Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ

ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ

എം റിജു

സെക്സ് ബന്ദ്! ഗർഭഛിദ്ര നിരോധന നിയമത്തിനെതിരെ തെരുവിലിറങ്ങിയ അമേരിക്കയിലെ വനിതാ ആക്റ്റീവിസ്റ്റുകൾ പ്രഖ്യാപിച്ച സമര രീതിയാണ് ഇത്. എന്റെ ശരീരത്തിന്റെ ഉടമ ഞാൻ തന്നെ ആണെന്നും, ഇത്തരം കാടൻ നിയമങ്ങൾ മാറ്റുന്നതുവരെ ഇനി പുരുഷന്മാരുമായി ലൈംഗികബന്ധം നടത്തില്ല എന്നും പ്രഖ്യാപിച്ച് ഇവർ നടത്തിയ സമരത്തിന് ലോക വ്യാപകമായ പിന്തുണയും കിട്ടി. പക്ഷേ അപ്പോഴാണ് യുഎസ് റാപ്പറായ അലക്സി മോറിസന്റെ തമാശ ട്വീറ്റും വൈറലാവുന്നത്. ഒരു വെർച്വൽ സെക്സ് റൂമിന്റെ ചിത്രം പുറത്തുവിട്ടുകൊണ്ടുള്ള ആ ട്വീറ്റിൽ അദ്ദേഹം പറയുന്നത്, 'യാതൊരു ശല്യവുമില്ലാതെ ഇവിടെ ലൈംഗികബന്ധം ആസ്വദിക്കാം. പിന്നെന്തിനാണ് ഈ പൊല്ലാപ്പ്' എന്നാണ്.

ഇത് ഒരു തമാശയാണെങ്കിലും, ആധുനികലോകത്തിന്റെ ഒരു ഘടനനോക്കുമ്പോൾ ലോകത്തിന്റെ ലൈംഗിക അഭിരുചികളും, സാധ്യതകളും, കീഴ്മേൽ മറിയുന്ന ഒരു കാലമാണ് കടന്നുപോയത് എന്ന് പറയേണ്ടിവരും. ഇന്ന് സൈബർ സെക്സിൽ നിന്ന് ലോകം പതുക്കെ വെർച്വൽ സെക്സിലേക്ക് കടക്കയാണ്. യാഥാർഥ്യമെന്നു തോന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സാങ്കൽപിക സ്ഥലത്ത് നടക്കുന്ന വെർച്വൽ റിയാലിറ്റവഴിയുള്ള സെക്സുകൾ ഇന്ന് ലോകത്തിലെ നമ്പർ വൺ വ്യവസായം കൂടി ആയി മാറിയിരിക്കയാണ്.

കോടികളുടെ വ്യവസായമായി വിആർ പോൺ

വെർച്വൽ റിയാലിറ്റി അഥവാ വിആർ സാങ്കേതിക വിദ്യകൾ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണ്. വിവിധ മേഖലകളിൽ ഈ സാങ്കേതിക വിദ്യ ആളുകൾ പ്രയോഗിച്ച് നോക്കുന്നുണ്ട്. അതിലൊന്നാണ് വെർച്വൽ റിയാലിറ്റി പോൺ. കഴിഞ്ഞ കുറച്ച് കാലമായി വിആർ പോണിന് ആരാധകർ ഏറി വരികയാണത്രേ.

കഴിഞ്ഞ അഞ്ചോ ആറോ മാസങ്ങൾ കൊണ്ട് ഇന്റർനെറ്റിൽ വിആർ പോൺ തിരയുന്നത് 115 ശതമാനം വർധിച്ചിട്ടുണ്ടെന്നാണ് അഹ്രെഫ്‌സിൽ നിന്നും ഗൂഗിൾ ട്രെൻഡ്‌സിൽ നിന്നുമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി ബാങ്ക്‌ലെസ് ടൈംസിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. 2016 ൽ ആദ്യ വിആർ ഹെഡ്‌സെറ്റ് അവതരിപ്പിക്കപ്പെട്ടപ്പോഴാണ് ആളുകൾ ആദ്യമായി വിആർ പോണിന് വേണ്ടി ഗൂഗിളിൽ തിരയാൻ ആവേശം കാണിച്ചത്. ഇപ്പോഴുള്ള ഈ വർധന പുതിയ വിആർ സാങ്കേതിക വിദ്യകളുടെ വരവിന്റെ പശ്ചാത്തലത്തിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

2023 ൽ ഒക്യുലസ് ക്വസ്റ്റ് 3 എന്ന വിആർ ഉപകരണം പുറത്തിറങ്ങാൻ പോവുകയാണ്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ഒക്യുലസ് ഉപകരണങ്ങൾക്കും വിപണിയിൽ ലഭ്യമായ മറ്റ് വിആർ ഉപകരണങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇത് പക്ഷെ കേവലം പോൺ കാണുന്നതിന് വേണ്ടി മാത്രമല്ല. ഗെയിമിങ്, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം തുടങ്ങിയ പലവിധ ആവശ്യങ്ങൾക്ക് വിർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകൾ പരീക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിആർ ഗ്ലാസുകൾക്ക് ഉപഭോക്താക്കളെ കിട്ടുന്നുണ്ട്.ഡിജിറ്റൽ പോൺ നിർമ്മാണ വ്യവസായത്തിന്റെ മൂല്യം 2030 ഓടുകൂടി 20000 കോടി ഡോളറെത്തുമെന്നാണ് കണക്ക്. അതിൽ വിആർ ഉൾപ്പടെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ പങ്ക് എത്രത്തോളമായിരിക്കും എന്ന് കണ്ടറിയണം.

സാധാരണ ഫോണുകളിൽ കാണാൻ സാധിക്കുന്ന പോൺ വീഡിയോ അല്ല വിആർ പോൺ. വിആർ പോൺ കാണുന്നതിന് ഒരു വിആർ ഹെഡ്‌സെറ്റ് ഉപയോഗിക്കണം. ചില വിലകുറഞ്ഞ വിആർ ഹെഡ്‌സെറ്റുകൾ ഫോണുകൾ ഘടിപ്പിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. വെർച്വൽ റിയാലിറ്റി പോണിൽ കാണുന്നയാൾക്ക് കേവലം കാഴ്ചക്കാരൻ എന്നതിനേക്കാൾ ഒരു പങ്കാളിയെന്ന സ്ഥാനമാണുണ്ടാവുക. ചുരുക്കി പറഞ്ഞാൽ കാഴ്ചക്കാരിന് എല്ലാം തന്റെ മുന്നിൽ തന്റെ ചുറ്റും തന്നെ നടക്കുന്ന അനുഭവമാണ് വിആർ പോൺ നൽകുക. ഇത്തരം ഒരു അനുഭവം ഒരു പോൺ വീഡിയോയിലും കിട്ടില്ല. അതുകൊണ്ടുതന്നെ യൂറോപ്പിലെ കൗമാരക്കാരിൽ നല്ലൊരു പങ്കും വെർച്വൽ സെക്സിന്റെ അടിമകൾ ആണെന്ന് പറയുന്നുണ്ട്.

ഇനി നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയെ തെരഞ്ഞെടുക്കാൻ കഴിയുന്ന വെർച്വൽ ചാറ്റ് റൂമുകളും ധാരാളം ഉണ്ട്. അത് പ്രകാരം ഡേറ്റിങ്ങോ സെക്സോ പോലും നടത്താം. ശരിക്കമുള്ള ലൈംഗിക ബന്ധത്തിന്റെ ഒരു മിനിയേച്ചർ അനുഭവം അവിടെ കിട്ടും. കോവിഡ് കാലത്ത് ജനം പുറത്തുപോകാൻ കഴിയാതെ വീട്ടിൽ അടച്ചിടപ്പെട്ടപ്പോഴാണ് വെർച്വൽ സെക്സിന്റെ പ്രചാരം വർധിച്ചത്. ഇപ്പോൾ ഫ്രാൻസും ജർമ്മനിയും സ്വിറ്റ്സർലൻഡും പോലുള്ള രാജ്യങ്ങൾ വെർച്വൽ സെ്കസ് സ്പാകൾ തുടങ്ങിയിട്ടുണ്ട്. അമ്യൂസ്മെന്റ പാർക്കുകൾ പോലുള്ള വിനോദ കേന്ദ്രങ്ങളോട് ചേർന്ന് ഈ സ്പാകൾ ഉണ്ടാവും. ലെസ്‌ബിയൻസിയും, ഗെയ്സിനും, ഹെട്രോസെക്ഷ്വൽ ആയ ആളുകൾക്കുമെല്ലാം വേറെവേറ, റൂമുകൾ ഉണ്ട്. കുട്ടികൾ പ്ലേഗ്രൗണ്ടിൽ കളിക്കുമ്പോൾ, അവരുടെ അച്ഛനും അമ്മയും ഇത്തരം വെർച്വൽ സ്പാകളിൽ സമയം ചെലവിടുകയാണ്.

''ഇതു ഒരു മോശം കാര്യമായി യൂറോപ്യൻ ജനത പൊതുവേ കരുതുന്നില്ല. നിങ്ങൾ ജിമ്മിലോ, ബ്യൂട്ടിപാർലറുകളിലോ ഒക്കെ അൽപ്പം സമയം ചെലവിടുന്നതുപോലെ, നമ്മുടെ മാനസികോല്ലാസത്തിനുവേണ്ടി, വെർച്വൽ സ്പായിയിലും പോകുന്നുവെന്നേയുള്ളു. പക്ഷേ കൗമരാക്കാരുടെ കാര്യം അങ്ങനെ അല്ല. അവർ ഇത്തരം കാര്യങ്ങൾക്ക് അടിമകൾ ആവുന്നുണ്ട്. അത് അവരുടെ മാനിസിക ആരോഗ്യത്തെ ഗണ്യമായി ബാധിക്കുന്നുണ്ട്. മാത്രമല്ല ഇപ്പോൾ വെർച്വൽ ലൈംഗിക പീഡനം എന്ന പരിപാടിയും തുടങ്ങിയിട്ടുണ്ട്. ഇതു ഉണ്ടാക്കുന്ന ട്രോമയും ഭീകരമാണ്''- മനഃശാസ്ത്രജ്ഞനും മോട്ടിവേഷൻ സ്പീക്കറുമായ ഡോ ലീൻ ഹെർമറ്റ് ദ സൺ പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

ഇനി വെർച്വൽ റേപ്പുകളും!

വെർച്വൽ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ പടർന്നതോടെ പല കമ്പനികളും സ്വകാര്യ വെർച്വൽ റൂമുകൾ ഉണ്ടാക്കുന്നത് ഇന്ന് പതിവാണ്. ഗെയിമിങ്, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം വിദ്യാഭ്യാസം, ബോധവത്ക്കരണം, തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഇന്ന് വെർച്വൽ റൂമുകൾ നിലവിലുണ്ട്. പക്ഷേ അവിടെയും ഇപ്പോൾ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇതോടെ സൈബർ ക്രൈമുകൾ എന്ന് പറയുന്നതുപോലെ വെർച്വൽ ക്രൈമുകൾ എന്ന് പറയുന്ന ഒരു പുതിയ സംഭവം കൂടി ഉണ്ടാവുകയാണ്.

ഫേസ്‌ബുക്കിന്റെ മെറ്റാവേഴ്‌സിൽ ഒരു അപരിചിതൻ തന്നെ 'വെർച്വലായി ബലാൽസംഗം' ചെയ്തെന്ന് 21 കാരിയായ ഗവേഷക ഈയിടെ പരാതിപ്പെട്ടത് ബിബിസി അടക്കമുള്ള ആഗോള മാധ്യമങ്ങൾ വലിയ ചർച്ചയാക്കിയിരുന്നു. സ്വകാര്യ വെർച്വൽ റൂമിൽ താൻ ആക്രമിക്കപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന മറ്റൊരാൾ വോഡ്ക കൈമാറിക്കൊണ്ട് കണ്ടിരിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. ഫേസ്‌ബുക് അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് സമൂഹത്തിൽ വർധിച്ചുവരുന്ന പ്രാധാന്യത്തിനെതിരെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഓഫ്അസ് എന്ന സംഘടനയ്ക്കുവേണ്ടി ജോലി ചെയ്യുന്ന ഗവേഷകയാണ് പരാതിക്കാരിയെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു.

പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഗവേഷക പറഞ്ഞത് മെറ്റാവേഴ്‌സിൽ എത്തിയപ്പോൾ തനിക്കുണ്ടായത് വിഭ്രാന്തിയുണ്ടാക്കുന്ന അനുഭവങ്ങളാണ് എന്നാണ്. തന്റെ സമചിത്തത നഷ്ടപ്പെട്ടു എന്നും ഗവേഷക പറയുന്നു. തനിക്ക് എന്താണു സംഭവിക്കുന്നത് എന്ന ചിന്തിച്ചപ്പോൾത്തന്നെ, ഇതു തന്റെ ശരിക്കുള്ള ശരീരമല്ലല്ലോ എന്ന ചിന്തയുമുണ്ടായിരുന്നെന്നു ഗവേഷക പറഞ്ഞു.

അതേസമയം, ഈ അനുഭവത്തെക്കുറിച്ച് മെറ്റാ കമ്പനിയുടെ വക്താവും പ്രതികരിച്ചിട്ടുണ്ട്. ഗവേഷക മെറ്റാവേഴ്‌സിലെ ഒരു സെറ്റിങ്‌സ് ഉപയോഗിക്കാതിരുന്നതിനാലാണ് ആക്രമണത്തിന് ഇരയായതെന്ന് അവർ പറഞ്ഞു. മെറ്റാവേഴ്‌സിൽ സ്വന്തം അതിർത്തി നിർണയിക്കാവുന്ന 'അകറ്റി നിർത്തൽ' സംവിധാനം ഇല്ലാതെയാണ് ഗവേഷക മെറ്റാവേഴ്‌സിലേക്ക് കടന്നത്. വ്യക്തികളുടെ ത്രിമാന പ്രതിരൂപമായ അവതാറിന് സുഹൃത്തുക്കളല്ലാത്തവരെ നാലടി അകലത്തിൽ നിർത്താനാണ് മെറ്റാ അനുവദിക്കുന്നത്. അനാവശ്യ സ്പർശവും മറ്റും ഒഴിവാക്കാനായാണ് ഇതെന്ന് മെറ്റാ വക്താവ് പറഞ്ഞു. ഈ സുരക്ഷാ ഫീച്ചർ ഇല്ലാതെ, പരിചയമില്ലാത്തവരുടെ അടുത്തെത്തുന്നത് തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മെറ്റാ പറഞ്ഞു.

എന്താണ് മെറ്റാവേഴ്‌സ്?

വെർച്വൽ റിയാലിറ്റി എന്ന് കേട്ടാൻ ഉടൻ സെ്കസ് ആണെന്ന് തെറ്റിദ്ധരിക്കുന്നവർ പഠിക്കേണ്ട സാധനമാണ് ഫേസ്‌ബുക്കിന്റെ മെറ്റാവേഴ്‌സ്. യാഥാർഥ്യമെന്നു തോന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സാങ്കൽപിക സ്ഥലമാണ് ഇത്. ഇത്തരം ഒരു സ്ഥലം പല രീതിയിൽ ഗുണപ്രദമായി പ്രയോജനപ്പെടുത്താനാകും. ഉദാഹരണത്തിന്, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവർക്ക് ഒരിടത്ത് എന്ന പോലെ ഒത്തു ചേർന്ന് ജോലിയെടുക്കാൻ, കളികളിൽ ഏർപ്പെടാൻ, പഠിക്കാൻ, ഷോപ്പിങ് നടത്താൻ, സർഗസൃഷ്ടി നടത്താൻ. ഒക്കെ സാധിക്കും. കൂടുതൽ സമയം ഓൺലൈനിൽ ചെലവിടുക എന്നതിനേക്കാളേറെ കൂടുതൽ സമയം അർഥവത്തായി ഓൺലൈനിൽ ചെലവിടുന്നതായി തോന്നിപ്പിക്കാനുള്ള ശ്രമമാണിത് എന്നാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന കമ്പനികൾ പറയുന്നത്. ഇതിനായി പ്രത്യേകം തയ്യാർ ചെയ്ത ഹെഡ്‌സെറ്റുകൾ ഉപയോഗിക്കണം. ഫേസ്‌ബുക് പ്രയോജനപ്പെടുത്തുന്നത് തങ്ങളുടെ ഒക്യുലസ് ഹെഡ്‌സെറ്റാണ്.

മെറ്റാവേഴ്‌സ് സ്വപ്നം നടപ്പിൽവരുത്താൻ മുന്നിൽ നിൽക്കുന്നത് ഫേസ്‌ബുക് ആണെങ്കിലും അത് തങ്ങളുടേത് മാത്രമായിരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്‌ബുക് ഇല്ലെങ്കിലും ഇന്റർനെറ്റ് നിലനിൽക്കും എന്നത് പോലെയാണ് ഇതെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഒന്നുറങ്ങി എണീക്കുമ്പോൾ മെറ്റാവേഴ്‌സ് ഉണ്ടാകില്ലെന്നും കുറഞ്ഞത് 10-15 വർഷം എടുത്തു മാത്രമേ അതിന്റെ മുഴുവൻ ശേഷിയും കൊണ്ടുവരാനാകൂ എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മെറ്റാ തങ്ങളുടെ ഹൊറൈസൺ വേൾഡ്‌സിന് തുടക്കമിട്ടത് 2021ൽ ആണ്. ഹൊറൈസൺ വേൾഡ്‌സിൽ പ്രവേശിക്കുന്നവർക്ക് മറ്റുള്ളവരുമായി സല്ലപിക്കാം, ഗെയിം കളിക്കാം. സ്വന്തം വെർച്വൽ സ്ഥലം സൃഷ്ടിക്കാം. മെറ്റാ മേധാവി മാർക്ക് സുക്കർബർഗിന്റെ യമണ്ടൻ സ്വപ്നമായ മെറ്റാവേഴ്‌സ് പിച്ചവച്ചു തുടങ്ങുന്നതാണ് ഇപ്പോൾ കാണുന്നത്.

'ശരീരത്തിൽ നേരിട്ടു സ്പർശിക്കപ്പെടുന്നതു പോലെ'

എന്നാൽ ഇത്തരം സാങ്കൽപ്പിക ലോകത്തിനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. 'മെറ്റാവേഴ്‌സ്: മറ്റൊരു വിഷലിപ്തമായ ഉള്ളടക്കമുള്ള ചെളിക്കുഴി' എന്ന പേരിലാണ് സംഓഫ്അസ് തങ്ങളുടെ ലേഖനം പ്രസിദ്ധീകരിച്ചത്. ഒക്യുലസ് ഹെഡ്‌സെറ്റ് ധരിച്ച് ഗവേഷക ആപ്പിൽ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാനായാണ് ശ്രമിച്ചത്. ഗവേഷക അതിനായി തിരഞ്ഞെടുത്തത് ഒരുസ്ത്രീ രൂപത്തിലുള്ള അവതാർ ആയിരുന്നു. സ്ത്രീ ശബ്ദവും സ്വീകരിച്ചു. താൻ മെറ്റാവേഴ്‌സിലെത്തി ഒരു മണിക്കൂറിനുള്ളിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നാണ് ഗവേഷക പറയുന്നത്. സ്വന്തം അതിർത്തി നിശ്ചയിക്കാനുള്ള പഴ്‌സനൽ ബൗണ്ടറി സെറ്റിങ്‌സ് എല്ലാ അവതാറും സൃഷ്ടിക്കുമ്പോൾത്തന്നെ ഓണായിരിക്കും. എന്നാൽ, ഇത് ഓഫ് ചെയ്യാൻ മറ്റൊരു യൂസർ ആവശ്യപ്പെട്ടതിനാൽ അത് വേണ്ടന്നു വച്ചു എന്ന് ഗവേഷക പറഞ്ഞു.

പാർട്ടി നടക്കുന്ന ഒരു സ്വകാര്യ റൂമിലേക്ക് ഗവേഷകയെ നയിക്കുകയും അവിടെവച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. മറ്റുള്ളവർക്ക് കാണാനായി ഒരു പ്രത്യേക രീതിയിൽ നിൽക്കാൻ ആവശ്യപ്പെട്ടു എന്നും തുടർന്നാണ് ആക്രമിക്കപ്പെട്ടത് എന്നും ഗവേഷക പറഞ്ഞു. ഈ സമയത്ത് റൂമിലുണ്ടായിരുന്ന മറ്റൊരാൾ വോഡ്കാ കുപ്പി കൈമറുകയായിരുന്നു എന്നും പറയുന്നു. പഴ്‌സനൽ ബൗണ്ടറി ഫീച്ചർ ഇല്ലാതിരുന്നതിനാൽ മറ്റ് ആളുകളുടെ അവതാറുകൾക്ക് ഗവേഷകയുടെ അവതാറിനെ സ്പർശിക്കാനായി എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഉപയോക്താക്കൾ തങ്ങളുടെ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഹെഡ്‌സെറ്റ് ധിരിച്ചാണ് വെർച്വൽ ലോകത്തേക്കു കടക്കുന്നത്. അവിടെ വച്ച് സ്പർശം ഏൽക്കുമ്പോൾ ഗവേഷക കൈയിൽ അണിഞ്ഞിരിക്കുന്ന ഹാൻഡ് കൺട്രോളറുകൾ വിറകൊണ്ടു. തന്റെ ശരീരത്തിൽ നേരിട്ടു സ്പർശിക്കപ്പെടുന്നതു പോലെയുള്ള അനുഭവം ആണ് ഉണ്ടായതെന്നും, ഇതെല്ലാം നിലതെറ്റിക്കുന്നതായിരുന്നു എന്ന് ഗവേഷക കുറിക്കുന്നു. അതേസമയം, പഴ്‌സനൽ ബൗണ്ടറി ഫീച്ചർ പ്രയോജനപ്പെടുത്തി വേണം മെറ്റാവേഴ്‌സിൽ എത്താൻ എന്ന് മെറ്റാ ഓർമപ്പെടുത്തുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടനിലെ ഗവേഷകയായ കാതറിൻ ക്രോസ് ടെക്‌നോളജി റിവ്യുവിനോടു സംസാരിച്ചപ്പോൾ, തനിക്ക് 2021 ഡിസംബറിൽ മെറ്റാവേഴ്‌സിൽ ഉണ്ടായ അനുഭവവും പങ്കുവച്ചിരുന്നു. കമ്പനികൾക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ അവ അത് ഉപയോക്താവിന്റെ ഭാഗത്തു നിന്നുണ്ടായ പ്രശ്‌നമായി ചിത്രീകരിച്ചു തടിയൂരുന്ന രീതിയാണ് പൊതുവെ കാണുന്നതെന്ന് കാതറിൻ പറഞ്ഞു. വെർച്വൽ സ്ഥലങ്ങളുടെ സവിശേഷത എന്നു പറയുന്നതു തന്നെ ഒരാളെ വേറൊരിടത്ത് എത്തിയെന്ന പ്രതീതി കൃത്രിമമായി സൃഷ്ടിക്കുക എന്നതാണ്. തങ്ങൾ ശാരീരികമായി മറ്റൊരു ലോകത്ത് പ്രവേശിച്ചു എന്ന തോന്നലുണ്ടാക്കുന്നു. അവർക്കുണ്ടാകുന്ന ശാരീരിക അനുഭവങ്ങൾ ലഭിക്കുന്നത് അവരുടെ അവതാറുകൾ 3ഡി ലോകത്തേക്ക് പ്രവേശിക്കുമ്പോഴാണ് എന്നും കാതറിൻ പറയുന്നു.

വ്യക്തിക്ക് മെറ്റാവേഴ്‌സിലും ഉണ്ടാകുന്ന വൈകാരികമായ പ്രതികരണങ്ങൾ ശക്തമായിരിക്കുമെന്നും നാഡീവ്യൂഹത്തിന്റെ പ്രതികരണം, മനസ്സിന്റെ പ്രതികരണം തുടങ്ങിയവയൊക്കെ യഥാർഥ ലോകത്തിലെന്നവണ്ണം അനുഭവിക്കാൻ പാകത്തിനുള്ള ക്രമീകരണങ്ങളാണ് ഉള്ളതെന്നും പറയുന്നു. അതേസമയം, മെറ്റാവേഴ്‌സിന്റെ തുടക്ക മോഡൽ മാത്രമാണ് ഇതെന്നതും മനസ്സിൽവയ്ക്കണം. കൂടാതെ, പൊതുവേ യഥാർഥ ലോകത്ത് ഉണ്ടാകുന്നതിനേക്കാൾ ഗുരുതരമല്ലാത്ത ആഘാതം മാത്രമാണ് വെർച്വൽ ഇടങ്ങളിൽ ഉണ്ടാകുക എന്നും പറയുന്നു. അതേസമയം, ലൈംഗികാതിക്രമങ്ങൾ എപ്പോഴും ശാരീരികമായിരിക്കില്ലെന്ന് ഒഹായോ യൂണിവേഴ്‌സിറ്റിയിലെ പ്രഫസർ ജെസെ ഫോക്‌സ് ഓർമപ്പെടുത്തുന്നു. അത് വാക്കുകൾ കൊണ്ടുള്ളതാകാം. വെർച്വലും ആകാമെന്നും അവർ പറയുന്നു. പുതിയ തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്കുള്ള വേദിയായി മെറ്റാവേഴ്‌സ് മാറുമോ എന്നു കാത്തിരുന്നു കാണാം.

ഇനി സെക്സ് റോബോർട്ടുകളുടെ കാലം

അതുപോലെ തന്നെ വെർച്വൽ റിയാലിറ്റിയുടെ സാധ്യതകളും ആധുനിക സാങ്കേതി വിദ്യകളും ചേർത്തുവെച്ചുകൊണ്ട് സെക്സ് റോബോർട്ടുകളും ഇപ്പോൾ വിപണിയിൽ ഉണ്ട്. മനുഷ്യരോട് വൈകാരികമായി പെരുമാറാൻ കഴിയുന്ന തരത്തിൽ തയ്യാർ ചെയ്തിട്ടുള്ള ആർട്ടഫീഷ്യലായി നിർമ്മിക്കപ്പെട്ട സെക്‌സ് റോബോട്ടാണ് ഹാർമണി. ആർട്ട്ഫീഷ്യൽ ഇന്റലിജൻസ് സംവിധാനത്തോടെ മനുഷ്യനെപ്പോലെയിരിക്കുകയും തോന്നിപ്പിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സിലികോൺ സെക്‌സ് റോബോട്ടാണ് ഇത്. ഇവളെ പോലെയുള്ള സെക്‌സ് റോബോട്ടുകളെ 2050 ൽ ആൾക്കാർ വിവാഹം കഴിച്ചേക്കുമെന്ന് വരെ വിദഗ്ദ്ധർ പ്രവചിക്കുന്നു.

കാലിഫോർണിയയിലെ ഒരു സ്ഥാപനം ഹാർമണിയുടെ അനേകം പതിപ്പുകളെയാണ് ഈ വർഷം അവസാനത്തോടെ നിർമ്മിച്ചത്. 11,700 പൗണ്ടിന് ഈ വിർച്വൽ ഗേൾഫ്രണ്ടിനെ അവർ വിൽക്കുന്നു. മനുഷ്യൻ ആഗ്രഹിക്കുന്നതും അതേ സമയം തന്നെ ഒരിക്കലും ബന്ധങ്ങൾ തകർക്കാത്തതുമായ സൗഹൃദമെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഹാർമണി റോബോട്ട് ആയതിനാൽ നിങ്ങൾക്ക് അവളെ കരയിക്കാനോ അവളുടെ ഹൃദയം തകർക്കാനോ കഴിയില്ലെന്നും പറയുന്നു.

മാംസശരീരങ്ങളും വരച്ചു ചേർത്ത മറുകുകളും ഞരമ്പുകളും ഉൾപ്പെടെ പൂർണ്ണമായും മനുഷ്യനെപ്പോലെ തോന്നിക്കുന്ന സെക്‌സ് റോബോട്ടുകളെ നിർമ്മിക്കുന്നത് 1990 മുതൽ പാവ നിർമ്മാണ രംഗത്തുള്ള അബിസ് ക്രീയേഷൻസാണ്. സന്തോഷം, നാണം , കാമാതുരം, തമാശ, കുശുമ്പ്, മൗനം , കലപില സംസാരം എന്തിനേറെ രതി മൂർച്ഛ ഉൾപ്പെടെ മനുഷ്യരുടെ വൈകാരികത ഉപയോക്താവിന് ഈ റോബോട്ടിൽ സെറ്റ് ചെയ്യാനാകും എന്നതാണ് മറ്റൊരു കാര്യം.

പൂർണ്ണമായും അണുവിമുക്തമാക്കാനും ശുചിയാക്കാനും കഴിയുന്ന വിധത്തിലുള്ള 42 വിവിധ മാറിട അവയവങ്ങളും14 തരം രഹസ്യാവയവങ്ങളും റോബോട്ടിനൊപ്പം ബോക്‌സിൽ ഉണ്ടാകും. അതേസമയം വന്മത്സരം നടക്കുന്ന സെക്‌സ് ഡോൾ വിപണിയിൽ ഒരു വർഷം ഒഴുകുന്നത് 30 ബില്യൺ പൗണ്ടാണ്. സ്മാർട്ട് ആപ്പ്‌സ്, സെക്‌സ് ടോയ്‌സ്, വിർച്വൽ പോൺ എന്നിവയെല്ലാം ഇതിൽ വരും. സ്ത്രീ പാവകൾ മാത്രമല്ല സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പുരുഷ പാവകളുമുണ്ട്. എന്നാൽ സ്ത്രീ പാവകൾക്കാണ് മാർക്കറ്റ് എന്ന് മാത്രം. ജി സ്‌പോട്ട് സെറ്റ് ചെയ്തുള്ള സ്പാനിഷ് റോബോട്ടായ സെക്‌സി സാമന്തയും അവളുടെ അമേരിക്കൻ എതിരാളി ഈവയുമെല്ലാം വൻ ഹിറ്റാണ്.

ശരീരത്തിൽ ചൂടുള്ളതും, വിവിധ തരം ശബ്ദം പുറപ്പെടുവിക്കാൻ കഴിയുന്നതും നടക്കാനും സംതൃപ്തി പ്രകടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള പാവകൾക്ക് വേണ്ടിയുള്ള സാങ്കേതികതയുടെ ഗവേഷണം തന്നെ നടന്നു വരികയാണ്. അടുത്തിടെ നടന്ന ഒരു സർവേയിൽ ജർമ്മനിയിലെ 40 ശതമാനം പേർ സെക്‌സ് റോബോട്ടുകളെ ഇഷ്ടപ്പെടുന്നതായി വ്യക്തമാക്കിയിരുന്നു.

ശരീരത്തിന്റെ അതേ സ്വാഭാവികത നിലനിർത്തുന്ന റോബോട്ടുകളാണ് ഇനി ഈ രംഗത്ത് ഇറങ്ങാൻ പോകുന്നത്. തെർമോ പ്ലാസ്റ്റിക് ഇലാസ്റ്റോമെർ കൊണ്ട് നിർമ്മിച്ച റോബോർട്ടുകൾക്ക് മനുഷ്യനെ അതേ സ്വാഭാവിക പ്രതീതി നിലനിർത്താൻ കഴിയുന്നുണ്ട്. ലോഹം കൊണ്ടുള്ള അസ്ഥികൂടവും ഇതിനുണ്ട്. സാധാരണ മനുഷ്യശരീരത്തിന്റെ പാതിയോളം ഭാരവും വരും.

ഷെൻഷനിലെ അറ്റാൽ ഇന്റലിജന്റ് റോബോട്ട് ടെക്നോളജിയാണ് ഇതിന്റെ നിർമ്മാതാക്കൾ. റോബോട്ടിൽ പുതിയ ചില മാറ്റങ്ങൾ വരുത്തിയതും ആവശ്യക്കാരെ ആകർഷിക്കുമെന്നാണ് ഇവരുടെ അവകാശവാദം. റോബോട്ടിന് വികാരങ്ങൾ ഉണ്ടാകുമെന്നാണ് ഷെൻഷനിലെ ഗവേഷകരുടെ അവകാശവാദം മോട്ടോർ ഘടിപ്പിച്ച കൈകളും, ഇടുപ്പും, കാലും മറ്റ് ശരീര ഭാഗങ്ങളുമായിരിക്കും റോബോട്ടിന്. ശരീരത്തിന്റെ എളുപ്പത്തിലുള്ള ചലനത്തിന് വേണ്ടിയാണിത്. സെക്സിനിടയിൽ സ്ത്രീകളിൽ നിന്നുണ്ടാകുന്ന വിധത്തിലുള്ള ശബ്ദങ്ങളും ഇതിൽ നിന്നും ഉണ്ടാകുന്നു.

കുടുംബത്തിനൊപ്പം ഇരിക്കുമ്പോൾ എങ്ങനെ പെരുമാറണം, പ്രണയിനിയായി എങ്ങനെ പെരുമാറണം കിടപ്പറയിൽ എങ്ങനെ പെരുമാറണം തുടങ്ങിയ കമാൻഡുകൾ റോബോട്ടിലുണ്ട്. ഓരോ മോദിനനുസരിച്ച് മാറ്റുമ്പോൾ റോബോട്ടിന്റെ പ്രവർത്തനം അതിനനുസരിച്ചാവുന്നു.വിഷമിച്ചിരിക്കുന്ന സമയത്തുള്ള സെക്സിന് റോബോട്ട് അനുവദിക്കില്ലെന്ന് കമ്പനി പറയുന്നു. തൊലിക്കടിയിൽ സെൻസർ ഘടിപ്പിച്ചവയാണ് ഈ റോബോട്ടുകൾ. ഇലക്ട്രോണിക് തലച്ചോറാണ് സെക്സ് റോബോട്ടിൽ ഘടിപ്പിച്ചിട്ടുള്ളത്. കിടപ്പറയിൽ എങ്ങനെ പെരുമാറണം എന്ന് തലച്ചോറിൽ നിന്നും നിർദ്ദേശങ്ങൾ ലഭിക്കുകയും റോബോട്ട് ഇതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു.

കാലക്രമേണെ മനുഷ്യൻ സെക്‌സ്‌റോബോട്ടുകളുമായി പ്രണയത്തിലായാൽ മനുഷ്യർക്ക് പകരം സെക്‌സ്‌റോബോട്ടുകൾ ലൈംഗികത്തൊഴിൽ ഇടങ്ങൾ കൈയടക്കുമെന്നും ഇതോടെ മനുഷ്യൻ നടത്തിവരുന്ന വേശ്യാവൃത്തി, ലൈംഗിക അടിമയാക്കൽ, വേശ്യാവൃത്തി ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്ത് ചൈൽഡ് സെക്‌സ് തുടങ്ങിയ എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും വിദഗ്ദ്ധർ കരുതുന്നു.


ഹൂറി എന്ന കൃത്രിമപ്പെണ്ണ്

അതേസമയം സെ്കസ് റോബോട്ടുകളെ സംബന്ധിച്ച നിറംപിടപ്പിച്ചതും അതിശയോക്തി കലർന്നതുമായ വാർത്തകളും സൈബർ ലോകത്ത് പ്രചരിക്കുന്നുണ്ട്. കേരളത്തിൽവരെ വ്യാപകമായി പ്രചരിച്ച ഒരു വാർത്തയായിരുന്നു ചൈനയുടെ ഹൂറി എന്ന കൃത്രിമപ്പെണ്ണ്. മനുഷ്യശരീരത്തോട്, 99 ശതമാനം സാമ്യമുള്ള, അതിസുന്ദരിയായ, വിവിധ ഭാഷകൾ അറിയാവുന്ന 'ഹൂറി' എന്ന് പേരിട്ട കൃത്രിമ സുന്ദരിയെ ചൈന വികസിപ്പിച്ചെടുത്തു എന്നാണ് അത്. ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കുർ ജീവൻ നിൽക്കുന്ന ഹൂറിയുമായി നിങ്ങൾക്ക്, ഒരു സ്ത്രീയുമായി ബന്ധപ്പെടുന്നതിനേക്കാൾ സുഖകരമായി ലൈംഗിക ജീവിതം നയിക്കാമെന്നും, ഇതിന്റെ വില 26,000 ഡോളർ ആണെന്നും പോസ്റ്റിൽ പറയുന്നു. ഈ പോസ്റ്റ് ശരിയാണെന്ന രീതിയിൽ പല ഗ്രൂപ്പുകളിലും പ്രചരിക്കയാണ്. പക്ഷേ വസ്തുകൾ അന്വേഷിച്ച് പോവുമ്പോൾ ഇത് ലക്ഷണമൊത്ത ഒരു വ്യാജ വാർത്തയാണെന്ന് അറിയുക.

നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ഒരു ഒരു സുന്ദരിയായ റോബോർട്ട് സംസാരിക്കുന്നത് കാണാം. ഇത് ചൈനയിൽ നിർമ്മിച്ച കൃത്രിമ സ്ത്രീയാണെന്നാണ് പോസ്റ്റിനൊപ്പം അവകാശപ്പെടുന്നത്. ഈ അവകാശവാദം തെറ്റാണ്. വീഡിയോയിലെ സ്ത്രീ ആർട്ടിഫിഷ്യൽ വുമൺ അല്ല, മറിച്ച് ഒരു വീഡിയോ ഗെയിമിലെ ആനിമേറ്റഡ് കഥാപാത്രമാണ്. പ്രമുഖ ഫാക്റ്റ് ചെക്ക് ഏജൻസികൾ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ചൈന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും അവർ കൃത്രിമപ്പെണ്ണിനെ ഉണ്ടാക്കി അത് ലൈംഗിക ദാരിദ്രം ശമിപ്പിക്കാൻ കൊടുക്കുന്നില്ല. പക്ഷേ ലോകത്തിന്റെ വിവിധി ഭാഗങ്ങളിൽ ഇത് സംബന്ധിച്ച ഗവേഷങ്ങൾ മന്നേറുന്നുണ്ട്.


ഇനി റോബോട്ടിക്ക് വേശ്യകളുടെ കാലം

കോവിഡിനുശേഷം യൂറോപ്പിലൊക്കെ സെ്കസ് ഡോൾ ഷോപ്പുകളുടെ മുന്നിൽ രൂപപ്പെട്ടത് വലിയ തിരക്കാണ്. ഏറ്റവും വിചിത്രം, ഓസ്ട്രിയയിൽ വൻ വിജയമായ സെക്സ് ഡോളുകളുടെ വേശ്യാലയം പല യൂറോപ്യൻ രാജ്യങ്ങളിലും തുടങ്ങിക്കഴിഞ്ഞു എന്നയാണ്. ഇതിന്റെ ഭാഗമായി യഥാർത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന പാവകളുടെ മാത്രമായി വേശ്യാലയം തുറന്ന് ജർമനിയിലെ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ സന്ദർശിക്കാനെത്തുന്ന വിഐപിമാരിൽ ജഡ്ജിമാർ വരെയുണ്ടെന്നാണ് റിപ്പോർട്ട്. ഡോർമുണ്ടിലാണ് ഈവ്ലൈൻ സ്‌ക്വാർസ് എന്ന 29കാരി ബോർഡോൾ എന്ന പേരിൽ ഈ വേശ്യാലയം ആരംഭിച്ചിരിക്കുന്നത്.

ഇവിടേക്കായി അതുല്യമായ 11 സിലിക്കോൺ ലൗവ് ഡോളുകളെയാണ് ഈവ്ലിൻ വാങ്ങിച്ചിരിക്കുന്നത്. ഇവയ്ക്കെല്ലാം യഥാർത്ഥ യുവതികളെ വെല്ലുന്ന സൗന്ദര്യവും വശ്യതയുമാണുള്ളതെന്നാണ് റിപ്പോർട്ട്. ഇതിൽ ഓരോ പാവകൾക്കും പ്രത്യേകം പേരും നൽകിയിട്ടുണ്ട്. ഇതിൽ അഞ്ച് സ്റ്റോൺ സെക്സ് ഡോളുകൾ ഏഷ്യയിൽ നിന്നാണ് കൊണ്ടു വന്നിരിക്കുന്നത്. ഇതിന് ഓരോന്നിനും 1786 പൗണ്ടാണ് വില വരുന്നത്. ഇവയ്ക്കെല്ലാം വ്യത്യസ്തമായ ഉയരവും കളറുമാണുള്ളത്. ഇവയുടെ മാറളവുകളും വ്യത്യസ്തമാണ്. ഇവിടെയെത്തുന്ന ഓരോ കസ്റ്റമറിന്റെയും വേറിട്ട അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണിത്.

ഇതിൽ ഓരോ പാവയും ദിവസത്തിൽ ഏതാണ്ട് 12 പേരെങ്കിലും ബുക്ക് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ഇതിന് മണിക്കൂറിന് 71 പൗണ്ടാണ് ചാർജായി വാങ്ങിക്കുന്നത്. ഇവിടെ നിരവധി പേർ എത്തുന്നത് ഇവയെ ലൈംഗികമോഹത്തോടെ കണ്ടിട്ടല്ലെന്നും മറിച്ച് കൗതുകം കൊണ്ടാണെന്നും ഈവ്ലൈൻ വെളിപ്പെടുത്തുന്നു.
ഭർത്താക്കന്മാർ ഇത്തരത്തിൽ പാവകളുമായി സെക്സിലേർപ്പെടുമ്പോൾ കൂടെ വന്ന ഭാര്യമാർ കാറിൽ കാത്ത് നിൽക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്. ഭാര്യമാർ ഇതിനെ വെറുമൊരു കളിപ്പാട്ടം മാത്രമായിട്ടാണ് കാണുന്നതെന്നും ഈവ്ലിൻ വെളിപ്പെടുത്തുന്നു. ജർമ്മനി, സ്വറ്റ്സർലൻ്ഡ്, ഓസ്ട്രയില, ന്യുസിലാൻഡ് തുടങ്ങിയവടങ്ങളിലൊക്കെ സെക്സ്ഡോൾ വേശ്യാലയങ്ങൾ തുടങ്ങിയിട്ടുണ്ട്. അല്ലാതെ സ്വകാര്യ ആവശ്യങ്ങൾക്കായി സെക്സ് ഡോളുകളെ വാങ്ങുന്നവരുടെ എണ്ണവും വർധിച്ചരിക്കയാണ്.

സെക്സിനായി റോബോട്ടിക്ക് വേശ്യകളെ ഉപയോഗിക്കുന്നതു കൊണ്ട് പല മെച്ചങ്ങളുമുണ്ട്. അവിഹിത ബന്ധങ്ങളിലൂടെ കോവിഡും, എയ്ഡ്സ് പോലുള്ള നിരവധി രോഗങ്ങൾ പടരുന്നത് ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും. ഇതിന് പുറമെ സ്ത്രീകളെ വേശ്യാവൃത്തിക്ക് വേണ്ടി തട്ടിക്കൊണ്ട് പോകുന്നത് പോലുള്ള കുറ്റകൃത്യങ്ങളിൽ ഒരു പരിധി വരെ കുറവുണ്ടാവുകുയം ചെയ്യും. റോബോട്ടിക്സെക്സ് വർക്കമാർ നിലവിൽ വരുന്നതോടെ 2050ൽ റെഡ്-ലൈറ്റ് ഡിസ്ട്രിക്ടുകൾ അടിമുടി രൂപാന്തരം പ്രാപിക്കുമെന്നാണ് ഒരു അക്കാദമിക് ജേർണലിൽ വന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്. ഫ്യൂച്ചറോളജിയിൽ സ്പെഷ്യലൈസേഷൻ നേടിയ ശാസ്ത്രജ്ഞനായ ലാൻ ഇയോമാൻ, യൂണിവേഴ്സിറ്റി ഓഫ് വെല്ലിങ്ടണിലെ സെക്സോളജിസ്റ്റായ മൈക്കലെ മാർസ് എന്നിവർ ചേർന്നാണീ പഠനം എഴുതിത്ത്ത്ത്ത്ത്ത്ത്തയ്യാറാക്കിയിരിക്കുന്നത്. ' റോബോട്ട്സ്, മെൻ ആൻഡ് സെക്സ് ടൂറിസം' എന്നാണീ പഠനത്തിന്റെ ടൈറ്റിൽ.2050 ആംസ്ട്രർഡാമിൽ റോബോട്ടിക് വേശ്യാലയും ഉണ്ടാകുമെന്ന് അവർപ്രവചിക്കുന്നുണ്ട്.

സെക്റ്റോഹോളിസം എന്ന അപകടം

ആൽക്കഹോളിസം എന്ന് പറയുന്നപോലെ അമേരിക്കൻ- യൂറോപ്യൻ ചെറുപ്പക്കാരെ ബാധിക്കുന്ന പുതിയ ഒരു വ്യാധിയായിട്ടാണ് സെക്റ്റോഹോളിസം എന്ന പുതിയ പ്രവണതയെ മനഃശാസ്ത്രജ്ഞർ കാണുന്നത്. സൈബർ സെക്സിനോടുള്ള അടിമത്തമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്്. നമ്മുടെ നാട്ടിലും സെക്റ്റോഹോളിസം വന്നുകഴിഞ്ഞു. ഇനി ഈ മേഖല പൂർണ്ണമായും വെർച്വൽ സെക്സിലേക്ക് മാറുന്നതോടെ നമ്മുടെ നാട്ടിലും ഈ പ്രവണത കണ്ടുവരാം. അതിനായ കൗമാരക്കാരിൽ ശക്തമായ ബോധവത്ക്കണം നടത്തണമെന്നാണ് ആവശ്യം.

സൈബർ സെക്സും വെർച്വൽ സെക്സും തീർത്തും സുരക്ഷിതം ആണെന്നാണ് പലരും കരുതുന്നത്. എന്നാൽ അത് അങ്ങനെ അല്ല. വീഡിയോകൾ മൊബൈലിൽനിന്നും മെമ്മറി കാർഡിൽനിന്നും ഡിലീറ്റ് ചെയ്താലും അത് വീണ്ടെടുക്കാൻ കഴിയും. വെർച്വൽ സെ്കസ് അഡിക്ഷൻ അമിതമായി എന്ന് നിങ്ങൾക്ക് തോന്നിയാൽ ആ നിമഷം ഒരു സെ്ക്സോളജിസ്റ്റിനെ കൺസൾട്ട് ചെയ്യാൻ മടിക്കരുത്, എന്നാണ് ഡോക്ടർമാർ നൽകുന്ന നിർദ്ദേശം. ദിവസം രണ്ടുമണിക്കൂറിലധികം സമയം ചാറ്റിങ്ങിനായി മാറ്റിവെക്കുന്നവർ, പങ്കാളിയുമായുള്ള ബന്ധത്തേക്കാൾ വെർച്വൽ സെക്സിൽ ഇഷ്ടം തോനുന്നവർ, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കാൻ വിമുഖരായി ശ്രദ്ധ ഈ ഒരു കാര്യത്തിലേക്ക് മാറുന്നവർ എന്നിവർ എല്ലാം സൂക്ഷിക്കണം എന്നാണ് വിദേശ കൗൺസിലർമാർ തരുന്ന നിർദ്ദേശം. കാരണം നിങ്ങൾ എത് നിമഷവും സെക്റ്റോഹോളിസത്തിലേക്ക് മാറിവീഴാം. ആൽക്കഹോളിസവും, ഡ്രഗ് അഡിക്ഷനുംപോലെ ഗുരുതരമായ ഒരു അഡിക്ഷനാണ് അതും.

വാൽക്കഷ്ണം: റോബാർട്ടിക്ക് സെക്സ് ഡോളുകൾ ഇറങ്ങുന്നതോടെ 2050 ഓടെ ആസ്റ്റർ ഡാമിൽനിന്ന് സെക്സ് വർക്കേഴ്സ് ഇല്ലാതാവുമെന്നാണ് ഒരു പഠനം പറയുന്നത്. സ്ത്രീകളെ വേശ്യാവൃത്തിക്ക് വേണ്ടി തട്ടിക്കൊണ്ട് പോകുന്നത് പോലുള്ള കുറ്റകൃത്യങ്ങളിൽ ഒരു പരിധി വരെ കുറക്കാനും ഇതുകൊണ്ട് ആവുമെന്നാണ് കരുതുന്നത്. പക്ഷേ നമ്മുടെ നാട്ടിൽ ഇതൊന്നും നടപ്പാവുമെന്ന് തോനുന്നില്ല. കമ്പ്യൂട്ടർ സമരം പോലെ, ലൈംഗിക തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് പറഞ്ഞുള്ള വലിയ സമരത്തിനാവും കേരളം സാക്ഷ്യം വഹിക്കുക!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP