ഇ പി ജയരാജൻ മുട്ടുകുത്തി നിന്നിട്ടും രക്ഷപ്പെട്ടില്ല; പിന്നാലെ വന്ന മന്ത്രി രാജീവും സുല്ല് പറഞ്ഞു; ട്രാവൻകൂർ സിമന്റ്സ് ജപ്തി ചെയ്യുന്നു; അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത് ബിർള വൈറ്റിനോടു മത്സരിക്കുന്ന രാജ്യത്തെ നമ്പർ വൺ ബ്രാന്റായ വേമ്പനാട് വൈറ്റ് സിമന്റ് നിർമ്മിക്കുന്ന കമ്പനി; ഇടതു ഭരണത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം കൂടി കുത്തുപാളയെടുക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: സർക്കാരിന്റെ ഇച്ഛാശക്തിയില്ലയ്മയുടയും കെടുകാര്യസ്ഥതയുടെയും ഇരയായി മാറുകയാണ് ട്രാവൻകൂർ സിമിന്റ്സ് ലിമറ്റഡ്. ഇന്ത്യയിലെ പെയിന്റിങ് മേഖലയുടെ കുത്തകകളോള് മത്സരിക്കുന്ന വേമ്പനാട് വൈറ്റ് സിമന്റ്സിന്റെ നിർമ്മാതാക്കളാണ് കടം കയറി അടച്ചു പൂട്ടലിൽ എത്തിയിരിക്കുന്നത്. രാജ്യത്തെ മികച്ച വൈറ്റ് സിമന്റ് ഏതെന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം വേമ്പനാടും ബിർളയും എന്നാണ്. കുത്തക പെയിന്റ് കമ്പനികലെ അടക്കം തറപറ്റിച്ച് മികച്ച നിലയിൽ മുന്നേറുന്ന വേമ്പനാട് സിമന്റ്സിന്റെ നിർമ്മാതാക്കൾ കടുത്ത പ്രതിസന്ധിയാലാണ്.
കഴിഞ്ഞ ദിവസമാണ് പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ജപ്തി ചെയ്യാൻ സർക്കാർ ഉത്തരവിട്ടത്. റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടർ ജപ്തി നോട്ടിസ് ട്രാവൻകൂർ സിമന്റ്സ് അധികൃതർക്ക് കൈമാറുകയും ചെയ്തു. പാട്ടക്കുടിശിക, നികുതിക്കുടിശിക, വിരമിച്ച ജീവനക്കാർക്കു നൽകാനുള്ള ആനുകൂല്യം എന്നിവയടക്കം 33 കോടിയോളം രൂപയുടെ ബാധ്യതയാണ് ഇപ്പോൾ സ്ഥാപനത്തിനുള്ളത്. 2010 മുതൽ പാട്ടക്കുടിശിക വരുത്തിയിട്ടുണ്ട്.
56 ഏക്കറാണ് ട്രാവൻകൂർ സിമന്റ്സിനായി കോട്ടയം ജില്ലയിലെ നാട്ടകം വില്ലേജിൽ പാട്ടത്തിനു നൽകിയിരിക്കുന്നത്. 16 കോടി രൂപ കുടിശിക ഇനത്തിൽ മാത്രം കൊടുക്കാനുണ്ട്. മൂല്യവർധിത നികുതി ഇനത്തിൽ യഥാർഥ തുകയിൽ നിന്നു കുറച്ചാണ് ട്രാവൻകൂർ സിമന്റ്സ് സർക്കാരിലേക്ക് അടച്ചത്. ഈ ഇനത്തിൽ 3 കോടി രൂപ കൂടി അടയ്ക്കാനുണ്ട്. വിരമിച്ച ജീവനക്കാർക്കു നൽകാനുള്ള ആനൂകൂല്യങ്ങൾക്കായി 6 കോടിയോളം കണ്ടെത്തണം. ഇതിനു പുറമേയുള്ള ബാധ്യതകൾ വേറെ. എന്നാൽ പ്രതിസന്ധി പരിഹരിക്കാൻ ചില കൺകെട്ടു വിദ്യകൾ വ്യവസായ മന്ത്രി നടത്തിയെങ്കിലും ഫലം കണ്ടില്ല.
2010 മുതലുള്ള ബാധ്യതയാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നു ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ് പറയുന്നു. . സർക്കാരിന്റെ സഹായം തേടി മുഖ്യമന്ത്രി, വ്യവസായ മന്ത്രി, റവന്യു മന്ത്രി എന്നിവരെ സമീപിച്ചിട്ടുണ്ട്. റവന്യു വകുപ്പിൽ നിന്നുള്ള ജപ്തി നടപടികൾക്കു സ്റ്റേ കിട്ടാനാണ് ആദ്യത്തെ ശ്രമം. കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം നടത്തി നഷ്ടത്തിൽ നിന്ന് 83 ലക്ഷം രൂപ കുറയ്ക്കാൻ സാധിച്ചെന്നും ചെയർമാൻ പറയുന്നു. വിപണിയിൽ നമ്പർ ഒൺ ആയ ഉൽപ്പന്നത്തിന്റെ നിർമ്മാതാക്കൽ എങ്ങനെ കടക്കെണിയൽ ആയി എന്നതിന് ആർക്കും ഉത്തരമില്ല. ബിർലയെ പോലും കടത്തി വെട്ടുന്ന രീതിയിൽ പെയിന്റിങ് വിപണി പിടിച്ചടക്കായത് ഗുണമേന്മ ഒന്നു കൊണ്ടു തന്നെയാണ്.
മാറ്റമില്ലാത്ത പരിശുദ്ധിയും അദ്വിതീയമായ ഗുണമേ ന്മയുമുള്ള അസംസ്കൃതവസ്തുക്കളിൽ നിന്നാണ് വേമ്പനാട് വൈറ്റ് പോർട്ട് ലാൻഡ് സിമന്റ് ഉൽപ്പാദിപ്പിക്കുന്നത്. കക്കയാണ് പ്രകൃതിയിൽ കാൽഷ്യം കാർബണേറ്റിന്റെ ഏറ്റവും ശുദ്ധമായ രൂപം. വെള്ള ക്ലേ, വെള്ള സിലിക്കാ മണൽ, ജിപ്സം പരലുകൾ എന്നിവയാണ് മറ്റ് അസംസ്കൃത വസ്തുക്കൾ.ഡെന്മാർക്കിലെ എഫ്. എൽ. സ്മിഡ്ത് & കമ്പനിയുടെ സാങ്കേതികവിദ്യ ഐഎസ് 8042 ഇ 1976 യുടെ നിർദ്ദേശങ്ങൾ ഉറപ്പാക്കുന്നുണ്ട്..വേമ്പനാട് വൈറ്റ് സിമന്റിന്റെ ശ്രദ്ധേയമായ യോഗ്യതകൾ ഇവയാണ്.
ഏറ്റവും കുറവ് മാത്രമാണ് മഗ്നീഷ്യയുടെ അളവ് എന്നതിനാൽ 'വേമ്പനാട്' ആണ് ഏറ്റവും ഈടുനിൽക്കുന്ന വൈറ്റ് സിമന്റ്. അത്യുജ്ജലമായ വെണ്മ
ഗാഢമായ ദൃഢതആദ്യദിവസത്തിനൊടുവിൽ തന്നെ ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് മൂന്നാം ദിവസത്തിനൊടുവിൽ ഉണ്ടായിരിക്കണമെന്നു നിർദ്ദേശിച്ചിട്ടുള്ള ബലത്തേക്കാൾ അധികം ബലം ആർജ്ജിക്കുന്നു. അത്യസാധാരണമായ ശക്തി അത്യസാധാരണമായ നേർമ്മ, വളരെ മികച്ച സവിശേഷതകൾസിമന്റ് പെയിന്റ് ഉൽപ്പാദനത്തിനും മൊസൈക് ടൈലുകൾ, സിമന്റ് പ്രൈമർ, സിമന്റ് അധിഷ്ഠിത പുട്ടി എന്നിവയുടെ നിർമ്മാണത്തിനും ഏറ്റവും അനുയോജ്യം.
ഇതൊക്കെ കൊണ്ടാണ് പെയിന്റിങ് വിപണിയിൽ വേമ്പനാടിന് നമ്പർ ഒൺ ആകാൻ കഴിഞ്ഞത്. എന്നാൽ കമ്പിനിയുടെ നടത്തിപ്പിലെ പാക പിഴകളാണ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം കൂട്ടിയിരിക്കുന്നത്. പറഞ്ഞതൊന്നും പ്രവർത്തി മറ്റൊന്ന് എന്ന രീതിയിലാണ് ട്രാവൻകൂർ സിമന്റ്സിലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഒരു വർഷം മുൻപ് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ അവസ്ഥ പരിശോധിച്ചാലറിയാം സർക്കാർ ട്രാവൻകൂർ സിമന്റ്സിന് എത്ര പരിഗണന നൽകുന്നുണ്ട് എന്ന്. കഴിഞ്ഞ വർഷം വൻ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതികളൊന്നും തന്നെ ഇന്ന് എങ്ങുമെത്തിയിട്ടില്ല. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ വാൾപുട്ടി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്ന പദ്ധതിയാണ് കഴിഞ്ഞവർഷം ഇതേ സമയത്ത് ഉദ്ഘാടനം ചെയ്തത്.
ട്രാവൻകൂർ സിമന്റ്സിന്റെ ആധുനിക വൽക്കരണത്തിന് നാലു കോടി രൂപ നൽകിയെങ്കിലും ഇതുവരെയും ഈ തുക നവീകരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. ഈ തുക കമ്പനി ഇപ്പോൾ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി ഇട്ടിരിക്കുകയാണ്. ഇത്തരത്തിൽ നവീകരണത്തിന് നൽകിയ തുക ഫിക്സഡ് ഡെപ്പോസിറ്റായി ഇട്ടിരിക്കുന്ന ഏക പൊതുമേഖല സ്ഥാപനം എന്ന ഖ്യാതിയും ട്രാവൻകൂർ സിമന്റ്സിനു മാത്രം സ്വന്തമാണ്. മറ്റു പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും പത്തുലക്ഷം രൂപ എങ്കിലും തരണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ്, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുക ബാങ്കിൽ ഫിക്സഡി ഡിപ്പോസിറ്റ് ഇട്ടുകൊണ്ടു കമ്പനി ക്രമക്കേടിനു വഴിയൊരുക്കിയിരിക്കുകയാണ് എന്ന ആക്ഷേപമാണ് ഉയർന്നു കേൾക്കുന്നത്.
മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്ത പദ്ധതി നിലവിൽ കണ്ണൂരിൽ മാത്രമാണ് പേരിനെങ്കിലും ആരംഭിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ ഒന്നും പദ്ധതിയുടെ ചർച്ച പോലും നടന്നിട്ടില്ല എന്നാണ് ആരോപണമുയരുന്നത്. കമ്പനിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടന പദ്ധതികൾ നടന്നത്. എന്നാൽ ഇതുവരെയും കമ്പനിയുടെ ഭാഗത്തുനിന്നും പദ്ധതികൾക്കായി യാതൊരുവിധ നീക്കവും ഉണ്ടായിട്ടില്ല. ഇതുകൂടാതെ വൈദ്യുതി വകുപ്പിന്റെ കോൺക്രീറ്റ് പോസ്റ്റുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡർ ട്രാവൻകൂർ സിമന്റ്സിനു നൽകുമെന്നും ഉദ്ഘാടന ചടങ്ങിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രഖ്യാപനം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും കോൺക്രീറ്റ് പോസ്റ്റുകളിൽ ഒരെണ്ണംപോലും പുറത്തിറക്കാൻ കമ്പനി അധികൃതർക്ക് സാധിച്ചിട്ടില്ല.
1946ൽ രൂപീകൃതമായ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ഇപ്പോൾ സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. എംസി റോഡിൽ നാട്ടകത്താണു സ്ഥിതി ചെയ്യുന്നത്. വേമ്പനാട് വൈറ്റ് സിമന്റിന്റെ പേരിലാണ് ട്രാവൻകൂർ സിമന്റ്സ് അറിയപ്പെടുന്നത്. ഇതു കൂടാതെ വോൾപുട്ടിയും ഇപ്പോൾ നിർമ്മിക്കുന്നുണ്ട്. 200 ജീവനക്കാരുണ്ട്. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്