ബോറിസ് ജോൺസന് രാജി വയ്ക്കേണ്ടി വരുമോ ? ബ്രിട്ടണിൽ ഉടൻ മറ്റൊരു പൊതു തെരഞ്ഞെടുപ്പ് വരുമോ? ആരായിരിക്കും പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥി ? ഋഷിയും സാജിദും രാജി വച്ചതുകൊണ്ട് സംഭവിക്കുന്നത് എന്ത് ?
മറുനാടൻ മലയാളി ബ്യൂറോ
കഴിഞ്ഞ കുറച്ചു നാളുകളായി ഏറെ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനേക്കാളേറെ വലിയ ആഘാതമാണ് ഇന്നലത്തെ ഇരട്ട രാജികൾ ബ്രിട്ടണിൽ ബോറിസ് ജോൺസനു നൽകുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മന്ത്രി സഭയിലെ രണ്ട് മുതിർന്ന മന്ത്രിമാർ രാജിവെച്ച് ഒഴിയുക മാതമല്ല ചെയ്തത്, അവരുടെ രാജിക്കത്തിലൂടെ ബോറിസ് ജോൺസനെ പൊളിച്ചുകാട്ടുകയും ചെയ്തു. ബോറിസിന്റെ ധാർമ്മികതയേയും വിശ്വാസ്യതയേയും, ഒരു കാലത്ത് ഏറ്റവും അടുത്ത് പ്രവർത്തിച്ചിരുന്നവർ ചോദ്യം ചെയ്യുമ്പോൾ ആർക്കും അത് തള്ളിക്കളയാനും ആകുന്നില്ല.
അതുകൊണ്ടു തന്നെയാണ് മറ്റ് മുതിർന്ന മന്ത്രിമാർ രാജിവയ്ക്കാൻ ഒരുക്കമല്ലെന്ന് പറയുമ്പോഴും, രണ്ടാം നിര നേതാക്കന്മാർ അവരുടെ സ്ഥാനങ്ങളിൽ നിന്നും കൂട്ടത്തോടെ രാജിവെച്ച് ഒഴിയുന്നത്. രാജിക്കത്തിലൂടെ ഭരണനിർവ്വഹണം നേരെചൊവ്വ കൊണ്ടുപോകാൻ കഴിയുന്നില്ല എന്ന് ഋഷി കുറ്റപ്പെടുത്തുമ്പോൾ, ബോറിസിന്റെ സത്യസന്ധതയേയും സുതാര്യതയേയും ചോദ്യം ചെയ്യുകയാണ് സാജിദ് ജാവിദ്. ഇത് തീർച്ചയായും പ്രധാനമന്ത്രിക്ക് വലിയൊരു തിരിച്ചടി തന്നെയാണ്.
മദ്യാസക്തിയിൽ ലൈംഗിക ചുവയോടെ രണ്ട് പുരുഷന്മരെ സ്പർശിച്ചു എന്ന ആരോപണം നിലനിൽക്കുന്ന ക്രിസ് പിചറിനെ ഡെപ്യുട്ടി ചീഫ് വിപ്പ് ആയി നിയമിക്കാൻ ബോറിസ് ജോൺസൺ എടുത്ത തീരുമാനമായിരുന്നു ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണമായത്. പിഞ്ചർ കഴിഞ്ഞയാഴ്ച്ച സ്ഥാനം രാജിവെച്ചെങ്കിലും, വിവാദം ഒഴിഞ്ഞുമാറിയില്ല. പിഞ്ചറിന്റെ ഭൂതകാലം പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു എന്നും എന്നിട്ടും ഇത്തരത്തിൽ ഒരു കറുത്ത പശ്ചാത്തലമുള്ള വ്യക്തിയെ സുപ്രധാന തസ്തികയിൽ നിയമിച്ചെന്നുമായിരുന്നു പ്രധാനമായും ഉയർന്ന് ആരോപണം.
എന്നാൽ, ഇക്കാര്യത്തിൽ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളായിരുന്നു പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നും വന്നത്. ഇത് ബോറിസിനെ സംശയത്തിന്റെ നിഴലിലാക്കി. രാജിക്കത്തിൽ സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ ഇരുവർക്കും ഇടയിലുള്ള അഭിപ്രായ ഭിന്നത ഋഷി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, രാജിവയ്ക്കുന്നതിനുള്ള പ്രധാന കാരണം, പിഞ്ചറുമായി ബന്ധപ്പെട്ട വിവാദം തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പ്രായോഗികമായി ഇപ്പോൾ ബോറിസ് ജോൺസൺ രാജിവയ്ക്കേണ്ട ഒരു സാഹചര്യം ഉയർന്നു വരുന്നില്ല, ഹോം സെക്രട്ടറി പ്രീതീ പട്ടേലും വിദേശ സെക്രട്ടറി ലിസ് ട്രസ്സും ഉൾപ്പടെ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരൊക്കെ ഇപ്പോഴും ബോറിസ് ജോൺസന്റെ പുറകിൽ ഉറച്ചു നിൽക്കുകയാണ്, പരസ്യമായിട്ടെങ്കിലും. മാത്രമല്ല, പാർട്ടി ഗെയ്റ്റ് വിവാദ സമയത്തും പ്രധാനമന്ത്രിയുടെ രാജി ആവശ്യം അതി ശക്തമായി വന്നുവെങ്കിലും ആ സമയത്ത് ബോറിസ് ജോൺസൺ അതിനു വഴങ്ങിയില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ആവശ്യത്തിനും അദ്ദേഹം വഴങ്ങാനുള്ള ഒരു സാധ്യതയുമില്ല.
അതേസമയം കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ ബോറിസ് ജോൺസനെ പുറത്താക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം പാർട്ടിക്ക് അകത്തുകൊണ്ടുവന്ന അവിശ്വാസ പ്രമേയം ബോറിസ് ജോൺസൺ കഷ്ടിച്ച് അതിജീവിച്ചതോടെ, പാർട്ടി നിയമപ്രകാരം ഇനി 12 മാസത്തേക്ക് മറ്റൊരു അവിശ്വാസപ്രമേയം കൊണ്ടുവരാൻസാധിക്കില്ല. അതുകൊണ്ടു തന്നെ പാർലമെന്ററി പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കുന്ന 1922 കമ്മിറ്റിയിൽ സുപ്രധാന സ്ഥാനങ്ങളിൽ കയറികൂടുവാനാണ് ഇപ്പോൾ വിമതർ ശ്രമിക്കുന്നത്.
അതുവഴി നിയമഭേദഗതി കൊണ്ടു വന്ന് വീണ്ടും ഒരു അവിശ്വാസ പ്രമേയം ഉടനടി കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു. കമ്മിറ്റിയുടെ 18 അംഗ എക്സിക്യുട്ടീവിൽ ഭൂരിപക്ഷം നേടാൻ ആയാൽ, അവർക്ക് രണ്ട് അവിശ്വാസ പ്രമേയങ്ങൾക്കിടയിൽ 12 മാസത്തെ ഇടവേള എന്ന നിബന്ധന ഇല്ലാതെയക്കാൻ സാധിച്ചേക്കും. എന്നാൽ, അടുത്ത ആഴ്ച്ചവരെ ഈ എക്സിക്യുട്ടീവ് കമ്മിറ്റി കൂടുന്നില്ല. മാത്രമല്ല, ഈ മാസത്തിന്റെ അവസാന പകുതി ആകുമ്പോഴേക്കും എം പിമാർ വേനലവധി ആഘോഷിക്കുവാൻ പോകും. അതായത്, പുതിയ തന്ത്രങ്ങൾ മെനയാൻ ബോറിസ് ജോൺസന് സാവകാശം ലഭിക്കും എന്നർത്ഥം.
മറ്റൊരു മാർഗ്ഗം ബോറിസ് ജോൺസനു മുൻപിലുള്ളത് പാർലമെന്റ് പിരിച്ചു വിട്ട് ഒരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്നതാണ്. എന്നാൽ, അതിനുള്ള സാധ്യത തുലോം വിരളമാണ്. ഇന്നത്തെ സാഹചര്യത്തിൽ ബോറിസ് ജോൺസനെ മുൻനിർത്തി മത്സരിച്ചാൽ വൻ പരാജയമാകും ഉണ്ടാവുക എന്ന് മിക്ക പാർട്ടി നേതാക്കളും കരുതുന്നു.
മറ്റൊരു സാധ്യതയുള്ളത് പ്രധാന പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടി പാർലമെന്റിൽ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരിക എന്നതാണ്. അത്തരത്തിൽ ഒരു പ്രമേയം കൊണ്ടുവന്നാൽ, ജോൺസന്റെ ഭരണത്തിൽ മനം മടുത്ത ഭരണകക്ഷി എം പിമാർ അതിനെ പിന്തുണച്ചേക്കാം. നേരത്തേ 2019-ൽ അന്നത്തെ പ്രധാനമന്ത്രി തെരേസ മെയ്ക്ക് എതിരെ ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൽ ഇത്തരത്തിൽ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ, അത് പരാജയപ്പെടുകയായിരുന്നു.
ബോറിസ് ജോൺസനു ശേഷം ആര് ?
ബോറിസ് ജോൺസന്റെ നേതൃത്വം മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം കടുത്ത വെല്ലുവിളി നേരിടുകയാണിപ്പോൾ. ബോറിസിന്റെ പതനം ഉറപ്പാക്കി, നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ കടന്നുകൂടാൻ കാത്തിരിക്കുന്ന നിരവധി നേതാക്കൾ പാർട്ടിക്കുള്ളിൽ ഉണ്ട്. എന്നിരുന്നാലും, ഇപ്പോൾ മുൻതൂക്കം ഉള്ളത് വിദേശ സെക്രട്ടറി ലിസ് ട്രസ്സിനും, മുൻ വിദേശ സെക്രട്ടറി ആയിരുന്ന ജെറെമി ഹണ്ടിനുമാണ്. ഇവർ രണ്ടുപേരും തങ്ങളുടെ ആഗ്രഹം രഹസ്യമാക്കി വച്ചിട്ടുമില്ല.
കൺസർവേറ്റീവ് പാർട്ടിയുടെ അടിത്തട്ടിലെ പ്രവർത്തകർക്കിടയിലെ സ്വാധീനമാണ് ലിസ് ട്രസ്സിന് തുണയാകുന്നതെങ്കിൽ, സമാനമായ രീതിയിൽ പ്രവർത്തകരുടെ പിന്തുണയുള്ള പ്രതിരോധ സെക്രട്ടറി ബെൻ വാലസും പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കാം. അടിത്തട്ടിലെ അണികളുടെ പിന്തുണക്കൊപ്പം, യുക്രെയിൻ യുദ്ധകാലത്ത് അദ്ദേഹം എടുത്ത കർശനമായ നിലപാടുകൾ ബ്രിട്ടീഷ് ജനതയെ തന്നെ ആകർഷിച്ചിട്ടുണ്ട്.
ഉടനെയായാലും പിന്നീടായാലും, ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ ടോറികൾ ഒരുങ്ങുകയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ, അണികളേയും നേതാക്കളേയും ഒറ്റക്കെട്ടാക്കി മുൻപോട്ട് പോകാൻ ബോറിസ് ജോൺസനെ പോലെ ഒരു പിൻഗാമിയെ കണ്ടെത്തേണ്ടതുണ്ട്. ഒരു സമയത്ത് ഋഷി സുനാക് ബോറിസിന്റെ പിൻഗാമിയാകുമെന്ന് വരെ കരുതിയിരുന്നെങ്കിലും ഇനി അതിനുള്ള സാധ്യത തുലോം വിരളമാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
കോവിഡ് കാലത്ത് സമ്പദ് വ്യവസ്ഥ പൂർണ്ണമായും തകരാതിരിക്കാൻ ഋഷി എടുത്ത തീരുമാനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു എങ്കിലും, പണപ്പെരുപ്പ നാളുകളിലെ നികുതി വർദ്ധനവും മറ്റും ഋഷിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ രാജി ഒരുപക്ഷെ ഋഷിക്ക് ഒരു പുതുജീവൻ പകർന്നേക്കാം എന്നു കരുതുന്നവരും ഉണ്ട്.
ഇവർക്കൊപ്പം ബോറിസ് ജോൺസന്റെ പിൻഗാമിയായി ഉയർന്നു വരുന്ന മറ്റൊരു പേരാണ്, ഇന്ന് ബോറിസിനെ പിന്തുണക്കാൻ വിസമ്മതിച്ച ബ്രെക്സിറ്റ് ട്രേഡ് മിനിസ്റ്റർ പെന്നി മോർഡാന്റിന്റേത്. എന്നാൽ, ഇവർക്ക് തീരെ സാധ്യത ആരും കൽപിക്കുന്നില്ല. അതുപോലെ കുട്ടിയായിരിക്കുമ്പോൾ ബ്രിട്ടനിലേക്ക് ഒരു അഭയാർത്ഥിയായി വന്ന് ആധുനിക ബ്രിട്ടീഷ് ചരിത്രത്തിൽ സ്വന്തം പേര് എഴുതിച്ചേർത്ത നദീം സഹാവിക്കും സാധ്യത കൽപിക്കുന്നുണ്ടെങ്കിലും അതിനൊക്കെ വിദൂര സാധ്യതകൾ മാത്രമാണുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്