വിശുദ്ധ ഹജ്ജ് കർമ്മത്തിലെ അറഫാ സംഗമം നടന്നു; ശുഭ്ര വസ്ത്രധാരികളായി പ്രാർത്ഥനയിൽ മുഴുകി ഹാജിമാർ; ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് സംഘത്തെ നയിച്ച് എ.പി അബ്ദുള്ളക്കുട്ടി; അയ്യായിരത്തിൽ അധികം മലയാളികളും സംഘത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. നമീറ പള്ളിയിൽ ഇമാം അറഫാ പ്രഭാഷണം നടത്തി. 10 ലക്ഷം പേരാണ് ഇത്തവണ ഹജ്ജ് നിർവ്വഹിക്കുന്നത്. ഇതിൽ എട്ടര ലക്ഷം പേർ വിദേശികളും ഒന്നര ലക്ഷം പേർ സൗദിയിലെ ആഭ്യന്തര തീർത്ഥാടകരുമാണ്. 79,237 ഇന്ത്യാക്കാരാണ് ഹജ്ജ് നിർവ്വഹിക്കാനെത്തിയത്. സംഘത്തെ നയിക്കുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ള കുട്ടിയാണ്.
ഇതിൽ മലയാളികളായ അയ്യായിരത്തിലധികം പേരുണ്ട്. ഇന്ത്യൻ ഹാജിമാർക്ക് മികച്ച സേവനമാണ് ഒരുക്കിയിരിക്കുന്നതെന്ന് അബ്ദുള്ള കുട്ടി പറഞ്ഞു. തീർത്ഥാടകർക്ക് മെട്രോ സൗകര്യം ഏർപെടുത്തിയത് വളരെ വലിയ സൗകര്യമായിരുന്നുവെന്ന് അബ്ദുള്ളകുട്ടി അറിയിച്ചു. ഇന്നലെ വൈകീട്ടു വരെ അറഫയിൽ പ്രാർത്ഥനയുമായി കഴിച്ചുകൂടിയ വിശ്വാസികൾ രാത്രി മുസ്തലിഫയിൽ രാപാർത്തു.
ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിനാണ് അറഫാ മണൽപരപ്പ് സാക്ഷ്യം വഹിക്കുന്നത്. വിശുദ്ധ ഹജ്ജ് കർമത്തിന്റെ ഏറ്റവും പ്രധാന ചടങ്ങാണ് അറഫാ സംഗമം. ഖലീലുല്ലാഹി ഇബ്റാഹീം നബി(അ)ന്റെയും മകൻ ഇസ്മാഈൽ(അ)ന്റെയും ത്യാഗ സ്മരണകൾ അയവിറക്കി ഒരു രാത്രി മുഴുവൻ മിനായിൽ പ്രാർത്ഥനയിൽ കഴിഞ്ഞ ഹാജിമാർ സുബ്ഹി നിസ്കാരത്തോടെയാണ് ജബൽ റഹ്മ പർവതത്തിന്റെ താഴ്വാരത്ത് അറഫാ മൈതാനം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയത്. വർണ, വർഗ, ഗോത്ര, ദേശ, ഭാഷാ വൈജാത്യങ്ങളില്ലാതെ, ശുഭ്ര വസ്ത്രധാരികളായി തൽബിയ്യത്തിന്റെ മന്ത്രധ്വനികൾ ഉരുവിട്ടാണ് അറഫയിൽ അവർ തടിച്ചുകൂടിയിരിക്കുന്നത്.
മക്കയിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി അറഫാത്ത് സമതലത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് അറഫ. വർഷത്തിൽ ഒരു ദിവസം മാത്രമാണ് ആളുകൾ ഇവിടെ എത്തിച്ചേരുന്നത്. ഏകദേശം 70 മീറ്റർ ഉയരത്തിലാണ് അറഫാത്ത് പർവതം തലയുയുർത്തി നിൽക്കുന്നത്. ഇവിടെ വച്ചാണ് ഹിജ്റ 10-ാം വർഷം അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ചരിത്ര പ്രസിദ്ധമായ അവസാന വിടവാങ്ങൽ പ്രഭാഷണം നടന്നത്. പ്രവാചകരുടെ പാദസ്പർശമേറ്റ സ്ഥലമായ ഈ മലയിൽ നിൽക്കൽ അറഫാ ദിനത്തിൽ വളരെ പുണ്യമുള്ളതായി വിശ്വാസികൾ കരുതുന്നു.
ഹജ്ജത്തുൽ വിദാഇൽ അറഫയിൽ വെച്ച് നബി(സ) നടത്തിയ പ്രഭാഷണത്തെ ലോകത്തെ പ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനമായാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കപ്പെട്ട ശേഷം ആദ്യ പിതാവായ ആദം നബി (അ) യും മാതാവായ ഹവ്വാ ബീവിയുടെയും ആദ്യ സംഗമ സ്ഥാനമെന്ന പ്രത്യേകതയുമുണ്ട് അറഫക്ക്. ഭൂമിയിലെ മാനവചരിത്രത്തിന്റെ തുടക്കവും അറഫയിൽ നിന്നാണ് ആരംഭിക്കുന്നത്.
പ്രവാചകരുടെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ പുതുക്കുന്ന അറഫാ പ്രഭാഷണത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയിൽ ളുഹർ നിസ്കാരത്തിന് മുമ്പായി അറഫ ഖുതുബ നടന്നു. ഖുതുബക്ക് ശൈഖ് മുഹമ്മദ് അൽ ഈസയാണ് നേതൃത്വം നൽകിയത്. തുടർന്ന് ഹാജിമാർ ളുഹർ, അസർ നിസ്കാരങ്ങൾ ജംഅും ഖസ്റുമായി ചുരുക്കി നിസ്കരിച്ചു. പാപമോചന പ്രാർത്ഥനകളിലും ഖുർആൻ പാരായണത്തിലുമായി ഇന്നല സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ കഴിഞ്ഞു. സൂര്യാസ്തമയത്തോടെ ഹാജിമാർ അറഫയിൽ നിന്നും യാത്രതിരിച്ച് മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങി. മുസ്ദലിഫയിലെത്തുന്ന ഹാജിമാർ അവിടെ രാപ്പാർത്തു. തുടർന്ന് മഗ്രിബ്, ഇശാ നിസ്കാരങ്ങൾ നിർവഹിച്ചു.
ശനിയഴാ്ച സുബഹി നമസ്കാരത്തോടെ മിനായിൽ തിരിച്ചെത്തുന്ന ഹാജിമാർ ചെകുത്താന്റെ പ്രതീകമായ ജംറകളിൽ കല്ലേറ് കർമ്മം നടത്തും. ജംറകളിൽ തീർത്ഥാടകർക്ക് സുഗമമായി കല്ലേറ് നിർവഹിക്കാൻ മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം പ്രധാന ജംറയായ ജംറത്തുൽ അഖബയിൽ കല്ലേറ് കർമ്മം നടത്തിയ ശേഷം തലമുടി കളഞ്ഞ് -ബലികർമവും നിർവഹിച്ച് ഇഹ്റാമിന്റെ പ്രത്യേക വസ്ത്രം മാറ്റിയ ശേഷം ഹാജിമാർ ഹറമിലെത്തും. തുടർന്ന് ത്വവാഫുൽ ഇഫാദയും സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും പൂർത്തിയാക്കി മിനയിലേക്കു തന്നെ മടങ്ങും. തുടർന്നുള്ള മൂന്നു ദിവസം തമ്പുകളുടെ നഗരത്തിലാണു ഹാജിമാരുടെ താമസം. പ്രാർത്ഥനാ നിർഭരമായ മനസ്സുമായി ഹാജിമാർ തമ്പുകളെ ധന്യമാക്കും. മൂന്നു ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. ദുൽഹജ്ജ് 13ന് വിടവാങ്ങൽ ത്വവാഫ് നിർവ്വഹിച്ചു ഹാജി മാർ മക്കയോടു വിടപറയും.
ആഗോള വ്യാപകമായി പടർന്ന് പിടിച്ച കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് പത്ത് ലക്ഷം ആളുകളെ പങ്കെടുപ്പിച്ചുള്ള ഹജ്ജ് നടക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് എട്ടര ലക്ഷം പേരും ,സഊദിയിൽ നിന്ന് ഒന്നരലക്ഷം തീർത്ഥാടകരടകരുമാണ് പുണ്യകർമങ്ങളിൽ പങ്കെടുക്കുന്നത്. ഇന്ത്യയിൽ നിന്ന് ഈ വർഷം 79,237 തീർത്ഥാടകരാണു ഹജ് നിർവഹിക്കുന്നത്. ഇതിൽ 56,637 പേർ ഹജ് കമ്മിറ്റി വഴിയും അവശേഷിക്കുന്നവർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് എത്തിയിട്ടുള്ളത്. കേരളത്തിൽ നിന്നു ഹജ് കമ്മിറ്റി വഴി 5758 പേർ എത്തിയിട്ടുണ്ട്.
അതികഠിനമായ അന്തരീക്ഷ താപമാണ് പുണ്യ നഗരങ്ങളിൽ അനുഭവപ്പെടുന്നത്. ഹജ്ജ് സമയങ്ങളിൽ അന്തരീക്ഷ താപം 42 മുതൽ 44 വരെ ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. മനസ്സും ശരീരവും നാഥനിലേക്ക് സമർപ്പിച്ച ഹാജിമാർ പക്ഷേ ഈ ചൂടൊന്നും കാര്യമാക്കുന്നില്ല. മനസ്സിന്റെ ആത്മീയ അനുഭൂതിയിലൂടെ തണുപ്പിച്ച് സ്ഫുടം ചെയ്യുകയെന്ന ഒറ്റലക്ഷ്യമേ അവർക്കുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍