Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞ് മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകുന്നത് ചികിൽസാ പിഴവിന്റെ സൂചനകൾ; സമ്മതമില്ലാതെ ഗർഭപാത്രം മാറ്റിയതും പിഴവ്; എന്നിട്ടും പൊലീസ് എടുത്തത് മനപ്പൂർവ്വമല്ലാത്ത നരഹത്യാ കേസ്; ചുമത്തേണ്ടതു കൊലക്കുറ്റവും; ആ മൂന്ന് ഡോക്ടർമാരും ചെയ്തത് സമാനതകളില്ലാത്ത കുറ്റം; യാക്കരയിലെ തങ്കം ആശുപത്രിയിൽ ഉണ്ടായത് മെഡിക്കൽ എത്തിക്‌സിന്റെ ലംഘനം

കുഞ്ഞ് മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകുന്നത് ചികിൽസാ പിഴവിന്റെ സൂചനകൾ; സമ്മതമില്ലാതെ ഗർഭപാത്രം മാറ്റിയതും പിഴവ്; എന്നിട്ടും പൊലീസ് എടുത്തത് മനപ്പൂർവ്വമല്ലാത്ത നരഹത്യാ കേസ്; ചുമത്തേണ്ടതു കൊലക്കുറ്റവും; ആ മൂന്ന് ഡോക്ടർമാരും ചെയ്തത് സമാനതകളില്ലാത്ത കുറ്റം; യാക്കരയിലെ തങ്കം ആശുപത്രിയിൽ ഉണ്ടായത് മെഡിക്കൽ എത്തിക്‌സിന്റെ ലംഘനം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചതിൽ പാലക്കാട് യാക്കരയിലെ തങ്കം ആശുപത്രിയിലെ ഡോക്ടർമാർക്ക് സംഭവിച്ചത് ഗുരുതര പിഴവ്. ഈ സാഹചര്യത്തിലാണ് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തത്. ചികിത്സാപ്പിഴവിനെത്തുടർന്നാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തും. ഡോ. അജിത്, ഡോ. നിള. ഡോ. പ്രിയദർശിനി എന്നിവർക്കെതിരെയാണ് കേസ്.

കുഞ്ഞ് മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഗൗരവമുള്ളതാണ്. ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അഞ്ച് മണിക്കൂറിലധികം ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഐശ്വര്യയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രി ഉപരോധിച്ചിരുന്നു. പ്രതിഷേധങ്ങൾക്കിടയിൽ ഐശ്വര്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാരും ഐശ്വര്യയുടെ ബന്ധുക്കളും. മൂന്ന് ഡോക്ടർമാർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു. എന്നാൽ ഇവർക്കെതിരെ കൊലക്കേസ് എടുത്തിട്ടുമില്ല. ഡോക്ടർമാരുടെ സംഘടനകളെ ഭയന്നാണ് ഇത്.

കലക്ടർ വന്നതിന് ശേഷം മാത്രമേ പിന്മാറൂ എന്ന നിലപാട് ബന്ധുക്കൾ സ്വീകരിച്ചതോടെ ആർഡിഒ എത്തി കുറ്റക്കാർക്കെതിരെ നടപടി ഉറപ്പ് നൽകി. ആശുപത്രി ജീവനക്കാർ നേരിട്ട് മറവ് ചെയ്തിരുന്ന ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തിയിരുന്നു. കഴുത്തിൽ പൊക്കിൾക്കൊടി മുറുകിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും കണ്ടെത്തി. ബന്ധുക്കളെ അറിയിക്കാതെ ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്‌തെന്നും പിന്നീടാണ് ഒപ്പിടാൻ സമീപിച്ചതെന്നും പരാതിയുണ്ട്. ഇതും ഗുരുതരമായ പരാതിയാണ്. എന്നാൽ രോഗിയുടെ ജീവൻ രക്ഷിക്കാനായിരുന്നു ഇതെല്ലാമെന്ന് ഡോക്ടർമാരും വിശദീകരിക്കുന്നു.

ജൂൺ 29നാണ് പ്രസവത്തിനായി ചിറ്റൂർ തത്തമംഗലം സ്വദേശി ഐശ്വര്യ(25)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലായ് അഞ്ചോടെയാകും പ്രസവമെന്നും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്നു മുൻകരുതലായാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിവയ്പും നൽകിയിരുന്നു. പുലർച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയെങ്കിലും രണ്ടരയോടെ കുഞ്ഞു മരിച്ചെന്നാണു ഡോക്ടർമാർ അറിയിച്ചത്. പിന്നീട് ഐശ്വര്യയും മരിച്ചെന്ന് അറിയിക്കുകയായിരുന്നു. സമ്മതമില്ലാതെ ഗർഭപാത്രം നീക്കിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ തടിച്ചുകൂടി. ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്. തങ്ങൾ ആവശ്യപ്പെട്ടിട്ടും സിസേറിയൻ നടത്താൻ ഡോക്ടർമാർ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. കുഞ്ഞ് മരിച്ച സംഭവത്തിൽ ബന്ധുക്കൾ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പൊലീസ് ഇൻസ്പെക്ടർ വി. ഹേമലത പറഞ്ഞു.

പരാതിയുയർന്ന സാഹചര്യത്തിൽ പൊലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ചികിത്സയെല്ലാം നൽകിയെന്നും ആശുപത്രി ഭരണവിഭാഗം സീനിയർ മാനേജർ പറഞ്ഞു. അമിതരക്തസ്രാവമാണ് അമ്മയുടെ ആരോഗ്യനില വഷളാക്കിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയോടും ആശുപത്രി അധികൃതരോടും സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP