രണ്ടു തവണ തെരഞ്ഞെടുപ്പിൽ ജയിച്ചു; ബ്രിട്ടനെ ബ്രെക്സിറ്റിലേക്ക് നയിച്ചു; പാർട്ടി ലീഡറായി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു; എന്നിട്ടും അഞ്ചു കൊല്ലം പ്രധാനമന്ത്രിയായില്ല; ഒരു ഇന്ത്യാക്കാരൻ പാക്കിസ്ഥാനിയെ കൂട്ടുപിടിച്ച് ചതിച്ചപ്പോൾ മറ്റൊരു ഇന്ത്യാക്കാരി ഒപ്പം നിന്നു; ബ്രിട്ടണിൽ ബോറിസിന്റെ പടിയിറക്കം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: മനസ്സിൽ അടക്കിപ്പിടിച്ച നൊമ്പരം മറച്ചുപിടിച്ച് ചെറിയൊരു കൃത്രിമ ചിരിയോടെ മകൻ വിൽഫിനെ പുണർന്നു. പിന്നീട് ജീവിതസഖി, കാരിയേയും. ഒമ്പത് മാസം മാത്രം പ്രായമുള്ള മകൾ റോമിയെ കൈയിലെടുത്ത് ലാളിച്ചു. അപ്പോഴും ബോറിസ് ജോൺസന്റെ ഉള്ളിൽ അലയടിച്ചിരുന്നത് ചതിക്കപ്പെട്ടവന്റെ ദയനീയ വികാരങ്ങളായിരുന്നു. ഉച്ചക്ക് 12;30 ന് തന്റെ രാജി പ്രഖ്യാപനം നടത്തിയ ശേഷം വീട്ടിലെത്തിയതായിരുന്നു ബോറിസ് ജോൺസൺ. സ്വന്തം പാർട്ടിയിൽ നിന്നുള്ള ചില എം പിമാരും, സഹപ്രവർത്തകരായചില മന്ത്രിമാരും അഴിച്ചുവിട്ട കൊടുങ്കാറ്റിനൊടുവിൽ പടിയിറങ്ങാൻ തീരുമാനിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
സ്വന്തമായി തന്നെ തയ്യാറാക്കിയ രാജിക്കത്തിൽ പക്ഷെ എതിരാളികൾക്ക് നേരെ പ്രത്യക്ഷ ആക്രമത്തിനൊന്നും ബോറിസ് ജോൺസൻ തുനിഞ്ഞട്ടില്ല. അതുപോലെ സ്വന്തമായി എഴുതി തയ്യാറാക്കിയ പ്രസംഗത്തിലും. മറിച്ച്, ആൾക്കൂട്ടത്തിന്റെ സഹജവാസനക്ക് താൻ ഇരയാവുകായിരുന്നു എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ തന്റെ സഹപ്രവർത്തകരോട് ഈ സന്ദർഭത്തിൽ സർക്കാർ മറുന്നത് നല്ലതല്ല എന്ന് ചൂണ്ടിക്കാണിച്ചിരുന്നതാീ ബോറിസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഇത്രയും വലിയൊരു ഭൂരിപക്ഷം കിട്ടിയിട്ടും, കാലാവധി പൂർത്തിയാക്കാൻ കഴിയാത്തതിന്റെ വേദന അദ്ദേഹം മറച്ചു വെച്ചില്ല. വളരെ കുറച്ച് വാഗ്ദാനങ്ങൾ മാത്രം നൽല്കിയിട്ടായിരുന്നു ഇത്രയും വലിയൊരു ഭൂരിപക്ഷം നേടാനായത്. അതിൽ പലതും യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെങ്കിലും, ഇനിയും പൂർത്തീകരിക്കാൻ ആകാത്ത പദ്ധതികളെ കുറിച്ച് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വെസ്റ്റ് മിനിസ്റ്ററിൽ ആൾക്കൂട്ട സഹജവാസന വളരെ ശക്തമാണെന്നും, ആൾക്കൂട്ടം നീങ്ങുമ്പോൾ വലിയൊരു വിഭാഗം അവർക്ക് പിന്നിൽ മാത്രമേ നീങ്ങുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗം കഴിഞ്ഞ് തിരികെ ഓഫീസിലെത്തിയ ബോറിസ് ജോൺസൺ തന്റെ കാവൽ മന്ത്രിസഭക്ക് രൂപം നൽകി. നേരാത്തേ നദീം സഹാവി രാജി വെച്ച ഒഴിവിൽ മിഷേൽ ഡൊണേലിയനെ എഡ്യുക്കേഷൻ സെക്രട്ടറിയാക്കിയിരുന്നെങ്കിലും മണിക്കൂറുകൾക്കകം അവരെ തത്സ്ഥാനത്തി നിന്നും മാറ്റി ജെയിംസ് ക്ലെവെർലിയ ആ സ്ഥാനത്ത് നിയമിച്ചു. അതുപോലെ ലെവെലിങ് അപ് സെക്രട്ടറിയായി മൈക്കൽ ഗോവിന്റെ സ്ഥാനത്ത് ഗ്രെഗ് ക്ലാർക്കിനെയും കൊണ്ടുവന്നു. അതുപോലെ ഗോവ് വഹിച്ചിരുന്ന ചാൻസലർ ഒഫ് ഡച്ചി ഓഫ് ലങ്കാസ്റ്റർ എന്ന പദവിയിലേക്ക് കിറ്റ് മാൽട്ഹൗസിനെ നിയമിച്ചു.
പ്രധാനമന്ത്രിയുടെ രാജിവിവരം അറിഞ്ഞതോടെ തന്റെ ഇന്തോനേഷ്യൻ സന്ദർശനം വെട്ടിച്ചുരുക്കി ഫോറിൻ സെക്രട്ടറി ലിസ് ട്രസ്സ് ഉടൻ യു കെയിൽ തിരിച്ചെത്തും എന്ന് അറിയുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക് പരിഗണിക്കപ്പെടുന്നവരിൽ മുൻനിരയിൽ തന്നെയാണ് അവർക്ക് സ്ഥാനം. സെപ്റ്റംബർ ആദ്യവാരം മാത്രമേ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ഉണ്ടാകു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
സജിദ് ജാവിദ് തുടക്കം കുറിച്ച രാജിവയ്ക്കൽ, ഋഷി സുനാക് കൂടി ഏറ്റുപിടിച്ചതോടെ നിരവധി നേതാക്കളും മന്ത്രിമാരും രാജിയുമായി മുൻപോട്ടുവന്നു. ശാസ്ത്ര വകുപ്പ് മന്ത്രിയായിരുന്ന ജോർജ്ജ് ഫ്രീമാൻ ഇന്നലെ രാജിവെച്ചു. ഭരണത്തിൽ നിന്നുമൊഴിഞ്ഞ്, ബോറിസ് ജോൺസൻ രാജ്ഞിയോട് മാപ്പ അപേക്ഷിക്കണം എന്നായിരുന്നു ഫ്രീമാൻ ഇന്നലെ ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടത്.
രാജ്യത്തിനു സംഭവിച്ച ഒരു നല്ലകാര്യമായിട്ടായിരുന്നു ബോറിസ് ജോൺസന്റെ രാജിയെ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ വിശേഷിപ്പിച്ചത്. ആ പദവിക്ക് ബോറിസ് ജോൺസൻ തീരെ അർഹനായിരുന്നില്ല എന്നും, ഈ രാജി വളരെ മുൻപ് തന്നെ വേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷക്കാലമായി അധികാരത്തിൽ തുടരുന്ന കൺസർവേറ്റീവ് പാർട്ടി രാജ്യത്തിന് ചെയ്ത ദ്രോഹം ചില്ലറയൊന്നുമല്ലെന്നും കീർ സ്റ്റാർമർ പറഞ്ഞു.
ഒരുതരം ആൾക്കൂട്ട ഭ്രാന്തിന് ഇരയാവുകയായിരുന്നു ബോറിസ് ജോൺസൺ എന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്.സലേം വിച്ച് ട്രയൽ എന്ന് വിഖ്യാതമായ, ദുർമന്ത്രവാദിനികൾ എന്ന് ആരോപിച്ച് സ്ത്രീകളെ കൂട്ടത്തോടെ വിചാരണ ചെയ്ത സംഭവവുമായിട്ടായിരുന്നു ബോറിസ് അനുകൂലികളെ,ം സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുള്ള എതിർപ്പുകളെ താരതമ്യം ചെയ്തത്.ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ ആൾക്കൂട്ട മനസ്സിൽ ഭീതി ജനിപ്പിച്ച് കൊട്ടാരം വിപ്ലവത്തിന് അവരെ ഒരുക്കുകയായിരുന്നു എന്ന അവർ പറയുന്നു.
ഇന്നലെ ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദും, ചാൻസലർ ഋഷി സുനാകും രാജി സമർപ്പിക്കുന്നതോടെയാണ് ബോറിസ് ജോൺസന്റെ വീഴ്ച്ച ആരംഭിക്കുന്നത്. ആദ്യം ഒന്ന് പതറിയെങ്കിലും, പൊരുതി നിൽക്കാൻ തന്നെയായിരുന്നു ബോറിസിന്റെ തീരുമാനം. ബുധനാഴ്ച്ച ആയപ്പോഴേക്കും രാജികളുടെ പ്രളയമായി. മുതിർന്ന മന്ത്രിമാരിൽ പലരും രാജിക്ക് വിസമ്മതിച്ചെങ്കിലും, രണ്ടാം നിര നേതാക്കൾ കൂട്ടത്തോടെ രാജിവെച്ച് ഒഴിയുകയായിരുന്നു. അതിനിടയിലാണ് പാർട്ടി നിയമങ്ങളിൽ ഭേദഗതി വരുത്തി ബോറിസ് ജോൺസനെതിരെ മറ്റൊരു അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന വാർത്ത പുറത്തുവരുന്നത്.
അതിനിടയിൽ പതിവുപോലെ വൈകിട്ട് ഏഴുമണിക്ക് രാജ്ഞിയുമായുള്ള പ്രതിവാര അരമണിക്കൂർ ടെലിഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടു. രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് രാജ്ഞി നേരിട്ടുള്ള ചോദ്യങ്ങൾ ഒന്നും ഉന്നയിച്ചില്ലെങ്കിലും രാജ്ഞിയുടെ ഓഫീസിൽ നിന്നുംപ്രധാനമന്ത്രിയുടെ ഒഫീസുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയതായ റിപ്പോർട്ടുകൾ പുറത്തുവന്നു. രാജിക്കാര്യം അവ്യക്തമായി തുടരുന്നതിനിടെ ബോറിസ് ജോൺസന്റെ വിശ്വസ്തയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ അദ്ദേഹത്തെ സന്ദർശിക്കാൻ എത്തി. മറ്റു പല കാബിനറ്റ്മന്ത്രിമാരും മാധ്യമങ്ങൾക്ക് മുൻപിൽ സംസാരിച്ചും മറ്റും മാധ്യമ ശ്രദ്ധ നേടിയതിനു ശേഷമാണ് ബോറിസിനെ കാണാൻ എത്തിയതെങ്കിൽ, അതിൽ നിന്നെല്ലാം ഒഴിഞ്ഞ്, വശത്തുള്ള ഒരു വാതിൽ വഴിയായിരുന്നു പ്രീതി എത്തിയത്.
ഇനിയും പൊരുതി നിൽക്കാൻ ആകില്ലെന്ന് പ്രീതി പട്ടേൽ ബോറിസ് ജോൺസനെ ധരിപ്പിച്ചു ബോറിസ് പറയുന്ന ഏത് തസ്തികയിലും പാർട്ടിയെ സേവിക്കാൻ താൻ തയ്യാറാണെന്ന് പറഞ്ഞ പ്രീതി പക്ഷെ, ഈ മന്ത്രിസഭയ്ക്ക് ഇങ്ങനെ ഏറെനാൾ മുൻപോട്ട് പോകാൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞു. എക്കാലവും നല്ല സുഹൃത്തുക്കളായിരുന്നു പ്രീതി പട്ടേലും ബോറിസ് ജോൺസനും. അതുകൊണ്ടു തന്നെ ഏറെ വികാരനിർഭരമായിരുന്നു അവരുടെ സംഭാഷണവും.
അതോടൊപ്പം, പാർലമ്മെന്റിൽ ബോറിസിനെ തുണക്കാൻ ഇടയുള്ള എം പിമാരുടെ കണക്കുകൾ വിശകലനം ചെയ്ത ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് നൽകിയ റിപ്പോർട്ടും പ്രതികൂലമായിരുന്നു. ഒരു അവിശ്വാസം വന്നാൽ തീർച്ചയായും പരാജയമായിരിക്കും ഫലം എന്ന് ഷാപ്സ് ചൂണ്ടിക്കാട്ടി. അതോടൊപ്പം ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാർടംഗും നോർത്തേൺ അയർലൻഡ് സെക്രട്ടറി ബ്രാൻഡൻ ലൂയിസും ഇതേ അഭിപ്രായം പറഞ്ഞു.
അതിനിടയിൽ ഒഴിവായ സ്ഥാനങ്ങളിൽ പുതിയവരെ നിയമിച്ച് മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ കഴിയുമോ എന്ന ചോദ്യം കൊട്ടാരത്തിൽ നിന്നും എത്തി.അതിനിടയിൽ ലെവെലിങ്അപ് സെക്രട്ടറി മൈക്കൽ ഗോവ് പ്രധാനമന്ത്രിയെ സന്ദർശിച്ചു. രാത്രി 9 മണിക്ക് മുൻപായി രാജി പ്രഖ്യാപനം നടത്തണമെന്ന് ഗോവ് ആവശ്യപ്പെട്ടു ഇല്ലേങ്കിൽ പാർട്ടി ബോറിസിനെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ചതിയാണ് ഗോവ് ചെയ്യുന്നത് എന്നു പറഞ്ഞ ജോൺസൻ, ഗോവിനെ മന്ത്രിസഥാനത്തു നിന്നും നീക്കം ചെയ്യുകയും ചെയ്തു. വെറും നാലു മിനിട്ടുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ നടന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവ ബഹുലമായ രാത്രിക്ക് ശേഷം രാവിലെ ഏഴരമണിക്ക് നംബർ 10 ലെ താച്ചർ റൂമിൽ ബോറിസ് ജൊൺസൺ വീണ്ടും ഒരു യോഗം വിളിച്ചു ചേർത്തു. ഏറ്റവും വിശ്വസ്തരായ അനുയായികൾ മാത്രമായിരുന്നു അതിൽ പങ്കെടുത്തത്. അവിടെവച്ചായിരുന്നു ബോറിസ് ജോൺസൺ തന്റെ രാജി സന്നദ്ധത ആദ്യമായി അറിയിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ 1922 കമ്മിറ്റി ചെയർമാൻ സർ ഗ്രഹാം ബ്രാഡിയെ വിളിച്ച് ബോറിസ് ജോൺസൺ രാജിക്കാര്യം അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്