Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുക്രാനയിലെ ക്രൈസ്തവ വേദന തിരിച്ചറിഞ്ഞ് അതിവേഗ ഇടപെടൽ; മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശം മാനിച്ച് മുൻ ഉത്തരവിന് തിരുത്ത്; തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാൾ ജോലി ദിനമാക്കാനുള്ള തീരുമാനം പൊതുമരാമത്ത് വകുപ്പ് റദ്ദാക്കി; ഫയൽ തീർപ്പാക്കാൻ ആരും നാളെ പോകേണ്ടതില്ല; നടന്നത് വർഗ്ഗീയ ധ്രൂവീകരണ ശ്രമമെന്ന് മന്ത്രി

ദുക്രാനയിലെ ക്രൈസ്തവ വേദന തിരിച്ചറിഞ്ഞ് അതിവേഗ ഇടപെടൽ; മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശം മാനിച്ച് മുൻ ഉത്തരവിന് തിരുത്ത്; തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാൾ ജോലി ദിനമാക്കാനുള്ള തീരുമാനം പൊതുമരാമത്ത് വകുപ്പ് റദ്ദാക്കി; ഫയൽ തീർപ്പാക്കാൻ ആരും നാളെ പോകേണ്ടതില്ല; നടന്നത് വർഗ്ഗീയ ധ്രൂവീകരണ ശ്രമമെന്ന് മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സെന്റ് തോമസ് ഡേയായി (ദുക്രാന തിരുനാൾ) വരുന്ന ഞായറാഴ്ച ജോലിക്ക് ഹാജരാകണമെന്ന പൊതുമരാമത്ത് വകുപ്പിലെ വിവാദ ഉത്തരവ് പിൻവലിച്ചു. വകുപ്പിലെ ഭരണവിഭാഗം ചീഫ് എഞ്ചിനീയർ ജൂൺ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ക്രൈസ്തവ വിഭാഗം ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ദുക്രാന തിരുനാളിൽ ജോലിക്ക് ഹാജരാകാൻ സർക്കാർ ഉത്തരവിറക്കിയത് ക്രൈസ്തവ വിഭാഗത്തിനിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടാണ് വിഷയത്തിൽ ഇടപെട്ടത്. മന്ത്രിയുടെ ഓഫീസ് അറിയാതെയാണ് ഉത്തരവ് ഇറങ്ങിയത്. പ്രത്യേക മതവിഭാഗത്തിന് പരാതിയുള്ളതിനാൽ പിൻവലിക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം പിൻവലിച്ച് ഉത്തരവ് ഇറക്കിയത്. ഇന്നലെയാണ് ഭരണവിഭാഗം ചീഫ് എഞ്ചിനിയറുടെ പേരിൽ ഉത്തരവ് വന്നത്. ബോധപൂർവ്വം വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം നടന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചിട്ടുണ്ട്.

ഫയലുകൾ തീർപ്പാക്കാനുള്ള നയം സർക്കാരെടുത്തു. ഓരോ ഫയലിലും ഓരോ ജീവനുണ്ട്. എല്ലാ ഫയലുകളും തീർക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പും അതിനൊപ്പം നീങ്ങി. ജൂലൈ മൂന്നിന് ഓഫീസ് തുറക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനം എടുത്തു. അത് മന്ത്രി അറിഞ്ഞില്ല. മന്ത്രിയുടെ ഓഫീസും അറിഞ്ഞില്ല. അതിന്റെ ആവശ്യവും ഇല്ല. എന്നാൽ വിവാദം വന്നതോട് മന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ തിരക്കി. പിൻവലിക്കാനും നിർദ്ദേശിച്ചു. എല്ലാ വകുപ്പും ഇത്തരം തീരുമാനം എടുത്തിട്ടുണ്ട്. എന്നിട്ട് പൊതുമരാമത്ത് വകുപ്പിനെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിൽ പ്രചരണം എത്തി. ഇതിന് പിന്നിൽ വർഗ്ഗീയ ധ്രൂവീകരണത്തിനുള്ള ശ്രമാണ്-മന്ത്രി ആരോപിച്ചു.

സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി പ്രകാരം വകുപ്പിലെ ഫയലുകളും തപാലുകളും തീർപ്പാക്കുന്നതിന് വേണ്ടി ജൂലൈ മൂന്നിന് ജോലിക്ക് ഹാജരാകാനാണ് പൊതുമരാമത്ത് ജീവനക്കാർക്ക് നിർദ്ദേശം ലഭിച്ചിരുന്നത്. എല്ലാ ജീവനക്കാരും നിർബന്ധമായി വരണമെന്ന തരത്തിലായിരുന്നു് ഉത്തരവ്. ദുക്രാന തിരുനാളിന് ഓഫീസിൽ ജോലി ചെയ്യാൻ വിളിച്ചത് ക്രൈസ്തവ വിഭാഗങ്ങളെ പ്രകോപിപ്പിച്ചു. വിവിധ ഗ്രൂപ്പുകളിൽ ഇത് ചർച്ചയാക്കുകയും ചെയ്തു. പിന്നാലെ വകുപ്പിലെ ക്രൈസ്തവ ജീവനക്കാരിൽ പലരും മേലധികാരികളെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാൽ തീരുമാനം മാറ്റിയില്ല.

ഈ വിഷയം മറുനാടനും വാർത്തയാക്കി. ഇതോടെ മുഹമ്മദ് റിയാസ് അടിയന്തര ഇടപെടലുകൾ നടത്തുകയായിരുന്നു. ഇന്ത്യയിലെ ക്രൈസ്തവസഭയുടെ സ്ഥാപകനും യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളുമായ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളാണ് ദുക്‌റാന. ദുക്രാനയോട് അനുബന്ധിച്ച് പള്ളികളിൽ നാളെ പ്രത്യേക പ്രാർത്ഥനകളും വിശുദ്ധബലിയും നടക്കും. ഇത് അറിയാത്തവരാണ് ഉത്തരവ് ഇറക്കിയത്. സാധാരണ ദുക്‌റാന തിരുന്നാളിന് പൊതു അവധി അല്ല.

ദുക്റാന തിരുനാൾ പഴമക്കാർക്ക് തോറാന പെരുന്നാളാണ് .തോറാനയ്ക്ക് ആറാനകൾ ഒഴുകുന്നാണ് പഴമക്കാർ പറയുന്നത്, അതായിരുന്നു പണ്ടത്തെ മഴക്കാലം. ദുക്രാന തിരുനാൾ പരമ്പരാഗതമായി ജൂലൈ 3 നാണ് ആചരിക്കുന്നത്. ജൂലൈ മൂന്ന് എന്ന തീയതി കേരളത്തിൽ പൊതു അവധി ദിവസമാല്ല. ഞായറാഴ്ചകളിൽ അല്ലാത്ത ദിവസവും ഇത് വരാറുണ്ട്. അന്നെല്ലാം ഓഫീസുകൾ പ്രവർത്തിക്കാറുമുണ്ട്. ഈ സാഹചര്യത്തിലാണ് ജൂലൈ മൂന്നിന് പൊതുമരാമത്ത് വകുപ്പിൽ ജോലിക്കെത്താൻ ജീവനക്കാർക്കെല്ലാം നിർദ്ദേശം നൽകിയത്.

വിവിധ ക്രൈസ്തവ ഗ്രൂപ്പുകളിൽ ഇത് പക്ഷേ വലിയ ചർച്ചയായി്. ദീപികാ പത്രവും ഇത് പ്രാധാന്യത്തോടെ വാർത്തയാക്കി്. കഴിഞ്ഞ മാസം നാലിന് ഒരു ഉത്തരവ് ഇറങ്ങിയിരുന്നു. ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ടായിരുന്നു അത്. കോവിഡ് സാഹചര്യം സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്ന് സർക്കാർ വിലയിരുത്തുന്നു. വീഴ്ചകൾ കണ്ടെത്തിയെന്നും അതുകൊണ്ട് ഫയൽ തീർപ്പാക്കാൻ ജൂൺ 15 മുതൽ സെപ്റ്റംബർ 30വരെ നീണ്ടു നിൽക്കുന്ന തീവ്രയജ്ഞ പരിപാടി നടത്തുമെന്നുമായിരുന്നു സർക്കാർ ഉത്തരവ്.

ഇതിന്റെ ഭാഗമായാണ് ജൂലൈ മൂന്നിന് പൊതുമരാമത്ത് വകുപ്പിൽ എല്ലാവരോടും ജോലിക്കെത്താൻ നിർദ്ദേശിച്ചത്. വിവാദമായതോടെ ഇത് മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണ് പൊതുമരാമത്ത് വകുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP