അവൻ രക്ഷപ്പെടണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു; ആ സംഭവത്തിന് ശേഷം നേരിട്ട് കാണാതെ കുട്ടികളെ ചികിത്സിക്കില്ലെന്ന് തീരുമാനിച്ചു: ഡോക്ടേഴ്സ് ദിനത്തിൽ കുറിപ്പു പങ്കുവെച്ച് ഡോക്ടർ സൗമ്യാ സരിൻ
സ്വന്തം ലേഖകൻ
ഡോക്ടേഴ്സ ദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പു പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഡോ. സൗമ്യാ സരിൻ. തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം വായനക്കാർക്കായി പങ്കുവെച്ചിരിക്കുകയാണ് ഡോക്ടർ സൗമ്യ. കുറപ്പ് വായിക്കാം.
ഇന്ന് 'ഡോക്ടർസ് ഡേ' ആണ്. ഈ ദിവസം ഡോക്ടർമാർ എഴുതുന്ന ധാരാളം ലേഖനങ്ങൾ നിങ്ങൾ എല്ലാവരും വായിക്കാറുണ്ടായിരിക്കും. അല്ലെങ്കിൽ ഡോക്ടർമാരെ കുറിച്ചുള്ള ലേഖനങ്ങൾ. ഡോക്ടർമാർ എഴുതുമ്പോൾ അത് ഒന്നുകിൽ ജീവിതത്തിൽ അവരെ സ്വാധീനിച്ച രോഗികളെ കുറിച്ചോ അവരുടെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത നല്ല അനുഭവങ്ങളെ കുറിച്ചോ ഒക്കെ ആവും. മറിച്ചു പൊതുജനങ്ങൾ എഴുതുമ്പോൾ അത് തങ്ങൾ ദൈവത്തെ പോലെ കാണുന്ന ഡോക്ടർമാരെ കുറിച്ചും അവർക്കുണ്ടായ അനുഭവത്തെ കുറിച്ചും ഒക്കെ ആകും. ചുരുക്കി പറഞ്ഞാൽ നല്ല അനുഭവങ്ങൾ ആയിരിക്കും രണ്ട് വശത്തു നിന്നും നമ്മൾ എപ്പോഴും കേൾക്കാറുള്ളത്. അല്ലെ? എന്നാൽ ഇന്ന് ഈ ഡോക്ടർ ദിനത്തിൽ എനിക്ക് പറയാനുള്ളത് അത്ര സന്തോഷം ഉള്ള ഒരു കഥയല്ല. അത് ആദ്യമേ പറയട്ടെ!
കഥയിലേക്ക് പോകുന്നതിന് മുമ്പ് എനിക്ക് നാട്ടിൽ പൊതുവെ ഉള്ള ഒരു ചീത്തപ്പേരിനെ പറയേണ്ടി വരും. ഞാനൊരു കുട്ടികളുടെ ഡോക്ടർ ആണ്. ഭർത്താവ് ഒരു രാഷ്ട്രീയ പൊതുപ്രവർത്തകനും. പരിചയക്കാരുടെ വലിയൊരു കൂട്ടം ഞങ്ങൾക്ക് ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ ഒരു ദിവസം ചുരുങ്ങിയത് അറിയാത്ത നമ്പറുകളിൽ നിന്ന് ഒരു പത്തു വിളികളെങ്കിലും എന്റെ നമ്പറിലേക്ക് പതിവാണ്. എന്തിനാണെന്ന് ഊഹിക്കാമല്ലോ! തങ്ങളുടെ കുട്ടികളുടെ പല ആരോഗ്യപ്രശ്നങ്ങൾ ആണ് വിഷയം. നമ്പർ കിട്ടാൻ വലിയ വിഷമം ഒന്നും ഇല്ല.
സാധാരണ രീതിയിൽ വിളികൾ പലവിധമാണ്. ചിലർ അത്യാവശ്യത്തിനാകും വിളിക്കുന്നത്. കുട്ടിക്ക് പെട്ടെന്ന് പനി വന്നു. എന്ത് മരുന്ന് കൊടുക്കണം എന്നൊക്കെ ചോദിച്ചു കൊണ്ട്. ഒരു മടിയും കൂടാതെ ഞാൻ മരുന്നുകൾ പറഞ്ഞു കൊടുക്കാറുണ്ട്. കുറഞ്ഞില്ല എങ്കിൽ അടുത്തുള്ള ഡോക്ടറേ കാണിക്കണമെന്നും നിർബന്ധമായി പറയും.
എന്നാൽ മറ്റു ചിലർ അങ്ങിനെ അല്ല. ഇക്കൂട്ടരിൽ അധികവും പരിചയക്കാരും ബന്ധുജനങ്ങളും ആണെന്നതാണ് ഏറ്റവും വലിയ തമാശ. കുട്ടിക്ക് പനിയും ചുമയും വയറിളക്കവും ഒക്കെ തുടങ്ങി ദിവസങ്ങൾ ആയിട്ടുണ്ടാവും. ഡോക്ടറേ കാണിച്ചിട്ടുണ്ടാവില്ല. ആവശ്യം ഫോൺ വഴി ഒരു കൺസൾട്ടേഷൻ ആണ്. നേരിട്ട് പോയി മെനക്കെടാൻ ഒന്നും സമയമില്ല. ഇവരിൽ പലരും ഒരു തവണ കൊണ്ട് നിർത്തുകയും ഇല്ല. ഇതൊരു ശീലമാക്കും. എന്തിനും ഏതിനും ഫോൺ വഴി ചികിത്സ. ഇത്തരക്കാരോട് ഞാൻ ഒരു ദയാദാക്ഷിണ്യവും കാണിക്കാറില്ല. അത്യാവശ്യ മരുന്നുകൾ പറഞ്ഞു കൊടുക്കും. ഇനി അടുത്തുള്ള കുട്ടികളുടെ ഡോക്ടറെയോ അല്ലെങ്കിൽ എന്നെ നേരിട്ടോ കാണാൻ പറയും.
അപ്പോൾ ഇവർ പറയാറുള്ളത് എന്താണെന്ന് അറിയാമോ...
' എന്തൊരു ജാഡയാണ്. ഇവരൊക്കെ ഒരു കുട്ടികളുടെ ഡോക്ടർ ആണോ?! രണ്ട് മരുന്നിന്റെ പേര് പറഞ്ഞു തരാൻ ഇത്രക്ക് ജാഡ വേണോ? ഫീസ് കിട്ടുന്നില്ലല്ലോ...അതുകൊണ്ടാവും നേരിട്ട് വരാൻ പറയുന്നത്! എന്നാലും ഇത്രക്ക് അത്യാഗ്രഹം നല്ലതല്ല. ദയ ഇല്ലാത്ത വർഗം! '
ഇതൊക്കെ ഞാൻ നേരിട്ടും അല്ലതെയും പല തവണ കേട്ടിട്ടുണ്ട്. പക്ഷെ എന്റെ രീതിയിൽ ഒരു മാറ്റവും ഞാൻ വരുത്തിയിയിട്ടില്ല. വരുത്തുകയുമില്ല. കുട്ടികളെ നേരിട്ട് കാണാതെ, അവരുടെ ആരോഗ്യ സ്ഥിതി നേരിട്ട് വിലയിരുത്താതെ ഞാൻ മരുന്നുകൾ കുറിച്ച് കൊടുക്കില്ല. ഉറച്ച തീരുമാനം ആണ്.
ഇതിന്റെ കാരണം ഫീസ് കിട്ടാത്തതോ ഇവർ ഫോണിൽ വിളിച്ചു അസമയത്തും ശല്യപ്പെടുത്തുന്നതിന്റെ ദേഷ്യമോ ഒന്നുമല്ല. ഇതിന്റെ കാരണം എന്റെ ജീവിതത്തിൽ ഉണ്ടായ ഒരനുഭവം ആണ്. ഇനി നമുക്ക് ആ കഥ കേൾക്കാം.
പത്തു വർഷങ്ങൾക്ക് മുമ്പ്, ഞാൻ ബാംഗ്ലൂരിൽ പി ജി ചെയ്തു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ വിഭാഗത്തിൽ. നിങ്ങൾക്കറിയാമല്ലോ...ബാംഗ്ലൂർ ധാരാളം മലയാളികൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്. അതുകൊണ്ട് തന്നെ സ്ഥിരമായി ഞങ്ങളുടെ ആശുപത്രിയിൽ കുട്ടികളെ കാണിക്കാൻ വരുന്നവർ മലയാളി ഡോക്ടർമാരുമായി പെട്ടെന്ന് തന്നെ അടുപ്പത്തിൽ ആവാറുണ്ട്.
ഇവരിൽ തന്നെ അപൂർവം ചില അച്ഛനമ്മമാരുടെ കുട്ടികൾ സ്ഥിരമായി അഡ്മിറ്റ് ആവാറുണ്ട്. പലരും ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളും ചില മാറാരോഗങ്ങൾ ഉള്ള കുട്ടികളും ഒക്കെ ആണ്. അതുകൊണ്ട് തന്നെ ഇവർ ഞങ്ങൾ ജൂനിയർ ഡോക്ടർമാരുടെ നമ്പറുകൾ വാങ്ങാറുണ്ട്. മടി കൂടാതെ ഞങ്ങൾ കൊടുക്കുകയും ചെയ്യാറുണ്ട്. ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ ഫോൺ വഴി പറഞ്ഞു കൊടുക്കും. എല്ലാത്തിനും ഈ കുഞ്ഞുങ്ങളെ എടുത്തു ആശുപത്രിയിൽ വരാൻ അവർക്ക് ബുദ്ധിമുട്ടാണ് എന്നറിയുന്നതുകൊണ്ടാണത്. പിന്നെ മലയാളി എന്ന ഒരു പ്രത്യേക പരിഗണനയും.
അങ്ങിനെ ഒരിക്കൽ എനിക്ക് ഒരു വിളി വന്നു. അപ്പുറത്ത് അറിയുന്ന ഒരു കുഞ്ഞിന്റെ അമ്മയാണ്. കുട്ടിക്ക് സെറിബ്രൽ പാൾസി എന്ന അസുഖം ആണ്. ' ഡോക്ടറേ, മോന് രണ്ട് ദിവസം ആയി ചെറിയ ജലദോഷം. ഒരു മരുന്ന് പറഞ്ഞു തരോ? ഈ ചെറിയ കാര്യത്തിനായി വണ്ടി പിടിച്ചു വരാൻ വയ്യാത്തോണ്ടാ. ' അവന് സ്വന്തമായി നടക്കാൻ കഴിയില്ല. എനിക്കറിയാം. പത്തു വയസ്സുള്ള അവനെ എടുത്താണ് അവർ എപ്പോഴും കൊണ്ട് വരാറുള്ളത്.
' അധികമൊന്നും ഇല്ലല്ലോ അല്ലെ? ചുമ കൂടുതൽ ഉണ്ടോ? ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടോ? ' ഞാൻ ചോദിച്ചു.
സെറിബ്രൽ പാൽസി ഉള്ള കുട്ടികൾക്ക് പെട്ടെന്ന് കഫക്കെട്ട് വരാം. അത് ന്യൂമോണിയ ആകാം. അതുകൊണ്ട് ചെറിയൊരു ഭയം എനിക്കുള്ളിൽ ഉണ്ടായിരുന്നു.
' ഇല്ല ഡോക്ടറെ. വെറും മൂക്കൊലിപ്പ് മാത്രമേ ഉള്ളു. ' അവർ മറുപടി പറഞ്ഞു.
ഞാൻ ജലദോഷത്തിനു മാത്രം ഉള്ള ഒരു മരുന്ന് ടൈപ്പ് ചെയ്തു വാട്സാപ്പിൽ അയച്ചു കൊടുത്തു.
രണ്ട് ദിവസം കഴ്ഞ്ഞു. അന്ന് ഞാൻ നൈറ്റ് ഡ്യൂട്ടിയിൽ ആണ്. കാഷ്വാലിറ്റിയിൽ നില്കുമ്പോൾ ഒരു വണ്ടി ഹോൺ അടിച്ചു കൊണ്ട് പറന്നു വന്ന് നിന്നു. അതിൽ നിന്നും ഈ അമ്മ അവനെ കയ്യിൽ എടുത്തുകൊണ്ട് ഉള്ളിലേക്ക് ഓടി വന്നു. ഞാൻ ഉടനെ അവനെ ബെഡിൽ കിടത്തി പരിശോധിച്ചു. ഊർദ്ധശ്വാസം വലിക്കുകയാണ്. നല്ല പനി ഉണ്ട്. നില വളരെ മോശം ആണെന്ന് എനിക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി. ഉടനെ അവനെ കുട്ടികളുടെ ഐ. സി. യു ലേക്ക് മാറ്റി. വെന്റിലെറ്റർ സഹായം കൊടുത്തു തുടങ്ങി.
കുട്ടിയുടെ അവസ്ഥ മോശം ആയതുകൊണ്ട് എന്റെ ടീച്ചറും കൂടിയായ സീനിയർ ഡോക്ടർ വന്നു. കുട്ടിയുടെ അമ്മയോട് കാര്യങ്ങൾ വിശദമായി ചോദിക്കാൻ തുടങ്ങി. ഈ സമയത്തിനുള്ളിൽ എനിക്ക് അമ്മയോട് ഒന്നും സംസാരിക്കാൻ സമയം കിട്ടിയിരുന്നില്ല. അവരാണെങ്കിൽ കരഞ്ഞു തളർന്നു ഇരിക്കുകയാണ്.
' കുട്ടിക്ക് രണ്ട് ദിവസമായി ചെറിയ ചുമയും പനിയും ഉണ്ടായിരുന്നു. ചെറുതായി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും. ' അവർ എന്റെ സീനിയർ ഡോക്ടറോട് പറയുന്നത് ഞാൻ കേട്ടു. ' ഈശ്വര, ഇതൊന്നും ഇവർ എന്നോട് പറഞ്ഞില്ലല്ലോ ...' ഞാൻ മനസ്സിൽ പറഞ്ഞു.
' സെറിബ്രൽ പാൾസി ഉള്ള കുട്ടികൾക്ക് വേഗം അണുബാധ ഉണ്ടാകുമെന്നു നിങ്ങൾക്ക് അറിയുന്നതല്ലേ... പിന്നെ എന്താ ഉടൻ തന്നെ ഇങ്ങോട്ട് കൊണ്ട് വരാതിരുന്നത്? ' സീനിയർ ഡോക്ടർ കുറച്ചു ദേഷ്യപ്പെട്ടു തന്നെ അവരോട് ചോദിച്ചു.
' ഞാൻ സൗമ്യ ഡോക്ടറെ വിളിച്ചു കാര്യം പറഞ്ഞിരുന്നു. അപ്പോൾ എന്നോട് ഈ മരുന്ന് കൊടുത്താൽ മതി എന്ന് പറഞ്ഞു. ഇത് പറഞ്ഞു അവർ ഞാൻ ജലദോഷത്തിനു പറഞ്ഞു കൊടുത്ത മരുന്ന് മാഡത്തിനു കാണിച്ചു കൊടുത്തു.
ഇത് കേട്ടു അന്ധാളിച്ചു നിൽക്കുകയായിരുന്നു ഞാൻ. എന്റെ സീനിയർ ഡോക്ടർ എന്നെ നോക്കിയ നോട്ടം ഇന്നും എനിക്ക് ഓർമ്മയുണ്ട്. ഞാൻ ദഹിച്ചു പോയില്ല എന്നേയുള്ളു. അന്ന് എനിക്ക് കേട്ട അത്രയും ചീത്ത ജീവിതത്തിൽ പിന്നീടൊരിക്കലും ഞാൻ കേട്ടിട്ടില്ല. ' കുട്ടിയെ നേരിട്ട് കാണാതെ, അവസ്ഥ വിലയിരുത്താതെ എങ്ങിനെ സൗമ്യ മരുന്ന് എഴുതി കൊടുത്തു? ' - ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു. എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. തല താഴ്ത്തി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.
ആ അമ്മയോട് ഞാൻ ഒന്നും ചോദിച്ചില്ല. ഒന്നും പറഞ്ഞില്ല. അല്ലെങ്കിൽ തന്നെ എന്ത് പറയാൻ...! സീനിയർ ഡോക്ടറുടെ ദേഷ്യത്തിന് മുമ്പിൽ അവർ ആകെ പേടിച്ചു പോയിരുന്നു. തന്റെ നോട്ടപ്പിശക് കാരണം ആണ് കുട്ടിക്ക് ഈ അവസ്ഥ വന്നത് എന്ന കുറ്റബോധം ആകാം എന്നെയും കൂട്ടുപ്രതി ആക്കാൻ അവരെ തോന്നിപ്പിച്ചത്. അല്ലെങ്കിൽ ചിലപ്പോൾ ഭർത്താവടക്കം വീട്ടുകാർ അവരെ കുറ്റപെടുത്തിയേക്കാം എന്ന ഭയവുമാകാം. ഐ സി യു വിനു മുമ്പിൽ നിന്ന് കരയുന്ന ആ സ്ത്രീയോട് ' അന്ന് വെറും ജലദോഷം എന്നല്ലേ നിങ്ങൾ എന്നോട് പറഞ്ഞത്? വേറെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് ഞാൻ ചോദിച്ചതല്ലേ? ' എന്ന് ചോദിക്കാൻ എനിക്ക് തോന്നിയില്ല. അവൻ രക്ഷപ്പെടണേ എന്ന് ഞാനും ഉള്ളുരുകി പ്രാർത്ഥിച്ചു.
അടുത്ത ദിവസം ഇത് വലിയ ചർച്ച ആയി. ഒരു കുറ്റവാളിയെ പോലെ ഞാൻ അവിടെ നിന്നു. എല്ലാവരുടെയും വിചാരണയും ശിക്ഷ വിധിക്കലും ഒക്കെ കഴിഞ്ഞു. ഒറ്റയ്ക്ക് ആയപ്പോൾ ഞാൻ ഡോക്ടർസ് റൂമിൽ ഇരുന്നു കുറെ കരഞ്ഞു. അപ്പോഴാണ് ആരോ തോളിൽ തട്ടി വിളിച്ചത് . ലക്ഷ്മി മാഡം ആണ്. അവർക്ക് എന്നെ വലിയ കാര്യം ആണ്. എന്റെ തീസിസിന്റെ ഗൈഡ് കൂടിയാണ് അവർ.
' സൗമ്യ നല്ലതു കരുതിയാണ് അത് ചെയ്തത് എന്നെനിക്കറിയാം. പക്ഷെ ഇതൊരു പാഠം ആണ്. കുട്ടികൾ മുതിർന്നവരെ പോലെ അല്ല. പെട്ടെന്ന് രോഗം വഷളാവാം. അച്ഛനും അമ്മയ്ക്കും എപ്പോഴും അത് മനസ്സിലാവണം എന്നില്ല. അവർക്ക് വെറും ജലദോഷം എന്ന് തോന്നുന്നത് നമ്മൾ പരിശോധിക്കുമ്പോൾ ന്യൂമോണിയ ആയിട്ടുണ്ടാവും. അതുകൊണ്ട് നേരിട്ട് കാണാതെ കുട്ടികൾക്ക് എന്തെങ്കിലും മരുന്നുകൾ പറഞ്ഞു കൊടുക്കരുത്. അത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലെ ആവും. സാരമില്ല. ഇത് ജീവിതത്തിൽ എപ്പഴും ഓർത്താൽ മതി. '.
ഈ ഉപദേശം ഞാൻ ഇപ്പോഴും ഓർക്കുന്നു. അത്രേ ഉള്ളു കാര്യം.
അതുകൊണ്ട് തന്നെ നേരിട്ട് കാണാതെ ഉള്ള ചികിത്സ കുട്ടികളിൽ ഞാൻ ചെയ്യില്ല. അത് എന്നും അങ്ങിനെ തന്നെ ആയിരിക്കും. അതിപ്പോ അച്ഛനമ്മമാർ ലേശം കെറുവിച്ചാലും കുഴപ്പമില്ല.
ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യില്ല!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്