മതം മാറിയതുകൊണ്ടല്ല മറിച്ച് രാജദ്രോഹക്കുറ്റത്തിനാണ് ദേവസഹായംപിള്ള ശിക്ഷിക്കപ്പെട്ടത്; ആർ എസ് എസ് മാസികയ്ക്ക് പിന്നാലെ കന്യാകുമാരിയിലെ വിശുദ്ധനെതിരെ ആക്ഷേപവുമായി കവടിയാർ കൊട്ടാരവും; മാർപ്പാപ്പയ്ക്ക് കത്തെഴുതി തിരുവിതാംകൂർ രാജകുടുംബം; ദേവസഹായംപിള്ള വിവാദം തുടരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദേവസഹായംപിള്ള ഇന്ന് വിശുദ്ധനാണ്. പക്ഷേ തിരുവിതാംകൂർ രാജകുടുംബം വേറിട്ട വഴിയിലാണ് ചിന്തിക്കുന്നത്. പൂർവ്വിക രാജാവിനെ അപമാനിക്കുന്നത് സഹിക്കുന്നില്ല. അതിനെതിരെ പ്രതികരിക്കുകയാണ് കവടിയാർ കൊട്ടാരം. മതം മാറിയതുകൊണ്ടല്ല മറിച്ച് രാജദ്രോഹക്കുറ്റത്തിനാണ് ദേവസഹായംപിള്ള ശിക്ഷിക്കപ്പെട്ടതെന്ന് കവടിയാർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരിപാർവതി ഭായിയും അശ്വതിതിരുനാൾ ഗൗരിലക്ഷ്മിഭായിയും ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തയച്ചു.
ദേവസഹായം പിള്ളയുടെ ജീവിതത്തിനു വിശുദ്ധനാക്കപ്പെടാനുള്ള മഹത്ത്വമില്ലെന്ന് ആർ.എസ്.എസ്. പ്രസിദ്ധീകരണത്തിൽ ലേഖനം വന്നിരുന്നു. ഇതിനെതിരേ കെ.സി.ബി.സി.യുടെ (കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ) ജാഗ്രതാ കമ്മിഷനും രംഗത്തെത്തിയിരുന്നു. കത്തോലിക്കാസഭയെ അവഹേളിക്കാൻ ശ്രമിച്ച ചിലരുടെ സ്ഥാപിത താത്പര്യങ്ങളാണ് വീണ്ടും വെളിപ്പെടുന്നതെന്നു കമ്മിഷൻ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് രാജകുടുംബവും ദേവസഹായം പിള്ളയ്ക്കെതിരെ രംഗത്ത് വരുന്നത്.
ദേവസഹായംപിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ പൂർവികനായ അനിഴംതിരുനാൾ മാർത്താണ്ഡവർമ മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കുന്നതിൽ വേദനയുള്ളതായും അറിയിച്ചു. മതം മാറിയതുകൊണ്ട് ദേവസഹായം വധിക്കപ്പെട്ടു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കുളച്ചൽ യുദ്ധത്തിൽ കീഴടങ്ങിയശേഷം തിരുവിതാംകൂർ രാജാവിന്റെ വിശ്വസ്തനും സൈന്യാധിപനുമായി മാറിയ ഡച്ച് ക്യാപ്റ്റൻ ഡിലനോയിയുടെ പ്രേരണയാലാണ് ദേവസഹായംപിള്ള മതംമാറിയത്. മഹാരാജാവിനുമേൽ വലിയ സ്വാധീനം ഉണ്ടായിരുന്ന ഡിലനോയി ഇക്കാരണത്താൽ തന്നെ ദേവസഹായംപിള്ളയെ കൈവിടില്ലായിരുന്നുവെന്ന് ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ നാഗംഅയ്യ പറയുന്നു.
രാജാവുമായി യുദ്ധംതുടർന്ന ഡച്ചുകാർ ഉൾപ്പെടെയുള്ള തിരുവിതാംകൂറിന്റെ ശത്രുക്കളുമായി സഹകരിച്ചതുകൊണ്ടാണ് ദേവസഹായം ശിക്ഷിക്കപ്പെട്ടത്. വേറെയും അക്ഷന്തവ്യമായ കുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവ സൂചിപ്പിക്കുന്നില്ലെന്നുമാത്രം -കത്തിൽ പറയുന്നു. ഗുരുതര ആരോപണങ്ങളാണ് കത്തിൽ കവടിയാർ കൊട്ടാരം ഉയർത്തുന്നതെന്ന് സാരം. സഭയുടെ ആഗ്രഹങ്ങൾക്കും തീരുമാനങ്ങൾക്കും തങ്ങൾ തടസ്സം സൃഷ്ടിക്കുകയല്ലെന്നും മഹാരാജാക്കന്മാരെ തെറ്റായി ചിത്രീകരിക്കുന്നതിനെതിരേ നടപടിയെടുക്കണമെന്നും കവടിയാർ കൊട്ടാരം മാർപാപ്പയോട് ആവശ്യപ്പെട്ടു. ജൂണിൽ അയച്ച കത്തിന്റെ പകർപ്പ് വിദേശകാര്യ മന്ത്രാലയത്തിനും നൽകിയിട്ടുണ്ട്.
തിരുവിതാംകൂർ മഹാരാജാക്കന്മാർ മറ്റു മതങ്ങളിൽപ്പെട്ട പ്രജകളോട് വിവേചനം കാണിച്ചിരുന്നില്ല. വരാപ്പുഴയിലെ ക്രൈസ്തവദേവാലയത്തിന് മാർത്താണ്ഡവർമ കരമൊഴിവായി സ്ഥലംനൽകിയതും ഉദയഗിരിയിൽ പള്ളി പണിയുന്നതിനുള്ള പണം ഡിലനോയിയുടെ ആവശ്യപ്രകാരം കാർത്തികതിരുനാൾ രാമവർമ മഹാരാജാവ് നൽകിയതും പള്ളിവികാരിക്ക് 100 പണം വേതനമായി നൽകിയതും ചരിത്രരേഖകളെ ഉദ്ധരിച്ച് കത്തിൽ വിവരിക്കുന്നു.
കത്തോലിക്കരോട് തിരുവിതാംകൂർ മഹാരാജാക്കന്മാർ കാണിച്ചിരുന്ന ഉദാരമനസ്കതയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് 1774-ൽ കാർത്തികതിരുനാൾ മഹാരാജാവിന് ക്ലെമന്റ് പതിന്നാലാമൻ മാർപാപ്പയും ഷഷ്ട്യബ്ദപൂർത്തി ആഘോഷിക്കുന്ന വേളയിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പയും എഴുതിയ കത്തുകളും പരാമർശിക്കുന്നു.
ആർ എസ് എസ് മുഖമാസികയായ കേസരിയിൽ ദേവസഹായംപിള്ളയെ കുറിച്ചു വന്ന പരാമർശം ചുവടെ
കന്യാകുമാരിയിലെ നാട്ടാലം സ്വദേശിയായ നീലകണ്ഠപ്പിള്ള, ഏലങ്കം വീട് എന്ന നായർ കുടുംബത്തിലെ അംഗമായിരുന്നുവെന്നു 'കേസരി'യിൽ വ്യക്തമാക്കുന്നു. തിരുവിതാംകൂർ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്ന അദ്ദേഹം ഖജനാവിലെ പണം ധൂർത്തടിച്ചു ജയിലിലായി. മതംമാറിയാൽ മോചിതനാക്കാമെന്ന പാതിരിമാരുടെ പ്രലോഭനത്താലാണ് അദ്ദേഹം ദേവസഹായം പിള്ളയായത്. തുടർന്ന്, തിരുവിതാംകൂറിലെ വനങ്ങളുടെ ചുമതലക്കാരനായി.
പള്ളിപ്പണിക്കായി വൻതോതിൽ തേക്കുകൾ മുറിച്ചുമാറ്റിയെന്നും വൈകാതെ ജോലിപോയെന്നും ലേഖനത്തിൽ പറയുന്നു. കുളച്ചൽ യുദ്ധത്തിൽ, ഡച്ചുകാരുമായി ചേർന്ന് തിരുവിതാംകൂറിനെതിരേ പോരാടിയ ക്യാപ്റ്റൻ ഡിലനോയി പിന്നീട് രാജാവിന്റെ വിശ്വസ്തനായി. ക്രിസ്തുമത പ്രചാരകനായി ദേവസഹായംപിള്ള തന്നെ കാണാനെത്തിയപ്പോൾ സംശയംതോന്നിയ ഡിലനോയി തടവിലാക്കി. വിചാരണയ്ക്കുശേഷം രാജാവ് വെടിവെച്ചുകൊല്ലാൻ വിധിച്ചു. മതംമാറിയതിനുള്ള ആത്മബലിയായിരുന്നില്ല ദേവസഹായം പിള്ളയുടേത്. സത്പ്രവൃത്തികളൊന്നും ചെയ്യാതിരുന്ന ഒരാളെ, മതംമാറിയെന്ന ഒറ്റക്കാരണത്തിൽ വിശ്വാസത്തിന്റെ രക്തസാക്ഷിയായി അവതരിപ്പിക്കുകയായിരുന്നു.
ഈ കുടിലതന്ത്രത്തിന്റെ പരിസമാപ്തിയാണ് അദ്ദേഹത്തെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാൻ നടപടി. മത താത്പര്യം മുൻനിർത്തി വ്യാജചരിത്രം തീർക്കുന്നതിൽ ക്രൈസ്തവസഭകൾ പ്രകടിപ്പിച്ചിട്ടുള്ള താത്പര്യം കുപ്രസിദ്ധമാണ്. തോമാശ്ലീഹ കേരളത്തിൽ വന്നുവെന്ന കഥ കത്തോലിക്കാ സഭയുടെ വ്യാജചരിത്ര നിർമ്മാണത്തിനു മികച്ച ഉദാഹരണമാണ്- ലേഖനം കുറ്റപ്പെടുത്തുന്നു.
ശത്രുസ്ഥാനത്തു നിർത്തി, കത്തോലിക്കാ വിശ്വാസികളോടു വിരോധമുണ്ടാക്കാനുള്ള ഗൂഢശ്രമമാണ് ഈ ലേഖനത്തിലും തുടരുന്നതെന്ന് കെ.സി.ബി.സി. ജാഗ്രതാ കമ്മിഷൻ പ്രതികരിച്ചിരുന്നു. ക്രൈസ്തവ സന്ന്യസ്തർക്ക് സന്ന്യാസവസ്ത്രം ധരിച്ച് പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടാൻകഴിയാത്ത സാഹചര്യമുണ്ടാകാൻ കാരണം ഇത്തരം വിദ്വേഷ പ്രചാരണങ്ങളാണ്. അക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും പിന്നിൽ ആർ.എസ്.എസ്. അനുബന്ധ സംഘടനകളാണെന്നു വ്യക്തമാണെന്നും ജാഗ്രതാ കമ്മീഷൻ ആരോപിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍