എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് കടമ്പ കഠിനമാകും; കാലം തെറ്റി ചെങ്ങന്നൂരിൽ തോറ്റാൽ തുടർ ഭരണ പ്രതിച്ഛായ തകരും; തൃക്കാക്കരയിലെ വിജയത്തിനൊപ്പം സിപിഎം സിറ്റിങ് സീറ്റ് കൂടി കോൺഗ്രസ് പിടിച്ചാൽ ലോക്സഭയിൽ വീണ്ടും അടി തെറ്റുമെന്ന് യെച്ചൂരിയോട് വിശദീകരിച്ച് കേരള ഘടകം; സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല; പ്രതിഷേധങ്ങളെ അവഗണിക്കാൻ പിണറായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എംഎൽഎ സ്ഥാനം സജി ചെറിയാൻ സ്വയം രാജിവയ്ക്കില്ല. എന്തു സമ്മർദ്ദം ഉണ്ടെങ്കിലും നിയമസഭാ പ്രതിനിധിയായി സജി ചെറിയാൻ തുടരും. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടാകുന്നത് ഈ ഘട്ടത്തിൽ പ്രതിസന്ധിയാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തലാണ് ഇതിന് കാരണം. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തുടർഭരണത്തിന്റെ അനുകൂല സാഹചര്യം ചെങ്ങന്നൂരിൽ തോൽവിയുണ്ടായാൽ സിപിഎമ്മിന് നഷ്ടമാകും. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം പ്രതിഫലിക്കും. അതുകൊണ്ട് സജി ചെറിയാന്റെ നിയമസഭാ അംഗത്വ രാജിക്ക് വേണ്ടി പിടിവാശി പിടിക്കരുതെന്നാണ് യെച്ചൂരിയോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ സിപിഎം കേന്ദ്ര നേതൃത്വവും സജി ചെറിയാന് മേൽ സമ്മർദ്ദം ചെലുത്തില്ല.
മന്ത്രിസ്ഥാനത്തും സജി ചെറിയാനെ നിലനിർത്തണമെന്ന ആഗ്രഹം പിണറായി വിജയനുണ്ടായിരുന്നു. എന്നാൽ യെച്ചൂരി ഇക്കാര്യത്തിൽ കടുത്ത നിലപാട് എടുത്തു. പ്രകാശ് കാരാട്ടും എംഎ ബേബിയും അടക്കം സജി ചെറിയാനെ തള്ളി പറഞ്ഞു. ഇതോടെയാണ് സജി ചെറിയാൻ രാജിവച്ചത്. ഇതിന് ശേഷം എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതോടെയാണ് രാഷ്ട്രീയ സാഹചര്യങ്ങൾ കേന്ദ്ര നേതാക്കൾക്ക് മുമ്പിൽ സിപിഎം സംസ്ഥാന നേതൃത്വം അവതരിപ്പിച്ചത്. ഭരണ ഘടനയെ തള്ളി പറഞ്ഞാലും ആർക്കും നിയമസഭാ അംഗത്വം നഷ്ടമാകില്ല. ഈ സാഹചര്യത്തിൽ സജി ചെറിയാനെതിരായ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാണ് സിപിഎം തീരുമാനം. ഭരണഘടനയെ അനുകൂലിക്കാത്തവരും നിയമസഭാ അംഗങ്ങളായി എന്ന ഇന്ത്യൻ രാഷ്ട്രീയ ചരിത്രവും അവതരിപ്പിക്കും. അതിനാണ് സിപിഎം തയ്യാറെടുക്കുന്നത്.
ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പു വന്നാൽ തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം കരുതുന്നതിന് കാരണങ്ങൾ പലതാണ്. രാഹുൽ മാങ്കൂട്ടത്തിൽ, ചാണ്ടി ഉമ്മൻ, ജ്യോതി വിജയകുമാർ തുടങ്ങിയ യുവനിര ചെങ്ങന്നൂരിൽ മത്സരിച്ചാൽ എന്തും സംഭവിക്കും. ഓർത്തഡോക്സ് സഭയ്ക്ക് നിർണ്ണായക സ്വാധീനം ഈ മേഖലയിലുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭകളുടെ പിന്തുണ സിപിഎമ്മിന് കിട്ടിയില്ല. ചെങ്ങന്നൂരിലും ഈ സ്ഥിതി തുടരാം. ഇതിനൊപ്പം കെ റെയിൽ സമര മേഖല കൂടിയാണ് ചെങ്ങന്നൂർ. ഈ പ്രതിഷേധവും ഇടതിന് വിനയാണ്. അതിനാൽ ചെങ്ങന്നൂരിൽ സിപിഎം ഉപതെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ സജി ചെറിയാൻ എംഎൽഎയായി തുടരട്ടേ എന്നതാണ് സിപിഎം നിലപാട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ 20ൽ 19ഉം യുഡിഎഫാണ് ജയിച്ചത്. ആലപ്പുഴ മാത്രമാണ് സിപിഎം ജയിച്ചത്. ഇതോടെ ലോക്സഭയിൽ സിപിഎം അംഗ ബലം കുറഞ്ഞു. ഇത്തവണ ഇത് രണ്ടക്കം കടക്കണമെന്നതാണ് സിപിഎം ദേശീയ നേതൃത്വത്തിന്റേയും ആഗ്രഹം. അതിന് കേരളത്തിലാണ് പ്രധാന പ്രതീക്ഷ. ബംഗാളിലും ത്രിപുരയിലും പാർട്ടി ഇന്ന് തകർന്നടിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേരളത്തിൽ കോൺഗ്രസിന് അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടാകുന്നതിനെ യെച്ചൂരിയും ഭയക്കുമെന്നാണ് സിപിഎം സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് പാടില്ലെന്ന വാദവുമായി സജി ചെറിയാനെ എംഎൽഎയായി നിലനിർത്താനുള്ള ശ്രമം.
മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ പാർട്ടിയും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കർശന നിലപാട് എടുത്തതോടെ മന്ത്രി രാജിവച്ചന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഭരണഘടനയ്ക്കുവേണ്ടിയാണ് താനും തന്റെ പാർട്ടിയും നിലകൊള്ളുന്നതെന്നു പറയുമ്പോഴും മല്ലപ്പള്ളിയിലെ പ്രസംഗത്തെ തള്ളിപ്പറയാൻ പത്രസമ്മേളനത്തിലും മന്ത്രി തയാറായില്ല. എംഎൽഎസ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് സജി ചെറിയാൻ ഉത്തരം പറഞ്ഞില്ല. ഒന്നര മണിക്കൂർ ഉണ്ടായിരുന്ന തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയിൽ തുടർന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനു തടസം ഉണ്ടാകും. അതിനാലാണ് രാജി വയ്ക്കുന്നത്. തന്റെ പ്രസംഗം ഭരണഘടനയ്ക്കെതിരെയുള്ള ഒന്നായി ചിത്രീകരിക്കപ്പെടുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാമർശത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിലെ നിലപാട് വ്യക്തമാക്കാൻ തയാറായില്ല. സംസ്ഥാനത്തെ നേതാക്കൾ യോഗം ചേർന്ന് തീരുമാനമെടുക്കട്ടെയെന്നാണ് യെച്ചൂരി പ്രതികരിച്ചത്. സംസ്ഥാന നേതാക്കളുമായി താൻ സംസാരിച്ചെന്നും ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകും എന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാൻ രാജി പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് തന്നെ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന പിടിവാശി പാടില്ലെന്ന് കേന്ദ്ര നേതൃത്വത്തെ സിപിഎം സംസ്ഥാന നേതാക്കൾ തന്നെ അറിയിച്ചിരുന്നു. ഇത് കേന്ദ്ര നേതാക്കളും ഉൾക്കൊണ്ടിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മൂന്ന് മന്ത്രിമാർക്കാണ് രാജിവെക്കേണ്ടിവന്നത്. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി ജയരാജനും ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ എ.കെ. ശശീന്ദ്രനും മന്ത്രിസ്ഥാനം പോയി. ബന്ധുനിയമനവിവാദത്തിലെ ലോകായുക്ത ഉത്തരവിനെ തുടർന്ന് കെ.ടി. ജലീലും രാജിവെച്ചിരുന്നു. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രണ്ടാം പിണറായി സർക്കാരിലെ ആദ്യരാജിയാണ് സജി ചെറിയാന്റേത്. വിവാദത്തിൽ സിപിഎമ്മിന് പോലും പ്രതിരോധം തീർക്കാൻ വാദങ്ങളുണ്ടായിരുന്നില്ല. മന്ത്രി സ്ഥാനത്ത് കടിച്ചുതൂങ്ങാൻ സജി ചെറിയാന് മുന്നിൽ മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ല. നിയമപരമായി അനിവാര്യമായ രാജി ഒന്നര ദിവസത്തിനുള്ളിൽ തന്നെ സംഭവിച്ചു. ബുധനാഴ്ച രാവിലെ മാധ്യമങ്ങളുടെ ചോദ്യത്തോട് താൻ എന്തിന് രാജിവയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. എന്നാൽ മണിക്കൂറുകൾക്കകം തന്നെ സാഹചര്യം മാറിമറിഞ്ഞു.
സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളും കേന്ദ്ര നേതൃത്വവും കൈയൊഴിഞ്ഞതോടെ മന്ത്രി ഒറ്റപ്പെട്ടു. വിവാദത്തിൽ മുഖ്യമന്ത്രി എ.ജിയുടെ നിയമോപദേശം കൂടി തേടിയതോടെ സജി ചെറിയാന് മുന്നിലുള്ള അവസാന വഴിയും അടഞ്ഞു. നിയമോപദേശം തേടിയ സാഹചര്യത്തിൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന ധാർമികവശം ചൂണ്ടിക്കാണിച്ച് രാജിവയ്ക്കുകയാണെന്നാണ് സജി ചെറിയാൻ ബുധനാഴ്ച വൈകീട്ട് നടത്തിയ രാജി പ്രഖ്യാപനത്തിൽ അറിയിച്ചത്. എന്നാൽ, ഈ ധാർമികത മന്ത്രിസ്ഥാനത്ത് തുടരുന്ന കാര്യത്തിൽ മാത്രം മതിയോ എന്നതാണ് ഇനിയുള്ള ചോദ്യം. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനത്ത് തുടരുന്നതും ശരിയല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രതിപക്ഷം എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെട്ട് പ്രതിഷേധവും തുടങ്ങി.
നിയമപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോട് സത്യസന്ധമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎയായ ആൾ അതേ ഭരണഘടനയെ തന്നെയാണ് അവഹേളിച്ചതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ സ്ഥാപനങ്ങൾ വഴി, പ്രക്രിയകൾ വഴി എംഎൽഎ ആയ ഒരുജനപ്രതിനിധിക്ക് ആ സ്ഥനത്തിരുന്നുകൊണ്ട് ഭരണഘടനയെ തള്ളിപ്പറയാൻ ധാർമികാവകാശമില്ലെന്ന് പ്രതിപക്ഷം പറയുന്നു. സജി ചെറിയാൻ എംഎൽഎ സ്ഥാനം കൂടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു. സിപിഎമ്മിനെതിരേ വീണുകിട്ടിയ അവസരമായതിനാൽ സജി ചെറിയാൻ എംഎൽഎ സ്ഥാനംകൂടി രാജിവയ്ക്കുന്നതുവരെ പ്രതിപക്ഷം പ്രതിഷേധം തുടർന്നേക്കും. എന്നാൽ ഇത് സിപിഎം കാര്യമാക്കില്ല. സിപിഐയേയും രാഷ്ട്രീയ സാഹചര്യം പറഞ്ഞു മനസ്സിലാക്കി പരസ്യ പ്രതികരണങ്ങളിൽ നിന്ന് അകറ്റി നിർത്തും.
നിലവിലെ സാഹചര്യത്തിൽ പുതിയൊരാൾ മന്ത്രിസഭയിലേക്ക് വരാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. സജി ചെറിയാൻ രാജിവച്ചതോടെ സ്വാഭാവികമായും അദ്ദേഹത്തിന്റെ വകുപ്പുകൾ മുഖ്യമന്ത്രിയിലേക്ക് വന്നുചേർന്നു. ഈ വകുപ്പുകൾ ആർക്ക് നൽകണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിൽ മാത്രമേ ഇനിയൊരു പുതിയ മന്ത്രി രണ്ടാം പിണറായി സർക്കാരിലേക്ക് വരുകയുള്ളുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അങ്ങനെ വന്നാൽ ആലപ്പുഴയിൽ നിന്നുതന്നെയുള്ള മറ്റൊരു എംഎൽഎയെ മന്ത്രിയാകണമെന്ന നിർദ്ദേശം പാർട്ടി മുന്നോട്ടുവയ്ക്കാനാണ് സാധ്യത. സാംസ്കാരിക, ഫിഷറീസ് വകുപ്പുകൾ കൈകാര്യം ചെയ്യാനാകുന്ന ഒരു നേതാവിനെ തന്നെ കണ്ടെത്തുകയും വേണം. വിവിധ ഘടകങ്ങൾ കണക്കിലെടുത്ത് മാത്രമേ സിപിഎം ഒരു മന്ത്രിയെ തീരുമാനിക്കുകയുള്ളു. സിപിഎം സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചേർന്നായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഭരണഘടനയ്ക്കെതിരേയുള്ള വിവാദ പരാമർശത്തിൽ പ്രതിഷേധവും വിമർശനവും ശക്തമായ സാഹചര്യത്തിലാണ് സജി ചെറിയാൻ രാജിവച്ച് ഒഴിഞ്ഞത്. ആരെങ്കിലും കോടതിയെ സമീപിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സിപിഐ തന്നെ വ്യക്തമാക്കിയിരുന്നു. കോടതിയിൽ നിന്ന് സജി ചെറിയാന് അനുകൂലമായ ഒരു വിധിയുണ്ടായാൽ അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്നതും വലിയൊരു ചോദ്യമാണ്. കോടതിയിൽ നിന്ന് ഇത്തരത്തിൽ ഒരു നിയമപരമായ പരിരക്ഷ കിട്ടിയാൽ സജി ചെറിയാൻ മടങ്ങിവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ രാജിവച്ച മന്ത്രിമാർ തിരിച്ചെത്തിയ സാഹചര്യവുമുണ്ട്.
Stories you may Like
- ആലപ്പുഴയിലെ ഹീറോ സജി ചെറിയാൻ; സിപിഎം അച്ചടക്ക നടപടിയിൽ നേട്ടമാർക്ക്?
- മുന്തിരി വാറ്റും രോമാഞ്ചവും മാപ്പു പറയലാകും?
- നവകേരള സദസിൽ മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി
- 'വീഞ്ഞും കേക്കും' പരാമർശം പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല'
- ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ മോശം പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്