Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഷങ്ങളുടെ പ്രണയം; ഒന്നും വേണ്ടെന്ന് പറഞ്ഞ് അതിവേഗ വിവാഹ നിശ്ചയം; കാമുകി സ്വന്തമായെന്ന് ആയപ്പോൾ കാമുകന് വേണ്ടത് സ്ത്രീധനം; ബൈക്കും പണവും വേണമെന്ന സമ്മർദ്ദം സഹിക്കാനാവാതെ സന്ധ്യ തുങ്ങിമരിച്ചു; നിർണ്ണായകമായത് മൊബൈൽ പരിശോധന; പുത്തൂരിലെ അത്യാഗ്രഹി അനീഷ് അഴിക്കുള്ളിൽ

വർഷങ്ങളുടെ പ്രണയം; ഒന്നും വേണ്ടെന്ന് പറഞ്ഞ് അതിവേഗ വിവാഹ നിശ്ചയം; കാമുകി സ്വന്തമായെന്ന് ആയപ്പോൾ കാമുകന് വേണ്ടത് സ്ത്രീധനം; ബൈക്കും പണവും വേണമെന്ന സമ്മർദ്ദം സഹിക്കാനാവാതെ സന്ധ്യ തുങ്ങിമരിച്ചു; നിർണ്ണായകമായത് മൊബൈൽ പരിശോധന; പുത്തൂരിലെ അത്യാഗ്രഹി അനീഷ് അഴിക്കുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓയൂരിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നിലും സ്ത്രീധന സമ്മർദ്ദം. കേസിൽ പ്രതിശ്രുത വരനെ പൊലീസ് അറസ്റ്റു ചെയ്തു. പ്രണയമാണ് വിവാഹ നിശ്ചയമായത്. അതിന് ശേഷമാണ് സ്ത്രീധനത്തിനായി കാമുകൻ സമ്മർദ്ദം തുടങ്ങിയത്. ഇതേ തുടർന്നായിരുന്നു ഓയൂർ മുട്ടറ സ്വദേശി സന്ധ്യ(22) ആത്മഹത്യ ചെയ്തത്.

ഈ കേസിലാണ് കൊല്ലം പുത്തൂർ സ്വദേശി അനീഷിനെ രണ്ടുമാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹത്തിന് അനീഷ് സ്ത്രീധനം ആവശ്യപ്പെട്ടതിൽ മനംനൊന്താണ് സന്ധ്യ ജീവനൊടുക്കിയത്. കഴിഞ്ഞ ഏപ്രിൽ 27-നാണ് സന്ധ്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. മകളുടെ മരണത്തിന് കാരണം പ്രതിശ്രുത വരനായ അനീഷാണെന്ന് ആരോപിച്ച് സന്ധ്യയുടെ പിതാവ് പരാതി നൽകിയിരുന്നു.

സന്ധ്യയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ തെളിവുകൾ ലഭിച്ചു. തുടർന്ന് ഇയാൾക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. എന്നാൽ പൊലീസ് കേസെടുത്തതോടെ പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. പിന്നാലെ അനീഷ് ഒളിവിൽ പോയി.

അനീഷും സന്ധ്യയും പ്രണയത്തിലായിരുന്നു. അനീഷ് തന്നെയാണ് ബന്ധുക്കളുമായി സന്ധ്യയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചത്. സന്ധ്യയുടെ സഹോദരിയുടെ വിവാഹം നടത്തിയതിന്റെ സാമ്പത്തിക ബാധ്യതയുണ്ടെന്നും രണ്ടുവർഷത്തിനുള്ളിൽ വിവാഹം നടത്താമെന്നുമായിരുന്നു പിതാവിന്റെ മറുപടി.

സ്ത്രീധനം വേണ്ടെന്നും ലളിതമായി നടത്താമെന്നും എത്രയും വേഗം വിവാഹം വേണമെന്നുമാണ് അനീഷ് പറഞ്ഞത്. ഇതോടെ സന്ധ്യയും അനീഷും തമ്മിലുള്ള വിവാഹനിശ്ചയം വീട്ടുകാർ നടത്തി. എന്നാൽ നിശ്ചയം കഴിഞ്ഞതോടെ അനീഷിന്റെ സ്വഭാവം മാറി. തനിക്ക് സ്ത്രീധനമായി പണവും ബൈക്കും വേണമെന്ന് ആവശ്യപ്പെട്ടു.

സന്ധ്യയെ നിരന്തരം വിളിച്ച് സ്ത്രീധനം ആവശ്യപ്പെട്ടു. സന്ധ്യ ജീവനൊടുക്കിയ ദിവസവും ഇയാൾ ഫോണിൽ വിളിച്ച് സ്ത്രീധനം ചോദിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള അനീഷിന്റെ മാനസികപീഡനം സഹിക്കാൻ സന്ധ്യയ്ക്കായില്ല. ഇതോടെയായിരുന്നു ആത്മഹത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP