വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ പ്രസിഡന്റ് സോമൻ ബേബി രാജിവെച്ചു
സ്വന്തം ലേഖകൻ
മനാമ: വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ പ്രസിഡന്റ് സോമൻ ബേബി രാജിവെച്ചു. വേൾഡ് മലയാളി കൗൺസിൽ വിമത ഗ്രൂപ്പിന്റെബഹ്റൈനിൽ നടന്ന കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തതിന് ഔദ്യോഗിക വിഭാഗം പ്രസിഡന്റ് ടി പി വിജയൻ വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് രാജി. ഗോപാല പിള്ളയുടെ നേതൃത്വത്തിലുള്ളതാണ് വിമത ഗ്രൂപ്പ്.
60 രാജ്യങ്ങളിൽ നിന്നും മൂന്നൂറോളം പ്രതിനിധികൾ പങ്കടുക്കുമെന്ന് വിമത വിഭാഗം പത്രസമ്മേളനം നടത്തി അവകാശപ്പെട്ടിരുന്നുവെങ്കിലും വളരെ കുറച്ച് പേർ മാത്രമാണ് കോൺഫറൻസിൽ പങ്കെടുത്തത്. സൗദി അറേബിയയിൽ നിന്നും മൂന്ന്, അമേരിക്കയിൽ നിന്നും നാല്, ജർമ്മനിയിൽ നിന്നും രണ്ട്, ഇന്ത്യയിൽ നിന്നും നാല്, യുഎഇയിൽ നിന്നും ബഹ്റൈനിൽ നിന്നും ഒമ്പത് വീതവുംപ്രതിനിധികളാണ് പങ്കെടുത്തത്. അഞ്ച് രാജ്യങ്ങളിൽ നിന്നും പ്രതിനിധികളും കുടുംബങ്ങളുമടക്കം 31 പേർ മാത്രമാണ് ആണ് വിമത വിഭാഗം കോൺഫറൻസിൽ പങ്കടുത്തത്. വിശിഷ്ടാതിഥികളായി പത്തോളം ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മന്ത്രി ശശിധരനും മുഹമ്മദ് ബഷീർ എംപി യും മാത്രമേ എത്തിച്ചേർന്നുള്ളു.
കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും പങ്കാളിത്ത കുറവു കാരണം വൻ പരാജയമായി. സമ്മേളനത്തിൽ ബഹ്റൈനിലെ പൊതു പ്രവർത്തകരുടെ പങ്കാളിത്തം പോലും ഉറപ്പാക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല.
ഗ്ലോബൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും പരാതികൾ ഉയർന്നിരുന്നു. ഏകപക്ഷീയമായ തീരുമാനമാണെന്നതായിരുന്നു പരാതി. പ്രധാന പദവികളായ ചെയർമാൻ, ജനറൽ സെകട്ടറി, അഡ്മിൻ വൈസ് പ്രസിസന്റ് എന്നീ പദവികൾ അമേരിക്കയിൽ നിന്നുള്ള പ്രതിനിധികൾ കയ്യടക്കിയെന്നും കോൺഫറൻസ് നടത്തിയ ബഹ്റൈൻ പ്രൊവിൻസിനു ഒരു പരിഗണനയും ലഭിച്ചില്ലെന്നും പരാതി ഉയർന്നു.
2016ൽ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുടെ നേതൃത്വത്തിൽ നടത്തിയ ഐക്യശ്രമത്തെ പരാജയപ്പെടുത്തിയത് ഇപ്പോഴത്തെ ചെയർമാൻ ഗോപാലപിള്ളയുടെയും പ്രസിഡന്റ് ജോൺ മത്തായിയുടെയും
അധികാരമോഹം കാരണമാണെന്ന് ഔദ്യോഗിക വിഭാഗം ആരോപിച്ചു.
വിമത വിഭാഗം നടത്തിയ കോൺഫറൻസിനെതിരെ ബഹ്റൈൻ ഇന്ത്യൻ എംബസിക്കും ബഹ്റൈൻ ഗവൺമെന്റിനും ഔദ്യോഗിക വിഭാഗം പരാതി നൽകിയിരുന്നു. അഡ്വ. ശിവൻ മഠത്തിൽ മുഖേന നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്.
വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള സംഘടനയുടെ പേരിൽ ബഹ്റൈനിൽ നടന്ന ഗ്ലോബൽ കോൺഫറൻസിന് സംഘടനയുമായി ബന്ധമില്ലെന്ന് ഔദ്യോഗിക വിഭാഗം മുൻപ് തന്നെ അറിയിച്ചിരുന്നു. 1995 ഏപ്രിൽ ഏഴിന് അമേരിക്കയിലെ ന്യൂ ജഴ്സിയിൽ രജിസ്റ്റർ ചെയ്ത വേൾഡ് മലയാളി കൗൺസിലിന്റെ ആദ്യ ഗ്ലോബൽ ചെയർമാൻ ഇന്ത്യയുടെ മുൻ ഇലക്ഷൻ കമ്മീഷണർ ആയിരുന്ന ടി. എൻ. ശേഷനും ആദ്യ ഗ്ലോബൽ പ്രസിഡന്റ് പ്രമുഖ സാങ്കേതിക വിദഗ്ധനും, വ്യവസായ പ്രമുഖനുമായിരുന്ന കെ.പി.പി.നമ്പ്യാരും ആയിരുന്നു. 27 വർഷമായി സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച പ്രവർത്തനങ്ങളിലൂടെ അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ & ഫാർ ഈസ്റ്റ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിങ്ങനെ ആറ് റീജിയണുകളിലായി 57 പ്രോവിൻസുകളുമായി പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി നിലകൊള്ളുന്നു. 2021 ഏപ്രിൽ 18ന് ചേർന്ന് ഗ്ലോബൽ കോൺഫറൻസ് തിരഞ്ഞെടുത്ത ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി.പി.വിജയൻ, ഗ്ലോബൽ അഡൈ്വസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ എന്നിവർ ഉൾപ്പെട്ടതാണ് സംഘടനയുടെ ഇപ്പോഴത്തെ ഭരണസമിതി. നിയമപ്രകാരം കേരളത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. സംഘടനയുടെ ലോഗോയും പേറ്റന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ 2008ലാണ് സംഘടന രണ്ടു വിഭാഗമായി തിരിഞ്ഞത്. 2015 ഡിസംബർ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മറ്റ് സംസ്ഥാന മന്ത്രിമാരുടെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ 'ഐക്യ ദിനം 2015' എന്ന പേരിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടത്തിയ സമ്മേളനത്തിൽ വച്ച് അംഗീകരിച്ച ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഒന്നായി.
ഇക്കഴിഞ്ഞ കോവിഡ് മഹാമാരി കാലത്ത് ആഗോളതലത്തിലും കേരളത്തിലും കേരള സർക്കാരും നോർക്ക റൂട്ട്സുമായി സഹകരിച്ച് 10 കോടിയിലധികം രൂപയുടെ സാന്ത്വന പ്രവർത്തനങ്ങൾ നടത്താൻ വേൾഡ് മലയാളി കൗൺസിലിന് സാധിച്ചു. സംഘടനയുടെ ഗ്ലോബൽ ഗ്രീൻ വില്ലേജിന്റെയും സ്പോർട്സ് അക്കാദമിയുടെയും പ്രവർത്തനങ്ങൾ കേരളത്തിൽ പുരോഗമിക്കുന്നുണ്ട്. ഗ്ലോബൽ ഗ്രീൻ വില്ലേജിൽ പൂർത്തിയായ 12 വീടുകളുടെ താക്കോൽ കഴിഞ്ഞ മാർച്ച് 10ന് കേരള ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ കൈമാറിയിരുന്നു. കൊച്ചി താജ് ഹോട്ടലിൽ വച്ചു നടന്ന ആഗോള ബിസിനസ്സ് കോൺഫറൻസിൽ ഗ്ലോബൽ പരിസ്ഥിതി ഫോറത്തിന്റെ നേതൃത്വത്തിൽ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ പ്രോജക്ടുകൾക്ക് 12 ലക്ഷം രൂപയുടെ പരിസ്ഥിതി അവാർഡ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പിണറായി വിജയൻ അവാർഡ് ജേതാക്കൾക്ക് നൽകി. കഴിഞ്ഞ വർഷം ആഗോളതലത്തിൽ 10000ത്തിലധികം പേരുടെ പങ്കാളിത്തത്തോടെ ഓൺലൈൻ യുവജനോത്സവം സംഘടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളെ പങ്കെടുപ്പിച്ച് ഓൺലൈനിൽ കലാപരിപാടികൾ നടത്തി 24 മണിക്കൂർ നീണ്ട ഓണാഘോഷവും ശ്രദ്ധ നേടിയിരുന്നു. ആഗോളതലത്തിൽ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനായി മലയാള ഭാഷാവേദിയുടെ നേതൃത്വത്തിൽ വായനാദിനത്തോട് അനുബന്ധിച്ച് കവിയരങ്ങ് സംഘടിപ്പിച്ചു. ഇത്തരത്തിൽ മികച്ച പ്രവർത്തനങ്ങളുമായി വേൾഡ് മലയാളി കൗൺസിൽ പ്രവാസി മലയാളികളുടെ ഏറ്റവും മികച്ച സംഘടനയായി പ്രവർത്തിക്കുന്നു.
2016 ആഗസ്റ്റിൽ നിരന്തരമായുള്ള സംഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ വേൾഡ് മലയാളി കൗൺസിലിൽ നിന്നും പുറത്താക്കപ്പെട്ട ഗോപാല പിള്ളയുടെ നേതൃത്വത്തിലാണ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് എന്ന പേരിൽ ബഹ്റൈനിൽ വച്ച് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇതിന് യഥാർത്ഥ വേൾഡ് മലയാളി കൗൺസിലുമായി യാതൊരു ബന്ധവുമില്ലായിരുന്നു. 2018ൽ അന്നത്തെ കേരള ഗവർണർ ജസ്റ്റിസ്. പി. സദാശിവത്തെ പങ്കെടുപ്പിച്ച് ഇത്തരത്തിൽ ഒരു പ്രോഗ്രാം നടത്താൻ ശ്രമിക്കുകയും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് അതിൽ അന്വേഷണം നടത്തി യഥാർത്ഥ വേൾഡ് മലയാളി കൗൺസിൽ എന്ന സംഘടന അല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം അതിൽ നിന്ന് പിന്മാറിയിരുന്നു. കൂടാതെ പലപ്പോഴായി ഇവരുടെ നേതൃത്വത്തിൽ ദൃശൃപത്രമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഈ സംഘടനയുടെ പേരിൽ ഇല്ലാത്ത പദ്ധതികളെ കുറച്ചു വാർത്ത പ്രസിദ്ധീകരിക്കുകയും സംഘടനയുടെ പേരിന് അവമതിപ്പുണ്ടാക്കുകയും ചെയ്തതിനെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. 2021 മെയിൽ സംഘടനയുടെ പേരുപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വ്യാജ പ്രോജക്ടുകൾ അവതരിപ്പിച്ചതിനെതിരെ കോട്ടയം എസ്പി ഓഫീസിൽ പരാതിയും നൽകിയിട്ടുണ്ട്. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പ്രമുഖ അഭിഭാഷകൻ അഡ്വ. ശിവൻ മഠത്തിൽ മുഖേന കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. മൂന്നു പതിറ്റാണ്ടു നീണ്ട പ്രവർത്തന പാരമ്പര്യമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ പേരും ലോഗോയും അനധികൃത മാർഗ്ഗത്തിലൂടെ ഉപയോഗിച്ച് സംഘടനക്ക് അവമതിപ്പുണ്ടാക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നുവെന്നും ഇത്തരത്തിൽ അനധികൃതമായി നടത്തുന്ന കോൺഫറൻസ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹ്റൈൻ ഭരണാധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി. പി. വിജയൻ, ഗ്ലോബൽ അഡൈ്വസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ ട്രഷറർ ജയിംസ് കൂടൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഷാജി മാത്യൂ, ബഹ്റൈൻ പ്രൊവിൻസ് പ്രസിഡന്റ് ഫൈസൽ എന്നിവർ അറിയിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്