Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നും കിട്ടിയില്ല... ആരും ഒന്നും കണ്ടിട്ടുമില്ല; കുണ്ടമൻകടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിചെന്ന കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കേസ് തനിക്കെതിരെ തിരിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന് ആരോപിച്ച് സ്വാമി സന്ദീപാനന്ദഗിരിയും; തീ കത്തിക്കലിലെ വിവാദം ഇനിയും ആളിക്കത്തും

ഒന്നും കിട്ടിയില്ല... ആരും ഒന്നും കണ്ടിട്ടുമില്ല; കുണ്ടമൻകടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിചെന്ന കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കേസ് തനിക്കെതിരെ തിരിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന് ആരോപിച്ച് സ്വാമി സന്ദീപാനന്ദഗിരിയും; തീ കത്തിക്കലിലെ വിവാദം ഇനിയും ആളിക്കത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കുണ്ടമൻകടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിചെന്ന കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. പെട്രോളൊഴിച്ച് തീ കത്തച്ചു എന്നതിനപ്പുറം കേസിൽ മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. മുന്നര വർഷത്തെ അന്വേഷണത്തിന് ഒടുവിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. അതിനിടെ വിമർശനവുമായി സന്ദീപാനന്ദ ഗിരിയും രംഗത്തു വന്നു.

നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനായില്ലെന്നതാണ് വസ്തുത. ആദ്യം സിറ്റിപൊലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. 2018 ഒക്ടോബർ 27-ന് പുലർച്ചെയായിരുന്നു സംഭവം. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു.

കേസ് അന്വേഷണം അവസാനിപ്പിക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിക്കും. എന്നാൽ കേസിലെ തെളിവുകൾ പൊലീസ് നശിപ്പിച്ചെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. കേസിൽ പല തെളിവുകളുമുണ്ടായിരുന്നു. ആശ്രമം കത്തിക്കുന്നതിന് മുമ്പ് ആശ്രമത്തിലേക്ക് മാർച്ച് നടന്നിരുന്നു. ആ സമയത്ത് ആശ്രമത്തിനകത്തെ വണ്ടി മാറ്റിയിടാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വാഹനം മാറ്റിയിട്ടതാണ്. ഒരാഴ്ചയ്ക്ക് ശേഷം വാഹനം കൊണ്ടുവന്നിട്ടതിന് പിന്നാലെ വാഹനം കത്തിക്കുകയായിരുന്നു.

വാഹനം കത്തിച്ചതിനൊപ്പം കൈപ്പടയിലെഴുതിയ മുന്നറിയിപ്പുമായി ഒരു റീത്തും അക്രമികൾ വെച്ചിരുന്നു. ഇത് പൊലീസിനെ അറിയിച്ചെങ്കിലും തെളിവുകളെല്ലാം നശിപ്പിക്കപ്പെടുകയാണ് ഉണ്ടായത്. കൂടാതെ തീയിട്ടത് ഞങ്ങൾ തന്നെയാണെന്ന് വരുത്തി തീർക്കാനാണ് പൊലീസ് ശ്രമം നടത്തുന്നത്. ഇതിൽ തെളിവുകളും നശിപ്പിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ട്. ഇതൊന്നും അന്വേഷണ സംഘം അന്വേഷിച്ചിട്ടില്ല-സന്ദീപാനന്ദഗിരി പറയുന്നു.

കേസ് തനിക്കെതിരെ തിരിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമാണ്. തീ വെച്ചത് ഞങ്ങൾ തന്നെയാണെന്ന് വാദിക്കുകയാണെങ്കിൽ അത് കോടതിയിൽ തെളിയിക്കട്ടെയെന്നും സന്ദീപാനന്ദഗിരി കൂട്ടിച്ചേർത്തു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതിൽ സംഘപരിവാർ സംഘടനകളിൽനിന്നും ഭീഷണി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സംഭവം നടന്നദിവസം ആശ്രമത്തിലെത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ആശ്രമത്തിലെ സി.സി.ടി.വി. കേടായിരുന്നു. ആശ്രമത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയെങ്കിലും പുറത്തുവിട്ടില്ല. ഇത് പൂഴ്‌ത്തിയതാണെന്ന ആരോപണം ഉയർന്നിരുന്നു. പൊലീസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയതാണെന്ന ആരോപണവും ഈ കേസിലുണ്ട്. 2018 ഒക്ടോബർ 27ന് പുലർച്ചെയാണു കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമത്തിനു മുന്നിൽ നിർത്തിയിരുന്ന കാറുകൾ പൂർണമായും കത്തിനശിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർ ആശ്രമത്തിലെത്തുകയും വലിയതോതിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ആറു മാസത്തിലധികം പൊലീസിന്റെ പ്രത്യേകസംഘത്തിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്നു ക്രൈംബ്രാ?ഞ്ച് മേധാവിയായിരുന്ന ടോമിൻ തച്ചങ്കരി അടക്കമുള്ളവർ നേരിട്ടെത്തിയാണ് അന്വേഷിച്ചത്. അന്വേഷണം തുടങ്ങിയിട്ട് ഏതാണ്ട് 3 വർഷവും 8 മാസവുമായി. ഇപ്പോഴും അവ്യക്തത തുടരുകയാണ്. അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ല. ഏതാനും ചില കാര്യങ്ങൾ കൂടി പരിശോധിച്ച് തെളിവുകൾ ലഭിച്ചില്ലെങ്കിൽ കേസ് അവസാനിപ്പിക്കാനാണു തീരുമാനം. ആദ്യഘട്ട അന്വേഷണം തെറ്റിയെന്നാണു വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP