'ഇതു നമ്മളുടെ ഭാവിക്കു വേണ്ടി'യെന്ന് പ്രക്ഷോഭകർക്കൊപ്പം നിന്ന് വിശദീകരിച്ച് ജയസൂര്യയും സംഗക്കാരയും; രാജിവച്ചിട്ടും പ്രധാനമന്ത്രിയുടെ വീടിന് തീവച്ചു; ജീവനും കൊണ്ട് ഓടിയ പ്രസിഡന്റ് എവിടെ എന്ന് ആർക്കും അറിയില്ല; രാജപക്സെ രാജിവയ്ക്കുമെന്ന് സ്പീക്കറുടെ ഉറപ്പ്
മറുനാടൻ ഡെസ്ക്
കൊളംബോ: ശ്രീലങ്ക കലാപകലുഷിതം. പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവയ്്കും. അതിന് ശേഷം സർവ്വകക്ഷി സർക്കാർ അധികാരത്തിലെത്തും. സാമ്പത്തിക കെടുകാര്യസ്ഥതയാണ് ശ്രീലങ്കയെ തകർത്തത്. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉടലെടുത്ത ജനകീയ പ്രക്ഷോഭം എല്ലാ സീമകളും ലംഘിച്ചു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകാരികൾ തീയിട്ടു. വിക്രമസിംഗെയുടെ വസതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ വസതിക്ക് തീയിടുകയായിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. പ്രതിഷേധം സർവകക്ഷി ഭരണകൂടത്തിന് നേരെയും തിരിയുമെന്ന് ഉറപ്പായതോടെയാണ് വിക്രമസിംഗെ രാജിവച്ചത്.
ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം, ശനിയാഴ്ച ഉച്ചയോടെയാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് വസതി വിട്ടോടി. പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ പതാക ഉയർത്തി. പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും നേരത്തെ തന്നെ കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിൽ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു. സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല.
കഴിഞ്ഞ ദിവസം സൈന്യവും പൊലീസും പ്രക്ഷോഭകരെ തടഞ്ഞില്ല. റോഡ്, റെയിൽ ഗതാഗത നിയന്ത്രണം പ്രക്ഷോഭകർ ഏറ്റെടുത്തു. കൊളംബയിലേക്ക് പതിനായിരങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. പരുക്കേറ്റ 33 പ്രക്ഷോഭകർ ആശുപത്രിയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. വസതി വിട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്സെ എവിടെയെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രതിഷേധം രൂക്ഷമായതിനു പിന്നാലെ ശനിയാഴ്ചയാണു രാജിവച്ചത്. പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ബുധനാഴ്ച രാജിവച്ചേക്കുമെന്നു റിപ്പോർട്ടുണ്ട്. 30 ദിവസത്തേക്ക് സ്പീക്കർ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. അതിനിടെ പാർലമെന്റ് കൂടി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.
പ്രതിഷേധക്കാരെ ഓടിക്കാൻ കണ്ണീർവാതകം പ്രയോഗിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ അവർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന വാഹനങ്ങളും നശിപ്പിച്ചു. പ്രക്ഷോഭകരും സേനയും സംയമനം പാലിക്കണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടു. ഈ വർഷം മേയിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ റനിൽ വിക്രമസിംഗെ,
ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വളഞ്ഞ പ്രതിഷേധക്കാർ പിരിഞ്ഞു പോയില്ല. രാജപക്സെ വസതി വിട്ടിരുന്നു. കൊളംബോയിൽ കടൽത്തീരത്തെ പ്രസിഡന്റിന്റെ വസതിയിലേക്ക് മാർച്ച് ചെയ്ത പതിനായിരങ്ങൾ എല്ലാം കൈയേറുകയായിരുന്നു.
സർവ്വകക്ഷി യോഗ തീരുമാന പ്രകാരം പ്രധാനമന്ത്രിയുടെ രാജി
സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് പ്രധാനമന്ത്രിയുടെ രാജി. ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിലേക്കു ഓഫിസിലേക്കും പ്രതിഷേധക്കാർ ഇടിച്ചുകയറി രാജ്യതലസ്ഥാനം കലാപഭൂമിയായതിനു പിന്നാലെയാണ് വിക്രമസിംഗെയുടെ രാജി.
'സർക്കാരിന്റെ തുടർച്ചയ്ക്കും രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്കും പാർട്ടി നേതാക്കൾ മുന്നോട്ടുവച്ച നിർദ്ദേശം അംഗീകരിച്ച് ഒരു സർവകക്ഷി പാർട്ടിക്ക് വഴിയൊരുക്കുന്നു. ഇതിനായി ഞാൻ പ്രധാനമന്ത്രിപദത്തിൽനിന്നു രാജിവയ്ക്കുന്നു' റനിൽ വിക്രമസിംഗെ ട്വീറ്റു ചെയ്തു. സർവകക്ഷി സർക്കാർ രൂപീകരിക്കാൻ തായാറാണെങ്കിൽ താൻ രാജിവയ്ക്കാമെന്ന് വിക്രമസിംഗെ പ്രതിഷേധം രൂക്ഷമായപ്പോൾത്തന്നെ പറഞ്ഞിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന ശ്രീലങ്കയിൽ ആഭ്യന്തര കലാപം അതിരൂക്ഷമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ട്.
നിയന്ത്രണം ഏറ്റെടുക്കാൻ സ്പീക്കർ
സാമ്പത്തിക പ്രതിസന്ധിമൂലം മാസങ്ങളായി അരാജകത്വം നിലനിൽക്കുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ കൊട്ടാരവും ഓഫിസും ജനങ്ങൾ കയ്യേറി പിടിച്ചെടുത്തു. ബുധനാഴ്ച രാജിവയ്ക്കുമെന്ന് ഗോട്ടബയ തന്നെ അറിയിച്ചതായി സ്പീക്കർ മഹിന്ദ അഭിവർധന രാത്രി വൈകി വിഡിയോ പ്രസ്താവനയിൽ പറഞ്ഞു. സമാധാനപരമായ അധികാരക്കൈമാറ്റം ഉറപ്പാക്കാനാണു പ്രസിഡന്റിന്റെ രാജി തീരുമാനമെന്നും ജനങ്ങൾ ശാന്തരാകണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു.
'രാജ്യമൊന്നാകെ കൊളംബോയിലേക്ക്' എന്നു പേരിട്ട ബഹുജന കൂട്ടായ്മ ആഹ്വാനം ചെയ്ത റാലിയിൽ പതിനായിരങ്ങളാണ് ഇന്നലെ പകൽ രാജപക്സെയുടെ വസതിയിലേക്ക് ഇരച്ചെത്തിയത്. രാജിവയ്ക്കാൻ തയാറാണെന്നും സർവകക്ഷി സർക്കാർ രൂപീകരിക്കാമെന്നും പ്രധാനമന്ത്രി റനിൽ പ്രഖ്യാപിച്ചെങ്കിലും വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ വസതിയിലേക്കും ജനങ്ങൾ കയറിത്തുടങ്ങി. റനിലിനെയും നേരത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. രാത്രിയോടെയാണു റനിലിന്റെ സ്വകാര്യ വസതിക്കു പ്രക്ഷോഭകർ തീയിട്ടത്.
രാജപക്സെ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു സമരം ചെയ്യുകയാണ് 2 മാസത്തോളമായി പ്രക്ഷോഭകർ. ഏപ്രിൽ മുതൽ ഓഫിസിനു മുന്നിൽ പ്രക്ഷോഭം നടക്കുന്നതിനാൽ വസതി തന്നെയാണ് രാജപക്സെ പ്രവർത്തനകേന്ദ്രമാക്കിയിരുന്നത്. ശ്രീലങ്കൻ പതാക കയ്യിലേന്തിയ പ്രക്ഷോഭകർ കൊട്ടാരത്തിന്റെ വാതിലുകൾ തകർത്ത് ഉള്ളിൽ കയറുന്നതിന്റെ വിഡിയോകൾ ശ്രീലങ്കൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. കൊട്ടാരത്തിലെ നീന്തൽക്കുളത്തിൽ ജനങ്ങൾ കുളിക്കുന്നതും അടുക്കളയിൽ പാചകം ചെയ്യുന്നതുമെല്ലാം ഫേസ്ബുക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ തൽസമയം വന്നിരുന്നു. ജനങ്ങൾ രാത്രിയും കൊട്ടാരത്തിൽ തുടരുകയാണ്.
ആളുകളെത്തുന്നതു തടയാൻ 7 ജില്ലകളിൽ വെള്ളിയാഴ്ച കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും പാർട്ടികളുടെയും അഭിഭാഷക, മനുഷ്യാവകാശ സംഘടനകളുടെയും പ്രതിഷേധം കാരണം പിൻവലിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങൾ തടയരുതെന്നു ശ്രീലങ്കയിലെ യുഎസ് അംബാസഡർ ജൂലി ചങ് ആവശ്യപ്പെട്ടിരുന്നു.
പ്രസിഡന്റ് എവിടെയെന്നത് അവ്യക്തം
പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജ്യം വിട്ടെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊളംബോ തുറമുഖത്തുനിന്നു 2 നാവിക കപ്പലുകളിലായി പുറപ്പെട്ടത് പ്രസിഡന്റും മറ്റുമാണെന്ന് അഭ്യൂഹമുണ്ട്. കപ്പലുകളിലേക്കു ബാഗുകൾ തിരക്കിട്ടു കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതേസമയം, കൊളംബോ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിഐപി വാഹനങ്ങളുടെ നിര എത്തുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഏതു മാർഗത്തിലൂടെയാണു പ്രസിഡന്റ് സ്ഥലംവിട്ടതെന്നും എവിടേയ്ക്കാണു പോയതെന്നും വ്യക്തമായിട്ടില്ല.
പ്രക്ഷോഭകാരികൾക്കൊപ്പം ജയസൂര്യ
പ്രക്ഷോഭം നടത്തുന്നവരിൽ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയും. ഒരു പരാജയപ്പെട്ട ഭരണാധികാരിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇപ്പോൾ ഒന്നിച്ചതു പോലെ മുൻപൊരിക്കലും ഒന്നിച്ചു കണ്ടിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജയസൂര്യ പ്രക്ഷോഭകർക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തു.
''ഞാൻ എപ്പോഴും ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമാണ്. അടുത്തുതന്നെ ഞങ്ങൾ വിജയം ആഘോഷിക്കും. എന്നാൽ ഈ ഒത്തൊരുമ ഒരു ലംഘനവും കൂടാതെ തുടരണം.'' ജയസൂര്യ ട്വീറ്റ് ചെയ്തു. ഉപരോധം അവസാനിച്ചിരിക്കുന്നുവെന്നും നിങ്ങളുടെ കോട്ടകൾ തകർന്നിരിക്കുന്നുവെന്നും ജനശക്തി വിജയിച്ചിരിക്കുന്നുവെന്നും മറ്റൊരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു. രാജിവയ്ക്കാനുള്ള മാന്യത നിങ്ങൾ കാണിക്കണമെന്നും ഗോട്ടബയയോട് ജയസൂര്യ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ജയസൂര്യയ്ക്കു പുറമേ ശ്രീലങ്കയുടെ മുൻ താരങ്ങളായ കുമാർ സംഗക്കാര, മഹേള ജയവർധനെ എന്നിവർ പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 'ഇതു നമ്മളുടെ ഭാവിക്കു വേണ്ടി'യെന്ന് പ്രക്ഷോഭകർ പ്രസിഡന്റിന്റെ വസതി വളയുന്ന വിഡിയോ ട്വീറ്റു ചെയ്തു കൊണ്ട് സംഗക്കാര പറഞ്ഞു.
രാമേശ്വരത്തും ജാഗ്രത
അതേസമയം ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്