ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് എന്റെ ബുദ്ധി; എന്നെ ഉപമുഖ്യമന്ത്രിയാക്കിയത് മോദിയും അമിത് ഷായും നദ്ദയും; തന്റെ പാർട്ടിയും ശിവസേനയിലെ വിമത വിഭാഗവും ഒരു പൊതു പ്രത്യയശാസ്ത്രത്തിനും; മഹാരാഷ്ട്രയിൽ 'താമര' വിരിഞ്ഞിട്ടും രണ്ടാമനായ ഫഡ്നാവീസ്; സത്യപ്രതിജ്ഞാ ദിവസം സംഭവിച്ചത് ബിജെപി നേതാവ് പറയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
നാഗ്പുർ: മഹാരാഷ്ട്രയിൽ ശിവസേനാ വിമതൻ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാനാുള്ള ആശയം തന്റേതാണെന്ന അവകാശവാദവുമായി ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത്. ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയതോടെ മന്ത്രിസഭയിലെ രണ്ടാമനാകേണ്ടി വന്നതിൽ അതൃപ്തനല്ലെന്ന വാദം ചർച്ചയാക്കാനാണ് ശ്രമം. അതിനിടെ ഉപമുഖ്യമന്ത്രിയായത് പ്രധാനമന്ത്രി അടക്കമുള്ളവരുടെ നിർദ്ദേശ പ്രകാരമാണെന്നും ഫഡ്നാവീസ് പറഞ്ഞു. ഇതു നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.
ഉപമുഖ്യമന്ത്രിയാകാൻ മാനസികമായി തയാറായിരുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ആ ഉത്തരവാദിത്തം ഏറ്റതെന്നും ഫഡ്നാവിസ് വെളിപ്പെടുത്തി. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിശിവസേനാ സഖ്യമാണ് വിജയിച്ചതെങ്കിലും, ജനവിധി മോഷ്ടിക്കപ്പെട്ടതായി ഫഡ്നാവിസ് ആരോപിച്ചു. ഈ സാഹചര്യത്തിൽ തന്റെ പാർട്ടിയും ശിവസേനയിലെ വിമത വിഭാഗവും ഒരു പൊതു പ്രത്യയശാസ്ത്രത്തിനായിട്ടാണ് ഒന്നിച്ചതെന്നും അല്ലാതെ അധികാരത്തിനായിട്ടല്ലെന്നും ഫഡ്നാവിസ് വ്യക്തമാക്കി.
വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായി ഉദ്ധവ് താക്കറെ രാജിവച്ചതോടെ, ജൂൺ 30നാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലേക്കില്ലെന്ന് നിലപാടെടുത്ത ഫഡ്നാവിസ് പിന്നീട് ബിജെപി കേന്ദ്രനേത്വത്തിന്റെ ഇടപെടലിലൂടെ ഉപമുഖ്യമന്ത്രിയായി. ഏകനാഥ ഷിൻഡയാണ് മുഖ്യമന്ത്രി എന്ന് പ്രഖ്യാപിച്ചത് ദേവേന്ദ്ര ഫഡ്നാവീസായിരുന്നു. താൻ ആ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നും ചിരിച്ച മുഖത്തോടെ ഫഡ്നാവീസ് മാധ്യമങ്ങളോട് പറഞ്ഞു. അവസാന നിമിഷമാണ് ഓപ്പറേഷൻ ലോട്ടസിലൂടെ മഹാരാഷ്ട്രയിൽ ബിജെപി ലക്ഷ്യം ശിവസേന മുഖ്യമന്ത്രിയാണെന്ന് ഫഡ്നാവീസ് പോലും അറിഞ്ഞത് എന്ന് റിപ്പോർട്ടുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നൽകിയ നിർദ്ദേശം അക്ഷരം പ്രതി ഫഡ്നാവീസ് അംഗീകരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതാണ് ഫഡ്നാവീസ് തള്ളുന്നത്. ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് തന്റെ ഐഡിയയാണെന്ന് ഫഡ്നാവീസ് പറയുന്നു.
മുൻ മുഖ്യമന്ത്രിയായ താൻ വെറുമൊരു മന്ത്രിയാകാനില്ലെന്ന പരസ്യ പ്രതികരണം ഫഡ്നാവീസ് നടത്തി. കേന്ദ്ര നേതൃത്വം ഇത് കേട്ട് തന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഫഡ്നാവീസ് കരുതി. പക്ഷേ മഹാരാഷ്ട്രയിലെ ബിജെപി നേതാവിന് എല്ലാ ആർത്ഥത്തിലും തെറ്റി. വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വിഴുങ്ങി മഹാരാഷ്ട്രയിലെ ഉപമഖ്യമന്ത്രിയായി ഫഡ്നാവീസ് എത്തി. അമിത് ഷായുടെ തീരുമാനം എല്ലാ അർത്ഥത്തിലും അങ്ങനെ നടപ്പായി എന്നും വിലയിരുത്തൽ എത്തി. മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി മോദിയും അമിത് ഷായും മാത്രമേ തീരുമാനങ്ങളിൽ പങ്കാളിയായിരുന്നുള്ളൂവെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ മറ്റൊരു തെളിവായിരുന്നു ഫഡ്നാവിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം.
മന്ത്രിയാകാനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ മാധ്യമങ്ങൾ അത് റിപ്പോർട്ടാക്കി. ബിജെപി മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നും ഷിൻഡേയും ശിവസേനക്കാരും മാത്രം മഹാരാഷ്ട്ര ഭരിക്കുമെന്നും വിലയിരുത്തലെത്തി. ഇതിനെല്ലാം കാരണം ഫഡ്നാവിന്റെ മന്ത്രിയാകില്ലെന്ന പ്രഖ്യാപനമാണ്. എന്നാൽ ഇത് നടത്തി മണിക്കൂറിനകം ഡൽഹിയിൽ നിന്ന് ഫഡ്നാവിസിനും നിർദ്ദേശം കിട്ടി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നേരിട്ടാണ് ഇത് ഫഡ്നാവിസിനെ അറിയിച്ചതെന്നാണ് സൂചന. ഷിൻഡെ മന്ത്രിസഭയിൽ ബിജെപി ഉണ്ടാകുമെന്നും ഫഡ്നാവിസ് ഉടനെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് അംഗീകരിക്കാതിരിക്കാൻ ഫഡ്നാവിസിന് കഴിയുമായിരുന്നില്ല. മോദിയും ഷായും നോട്ടപ്പുള്ളി ആക്കാതിരിക്കാൻ ഷിൻഡെയ്ക്ക് പിന്നിലെ ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു.
എൻസിപിയെ പിളർത്തി മഹാരാഷ്ട്രയിൽ ബിജെപി സർക്കാരുണ്ടാക്കാൻ 2019ൽ ശ്രമം നടന്നിരുന്നു. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് അപ്പുറം ആ സർക്കാരിന് ആയുസുണ്ടായിരുന്നില്ല. അന്ന് ഫഡ്നാവീസായിരുന്നു എല്ലാ കരുക്കളും നീക്കിയത്. അത് പാളിയ സാഹചര്യത്തിലാണ് പുതിയ ഓപ്പറേഷൻ അമിത് ഷാ ഏറ്റെടുത്തത്. ബാൽതാക്കറെയുടെ മരുമകനായ രാജ് താക്കറയേയും എല്ലാം അറിയിച്ചിരുന്നു. ശിവസൈനികർ അക്രമത്തിലേക്ക് നീങ്ങിയാൽ നേരിടാനൊരു ബദൽ പദ്ധതി. എന്നാൽ അമിത് ഷായുടെ ഓരോ നീക്കത്തിലും ഉദ്ധവ് താക്കറെയുടെ ചിറകൊടിഞ്ഞു. ശരത് പവാറിന്റെ കൂർമ്മ ബുദ്ധിക്കു പോലും സർക്കാരിനെ രക്ഷിക്കാനായില്ല. ഇരു ചെവി അറിയാതെ ശിവസേന വിമതരെ സുറത്തിലും പിന്നിട് അസമിലേക്കും കൊണ്ടു പോയതാണ് നിർണ്ണായകമായത്. ഷിൻഡെ കൊണ്ടു പോയ ആരും ശിവസേനയുടെ തലവനെ തേടി പിന്നീട് പോയില്ല. ഇവിടെയാണ് ഓപ്പറേഷൻ ലോട്ടസ് വിജയമായത്.
ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിൽ നടത്തിയ വിമതനീക്കത്തിനൊടുവിലാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു അവസാനനിമിഷം വരെയുള്ള സൂചനയെങ്കിലും ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടാകുകയായിരുന്നു. അതുവരെ ഒരു സൂചന പോലും പുറത്തുവിടാതെയായിരുന്നു ബിജെപി നീക്കം. മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയെ സന്ദർശിച്ച് പുറത്തിറങ്ങുമ്പോഴും ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയും എന്നായിരുന്നു. എന്നാൽ, ഇരുനേതാക്കളും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫഡ്നാവിസ് നാടകീയമായി ആ പ്രഖ്യാപനം നടത്തിയത്.
ഉദ്ദവ് താക്കറെയ്ക്കും ശിവസേനയ്ക്കും നൽകിയ മധുരപ്രതികാരമാണ് ഷിൻഡെയുടെ മുഖ്യമന്ത്രിപദം കൊണ്ട് ബിജെപിയും ഫഡ്നാവിസും ലക്ഷ്യമിട്ടത്. പാർട്ടികൾ പിന്തുടരുന്ന കുടുംബആധിപത്യം തകർക്കുക എന്നാണ് ബിജെപി നിർണായക നീക്കത്തിലൂടെ ലക്ഷ്യമിട്ടത്.
Stories you may Like
- എൻസിപി പിളർത്തി അജിത് പവാർ, ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു
- രണ്ട് പാർട്ടികളെ പിളർത്തി, രണ്ട് പങ്കാളികളുമായാണ് തിരിച്ചുവരവ്; ദേവേന്ദ്ര ഫഡ്നാവിസ്
- അശോക് ചവാന്റെ നാക്കുപിഴ തിരുത്തി ഫഡ്നാവിസ്
- സുശാന്ത് സിങ് രാജ്പുതിന്റെ മരണം; പുതിയ തെളിവുകൾ പൊലീസ് പരിശോധിക്കുന്നു
- അജിത് പവാർ ബിജെപി സഖ്യത്തിലേക്ക്, മന്ത്രിയായി സത്യപ്രതിജ്ഞ ഉടൻ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍