ച വീഡിയോ സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. പാലക്കാട് മണ്ഡലം ട്രഷറർ ആയിരുന്ന ശരണ്യ ഞായറാഴ്ചയാണ് തൂങ്ങി മരിച്ചത്. ബിജെപി നേതാവ് പ്രജീവ് ആണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ആറ് പേജുകളാണ് കുറിപ്പിലുള്ളത്, ശരണ്യയുടെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്. പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു. ഇപ്പോൾ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും കുറിപ്പിൽ ശരണ്യ വ്യക്തമാക്കുന്നു. പ്രജീവിന്റെ കള്ളക്കളികൾ മുഴുവൻ പുറത്തുകൊണ്ടുവരണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.

മലയാളം എഴുതാനറിയാത്ത ശരണ്യ ഇംഗ്ലീഷിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്. കത്തിൽ സുഹൃത്തായ എസ്.ആർ.എം.യു ഒലവക്കോട് യൂണിറ്റ് പ്രസിഡന്റ് പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മരണത്തിന് ഉത്തരവാദി പ്രജീവാണെന്നും ഇയാളെ വെറുതെ വിടരുതെന്നും കത്തിൽ ശരണ്യ കുറിച്ചിട്ടുണ്ട്. പ്രജീവിന്റെയും ഭാര്യയുടെയും നമ്പറുകളും കത്തിലുണ്ട്.

ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും. മറ്റ് പെൺകുട്ടികളുമായുള്ള ബന്ധങ്ങളുടെ വിശദാംശങ്ങൾ എന്റെ ഫോണിലുണ്ട്. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം എന്നും കത്തിൽ പറയുന്നുണ്ട്. പ്രജീവ് ചതി ചെയ്തതിനെ തുടർന്നാണ് ശരണ്യ ജീവനൊടുക്കിയത് എന്ന് വ്യക്തമാക്കുന്ന താണ് ആത്മഹത്യാ കുറിപ്പ്. പൊലീസ് ഇതുവരെ പ്രജീവിനെതിരെ കേസെടുത്തിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വൈകിട്ടു 4 മണിയോടെയാണ് മാട്ടുമന്തയിലെ വാടക വീടിനുള്ളിൽ ശരണ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യും മുൻപ് പ്രജീവിനെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നുള്ള വിവരവും പറഞ്ഞു. ഈ സമയം വീട്ടിൽ ഭർത്താവ് രമേഷും മക്കളും ഇല്ലായിരുന്നു. രമേഷ് ഒരു ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് പോയിരിക്കുകയായിരുന്നു.

ശരണ്യയുടെ ഫോൺ കോളിന് പിന്നാലെ പ്രജീവ് സുഹൃത്തായ പ്രജിത്തിന് വിളിച്ച് ശണ്യ തൂങ്ങിമരിക്കുമെന്ന് പറഞ്ഞെന്നും വേഗം അവിടേക്ക് എത്തണമെന്നും അറിയിച്ചു. പ്രജിത്ത് വിവരം രമേഷിനെ അറിയിക്കുകയും വേഗം തന്നെ സ്ഥലത്തെത്തുകയും ചെയ്തു. വീടിന്റെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. രമേഷും പ്രജിത്തും ചേർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തൊട്ടു പിന്നാലെ പ്രജീവും ഭാര്യയും ഇവിടെയെത്തുകയും ചെയ്തു. പ്രജീവിനെതിരെയും പ്രജിത്തിനിതിരെയും കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP