യുകെയിലേക്ക് ആളെക്കടത്തുന്ന ചാകര കൊയ്യാനിറങ്ങിയ ഒരു റിക്രൂട്ട് ഏജൻസിക്ക് കൂടി പൂട്ടുവീണു; മലയാളിക്ക് കയ്യിൽ കാശില്ലാതാകുമ്പോൾ പണമുണ്ടാക്കാൻ എളുപ്പ വിദ്യയായി റിക്രൂട്ടിങ്; ഒന്നും അറിയാതെ നോർക്കയും കേരള സർക്കാരും; യുകെയിൽ അറസ്റ്റിലായ നാല് വിദ്യാർത്ഥികളെയും നാടു കടത്തി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: യുകെയിൽ മിടുക്കർക്ക് പഠിക്കാനുള്ള അവസരം മലയാളി വിദ്യാർത്ഥികൾ ദുരുപയോഗപ്പെടുത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന വ്യാപകമായ റെയ്ഡിൽ കഴിഞ്ഞ ദിവസം സ്റ്റോക് ഓൺ ട്രെന്റിൽ ബോർഡർ ഫോഴ്സിന്റെ പിടിയിലായ നാലു പേരെ കേരളത്തിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട്. ഏതാനും മാസം മുൻപ് സ്റ്റോക് ഓൺ ട്രെന്റിൽ തന്നെ രണ്ടു മലയാളി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നാട് കടത്തിയിരുന്നു. ഇതോടെ ഏതു നിമിഷവും പിടിക്കപ്പെടും എന്ന കാര്യം ഉറപ്പായതോടെ നൂറിലേറെ മലയാളി വിദ്യാർത്ഥി വിസക്കാർ സ്റ്റോക് ഓൺ ട്രെന്റ് ഉപേക്ഷിച്ചതായി വിവരം ലഭിച്ചു. ഹോം ഓഫിസിന്റെ നിരീക്ഷണത്തിലാണ് തങ്ങളെന്ന് അറിയാവുന്നതിനാൽ എല്ലാവരും ഫോൺ ഉപേക്ഷിച്ചും തിരക്കിട്ടു അഡ്രസ്സ് മാറ്റിയും നിയമത്തിന്റെ കണ്ണിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിലാണ്.
നികുതി വെട്ടിപ്പ് നടത്തുന്ന വലക്കണ്ണികൾ പൊട്ടിക്കാൻ ഉറച്ചു തന്നെ ഹോം ഓഫീസ്
അനുവദനീയമായ ആഴ്ചയിലെ 20 മണിക്കൂർ ജോലിക്ക് പകരം വിശ്രമം ഇല്ലാതെ ആറും ഏഴും ദിവസം ജോലി ചെയ്തു യൂണിവേഴ്സിറ്റി ക്ലാസുകളിൽ എത്തിയില്ല എന്നതാണ് വിദ്യാർത്ഥികൾ നേരിടുന്ന കുറ്റം. ഇതോടൊപ്പം പണം കയ്യിൽ വാങ്ങി ബ്രിട്ടീഷ് നികുതി വകുപ്പിനെ വഞ്ചിക്കാൻ ശ്രമിച്ചതിനും നടപടി നേരിടണം. ഇക്കഴിഞ്ഞ ഡിസംബർ മുതൽ യുകെയിൽ പലയിടത്തായി വിദ്യാർത്ഥികൾ അറസ്റ്റിൽ ആയിരുന്നെങ്കിലും ഒറ്റപ്പെട്ട സംഭവം എന്ന നിലയിൽ അവർക്കൊക്കെ ജാമ്യം ലഭിച്ചിരുന്നെങ്കിലും വലിയൊരു കണ്ണിയുടെ ഭാഗമാണ് ഓരോ വിദ്യാർത്ഥിയും എന്ന് പൊലീസ് മനസ്സിലാക്കിയതോടെ ദാക്ഷിണ്യം കൂടാതെ പിടിയിലാകുന്ന ഉടൻ കേരളത്തിലേക്ക് നാട് കടത്താനുള്ള നീക്കമാണ് അധികൃതർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
പിടിയിലായ മിക്ക വിദ്യാർത്ഥികളും ആദ്യ സെമസ്റ്റർ ഫീസ് മാത്രമടച്ചു ബാക്കി പണം യുകെയിൽ വന്നു ജോലി ചെയ്തു യൂണിവേഴ്സിറ്റിക്ക് നൽകാം എന്ന റിക്രൂട്ടിങ് ഏജൻസികളുടെ പഞ്ചാര വാക്കിൽ വീണു പോയവരാണ്. ബന്ധുക്കളോ അയൽവാസികളോ ആയ യുകെ മലയാളികൾ നൽകിയ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ എത്തിയവരാണ് കഴിഞ്ഞ ഏതാനും വർഷമായി എത്തികൊണ്ടിരിക്കുന്ന മിക്ക വിദ്യാർത്ഥികളും. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷം ഇതിനെതിരെ മൗനം പാലിച്ച ബോർഡർ ഫോഴ്സ് കഴിഞ്ഞ ആറുമാസമായി നിതാന്ത ജാഗ്രതയിലാണ്. ഇതോടെ അടുത്ത സെപ്റ്റംബർ, ജനുവരി അഡ്മിഷൻ തേടിയെത്തുന്ന വിദ്യാർത്ഥികൾ അധിക സമയം ജോലി ചെയ്താൽ കയ്യോടെ പിടിക്കപ്പെടും എന്ന സൂചനയാണ് ലഭിക്കുന്നത്.
വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കണ്ണ് തുറക്കാൻ തയ്യാറായി നോർക്കയും
മിക്കവാറും യുകെ യൂണിവേഴ്സിറ്റികൾ ഒരു വർഷത്തെ കോഴ്സിന് 15 മുതൽ 20 ലക്ഷം വരെ ഫീസ് ഈടാക്കുമ്പോൾ മൂന്നോ നാലോ ലക്ഷം രൂപ മാത്രം കയ്യിലുള്ള ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളാണ് ഭാവി തേടി എത്തിക്കോണ്ടിരിക്കുന്നത്. എന്നാൽ സ്വന്തം ഭാവിയിൽ കല്ല് വാരിയിടുന്ന പരിപാടിക്കാണ് ഇറങ്ങി തിരിക്കുന്നതെന്നു ഇവർ തിരിച്ചറിയുന്നത് യുകെയിൽ എത്തിയതിനു ശേഷമാണ്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ട നോർക്കയും കേരള സർക്കാരും മൂക്കിന് തുമ്പിൽ നടക്കുന്ന കാര്യങ്ങൾക്ക് നേരെ മണ്ണിൽ തല പൂഴ്ത്തിയ ഒട്ടകപ്പക്ഷിയുടെ നയം പിന്തുടരുന്നത് കടുത്ത പ്രതിഷേധം ഉയർത്തിയിരിക്കുയാണ്.
ജോലി ലഭിക്കാതെയും സാമ്പത്തിക പ്രയാസം നേരിട്ടും ഒരു മലയാളി വിദ്യാർത്ഥി ഹാഡഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റിയിൽ ജീവനൊടുക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലും നോർക്കയിലും പരാതി എത്തിയ സാഹചര്യത്തിൽ യുകെയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കാൻ ഓൺ ലൈൻ യോഗത്തിനു തയ്യാറായിരിക്കുകയാണ് നോർക്ക.
യുകെയിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ റിക്രൂട്ടിങ് ഏജൻസികളും യുകെയിൽ എത്തിയ വിദ്യാർത്ഥികളെ വഴിവിട്ട് ജോലി ചെയ്യാൻ യുകെ മലയാളികളാക്കിടയിലെ നഴ്സിങ് ഏജൻസികളും നടത്തുന്ന മത്സരത്തിൽ ജീവിതം കൈവിട്ടു പോകുന്നത് വിദ്യാർത്ഥികൾക്ക് മാത്രമാണ്.
എന്നാൽ ഇക്കാര്യത്തിൽ ഒരക്ഷരം പ്രതികരിക്കാൻ തയ്യാറാകാത്ത യുകെ മലയാളി സംഘടനകളുടെ നിലപാടും സംശയാസ്പദമായി തീരുകയാണ്. ഇക്കാര്യങ്ങൾ വിശദമായി സർക്കാരിന് മുന്നിൽ എത്തിച്ചു ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള വിദ്യാർത്ഥി വിസ കരാറിൽ എടുത്തു പറയുന്ന ''ബ്രൈറ്റ് ആൻഡ് ബ്രില്ലിയന്റ്'' വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ മാത്രം യുകെയിൽ എത്തുക എന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന് കേന്ദ്ര, കേരള സർക്കാരുകളെ ഓർമ്മപ്പെടുത്താനുള്ള ശ്രമവും സജീവമായിട്ടുണ്ട്.
തൃശൂരിൽ പൂട്ട് വീണു, രണ്ട് പേർ റിമാൻഡിൽ, പൊലീസ് പുറത്തു വിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
അതിനിടെ കേരളത്തിൽ കൂണ് പോലെ മുളച്ചു പൊങ്ങിയ ആയിരക്കണക്കിന് വിദ്യാർത്ഥി റിക്രൂട്മെന്റ് ഏജന്‍സികളിൽ ഒന്നിന് തൃശൂരിലെ ഇരിഞ്ഞാലക്കുടയിൽ പൂട്ട് വീണതോടെ കയ്യിൽ പണം ഇല്ലാതാകുന്ന ആർക്കും തുടങ്ങാവുന്ന ബിസിനസ് ഫോർമുലയായി ഈ രംഗം മാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കേരള പൊലീസ് നടത്തുന്നത്. ഇരിഞ്ഞാലക്കുട ബസ് സ്റ്റാൻഡിനു സമീപം എമിഗ്രോ സ്റ്റഡി എബ്രോഡ് എന്ന പേരിൽ മുഖ്യമായും യുകെ, കാനഡ എന്നിവിടങ്ങളിൽ പോകാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും വല വീശിയാണ് സൂപ്പർ മാർക്കറ്റിൽ പണമെറിഞ്ഞു കടക്കെണിയിലായ തട്ടിപ്പുകാർ കോടികൾ കൊയ്തത്.
ബിസിനസ്സിൽ തകർച്ച നേരിട്ടപ്പോൾ വേഗത്തിൽ പണം കയ്യിലെത്താനുള്ള വഴി വിദേശ റിക്രൂട്മെന്റ് ആണെന്ന് മനസിലാക്കിയെന്നു പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയത് ഈ രംഗത്ത് ആർക്കും പ്രവർത്തിക്കാൻ കേരളത്തിൽ കഴിയും എന്നതിന്റെ സൂചന കൂടിയായി. അവർക്കാവശ്യമായ ലൈസൻസോ പ്രവർത്തി പരിചയമോ ഒന്നും ആവശ്യം ഇല്ലെന്നു കൂടി സൂചിപ്പിക്കുന്ന തരത്തിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ പോലും വ്യാപകമാകുകയാണ് ഇത്തരം വ്യാജ ഏജൻസികൾ. ചെറിയ പണം നൽകി പ്രമുഖ പത്രങ്ങളിൽ ക്ലാസിഫൈഡ്ഡ് പരസ്യം നൽകിയാൽ പിറ്റേന്ന് മുതൽ തട്ടിക്കൂട്ട് ഓഫിസിനു മുന്നിൽ വിദ്യാർത്ഥികളും ചെറുപ്പക്കാരും യുകെ മോഹവുമായി ക്യൂ നിൽക്കും എന്നതാണ് ഇപ്പോൾ കേരളം കാണുന്ന കാഴ്ച.
കാനഡയ്ക്കും യുകെയ്ക്കും പോകാനായി രണ്ടു മുതൽ 13 ലക്ഷം രൂപ വരെയാണ് ഈ സ്ഥാപനം അനേകം പേരിൽ നിന്നും സമാഹരിച്ചത്. കുന്നംകുളം സ്വദേശി കിടങ്ങാൻ വീട്ടിൽ മിജോ 33, ഇരിഞ്ഞാലക്കുട ചക്കാലയ്ക്കൽ സുമേഷ് ആന്റണി 39 എന്നിവരെയാണ് ഇരിഞ്ഞാലക്കുട ഡിവൈസ്പി ബാബു കെ തോമസ് അറസ്റ്റ് ചെയ്തത്. പണം നൽകിയവർ തങ്ങളുടെ കാര്യം നടക്കില്ലെന്നു ബോധ്യമായി എമിഗ്രോ ഓഫിസിൽ എത്തി ബഹളം വച്ചതോടെയാണ് പൊലീസ് ഇടപെടാൻ തയ്യാറായത്. എൺപതോളം പേരിൽ നിന്നായി നാല് കോടി രൂപയാണ് ഇവർ സ്വന്തമാക്കിയത്. കൂട്ട് പ്രതിയായി മാറിയിരിക്കുന്ന മലപ്പുറം എടപ്പാൾ സ്വദേശി മുഹമ്മദ് ആസിഫ് കൂടി പൊലീസ് പിടിയിലാകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇയാൾ ഒളിവിൽ ആണെന്നാണ് പൊലീസ് വക്തമാക്കുന്നത്. അതേസമയം ഇയാൾ വിദേശത്തു എത്തിയതായും പറയപ്പെടുന്നു.
പണം നൽകി ഉടൻ യുകെയിൽ എത്താമെന്ന വിശ്വാസത്തിൽ ജോലി വരെ നഷ്ടപ്പെടുത്തിയവരാണ് അധികവും. പണം പിടിച്ചെടുക്കാൻ വേറെ മാർഗം ഇല്ലെന്നു കണ്ടു പ്രതികളെ കണ്ടെത്താനായി പലരും ആഴ്ചകളായി ഇരിഞ്ഞാലക്കുടയിൽ താമസിക്കുക ആയിരുന്നു. മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിന്റെ പിൻബലത്തിൽ സോഷ്യൽ മീഡിയ വഴിയും ഉദ്യോഗാർഥികളെയും വിദ്യാർത്ഥികളെയും കണ്ടെത്താൻ തട്ടിപ്പ് സംഘത്തിന് കഴിഞ്ഞിരുന്നു. പിടിക്കപെട്ടാലും കാര്യമായ ശിക്ഷ ലഭിക്കാതെ ഇത്തരം കേസുകളിൽ പ്രതികളാകുന്നവർ രക്ഷപ്പെടുന്നതിനാൽ ഇത്തരം തട്ടിപ്പുകൾ തുടർക്കഥകളായി മാറുകയാണ് എന്ന ആക്ഷേപവും ശക്തമാണെങ്കിലും ഇക്കാര്യത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെടാൻ തയ്യാറാകാത്തതും തട്ടിപ്പുകൾ ആവർത്തിക്കാൻ പ്രധാന ഘടകമായി മാറുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍